നിധിയുടെ കാവൽക്കാരൻ – 20 22

 

“ദേവാ… നീ ആ മുകളിലെ മുറിയിൽ പോയിരുന്നോ? മാനസ ചേച്ചിയെ കണ്ടോ?”

 

കുട്ടനിൽനിന്നും ഇടയ്ക്കെപ്പോഴോ നിധി മുഖമുയർത്തി എന്നോട് ചോദിച്ചു..

 

ആമിയുടെ മുലകൾ പിടിച്ചുടക്കുന്ന എന്റെ കൈകൾ പെട്ടെന്ന് നിശ്ചലമായി.

 

“ഏത് ചേച്ചി…?”

 

ഞാൻ നെറ്റി ചുളിച്ചു.

 

“നിന്നേ ഇന്നലെ ഒറ്റ തൊടലിന് പറത്തിയില്ലേ ആ ചേച്ചി…,അവരൊക്കെ അമ്മ എന്നൊക്കെ വിളിക്കുന്ന ആ പെണ്ണ് …”

 

ആമി ചിരിച്ചുകൊണ്ട് ഇടയിൽ കയറി പറഞ്ഞു.

 

 

‘മാനസ’

സർപ്പദേവതയുടെ പേര്. വെറുമൊരു പേരല്ല അത്, പാതാളത്തിന്റെ ഇരുളും നിഗൂഢതകളും മുഴുവൻ ഒളിപ്പിച്ചുവെച്ച ഗാംഭീര്യമുള്ള പേര്.

 

പെട്ടെന്ന് എന്റെ ഓർമ്മകൾ കുട്ടിക്കാലത്തേക്ക് പാഞ്ഞുപോയി.

 

ഇടിയും മിന്നലുമുള്ള പേടിപ്പെടുത്തുന്ന മഴ രാത്രികളിൽ, മരിക്കാൻ കിടക്കുന്ന എന്റെ അമ്മൂമ്മയെ കെട്ടിപ്പിടിച്ചുറക്കുമ്പോൾ ഞാൻ ഭയത്തോടെയും അതിലേറെ കൗതുകത്തോടെയും കേട്ടിരുന്ന മാനസാദേവിയുടെ കഥകൾ.

 

“ദേവൂട്ടാ.., വെറുമൊരു ദേവതയല്ല മാനസ… നാഗങ്ങളുടെ മഹാരാജ്ഞിയാണവൾ…”

 

അമ്മൂമ്മയുടെ ശബ്ദം എന്റെ കാതുകളിൽ അലയടിച്ചു.

 

“കൈലാസനാഥനായ പരമശിവന്റെ മനസ്സിൽ (മാനസത്തിൽ) നിന്നുമാണ് അവൾ ജനിച്ചത്. അതുകൊണ്ടാണ് അവൾക്ക് മാനസ എന്ന് പേരുവന്നത്.

 

ശിവന്റെ അംശം ഒരു താമരയിലയിൽ വീണ്, അവിടെ നിന്നും ഭൂമിക്കടിയിലെ പാതാളലോകത്തിന്റെ അഗാധതയിലേക്ക് ഒഴുകിയിറങ്ങി.

 

വാസുകി ഉൾപ്പെടെയുള്ള മഹാസർപ്പങ്ങളുടെ കാവലിലാണ് അവൾ ജനിച്ചതും വളർന്നതും. അതുകൊണ്ടുതന്നെ, ഇരുട്ടിന്റെ വശ്യതയും പാതാളലോകത്തിന്റെ മാസ്മരിക സൗന്ദര്യവും അവൾക്കുണ്ടായിരുന്നു….”

 

 

അമ്മൂമ്മ അന്ന് വരച്ചുതന്ന ആ രൂപം എന്റെ മനസ്സിൽ കൂടുതൽ വ്യക്തമായി തെളിഞ്ഞു.

 

സ്വർഗ്ഗത്തിലെ ദേവതമാരെപ്പോലെയല്ല മാനസ, അവളുടെ സൗന്ദര്യം ഭയപ്പെടുത്തുന്നതും എന്നാൽ ആരെയും മത്തുപിടിപ്പിക്കുന്നതുമാണ്. പുലർകാലത്തെ മഞ്ഞിന്റെ നിറമുള്ള മേനി, കാൽമുട്ടോളം നീണ്ടുകിടക്കുന്ന, കാർമേഘം പോലെ കറുത്ത കാർകൂന്തൽ മുടിയിഴകൾ. അവളുടെ ഉടലിൽ സ്വർണ്ണാഭരണങ്ങൾക്ക് പകരം പിണഞ്ഞുകിടക്കുന്നത് ജീവനുള്ള സർപ്പങ്ങളാണ്. വെട്ടിത്തിളങ്ങുന്ന സ്വർണ്ണനാഗങ്ങൾ അവളുടെ കഴുത്തിനെയും, മാദകമായ അരക്കെട്ടിനെയും ചുറ്റിപ്പറ്റി കിടക്കും. കാന്തം പോലെ വലിച്ചടുപ്പിക്കുന്ന വിടർന്ന കണ്ണുകൾ… ആ കണ്ണുകളിൽ നോക്കിയാൽ ഒരു പുരുഷനും പിന്നെ രക്ഷപ്പെടാനാകില്ല. അവളുടെ ഒരൊറ്റ നോട്ടത്തിൽ ഗന്ധർവ്വന്മാർ പോലും കാമത്താൽ ഭ്രാന്തന്മാരായിട്ടുണ്ട് എന്ന് അമ്മൂമ്മ പറയുമായിരുന്നു.

 

“ദേവൂട്ടാ…, അവൾ സ്നേഹത്തിന്റെയും ഒപ്പം മരണത്തിന്റെയും പര്യായമാണ്,”

 

അമ്മൂമ്മയുടെ വാക്കുകൾക്ക് വല്ലാത്തൊരു ഭാരമുണ്ടായിരുന്നു.

 

“അവളുടെ വലതു കയ്യിൽ മരിച്ചവരെപ്പോലും ഉണർത്താൻ പോന്ന അമൃതുണ്ട്. എന്നാൽ ഇടതു കയ്യിലോ, ലോകത്തെ മുഴുവൻ ഒറ്റയടിക്ക് ചാമ്പലാക്കാൻ കഴിയുന്ന കൊടുംവിഷവും. അവൾക്ക് ഒരാളോട് പ്രണയമോ ഇഷ്ടമോ തോന്നിയാൽ, ഈ മൂന്നുലോകത്തിലെയും സുഖങ്ങൾ അവൾ അവന് കാൽക്കീഴിൽ വെച്ചുകൊടുക്കും.

അവളുടെ ശരീരത്തിന്റെ ചൂടിൽ ഏത് ശിലാഹൃദയനും ഉരുകിപ്പോകും. അവളുടെ സ്പർശനം സിരകളിൽ അമൃതമായി പടരും.

 

എന്നാൽ, അവളെ ധിക്കരിക്കുകയോ, കോപിപ്പിക്കുകയോ ചെയ്താൽ… പിന്നെ ഈ പ്രപഞ്ചത്തിൽ അവനൊരു രക്ഷയുണ്ടാകില്ല. ആ നോട്ടമേറ്റാൽ പാറക്കല്ല് പോലും വെണ്ണീരാകും. അവൾ ചുറ്റിവരിഞ്ഞാൽ പിന്നെ മരണമല്ലാതെ മറ്റൊരു മോചനമില്ല.”

 

ആ കഥകളിലെ ആ ഭയാനകവും വശ്യവുമായ ദേവതയുടെ മുഖത്തിന്, ഇന്ന് രാവിലെ ആ യോഗാമുറിയിൽ ഞാൻ കണ്ട മാനസയുടെ മുഖമായിരുന്നു. ആ കറുത്ത വസ്ത്രത്തിനുള്ളിൽ വെട്ടിത്തിളങ്ങിയ അവളുടെ ഉടൽവടിവ്, എന്നെ ഒന്നു നോക്കുക മാത്രം ചെയ്ത ആ കാന്തക്കണ്ണുകൾ, ഞാൻ അറിയാതെ എന്നെ അവളിലേക്ക് വലിച്ചടുപ്പിച്ച ആ വിയർപ്പിന്റെയും മുല്ലപ്പൂവിന്റെയും ഗന്ധം… അവസാനമായി എന്റെ സിരകളിൽ തീ പടർത്തിയ ആ ഉമ്മ. ഒരു സാധാരണ സ്ത്രീക്ക് ഇത്രത്തോളം വശ്യതയും, ഒരൊറ്റ സ്പർശനം കൊണ്ട് എന്നെ വായുവിൽ തെറിപ്പിക്കാനുള്ള ശക്തിയുമുണ്ടാകുമോ?

Leave a Reply

Your email address will not be published. Required fields are marked *