ഖൽബിലെ മുല്ലപ്പൂ – 4 5അടിപൊളി  

അല്ലെങ്കിൽ അകന്നിരുന്ന് അവൻ തന്നിലേക്കണയുന്നതു വരെയിരിക്കാം …

രണ്ടാമത്തെ കാര്യം ജാസ്മിനും മനപ്രയാസമുള്ള കാര്യമായിരുന്നു …

അവൾ ഏത് വേണമെന്ന ചിന്തയിലിരിക്കുമ്പോൾ ഷാനുവിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു …

എന്തൊക്കെയായാലും അവനധിക നേരം തന്നെ വിട്ടു കഴിയാൻ പറ്റില്ലായെന്ന് അവൾ ഊഹിച്ചിരുന്നു …

ഹാളിലേക്കോ, അടുക്കളയിലേക്കോ, തന്റെ റൂമിലേക്കോ അവൻ വരുമെന്ന പ്രതീക്ഷയിൽ ചാരിയ വാതിലിന്റെ വിടവിലൂടെ അവൾ കുറച്ചു നേരം നോക്കിക്കിടന്നു..

പത്തു മിനിറ്റ് കഴിഞ്ഞിട്ടും അവന്റെ ഒരനക്കവും കാണാതിരുന്നപ്പോൾ അവൾ പതിയെ എഴുന്നേറ്റു … മുടി വാരിച്ചുറ്റി അവൾ ഹാളിലേക്ക് ചെന്നു…

ഷാനുവിന്റെ മുറിയുടെ വാതിൽക്കൽ ചെന്ന് അവളൊന്നു എത്തിനോക്കി …

മുറിയിലെങ്ങുമില്ല …

” ഇക്കാക്ക എന്ത്യേ ….?”

സെറ്റിയിലിരുന്ന മോളിയോ ടായി അവൾ ചോദിച്ചു …

” പോയി … ” അവൾ വാതിൽക്കലേക്ക് വിരൽ ചൂണ്ടി…

ആയിരം റാത്തൽ കൂടത്തിന് ശിരസ്സിലടി കിട്ടിയ പോലെ ജാസ്മിൻ തകർന്നു പോയി ….

ഒരക്ഷരം ഉരിയാടാതെ അവൾ വേച്ചു വേച്ചു തിരികെ മുറിയിലേക്ക് വന്നു …

താൻ മനസ്സിൽ കെട്ടിപ്പൊക്കിയ ചില്ലുകൂടാരം ഒരു നൊടി കൊണ്ട് തകർന്നുടയുന്നത് അവളറിഞ്ഞു …

ചില്ലുകൾ ഹൃദയം കീറിമുറിക്കുന്നതും രക്തം വാർക്കുന്നതും അവളറിഞ്ഞു …

12: 10 PM

” എവിടെപ്പോയതാ …?”

കരഞ്ഞു തളർന്നു മയങ്ങിയ ജാസ്മിൻ ഉണർനപ്പോൾ അവന് മെസ്സേജ് വിട്ടു …

ഒരു ടിക്ക് മാത്രം വീണു …

അവൾ അവന്റെ ഫോണിലേക്ക് ബല്ലടിപ്പിച്ചു.

മുഴുവൻ റിംഗ് ചെയ്ത് തീർന്നതല്ലാതെ ഫോൺ അവൻ എടുത്തില്ല …

അവൾ വീണ്ടും വാട്സാപ്പിലേക്ക് വന്നു …

രണ്ടു മിനിറ്റ് അവൾ അതിലേക്ക് തന്നെ നോക്കിയിരുന്നു …

ആ സിഗ്നലും പിഴച്ചിരിക്കുന്നു ….

അതിനു മാത്രം പാതകം താൻ ചെയ്തോ എന്നൊരാത്മപരിശോധനയോടെ അവൾ കിടക്കയിൽ തല തല്ലിക്കരഞ്ഞു …

3:45 PM

“എന്താ വിളിച്ചിട്ട് എടുക്കാത്തെ …?”

“എവിടെയാ ….?”

ഒരൊറ്റ ടിക്ക് മാത്രം..

വികാരവിക്ഷോഭത്താൽ കണ്ണീരുണങ്ങിയ അവളുടെ കവിളുകൾ വിറച്ചു കൊണ്ടിരുന്നു ….

4: 40 PM

അന്ന് ചോറ് വെച്ചതുമില്ല, ആരും കഴിച്ചതുമില്ല …

മോളിക്ക് കുശാലായിരുന്നു..

അളവൊന്നുമില്ലാതെ പാത്രങ്ങളോടെ തന്നെ ജാസ്മിൻ പലഹാരങ്ങൾ അവളുടെ മുൻപിൽ കൊണ്ടുവന്നിട്ടു കൊടുത്തു.

അഴിഞ്ഞുലഞ്ഞ മുടിയും ചുളിങ്ങിക്കൂടിയ നൈറ്റിയും ധരിച്ച് സിറ്റൗട്ടിലും ഹാളിലുമായി അവൾ മനസ്സു പോലെ തന്നെ ഓടി നടന്നു.

ഒരു വേള സിറ്റൗട്ടിൽ നിന്ന് അവൾ ഫോണിൽ വീണ്ടും ടൈപ്പ് ചെയ്തു …

” ന്നോട് പിണക്കാ….?”

“വേഗം വാടാ …..”

“അന്നെ കാണാതെ വയ്യാ ട്ടോ ….”

പുറത്ത് തകർക്കുന്ന മഴയിലേക്ക് , കോട പുതച്ചു കിടക്കുന്ന പ്രകൃതിയിലേക്ക് വഴിക്കണ്ണുമായി അവൾ നിന്നു … കണ്ണുകളും പെയ്യുകയായിരുന്നു ….

6: 30 PM

ഷാനു … ( 26 missed call)

അതിലേക്ക് നോക്കി ജാസ്മിൻ നിർവ്വികാരതയോടെ സെറ്റിയിലിരുന്നു …

ബൾബുകൾക്ക് വെളിച്ചം പോരാ എന്ന് കണ്ണുകൾക്കു മുന്നിലിരുന്ന് കണ്ണീർപ്പാട വിളിച്ചു പറഞ്ഞു …

” ഇയ്യില്ലാതെ വയ്യാ ട്ടോ ….”

” ന്നോട് ക്ഷമിക്കുട്ടോ ….”

“ഷാനൂട്ടാ ….”

” സത്യായിട്ടും ഞാൻ മരിക്കും ട്ടോ ….”

ടൈപ്പ് ചെയ്തിട്ടവൾ മോളി കാണാതെ വിങ്ങിപ്പൊട്ടി..

ആ സമയം പുറത്തൊരു കൊള്ളിയാൻ വീശി ….

അത് പതിൻമടങ്ങായി അവളുടെ നെഞ്ചിലും വീശി ….

ഷാനു ….

അവൻ വല്ല അവിവേകവും കാണിച്ചിരിക്കുമോ ….?

തന്നിലുണ്ടായ ചിന്തകളൊക്കെ അവനിൽ ഉണ്ടാകുമെന്ന് നൂറു ശതമാനം ഉറപ്പാണ് …

അപ്പോൾ …..?

ശൈത്യക്കാറ്റേറ്റതു പോലെ ജാസ്മിൻ ഒന്ന് കുളിരു കോരി ….

” ന്റെ പടച്ചോനേ…..” ഒരു വിളിയോടെ അവൾ സിറ്റൗട്ടിലേക്കോടി …

എങ്ങോട്ടാ പോവ്വാ ….?

എവിടെയാ തിരയുക ….?

ഒരു വേള അവൾ മഴയിലേക്ക് കുതിക്കാനാഞ്ഞു …

സൺഷേഡിൽ നിന്ന് പതിക്കുന്ന ജലനൂൽ ധാര, പുറത്തെ ബൾബിന്റെ പ്രകാശത്തിൽ തിളങ്ങിക്കൊണ്ടിരുന്നു …

അതിലും വലിയൊരു തിളക്കം വഴിയുടെ അങ്ങേയറ്റം ഒന്ന് മിന്നിയതു പോലെ അവൾക്ക് തോന്നി..

ഒരു കാറ്റു വീശി …

അവളുടെ അഴിഞ്ഞുലഞ്ഞ മുടിക്കെട്ട് പിന്നിലേക്ക് പറന്നു …

Leave a Reply

Your email address will not be published. Required fields are marked *