ഹ്മ്മ്
എന്ത് ചോദിച്ചാലും കരയുകയാണ്. അവരുടെ കരച്ചിൽ കണ്ടു സഹിക്കുന്നില്ല എന്ന അമ്മ പറയുന്നേ.
സാർ ഒന്ന് വന്നു കണ്ടാൽ ചിലപ്പോ.
നോക്കട്ടെ ഒഴിവു കിട്ടിയാൽ വരാം
എന്ന് പറഞ്ഞോണ്ട് ഞാൻ ഓഫീസിലേക്ക് തന്നെ കയറി.
അന്നത്തെ വർക്ക് എല്ലാം കഴിഞ്ഞു സ്റ്റാഫ് എല്ലാവരും പോയി കഴിഞ്ഞതും ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ട് കാർത്തിയെ വിളിച്ചു. കാർത്തി ചെറുപ്പകാലം തൊട്ടേയുള്ള കൂട്ടുകാരൻ. എന്റെ ഉയർച്ച തായ്ച്ചകളിൽ എല്ലാം കൂടെ നിന്നവൻ എല്ലാം എന്റെ കൂടെ നിന്നു അവന്റെ ദുഃഖം പോലെ അനുഭവിച്ചവൻ. അതേ MN എക്സ്പോർട്സ് ആൻഡ് ഇമ്പോർട്സ് എന്ന ഈ സ്ഥാപനം ആരംഭിച്ചപ്പോൾ ഒരു പാട് പൈസ തന്നു സഹായിച്ചവൻ..
കാർത്തി ഓഫീസിൽ നിന്നും ഇറങ്ങി എന്ന് പറഞ്ഞു.
കുറച്ചുനേരം ഓരോരോ കാര്യങ്ങൾ ആലോചിച്ചു കൂട്ടി.
എങ്ങിനെ കഴിഞ്ഞതാ ഞാനും അച്ഛനും അമ്മയും എന്ത് മാത്രം സന്തോഷോത്തോടെയാണ് കഴിഞ്ഞു പോയത്…
ഞങ്ങളുടെ സന്തോഷപൂർണമായ ജീവിതത്തിലേക്ക് അവൻ കടന്നുവന്നില്ലായിരുന്നു വെങ്കിൽ എന്റെ അമ്മക്ക് ഈ ഗതി വരില്ലായിരുന്നു. അമ്മയെ ഞാൻ പൊന്നുപോലെ നോക്കുമായിരുന്നില്ലേ ഒരിക്കലും കരയിക്കാതെ ഒരു കുറവും വരുത്താതെ…
എന്ന് ആലോചിച് കൊണ്ടിരുന്നപ്പോഴാണ് കാർത്തി എന്റെ തോളിൽ കൈ വെക്കുന്നത്.
ഞാൻ അവനെ കണ്ടതും കരഞ്ഞു പോയി എന്റെ എല്ലാ നിയന്ത്രണങ്ങളും നഷ്ടമായി കഴിഞ്ഞിരുന്നു.
ടാ എന്താടാ ഇത് കൊച്ചുകുട്ടികളെ പോലെ. നി അവരെ കണ്ടോ.
അതേ
അവര് എന്താണ് നിന്നോട് പറഞ്ഞത്.
കാലിൽ വീണു.
അപ്പൊ നി വഴക്ക് പറഞ്ഞോ.
ഇല്ലെടാ.
അങ്ങിനെ അല്ലല്ലോ ഞാൻ കേട്ടത്.
നി വഴക്ക് പറഞ്ഞു തല്ലി ഇറക്കിവിട്ടെന്നോ മറ്റോ ആണല്ലോ.
കാർത്തി ഞാൻ അങ്ങിനെ ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ. എന്നെകൊണ്ട് അതിനു കഴിയുമോടാ.
ഒന്നുമില്ലേലും എന്റെ അമ്മയെല്ലേടാ.
എന്നെ പ്രസവിച്ച അമ്മ..
ആ ഓർമ നിനക്ക് ഉണ്ടായാൽ മതി എല്ലാം ശരിയാകും. നമുക്ക് നേരെയാകെടാ.
വാ നി ഈ സ്റ്റാഫിനെ ഒക്കെ പറഞ്ഞു വിട്ടിട്ടു നീയിതെന്തു എടുക്കുകയാ ഇവിടെ. വാ നമുക്കൊന്ന് പുറത്തോട്ടിറങ്ങിയിട്ടു ബാക്കി കാര്യങ്ങൾ പറയാം.
ഓഫീസ് ലോക്ക് ചെയ്തു ഞാനും കാർത്തിയും വണ്ടിയെടുത്തു ബീച്ചിലെക്കു പുറപ്പെട്ടു.
എടാ മനു നി അച്ഛനോട് പറഞ്ഞോ.
ഇല്ലെടാ
പറയേണ്ടേ
പറയണം പതുക്കെ ആകാം എന്ന് വിചാരിച്ചു
അച്ഛന്റെ നിലപാട് എന്താണെന്ന് അറിയണമല്ലോ.
ഇതിന്റെ പേരിൽ എനിക്കെന്റെ അച്ഛനെ നഷ്ടപ്പെടുത്താൻ കഴിയില്ലല്ലോ..
ഹ്മ്മ് സൂചിപ്പിച്ചു കൂടായിരുന്നോ.
ചെറിയ രീതിയിൽ എറിഞ്ഞിട്ടിട്ടുണ്ട്.
മനസിലായിട്ടുണ്ടോ എന്തോ.
അപ്പോയെക്കും അച്ഛന്റെ വിളിയെത്തി . മനു നി എവിടെ.
കുറച്ചൂടെ വൈകും അച്ഛാ.
ഹ്മ്മ് ഇന്നലത്തെ പോലെ കുടിച്ചോണ്ട് വരാൻ ആണെങ്കിൽ. എന്ന് പറഞ്ഞു അച്ഛൻ ഫോൺ വെച്ചു.
കണ്ടോടാ അച്ഛനാണ്..
എല്ലാവരോടും ഇങ്ങിനെയൊക്കെ സംസാരിക്കുന്നതു അമ്മയായിരിക്കും പക്ഷെ എനിക്ക് എല്ലാം അച്ഛനാടാ.
കേട്ടില്ലേ നി ചോദിക്കുന്നത് ഞാനൊരു അരമണിക്കൂർ ലേറ്റ് ആയാൽ വിളിക്കാൻ തുടങ്ങും.
എന്ന് പറഞ്ഞു ഞാൻ കണ്ണ് തുടച്ചു.
എനിക്കറിയാമല്ലെടാ അച്ഛനെ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്..
നി പറ കാർത്തി ഞാനിതു പറഞ്ഞു അച്ഛനുമായി പിണങ്ങണം എന്നാണോ നി പറയുന്നേ.
അല്ലെടാ അച്ഛന്റെ മനസ്സ് എന്താണെന്നു നമുക്കറിയില്ലല്ലോ
അച്ഛൻ ഓക്കേ ആണെങ്കിൽ നമുക്കു വീട്ടിലേക്കു കൊണ്ടുപോകാം. അല്ലെങ്കിൽ എതെങ്കിലും നല്ല അതിനു പറ്റിയ കേന്ദ്രങ്ങൾ ഇപ്പോൾ നമ്മുടെ നാട്ടിലൊക്കെ ഉണ്ടല്ലോ പിന്നെന്താ.
ഹ്മ്മ് ആ അകരച്ചിൽ എന്റെ ഉള്ളിൽ നിന്നും പോകുന്നില്ലെടാ.
ഇനി അതേ കുറിച്ച് ആലോചിക്കാതെ…
നി ശില്പയെ വിളിച്ചേ.
എന്തിനാടാ..
എടാ എനിക്ക് ഒന്ന് കാണണം അവരെ.
ഒരുപാട് കാലമായില്ലേ കണ്ടിട്ട്..
ഹ്മ്മ് എന്ന് പറഞ്ഞു ഞാൻ ശില്പയെ വിളിച്ചു.
ശില്പ എടുത്തതും കാർത്തി എന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങിച്ചു.
ആ ശില്പ ഇത് ഞാനാ കാർത്തി.
ഹാ പറയു സാർ.
മനുവിന്റെ അമ്മയെ ഒന്ന് കാണണം നി ഇപ്പൊ വീട്ടിലുണ്ടോ.
