അന്നും അതുപോലെ തന്നെ സംഭവിച്ചു……
പതിവ് പോലെ അന്ന് വൈകീട്ട് കൃത്യം എട്ടരയ്ക്ക് അവൾ വിളിച്ചു……
” കുഞ്ഞാ….അച്ഛൻ വല്ലതും പറഞ്ഞുവോ….”
എടുത്തുടനെ ഞാൻ ചോദിച്ചു….
” ഇല്ലടാ…..വന്നു ഒരുമിച്ച് കഴിച്ചു പോയി…. അതിനെക്കുറിച്ച് ഒരു സംസാരമേ ഉണ്ടായില്ല….. ഒരു കണക്കിന് നന്നായി അച്ഛൻ ആലോചിക്കുകയാവും…. നമുക്കിത്തിരി സമയം കൊടുക്കാല്ലേ… ”
അവൾ അത് പറഞ്ഞു ചിരിച്ചു…… അന്നായിരുന്നു ഞാൻ അവസാനമായി സന്തോഷിച്ച ദിനം…. പിറ്റേന്ന് എന്നെ കാത്തിരുന്നത് ജീവനോടെയുള്ള മരണമാണെന്ന് ആരറിഞ്ഞു……
സംസാരമൊക്കെ കഴിഞ്ഞു ഒൻപതു മണിക്ക് തന്നെ ഞങ്ങൾ ഫോൺ വെച്ചു…..
പിറ്റേന്ന്…..
എന്നത്തേയും പോലെ കോളേജിലേക്ക് തിരിച്ചു…..
പക്ഷെ ചെറിയൊരു നിരാശയുണ്ടായിരുന്നു…….
അവളുടെ ഗുഡ് മോർണിംഗ് മെസ്സേജ് കാണാത്തതു കൊണ്ട്….. അതിൽ എനിക്ക് ആസ്വഭാവികത ഒന്നും തോന്നിയതുമില്ല…. ഓഫർ ചിലപ്പോ തീർന്നിരിക്കും എന്നു കരുതി ഞാനത് വിട്ടു…..
കോളേജ് എത്തി അവളുടെ ദർശനത്തിനായി കാത്തു നിന്നു… പതിവ് സമയമായിട്ടും അവളെയും സാറിനെയും കണ്ടില്ല……. അപ്പോഴും എനിക്ക് സംശയമൊന്നും തോന്നിയില്ല…… പക്ഷേ വല്ലാത്തൊരു ഭയമെന്ന് പിടികൂടിയിരുന്നു………
സമയം കഴിയുന്തോറും എന്റെ പേടി കൂടി കൂടി വന്നു……. അവന്മാരും കൂടെ ഉണ്ടായിരുന്നു…… അവർക്ക് സംഭവം എന്താണെന്ന് പിടികിട്ടിയില്ല…. എന്റെ ടെൻഷനും ഭയവും കണ്ടിട്ടാണോ എന്തോ അവരും വല്ലാതെ ടെൻഷൻ അടിച്ചു തുടങ്ങിയിരുന്നു……..
അപ്പോഴാണ് ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിലെ ടീച്ചേർസ് എല്ലാവരും പിന്നെ വേറെ ഡിപ്പാർട്ട്മെന്റിലെ കുറച്ച് ടീച്ചേഴ്സും കൂടെ ഇറങ്ങി വരുന്നത് ശ്രദ്ധയിൽപ്പെട്ടത്………
രാഹുൽ വേഗം തന്നെ ഞങ്ങൾക്ക് നല്ല കമ്പനി ഉള്ള സുനിത ടീച്ചറോട് ഓടി പോയി കാര്യം ചോദിച്ചു……
അവർ അവിടെ നിന്നും പറയുന്നത് എനിക്കിവിടെ നിന്നും വ്യക്തമായി കേൾക്കാമായിരുന്നു…….
ഇന്ന് നമ്മുടെ വാസുദേവൻ സാറിന്റെ മകളുടെ കല്യാണം ആണെടാ…. പെട്ടന്ന് ആയിരുന്നു……അതിനു പോവുകയാണ് എല്ലാരും…..
നിങ്ങൾ വരുന്നോ……വലിയകുളം അമ്പലത്തിൽ വെച്ചാണ്….
കാതിൽ മിന്നലടിച്ചത് പോലെ എനിക്ക് തോന്നി….. ഭ്രാന്ത് പിടിച്ചവനെ പോലെ ഞാൻ നിളയുടെ ഫോണിലേക്ക് വിളിച്ചു…..
സ്വിച്ച് ഓഫ്………!!!!!!!!
പിന്നെയും പിന്നെയും ഞാൻ വിളിച്ചുകൊണ്ടേയിരുന്നു…….. എന്തു ചെയ്യണമെന്ന് ഒരു പിടുത്തവുമില്ല…….എനിക്ക് തല കറങ്ങുന്ന പോലെ തോന്നി…….അവന്മാർ എന്നെ പിടിച്ചു കാറിൽ ഇട്ടുകൊണ്ട് നേരെ വലിയകുളത്തേക്ക് പാഞ്ഞു………പത്ത് മിനിറ്റിൽ അവിടെയെത്തി…..
അമ്പലത്തിലെ കോമ്പൗൻഡിലുള്ള ഓഡിറ്റോറിയത്തിൽ നിറയെ ആൾകാർ നിൽപ്പുണ്ട്……അവിടയാണെന്ന് തോന്നുന്നു…. ഓടുകയല്ല ഞാൻ അവിടേക്കു പാഞ്ഞു…..
ഹാളിൽ നിൽപ്പുണ്ട് ചെറുക്കനും പെണ്ണും…..ഫോട്ടോയ്ക്ക് നിന്നു കൊടുക്കുന്നു…….അവന്റെ മുഖത്ത് സന്തോഷമാണ്…. അവളുടെ എന്റെ കുഞ്ഞന്റെ മുഖത്ത് രക്തമില്ല…… അവൾക്ക് ഇറങ്ങി ഓടണമെന്നുണ്ട്…..
എന്റെ പുറകെ വന്ന അവന്മാർ ബ്രേക്കിട്ട പോലെ തന്നെ മുന്നിലെ കാഴ്ച്ച കണ്ട് എന്റെ പുറകിൽ വന്നു നിന്നു………
എല്ലാം കഴിഞ്ഞിരിക്കുന്നു…..
പുറത്തെ വലിയ കാറിൽ ഒട്ടിച്ചിരിക്കുന്ന അക്ഷരങ്ങൾ
നിള വെഡ്സ് ദേവപ്രതാപ്
അതെന്നെ നോക്കി ചിരിക്കുന്ന പോലെ എനിക്ക് തോന്നി….. ചുറ്റിലുമുള്ള എല്ലാം എന്നെ നോക്കി ചിരിക്കുന്നു… ഒറ്റ ദിവസംകൊണ്ട് ഒരുത്തനെ കൊന്നിരിക്കുന്നു…….
താഴെ അവൻ നിൽപ്പുണ്ട് അവൻ തന്നെ വാസുദേവൻ എന്ന ചെന്നായ… എന്റെയും അവളുടെയും ജീവിതം ഇരുട്ടിലാക്കിയ നായ…….
അവൻ ചിരിക്കുകയാണ്….എനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല….. അവളെ ഒരു നോക്കെ കണ്ടുള്ളു…. എന്റെ പ്രാണൻ പോകുന്ന വേദനയായിരുന്നു… ചുറ്റുമുള്ള നാലുപേരുടെയും കൈകൾ എന്റെ ചുമലിൽ അമരുന്നത് ഞാനറിഞ്ഞു……
പോകാം…..
അവരോടായി പറഞ്ഞിട്ട് ഞാൻ യാന്ത്രികമായി നടന്നു കാറിൽ കയറി……
എന്റെ കണ്ണിൽ ഇരുട്ട് നിറയുകയാണ്…. തലയ്ക്കുള്ളിൽ ഒരു പ്രകമ്പനം മാത്രം…… ഒന്നുമൊന്നും അറിയാൻ വയ്യ… എന്റെ വലിയ വീടിന്റെ ഗേറ്റ് കടന്ന് കാർ എന്റെ വീട്ടുമുറ്റത്ത് നിന്നു…..
