ഞാൻ റൂമിൽ കയറി ബെഡിൽ ഇരുന്നു. അവൾ കുറച്ചു നേരം കഴിഞ്ഞാണ് റൂമിൽ എത്തിയത്. വരുമ്പോൾ ഒരു സ്കൈ ബ്ലൂ കോട്ടൺ കുർത്തയും ഡാർക്ക് ഗ്രീൻ സ്കേര്ട്ടുമാണ് ധരിച്ചിരുന്നത്. അവളുടെ മുടിയിഴകൾ ഹിജാബ് ധരിക്കാത്തതുകൊണ്ടു അവളുടെ മുഖത്തേക്ക് വീഴാൻ തുടങ്ങി. അവളുടെ കയ്യിൽ ഒരു ബോക്സ് ഉണ്ട്.
‘ഇതെന്താ?’
‘ഈന്തപഴം, ടച്ചിങ്‌സ്!’
‘നല്ല ബെസ്റ്റ് ടച്ചിങ്‌സ്, കുട്ടിക്ക് ഈ മദ്യപാനത്തിനെ കുറിച്ച് വലിയ ധാരണ ഇല്ലാലെ!’
‘ഞാൻ ഒരു പ്രൊ ഒന്നും അല്ല ബ്രോ! ഇടക്ക് ഒന്നോ രണ്ടോ ബിയർ കഴിക്കും’
‘പിന്നെ എന്താ പേര്, സ്ഥലം എവിടാ?’
‘പേര് ശരിക്കുള്ള പേര് വേണോ, ഫേക്ക് വേണോ?’
‘ഏതായാലും എനിക്ക് എന്താ? ഞാൻ എന്റെ പേര് പെരുമാൾ എന്നല്ലേ പറഞ്ഞത്!’
‘ഇഷ, സ്ഥലം മലപ്പുറം. എഡോ എനിക്ക് ഒരു പ്രോബ്ലം ഉണ്ട്. ഞാൻ അടിച്ചു കഴിഞ്ഞാൽ ഒരുപാട് സംസാരിക്കും’
‘അതിനെന്താ? പരസ്പരം ഒരുപാട് സംസാരിക്കാൻ മദ്ധ്യം ഒരു കാരണം ആണെങ്കിൽ അത് നല്ലതല്ലേ. പിന്നെ എന്റെ കൂടെ ഇരുന്നു കഴിക്കുമ്പോൾ പ്രോബ്ലം ഒന്നും ഇല്ലേ? ഒരു അൺനൗൺ പേഴ്സൺ!’
‘നമ്മൾ ഈ യാത്ര ഒരുമിച്ചല്ലേ തുടങ്ങിയത്?’
‘മനസിലായില്ല.’
‘തൃശൂർ ബസ്സ് സ്റ്റാൻഡിൽ വെച്ചു താൻ എടുത്തു കഴിച്ച ടീ എന്റെ ആയിരുന്നു. ഞാൻ ഒരു കാൾ വന്നു എടുത്തു സംസാരിച്ചതാ, തിരിഞ്ഞു നോക്കിയപ്പോൾ താൻ എടുത്തു കുടിക്കുന്നു. ബസ്സിൽ ഇരുന്നപ്പോൾ അതെ ബസ്സിൽ താൻ. കോട്ടജ് എടുത്തപ്പോൾ അവിടെയും താൻ. സ്പിരിച്വലി ഇൻസിഡന്റ്സ് നോക്കിയാൽ സംത്തിങ് കണക്റ്റഡ്.’
‘ടീ ഷോപ്പിൽ ഞാൻ അറിയാതെ കഴിച്ചതാ, നല്ല തിരക്ക് ഉണ്ടായിരുന്നല്ലോ. മൈ മിസ്റ്റേക്ക്!’
‘ നോ പ്രോബ്ലം. ഇത് ഇന്ററസ്റ്റിങ് അല്ലെ!’
‘ആണോ, അറിയില്ല. താൻ അപ്പോൾ ബിയർ പൊട്ടിക്.’
‘യെസ്, പിന്നെ താൻ അമ്മ പയ്യൻ ആണല്ലേ!’
ഞാൻ ഒന്ന് ചിരിക്കുക മാത്രം ആണ് ചെയ്തത്. അവൾ ബിയർ പൊട്ടിച്ചു,
‘ചിയേർസ്’ ഒരു സിപ്പ് വലിച്ചുകൊണ്ടു.
‘ചിയേർസ്’
‘എങ്ങനെ അമ്മ പയ്യൻ ആണെന്ന് മനസിലായി?’
‘ഞാൻ നിങ്ങൾ കോൾ ചെയ്യുന്നത് കേട്ടിരുന്നു. സോറി, ഒളിഞ്ഞു കേട്ടതല്ല. താൻ സംസാരിക്കുന്നതു രണ്ടു വീട് അപ്പുറം നിന്നാലും കേൾക്കാം.’
‘റെയിഞ്ചു ഇഷ്യൂ ആയോണ്ട്,’
‘ഒകായ്, മാരീഡ് ആണല്ലേ’
‘അതെ, ഒരു മകൻ ഉണ്ട്’
‘താനോ?’
‘ഒരു ഫെയിൽഡ് മാരീഡ് ആണ്. അത് വിട്. പിന്നെ താൻ എന്താ ചെയ്യുന്നേ?’
‘ഞാൻ ഒരു കണ്ടന്റ് റൈറ്റർ ആണ്. നിങ്ങൾ ആദ്യം ആയിട്ടാണോ ഊട്ടി വരുന്നേ? ഒറ്റയ്ക്ക്!’
ഇഷ ഒരു സിപ്പ് വലിച്ചുകൊണ്ടു,
‘ഞാൻ ആക്ച്വലി ദുബായിൽ നിന്നും വരുന്ന വരവാണ്. വീട്ടിൽ അറിയിച്ചിട്ടില്ല വരുന്ന കാര്യം. അവിടെ ഒരു ചെറിയ ഡോക്ടർ ആണ്.’
‘ആഹാ, ഇതെന്താ അപ്പോൾ ഒറ്റക്ക്?’
‘കൂടെ വരൻ ആളില്ലതോണ്ട്’
‘താൻ എന്താ ഒറ്റക്ക്?’
‘കൂടെ കൂട്ടാൻ ആളില്ലാത്തോണ്ട്, എനിക്ക് ഇടക്ക് ഇങ്ങനെ വീട്ടിൽ നിന്നും മാറി നിൽക്കണം, ലാസ്റ്റ് മന്ത് നീലേശ്വരം ആയിരുന്നു. ഇങ്ങനെ ഈ തണുപ്പിൽ വന്നു രണ്ടെണ്ണം അടിച്ചു ഗസൽ കേട്ട് ഈ മൂടൽ മഞ്ഞും കണ്ടിരിക്കണം എന്ന് തോന്നി’
‘ഞാൻ പറഞ്ഞില്ലേ എന്റെ ഫെയിൽഡ് മരാജിനെ കുറിച്ച്. നഷ്ടങ്ങൾ മാത്രം നടന്ന ഒരു വെഡിങ്. ഉപ്പാന്റെ പൈസ, എന്റെ ലൈഫ്, മക്കളുടെ ലൈഫ്. പത്തൊമ്പതു വയസ്സിൽ നടന്ന കല്യാണം. ഈ ഊട്ടിയിൽ ഒരിക്കൽ ഞങ്ങൾ വന്നപ്പോളാണ് ഞാൻ കൺസീവ് ആയെന്നു അറിയുന്നത്. ഇരുമ്പത്തൊന്നാം വയസ്സിൽ ഇരട്ടക്കുട്ടികളുടെ അമ്മ! കേൾക്കാൻ നല്ല രസം ഉണ്ടല്ലേ?’
‘ഇല്ലാ, എനിക്ക് അങ്ങനെ തോന്നിയില്ല, നോർമൽ അല്ലെ അതെല്ലാം. പിന്നെ അത് നിങ്ങളുടെ റിലീജിയണിന്റെ ഭാഗം അല്ലെ ഏർലി മാരേജ്. മുമ്പെല്ലാം പതിനഞ്ചും പതിനാറും ആയിരുന്നില്ലേ. ഓരോ വർഷം കഴിയുമ്പോളും എല്ലാം മാറിക്കൊണ്ടിരിക്കാണ്.’
‘മാറട്ടെ, ഇനി വരുന്ന ജെനെറേഷൻസ് രക്ഷപെടട്ടെ!’
‘അല്ലാ, ഞാൻ ചോദിക്കാൻ പാടില്ല. എന്നാലും ചോദിക്കാണ് പറയാൻ പറ്റുമെങ്കിൽ പറഞ്ഞാൽ മതി. ചെറിയ വയസ്സിൽ കല്യാണം നടന്നതാണോ പ്രോബ്ലം?’
ഇഷ ഒന്ന് ചിരിച്ചുകൊണ്ട് എന്നെ നോക്കി തലയിൽ കൈവച്ചു,
