തറവാട്ടിലെ നിധി – 6 35അടിപൊളി 

“എന്താ മാഷെ….”

തിരിഞ്ഞു നടക്കാൻ തുടങ്ങിയ എന്റെ പുറകിൽ നിന്നും മീരയുടെ ചോദ്യം വന്നു..

“വെറുതെ…. ഉഷാമ്മ ഉണ്ടാരുന്നേലൊരു കാപ്പി ഇട്ടു തരാൻ പറയാനായിരുന്നു..”

“അതെന്താ ഉഷാമ്മയിട്ട കാപ്പി മാത്രമേ ഇയാൾ കുടിക്കത്തൊള്ളോ…”

“അതല്ലാ..”

“പിന്നെ…”

“തന്നോടിനി കാപ്പി ഇട്ടു തരാൻ പറഞ്ഞിട്ടു ബാക്കി ചീത്ത കേൾക്കണ്ടല്ലോ എന്നോർത്തു…”

“വേണേൽ പറ… ഇട്ടു തരാം..”

“താനേക്ക്..”

“മ്മ്…”

അവൾ കഴുകിക്കൊണ്ടിരുന്ന പാത്രങ്ങൾ അവിടെ വെച്ചു കൈ സാരിയുടെ തുമ്പിൽ തുടച്ചു കാപ്പിയിടാൻ തുടങ്ങി…. ഞാൻ അടുക്കളയുടെ വാതിലിൽ ചാരി നിന്ന് അവളെ നോക്കുകയാരുന്നു..

“ആ ഇതാര് ശ്രീയോ….”

തൊട്ടു പുറകിൽ നിന്നും ചിറ്റ ചോദിച്ചപ്പോൾ ഞാൻ ഞെട്ടി… അവര് അടുക്കളയിലേക്ക് കയറിയപ്പോൾ ഞാൻ ഒതുങ്ങി കൊടുത്തു…

“മീനാക്ഷി എന്തിയേടി….”

അടുക്കളയിൽ മീരയെ കണ്ടപ്പോൾ ചിറ്റ തിരക്കി…

“ചേച്ചിക്കു തല വേദനയാണെന്ന് പറഞ്ഞു കിടക്കുവാ…”

“എങ്കിൽ നീ പോയെന്റെ മുറിയിലെ കിടക്ക വിരിയൊന്നു വെള്ളത്തിൽ മുക്കി വെക്ക്…. നീയിവിടെ എന്ത് ചെയ്യുവാ…”

“ഞാൻ…. ശ്രീക്കു കാപ്പി എടുക്കുവാരുന്നു…”

“ശ്രീയോ…. നിന്റെ മടിയിൽ കിടത്തി ആണോടി അവനു പേരിട്ടത്… ശ്രീയേ…. ശ്രീഹരി ചേട്ടനെന്ന് വിളിച്ചോണം….. കാപ്പി ഞാനിട്ടു കൊടുത്തോളം നീ പോയി കിടക്ക വിരി തിരുമ്മി വെക്കാൻ നോക്ക്..”

അതും പറഞ്ഞു അവളുടെ കൈയിൽ നിന്നും ചിറ്റ തെളപിക്കാൻ വെള്ളം നിറച്ച പാത്രം വാങ്ങി… മീര എന്റെ അരികിലൂടെ വീടിനു അകത്തേക്കു നടന്നു പോയി… ഊമ്പിച്ചു….. മൈരത്തി ചിറ്റ… ആദ്യമായിയെന്റെ ഹൃദയംഗമ ഒരു കാപ്പിയിട്ടു തരാൻ വന്നതാ… ഞാൻ ചിറ്റയെ പ്രാകി കാപ്പി വാങ്ങി കുടിച്ചു പുറത്തേക്കു ഇറങ്ങി… ഇന്നലെ രാത്രി കണ്ട സ്വപ്നത്തെ കുറിച്ചു കുറേ ആലോചിച്ചു… അന്ന് ഞാൻ വീണ്ടും മില്ലിൽ പോയി… രാജൻ വല്യച്ഛന് ഇന്നുമെന്റെ വരവ് അത്ര ബോധിച്ചിട്ടില്ല, ഞാൻ ഇന്ന് കുറേ പഴയ കണക്കുകളൊക്കെ എടുത്തു നോക്കി…

അത് കണ്ടപ്പോൾ വല്യച്ഛന് വെപ്രാളമുണ്ടെന്നു കണ്ടപ്പോൾ എനിക്കതൊരു ഹരമായി, ഞാൻ ചെറിയ സംശയങ്ങളൊക്കെ ചോദിക്കാനും തുടങ്ങി… ഒരു മണിക്കൂർ നേരത്തോളം ഞാനാ കണക്ക് നോക്കിയതിനു ഇടയിൽ വല്യച്ഛൻ അഞ്ചു തവണയെങ്കിലും പോയി വെള്ളം കോരി കുടിച്ചു… തിരുമറി ഉണ്ടെന്നു ഉറപ്പാണ്, പക്ഷെ കുറച്ചു ദിവസം മില്ലിൽ വന്നു ചിലവഴിക്കാതെ ഒന്നും കണ്ടുപിടിക്കാൻ പറ്റില്ലാ…

കണ്ടു പിടിച്ചാൽ എന്തു ചെയ്യാനാ… അച്ഛനും ഇതൊക്കെ അറിയാവുന്നതു ആയിരിക്കുമെല്ലോ… എങ്കിലും അറിയണം എന്തൊക്കെയാ നടക്കുന്നതെന്നു… അന്ന് ഞാൻ തിരിച്ചു നടന്നാണ് പോയത്… സുധിയിന്നു ജോലിക്കു വന്നില്ലായിരുന്നു.. ഇനി വരുമോ എന്നും അറിയില്ലാ… അന്ന് തിരിച്ചു വീട്ടിലേക്കു നടന്നു വരുന്ന വഴി ഞാൻ കവലയിൽ വെച്ച് അയ്യപ്പനെ കണ്ടു…

ആയാളെ സൂക്ഷിച്ചു നോക്കിയിട്ടാണോ അതൊ അന്ന് എന്നെ കണ്ട ഓർമ്മയുള്ളത് കൊണ്ടാണോ എന്നറിയില്ല അയാളെന്നെ കുറച്ചു നേരം തറപ്പിച്ചു നോക്കി നിന്നു.. ഞാൻ വെച്ചു പിടിച്ചു വീട്ടിലേക്കു നടന്നു.. കാര്യം അയാൾകിട്ടു രണ്ടെണ്ണം കൊടുക്കണമെന്നൊക്കെ ഉണ്ട് പക്ഷെ എന്റെ ഇരട്ടിയുള്ള ആയാളോട് ഇടിച്ചു നില്ക്കാൻ പറ്റില്ല…

പിന്നെ ഞാനിടി കൊണ്ട് വീഴുന്നത് കാണാൻ ഇവിടെയൊന്നും മീരയുമില്ല, അതുകൊണ്ട് സെന്റിമെന്റ്സ്സിനും ഒരു അവസരമില്ല പിന്നെന്തു ഗുണം… വീട്ടിലെത്തിയപ്പോൾ ഉമ്മറത്തു തന്നെ എല്ലാവരുമുണ്ടായിരുന്നു.. എല്ലാവരുടെയും മുഖം തേനീച്ച കുത്തിയത് പോലിരുപ്പുണ്ടായിരുന്നു…

“കണിയാര് വന്നായിരുന്നു…”

എന്നെ കണ്ടപ്പോൾ വല്യമ്മ പറഞ്ഞു… അന്നത്തെ അടി കഴിഞ്ഞു ഇതു ആദ്യമായിയാണ് വല്യമ്മ എന്നോട് മിണ്ടിയത്..

“എന്നിട്ടു…”

“എന്തൊക്കെയോ ശല്യങ്ങൾ തറവാട്ടിൽ ഉണ്ടെന്നാ പുള്ളി നോക്കി പറഞ്ഞത്…”

അത് പറഞ്ഞത് ഉഷാമ്മ ആയിരുന്നു… മീനാക്ഷിയെ മാത്രമവിടെ കണ്ടില്ല, ഇന്നലത്തെ കാര്യങ്ങളവളെ നല്ലതുപോലെ തളർത്തി കാണുമെന്നു ഞാൻ ഊഹിച്ചു… എന്തൊരു അവസ്ഥയാണ് ആ കുട്ടിയുടെ.. അവളെയും സുധിയെയും ഒന്നിപ്പിക്കാൻ എന്തേലും വഴി ഉണ്ടോയെന്ന് ഞാൻ കുറേ ആലോചിച്ചു… അച്ഛമ്മയുടെ മനസ്സു മാറ്റുക അസാദ്ധ്യമായ കാര്യമാണ്…

Leave a Reply

Your email address will not be published. Required fields are marked *