നന്പൻ

“ഹേമ മാഡം അവിടെയുണ്ടോ?”

“ഇല്ലാലോ സാർ! ആരാണ് നിങ്ങൾ”

ഞാനപ്പോൾ ഫോൺ കട്ട് ചെയ്തു, കാര്യം ഞാൻ സിബിഐ ആണെങ്കിലും, അവളുടെ ഫോൺ ടാപ്പ് ചെയ്യാനോ, കോൾ റെക്കോർഡ്സ് എടുക്കാനോ ഞാൻ മുതിർന്നില്ല, എനിക്കത് എളുപ്പമാണെന്ന് നിങ്ങൾക്കുമറിയാമല്ലോ. അവളെ ബ്ലൈൻഡ് ആയിട്ട് സംശയിക്കേണ്ട കാര്യവും എനിക്കിപ്പോഴില്ല! ഉണ്ടോ ? ഇല്ലേയില്ല….

അവളൊരു നുണ പറഞ്ഞു, അതിന്റെയർത്ഥം അവൾ കാമുകനെ കാണാൻ പോകുന്നു എന്ന് മാത്രമാണെന്ന് ചിന്തിക്കുന്ന പോഴാനൊന്നുമല്ല ഞാൻ, ഇനിയെപ്പോ അവൾ കാണാൻ പോയാൽ തന്നെയെന്താ. അവളെന്നെ വിട്ടു പോകില്ലെന്നുള്ള ഓവർ കോൺഫിഡൻസ് തന്നെയാണ് ഹഹ….
അതല്ലെ കഥയുടെ ടൈറ്റിൽ !!
ഞാൻ തന്നെ രാജാവ് ഞാൻ തന്നെ മന്ത്രി !!!!

വൈകീട്ട് വീട്ടിലെത്തിയപ്പോൾ ഹേമ സോഫയിൽ ഇരുന്നുകൊണ്ട് ഗീതുമോൾക്ക് ഹോം വർക്ക് ചെയുന്ന തിരക്കിലായിരുന്നു. ഞാൻ ഒരു സ്‌പെഷ്യൽ വാച്ച് അവൾക്ക് വാങ്ങിച്ചു കൊണ്ട് വന്നു. പക്ഷെ മനഃപൂർവം ഒരല്പം ചെറുതാണ് ഞാൻ എടുത്തത്, ബില് ദൂരെ കളഞ്ഞുകൊണ്ട് ഞാൻ പ്രത്യേകം പാക്ക് ചെയ്തു.

“അയാം ഇൻ ഹോം!!!”

“വെൽക്കം ഗൗതം!!” ഹേമയെന്നെ പതിയെ ഹഗ് ചെയ്തു സ്വീകരിച്ചു. ഫ്രഷായി കോഫിയും കുടിച്ചിരിക്കുമ്പോ അവൾ ആ ഗിഫ്റ് പാക്ക് തുറന്നു നോക്കി.

“To Mrs. Hema Gowtham.”

“ഇതെന്താ എനിക്കുള്ള ഗിഫ്റ് ആണോ…”

“അഹ് കൊള്ളാമോ നോക്ക്, ഞാൻ വാങ്ങിച്ചതല്ല, പഴയൊരു കേസ് തെളിയിച്ചതിന്റെ സ്നേഹം പോലെ ആ ഷോപ് ഓണർ തന്നതാ.
നിനക്കിരിക്കട്ടെ എന്ന് വെച്ചു.”

“That’s Lovely Gowtham!!”

“ആഹാ, ഇഷ്ടായോ…”

“ഇഷ്ടായി പക്ഷെ ഇത് യൂണി – സെക്സ് അല്ലെ ?”

“അതിനെന്താ, നീ ഇട്ടോ!”

“എനിക്കെന്തോ ഇച്ചിരി വിയർഡ് പോലെയുണ്ട്”

“ശെരി, എങ്കിൽ പാക്ക് ചെയ്തു വെച്ചോ, നമ്മടെ ഫ്രെണ്ട്സ് ആരെക്കിലും ഗിഫ്റ് കൊടുക്കാമല്ലോ!”

“ആഹ് That’s Good!!”

ആദ്യത്തെ പ്ലാൻ ആയിരുന്നു, അത് പക്ഷെ അത് വർക്ഔട് ആവാൻ തന്നെ രണ്ടാഴ്ച സമയമെടുത്തു. അതിനിടക്ക് ഞാൻ അതെ സമയം ഏതാണ്ട് 3 മണിക്കും 4 നും ഇടയിൽ, അവളെ ലൈബ്രറിയിൽ നിന്നും കാണാതാവുന്നത് ഒന്നുടെ ഫോൺ ചെയ്തു ഉറപ്പിച്ചിരുന്നു.

ലൈബ്രറി എന്ന് പറയുമ്പോ അത്യാവശ്യം വലിപ്പമുള്ള 3 നില കെട്ടിടമാണ്, കോളേജിലെ പയ്യന്മാരുടെ വിളയാട്ടമുള്ള സ്‌ഥലം! ചുള്ളമാർക്ക് ചേച്ചിമാരെ വലിയ ഇഷ്ടമാണെന്നു കേട്ടിട്ടുണ്ട്! ഇനി അങ്ങനെ ആയിരിക്കുമോ ആവൊ! അല്ല ഞാനെന്തിനാ ടെൻഷൻ അടിക്കണേ. ഉറപ്പിച്ചിട്ടില്ലലോ ഉറപ്പിച്ചിട്ടു പോരെ..ഹഹ.

അങ്ങനെ എന്റെ പ്ലാൻ വർക്ഔട് ആവാൻ തുടങ്ങിയ ആദ്യ ദിവസം ആ വാച്ചിൽ നിന്നും അയച്ച ലൊക്കേഷൻ എന്റെ മൊബൈലിൽ കാണിച്ചത് ലൈബ്രറിയിൽ ആയിരുന്നു. ഞാൻ ഓഫീസിൽ സീനിയർ ഒഫീസറിന്റെ കൂടെ സംസാരിക്കുമ്പോ സെറ്റ് ചെയ്ത ടോൺ കേട്ടപ്പോൾ എന്റെ മുഖത്തെ ചിരി കണ്ടു സീനിയർ ഓഫീസർ എന്താണ് സംഭവമെന്നു ചോദിച്ചു.

ഇല്ല സാർ, മകൾ ഫോണിൽ ടോൺ മാറ്റിയതാണ്, അതോർത്തപ്പോൾ ചിരി വന്നെന്നു ഞാൻ പറഞ്ഞു. സീനിയർ ഓഫീസറുടെ മീറ്റിംഗ് കഴിഞ്ഞപ്പോൾ ഞാൻ ഫോണിൽ ആ വാച്ചിന്റെ ഡയറക്ഷൻ നോക്കി. അതിപ്പോഴും നീങ്ങുന്നത് ഞാൻ കണ്ടപ്പോൾ, ബുള്ളറ്റുമെടുത്തു കൂളിംഗ് ഗ്ലാസ്സുമിട്ട് വിജയനഗർലേക്ക് വിട്ടു. തെരുവിന്റെയുള്ളിലൂടെ ഇച്ചിരി ദൂരം പോയപ്പോൾ ഒരു ഒഴിഞ്ഞ ബിൽഡിങ് ലേക്ക്, അത് കയറിപ്പോകുന്നത് ഞാൻ കണ്ടു. എനിക്ക് ഊഹിക്കാമായിരുന്നു.

ഒന്നുകിൽ ഇത് മറ്റാരോ ആണ്, അല്ലെങ്കിൽ എന്നെക്കാളും ഹേമയ്ക്ക് ബുദ്ധിയുണ്ട്. ഞാൻ രണ്ടും കല്പിച്ചുകൊണ്ട് ആ ബിൽഡിങ്‌ലേക്ക് കടന്നപ്പോൾ ഒരു വയസ്സന്റെ കയ്യിൽ ആയിരുന്നു ആ വാച്ച്! ഭിക്ഷക്കാരനായ കിഴവൻ! അയാൾക്ക് ആ വാച്ച് ഒന്നുകിൽ ഹേമ കൊടുത്തതായിരിക്കും എന്നെ ചുറ്റിക്കാൻ, അല്ലെങ്കിൽ ഞാൻ സംശയിക്കുന്ന അവളുടെ കാമുകൻ!!

ഹഹ ഇപ്പോഴത്തെ പിള്ളേര് കൊള്ളാം എന്താ കളി! ഞാൻ ആ ഭിക്ഷക്കാരനോട്

സംസാരിച്ചു, ഒരു 18-23 നും ഇടയ്ക്കുള്ള വെളുത്തു അധികം തടിയില്ലാത്ത, മീശയും താടിയും ട്രിം ചെയ്ത ജീൻസ് പാന്റ് ധരിക്കുന്ന. ഷൂസ് ഇടുന്ന പയ്യൻ കൊടുത്തതാണെന്നു അയാൾ പറഞ്ഞപ്പോൾ എന്റെ മനസ്സിൽ വന്ന കാര്യമാണ് ഞാൻ ആദ്യം പറഞ്ഞത്.
ഇപ്പോഴത്തെ പിള്ളേര് കൊള്ളാം എന്താ കളി!!!!!!!!

അപ്പൊ ആദ്യത്തെ പണി പാളിയെന്ന് നിങ്ങള്ക്ക് മനസിലായല്ലോ! എന്നാലും അതിൽ ലൊക്കേഷൻ ട്രാക്കർ ഉണ്ടെന്നു അവൻ അറിയണമെങ്കിൽ, ഒന്നുകിൽ അവനൊരു സയൻസ് വിദ്യാർത്ഥി ആയിരിക്കണം! എഞ്ചിനീയറിംഗ് തലയെക്കൊണ്ട് മാത്രമേ അത് സാധ്യമാകു. അല്ലെ !?? നിങ്ങൾക്കെന്തു തോന്നുന്നു.???

അവനെ ശെരിക്കും എനിക്ക് ഇപ്പോഴാണ് കാണാൻ തോന്നുന്നത്! വരട്ടെ കാണാം, വീട്ടിലേക്ക് ചെല്ലുമ്പോ ഹേമ പതിവിലും ഹാപ്പിയായി കാണപ്പെട്ടു. ആ വാച്ചിന്റെ കാര്യം ഞാൻ തത്കാലം അവളോട് ചോദിക്കേണ്ടെന്നു വെച്ചു. അന്ന് രാത്രി അവളുറങ്ങിയപ്പോൾ അവളുടെ ഫോൺ ഒന്ന് നോക്കിയാലോ എന്ന് ഞാൻ ആലോചിച്ചു. ഫോൺ കയ്യിൽ എടുത്തു അൺലോക്ക് ചെയ്യാൻ പറ്റുന്നുണ്ടോ നോക്കി! പറ്റുന്നുണ്ട് സൊ ഇതിലൊരു കുന്തവും കാണില്ല!!!

അങ്ങനെ അടുത്ത നീക്കം എന്തായിരിക്കണമെന്നു ഞാൻ ആലോചിച്ചപ്പോൾ, ഹേമയുടെ ഓഫീസിലെ ഒരു പയ്യനെ എന്റെ ടീമിലെ ഒരു കൊള്ളീഗ് സാക്ഷിയായി ലിസ്റ്റ് ഇട്ടത് ഞാൻ കണ്ടിരുന്നു. ശ്യാം എന്നാണ് അവന്റെപേര്. അവന്റെ അഡ്ഡ്രസ് ആയി കൊടുത്തേകുന്നത് ലൈബ്രറി ആയതുകൊണ്ട് ഞാൻ ശ്രദ്ധിച്ചത്. ഞാൻ അവനെ പയ്യെ വിളിച്ചുകൊണ്ട് പുറത്തേക്ക് നടന്നു.

എന്റെ മനസിലൊരു പ്ലാൻ തെളിഞ്ഞു. ഒരു കേസിന്റെ കാര്യത്തിനാണ് ഹേമയെ അറിയാമോന്നു ചോദിച്ചപ്പോൾ, അവൻ ചിരിച്ചു. ഞാൻ അവളുടെ ഭർത്താവാണ് എന്നവനോട് പറഞ്ഞില്ല, പകരം അവൾക്ക് ജീവന് ഭീഷണിയുണ്ട് അതുകൊണ്ട് അവർ പുറത്തേക്ക് പോകുമ്പോ ദയവായി എനിക്കൊരു മെസ്സേജ് മാത്രം അയച്ചാൽ മതിയെന്നു ഞാനവനോട് പറഞ്ഞു.
അവൻ വിശ്വസ്തൻ ആണോ എന്നെനിക്കറിയില്ല! പക്ഷെ ഒരു ശ്രമം!

അങ്ങനെ സമ്മർ ഹോളിഡേയ്‌സ് തുടങ്ങി, അതുകൊണ്ട് തന്നെ അവളധികം ലൈബ്രറിയിൽ നിന്നും പുറത്തു പോയതുമില്ല, എനിക്ക് മനസിലായി.
ദൂരെ നാട്ടിലുള്ള ഏതോ ഒരു പയ്യൻ ആയിരിക്കണം അവനെന്നു ഞാൻ മനസിലാക്കി. വെക്കേഷനവൻ നാട്ടിൽ പോയതായിരിക്കാമല്ലോ. അങ്ങനെ ഒരു മാസത്തോളം ഞാൻ കാത്തിരുന്നു. ഒടുവിൽ ആ ദിവസം വന്നെത്തി.

ഓഫീസിൽ പുതിയൊരു കേസിന്റെ തലവേദനയിൽ ആയിരുന്നു ഞാൻ ഒരു തുമ്പുമില്ലാതെ എവിടെനിന്നു തുടങ്ങുമെന്നറിയാതെയിരിക്കുമ്പോൾ
ഹേമ ഒരു പയ്യന്റെയൊപ്പം പുറത്തേക്കിറങ്ങി എന്ന് മെസ്സേജ് വന്നു. സമയം

ഏതാണ്ട് 3 മണി ആയിരുന്നുള്ളു. ഞാൻ ഒന്ന് പോയി നോക്കാമെന്നു വെച്ചു. അവരെന്തായാലും ബൈക്കിൽ പോകാനുള്ള സാധ്യ്ത ഇല്ലെന്നു ഞാൻ ഊഹിച്ചു, ലൈബ്രറിയുടെ അടുത്തുള്ള കോഫീ ഷോപ് മൂന്നെണ്ണമുണ്ട്, ഞാൻ ഓരോന്നായി തിരഞ്ഞെടുത്തു. ഒരെണ്ണത്തിൽ ചെന്നപ്പോൾ ഹേമ തനിച്ചാണ്, അവനെ കാണാനില്ല. ഞാൻ പിന്നെ കറങ്ങാതെ ഓഫീസിലേക്ക് തന്നെ തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *