അവളുടെ കയ്യിലിരിക്കുന്നത് എന്നയർത്ഥത്തിൽ അവൻ കണ്ണു കാണിച്ചു ..
ഒരു നവോഢയുടെ നാണം അവളുടെ മിഴികളിൽ പൂത്തത് അവൻ കണ്ടു.
അവളതിന്റെ സ്ട്രാപ്പിളക്കി നടുവേ ഒടിക്കാൻ ശ്രമിച്ചപ്പോൾ അവൻ വിലക്കി…
“കടിച്ചിട്ട് താമ്മാ …”
ഒരു കൗമാരക്കാരിയുടെ മനസ്സിളക്കത്തോടെ അവൾ ചോക്ക്ലേറ്റ് കടിച്ചിട്ട് പകുതി അവനു നേരെ നീട്ടി ..
അവനത് വാങ്ങാൻ കൂട്ടാക്കാതെ വായ തുറന്നു .. ചോക്ക്ലേറ്റും അവളുടെ രണ്ടു വിരലും കൂടി ഷാനു നുണഞ്ഞു .. ഇക്കാക്ക വണ്ടി ഓടിക്കുന്നതു കൊണ്ടാകും ഉമ്മ ചോക്ക്ലേറ്റ് വായിൽ കൊടുത്തതെന്ന് കരുതി , കയ്യിലിരുന്ന ചോക്ക്ലേറ്റിന്റെ ഒരു ചെറിയ കഷ്ണം മോളിയും അവന്റെ വായിലേക്കു വെച്ചു കൊടുത്തു.
അതുകണ്ട് പൊട്ടിയ ചിരി കടിച്ചമർത്തി ജാസ്മിൻ തിരിഞ്ഞു.
ഷാനുവും ഒരിളഭ്യച്ചിരി പാസ്സാക്കി.
അവരെ പ്രതീക്ഷിച്ചെന്ന പോലെ മാഷും മുംതാസുമ്മയും സിറ്റൗട്ടിലുണ്ടായിരുന്നു ..
“എന്താ മാഷുപ്പാ വിശേഷിച്ച് …?” സിറ്റൗട്ടിലേക്ക് കയറിക്കൊണ്ട് ജാസ്മിൻ ചോദിച്ചു.
” ഒരു ചെറിയ വിശേഷം … ” മുംതാസുമ്മയാണത് പറഞ്ഞത് ..
” നമുക്കൊന്ന് ടൗൺ വരെ പോയാലോ ഷാനുമോനേ …” അവൻ കാർ ഓഫാക്കുന്നതിനു മുൻപേ മാഷ് പറഞ്ഞു.
” അതിനെന്താ മാഷുപ്പാ …”
മാഷ് അകത്തേക്ക് കയറിപ്പോയിട്ട് പെട്ടെന്നു തന്നെ തിരികെ വന്നു. ഷാനു കാർ തിരിച്ചു. ജാസ്മിനും മോളിയും മുംതാസുമ്മയുടെ കൂടെ അകത്തേക്ക് കയറി ..
മാഷ് വന്ന് കാറിൽക്കയറി … കാർ റോഡിലേക്കിറങ്ങി ..
ടൗണിൽ മസാലപ്പീടികകളുടെയും ചിക്കൻ സ്റ്റാളുകളുടെയും ബിൽഡിംഗിൽ കാർ നിർത്താൻ മാഷ് ആവശ്യപ്പെട്ടു.
അവൻ അരികു ചേർന്ന് കാർ നിർത്തി ..
പോക്കറ്റിൽ നിന്ന് 500 ന്റെ നോട്ടെടുത്ത് മാഷ് അവനു നേരെ നീട്ടി …
” പോയി പെട്രോളടിച്ചിട്ടു വാ….”
” ഇതിലുണ്ട് മാഷുപ്പാ …”
” പോയിട്ടു വാടാ …” സ്നേഹത്തോടെ പണം അവന്റെ കയ്യിലേക്ക് നീട്ടി മാഷ് പറഞ്ഞു … ഷാനു അത് വാങ്ങിയിട്ട് വണ്ടി മുന്നോട്ടെടുത്തു.
പമ്പിൽ കിടക്കുമ്പോൾ അവന്റെ ഫോണിൽ ഒരു മിസ്ഡ് കാൾ വന്നു. അവനതെടുത്തു നോക്കി.
ജാസൂമ്മ ….!
അതൊരു സിഗ്നലാണ്… മിസ്ഡ് കോൾ കണ്ടാൽ വാട്സാപ്പ് ചെക്ക് ചെയ്തേക്കണം.
അവൻ നെറ്റ് ഓൺ ചെയ്ത് വാട്സാപ്പ് തുറന്നു ..
വെഡ്ഡിംഗ് ആനിവേഴ്സറിയാണ്. ഒരു കേക്ക് വാങ്ങി വാ…
അത്രയുമായിരുന്നു മെസ്സേജ് ..
അപ്പോൾ അതാണ് മുംതാസുമ്മ പറഞ്ഞ ചെറിയ വിശേഷം …
ഷാനു വേഗം തന്നെ പരിചയമുള്ള ബേക്കറിയിൽ വിളിച്ച് കേക്കിന് ഓർഡർ കൊടുത്തു.
മാഷിന്റെയും മുംതാസുമ്മയുടെയും പേര് പറഞ്ഞു കൊടുത്ത ശേഷം പെട്രോളടിച്ച് ഷാനു ബേക്കറിയിലേക്ക് പോയി. കുറച്ചു സമയത്തിനകം കേക്ക് കിട്ടി . അതുമായി മാഷിന്റെയടുത്ത് എത്തിയപ്പോൾ പരിചയക്കാരുമായി സംസാരിച്ചു നിൽക്കുന്നതവൻ കണ്ടു.
വാങ്ങിയ സാധനങ്ങൾ കാറിലേക്ക് എടുത്തു വെച്ചത് ഷാനുവാണ് .. ഒന്നു രണ്ടു സാധനങ്ങൾ കൂടി വാങ്ങിയ ശേഷം അവർ യാത്ര തിരിച്ചു.
അവർ വീട്ടിലെത്തുമ്പോഴേക്കും മഴ ചാറിത്തുടങ്ങിയിരുന്നു ..
” ന്യൂനമർദ്ദമാണെന്ന് തോന്നുന്നു….” മാഷ് പറഞ്ഞു …
ഷാനു വേഗം തന്നെ സാധനങ്ങൾ നനയാതെ സിറ്റൗട്ടിലേക്ക് കയറ്റി വെച്ചു. കേക്കിരുന്ന കവർ കാറിൽ തന്നെ വെച്ച് ഗ്ലാസ് താഴ്ത്തി, അവൻ വീട്ടിലേക്ക് കയറി.
വാതിൽക്കലേക്ക് വന്ന ജാസ്മിൻ കിട്ടിയോ എന്നർത്ഥത്തിൽ അവനെ കണ്ണു കാണിച്ചു. അവൻ അതെയെന്നർത്ഥത്തിൽ ശിരസ്സിളക്കി..
പിന്നീടെല്ലാം ധൃതിയിലായിരുന്നു …
തലശ്ശേരിക്കാരിയാണ് മുംതാസുമ്മ … അവരുടെ നിർദ്ദ്ദേശ പ്രകാരം ജാസ്മിൻ കാട ബിരിയാണിക്കുള്ള ഒരുക്കങ്ങൾ തുടങ്ങി ..
മാഷും ഷാനുവും കുറച്ചു നേരം സംസാരിച്ചിരുന്നു .. മോളിയാകട്ടെ അടുക്കളയിൽ ഓരോ സംശയ ദുരീകരണത്തിലായിരുന്നു …
മഴ ശക്തി പ്രാപിച്ചു തുടങ്ങി …
ആ സമയത്തൊന്നും വിശേഷമെന്താണെന്ന് മാഷോ മുംതാസുമ്മയോ പറയാത്തത് ഷാനു ശ്രദ്ധിച്ചു. പിന്നെ ഇതെങ്ങനെ ഉമ്മ അറിഞ്ഞു , എന്നവൻ അതിശയപ്പെട്ടു.
ഏഴുമണി കഴിഞ്ഞപ്പോഴേക്കും ഭക്ഷണം റെഡിയായി .. കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ മാഷ് ഭക്ഷണമെടുത്തു വെക്കാൻ ആവശ്യപ്പെട്ടു.
