പതറുന്ന പവിത്രത – 1 93അടിപൊളി 

 

അവളുടെ വെണ്ണ നിറമുള്ള വയറിന്റെ ചർമവും, ഇടുപ്പിലെ കൊഴുപ്പുകൾ വന്നടിഞ്ഞ സോഫ്റ്റ്‌ മടക്കുകളും ദിനേഷിന്റെ പണ്ടെയുള്ള ഒരു വീക്ക്‌നെസ്സ് ആയിരുന്നു. പ്രത്യേകിച്ച് കല്യാണവും കഴിഞ്ഞ്, രണ്ട് പെറ്റതിനു ശേഷം അവളുടെ ശാരീരിക സൗന്ദര്യം അവന് താങ്ങാൻ പറ്റുന്നതിനും അപ്പുറമായിരുന്നു.

 

​“പോവാം?” സീറ്റിൽ കയറിയിരുന്ന് വസ്ത്രമൊക്കെ ഒന്നു നേരെയാക്കി കഴിഞ്ഞ അരുണിമയോട് അവൻ ചോദിച്ചു.

​“മ്മ്….” വലിയ താല്പര്യമൊന്നും ഇല്ലാത്ത രീതിയിൽ അവളൊന്നു മൂളി.

 

ഈ പാടവരമ്പത് നിന്നും ഏകദേശമൊരു അര കിലോമീറ്ററോളം നടന്നാൽ അരുണിമയുടെ വീടാണ്. അതിന്റെ ഒരു രണ്ട്-മൂന്ന് വീട് അപ്പുറം ദിനേശന്റെയും.

 

ദിനേശൻ ജനിച്ചതും വളർന്നതുമൊക്കെ കച്ചേരിപ്പാടം ഗ്രാമത്തിലാണ്. അരുണിമയും. പക്ഷെ അവളുടെ യഥാർത്ഥ തറവാട് കച്ചേരിപ്പാടം ജംഗ്ഷന്റെ സമീപത്തുള്ള ഒരു വീട്ടിലായിരുന്നു.

 

ഡിഗ്രി സെക്കന്റ്‌ ഇയറിന് പഠിക്കുന്ന കാലത്താണ് അരുണിമയെ അവളുടെ അച്ഛൻ നാട്ടിൽ ഏക നല്ലൊരു ജോലി ഉണ്ടായിരുന്ന ചെറുപ്പകാരനായ സജീവന് കല്യാണം കഴിപ്പിച്ചു കൊടുക്കുന്നത്. അതിന് ശേഷം അവൾ താമസിക്കുന്നത് ഇപ്പോ ഇവിടെയാണ്. സത്യത്തിൽ അതിന്റെ പിന്നിൽ വലിയൊരു കാരണവുമുണ്ട്.

 

അരുണിമ ഡിഗ്രി സെക്കന്റ്‌ ഇയർ പഠിക്കുന്ന കാലത്തെ തൊട്ട്, അന്ന് ഡിഗ്രി പാതി വഴി നിർത്തി തേരാപാര നടന്നിരുന്ന ഏകദേശം 27-ഓളം വയസ്സുണ്ടായിരുന്ന ദിനേശന് അവളോട് മൂത്ത പ്രേമമായിരുന്നു. പക്ഷെ അവൾക്കതു അവനോട് തിരിച്ച് ഉണ്ടായിരുന്നില്ല എന്ന് മാത്രം.

 

അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി അരുണിമയെ അവളുടെ വീടിന്റെ പുറത്തെ ഇടവഴിയിൽ വെച്ച് മതിലിനോട് മുട്ടിച്ച്, ദിനേശൻ അവൾക്കൊരു ചുംബനം നൽകാൻ ശ്രമിച്ചു. അരുണിമയിൽ നിന്നും ഒരു പ്രതിരോധവും ഇല്ലാതെയിരുന്നത് കൊണ്ട് അവളുടെ മൗനം സമ്മതമാവും എന്ന കരുതി അവന് അന്നെന്തോ കൂടുതൽ ധൈര്യം കിട്ടി. പക്ഷെ അന്ന് ദിനേശന് അറിയില്ലായിരുന്നു കഷ്ടിച്ച് 20 വയസ്സ് തികഞ്ഞ ആ പെൺകുട്ടി അയാളെ കണ്ട് പേടിച്ചിട്ടാണ് ഒന്നും മിണ്ടാതെ നിന്നു തന്നത് എന്നുള്ള കാര്യം.

 

തൊട്ടടുത്ത നിമിഷം ദിനേശന്റെ കഷ്ടകാലത്തിനും, അരുണിമയുടെ ഭാഗ്യത്തിനും തക്കസമയത്ത് ടോർച്ചും അടിച്ചുകൊണ്ട് അവളുടെ അച്ഛൻ ഉണ്ണിത്താൻ അങ്ങോട്ടേക്ക് നടന്നു വന്ന് അവനെ കൈയ്യോടെ പിടികൂടി.

 

ഈ കാര്യം പുറത്ത് അറിഞ്ഞാൽ ഉണ്ണിത്താനും കുടുംബത്തിനും നാണക്കേട് ആവുന്നത് കൊണ്ട് അവളുടെ അച്ഛൻ ഇതാരോടും തുറന്ന് പറഞ്ഞില്ല. എന്നിട്ട്, അതിന് ശേഷം അയാൾ തന്റെ മകളെ അന്ന് ആ നാട്ടിൽ ചെറുപ്രായത്തിൽ (23) തന്നെ ബാങ്കിൽ ജോലിക്ക് കയറിയ സജീവന് കല്യാണം കഴിപ്പിച്ചു കൊടുത്തു.

 

ശേഷം, കല്യാണം കഴിഞ്ഞ് ഏകദേശം രണ്ട് വർഷം ആയപ്പോഴേക്കും ഹൃദയാഘാതം വന്ന് ഉണ്ണിത്താൻ മരിച്ചു. അത് കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ സജീവന്റെ വീടിന്റെ തൊട്ടടുത്തു ദിനേശൻ ഒരു ചെറിയ വീടും വെച്ചു.

 

പക്ഷെ അന്നത്തെ ദിനേശനെ കണ്ട് പതറിപോയ 20 കാരി പെണ്ണല്ല ഇന്നത്തെ അരുണിമ. എട്ട് വർഷത്തിന് ശേഷം, ഇപ്പോളവൾ രണ്ടാം ക്ലാസ്സിലും, ഒരു വയസ്സ് തികഞ്ഞ മുലപ്പാൽ കുടിക്കുന്ന പ്രായത്തിലുമുള്ള രണ്ട് ആൺ പിള്ളേരെയും വളർത്തി, വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്ന പക്ക്വതയുള്ള 28 കാരിയായ ഒരു അമ്മയാണ്.

 

********

​“എവിടെ പോയിട്ട് വരുവാ?”

​വണ്ടിയിൽ കയറിയ ശേഷം അവിടെ തളംകെട്ടി കിടന്നിരുന്ന നിശബ്ദതയെ ഇല്ലാതാക്കാൻ ദിനേശൻ അവളോട് ചോദിച്ചു.

 

​“കണ്ടിട്ട് എന്ത് തോന്നുന്നു?” അവന്റെ മുഖത്തേക്ക് നോക്കാതെ, നേരെ വഴിയിലേക്ക് തന്നെ കണ്ണ് നട്ടു കൊണ്ട് അരുണിമ തിരിച്ചു ചോദിച്ചു.

 

​അവൾ അണിഞ്ഞിരുന്ന സ്ലീവലസ് പച്ച ബ്ലൗസും, വെള്ള സെറ്റ് സാരിയും, കയ്യിലിരുന്ന പ്രസാദവും കണ്ടപ്പോൾ തന്നെ ദിനേശന് അറിയാമായിരുന്നു അരുണിമ അമ്പലത്തിൽ പോയിട്ട് വരികയാണെന്ന്. എന്നാലും വീടെത്തുന്നതു വരെ അവളോട് എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാമല്ലോ എന്ന് കരുതിയാണ് അവനത് ചോദിച്ചത്.

1 Comment

Add a Comment
  1. Superb 👌👌👌

Leave a Reply

Your email address will not be published. Required fields are marked *