പതറുന്ന പവിത്രത – 1 93അടിപൊളി 

 

​“അമ്പലത്തിലാണോ?”

​“അറിയാമല്ലോ, പിന്നെന്തിനാ ചോദിക്കുന്നത്?”

 

​“ഹാ…! നിനക്കെന്താടി എന്റെയടുത്ത് ഇത്ര ദേഷ്യം?”

 

​“ആർക്ക് ദേഷ്യം? അത് നിങ്ങൾക്ക് വെറുതെ തോന്നുന്നതാവും. പിന്നെ, ഈ എടി പൊടി എന്നൊക്കെ വീട്ടിലുള്ളവരെ പോയി വിളിച്ചാൽ മതി കേട്ടോ, എന്നെ വിളിക്കാൻ നിൽക്കണ്ട.” അരുണിമയുടെ സ്വരത്തിൽ കടുപ്പമേറി വന്നു.

 

​“ഓഹ്, അത് ശരി… മാഡത്തിനെ പിന്നെ ഞാൻ എന്ത് വിളിക്കണം? അമ്മു പെണ്ണേ എന്ന് വിളിച്ചാൽ മതിയോ?” ദിനേശൻ ഒരു കള്ളച്ചിരിയോടെ അവളെ നോക്കി.

 

​അരുണിമയെ പണ്ട് അവളുടെ അച്ഛനും അമ്മയും വീട്ടിൽ വിളിച്ചിരുന്ന വിളിപ്പേരായിരുന്നു അത്. ആ പേര് അവന്റെ നാവിൽ നിന്ന് കേട്ടപ്പോൾ അവളുടെ മനസ്സിൽ പഴയ ഓർമ്മകളും ഒപ്പം ചെറിയൊരു അസ്വസ്ഥതയും മിന്നിമറഞ്ഞു.

 

​പക്ഷേ, ദിനേശന്റെ ആ ചോദ്യത്തിന് മറുപടി നൽകാതെ അവൾ വണ്ടിയുടെ സ്പീഡോമീറ്ററിലേക്ക് നോക്കിക്കൊണ്ട് വേറെയൊന്നു പറഞ്ഞു:

 

​“ഈ വണ്ടിക്ക് ഇത്ര വേഗതയെ ഉള്ളോ?”

​“അഹ്… ഇത്രയൊക്കെ സ്പീഡിലേ ഈ വഴിയിലൂടെ പോകാൻ പറ്റുകയുള്ളൂ…”

വണ്ടിയുടെ ഗിയർ മാറ്റുന്നതിനിടയിൽ അവളുടെ തുടകളിലേക്ക് ഒന്നു പാളിനോക്കിക്കൊണ്ട് ദിനേശൻ പറഞ്ഞു.

 

അതിന് ശേഷം ദിനേശൻ വണ്ടിയുടെ വേഗത മനഃപൂർവ്വം ഒന്നുക്കൂടി കുറച്ചു. കാരണം, അവളോടൊപ്പമുള്ള ഈ യാത്ര പെട്ടെന്ന് തീർന്നുപോകാൻ അവൻ ഒട്ടും ആഗ്രഹിച്ചിരുന്നില്ല.

 

വണ്ടിയിൽ എയർകണ്ടീഷണർ ഇല്ലാത്തത് കൊണ്ട് അകത്തു നല്ല ചൂടുള്ളത് കൊണ്ടാവാം, അരുണിമ തന്റെ സാരിത്തുമ്പ് എടുത്ത് കഴുത്തിലെ വിയർപ്പുതുള്ളികൾ ഒപ്പി എടുത്തു. ആ നീക്കത്തിൽ അവളുടെ ബ്ലൗസിനും സാരിക്കുമിടയിലെ വയറിന്റെ മനോഹരമായ മടക്കുകളും, ആഴമുള്ള നാഭിച്ചുഴിയും കണ്ട് ദിനേശൻ അത് നോക്കി ഒരു നായയെ പോലെ വെള്ളമിറക്കി. പക്ഷെ അത് മാത്രമായിരുന്നില്ല അവന്റെ ഉന്മേഷം വളർത്തിയ കാഴ്ച.

 

അവൾ സാരീ തുമ്പ് കൊണ്ട് കഴുത്തിലെ വിയർപ്പ് തുള്ളികൾ ഒപ്പിയെടുക്കുന്ന സമയത്ത്, കയ്യില്ലാത്ത സ്ലീവലസ് ബ്ലൗസിന്റെ ഉള്ളിലൂടെ കാണാവുന്ന അരുണിമയുടെ നല്ല വൃത്തിയിൽ ഷേവ് ചെയ്ത്, വിയർപ്പ് തുള്ളികൾ കൊണ്ട് തിളങ്ങി നിൽക്കുന്ന കക്ഷമായിരുന്നു ദിനേഷിന്റെ ഉള്ളിൽ ആവേശം ജനിപ്പിക്കാൻ ഉണ്ടായ മെയിൻ ഹൈലൈറ്റ്.

 

ശേഷം, ദിനേശൻ ചെറുതായി തൊണ്ടയനക്കി വീണ്ടും സംഭാഷണം തുടങ്ങാൻ ശ്രമിച്ചു:

“സജീവൻ ഇപ്പോഴും ആ പഴയ ബാങ്കിൽ തന്നെയാണോ? അതോ പ്രൊമോഷൻ കിട്ടി വല്ല ടൗണിലേക്കും മാറിയോ?”

 

“ഇല്ല. അതേ ബാങ്കിൽ തന്നെയാണ്. ചിലപ്പോൾ അടുത്ത മാസം ട്രാൻസ്ഫർ ഉണ്ടായേക്കും.” അവൾ വണ്ടിയുടെ പുറത്തേക്ക് നോക്കിക്കൊണ്ട് മറുപടി നൽകി.

 

“ആഹാ.. അപ്പോ മാഡം വീട്ടിൽ ഒറ്റയ്ക്കാവുമല്ലോ? സജീവൻ പോയാൽ പിന്നെ ഈ കുട്ടികളെയും കൊണ്ട് എങ്ങനെയാ?” ദിനേശന്റെ ശബ്ദത്തിൽ വശീകരണത്തിന്റെ ഒരു ടോൺ കലർന്നിരുന്നു.

 

അരുണിമ പതുക്കെ തലതിരിച്ച് അവനെ ഒന്നു രൂക്ഷമായി നോക്കി. അവളുടെ ആ നോട്ടത്തിൽ പക്വതയുള്ള ഒരു സ്ത്രീയുടെ ഗംഭീര്യം നിറഞ്ഞിരുന്നു.

 

“സജീവൻ ചേട്ടൻ ഇല്ലെങ്കിലും ആ വീട് ഒറ്റക്ക് നോക്കാൻ എനിക്കറിയാം. മാത്രമല്ല ഒന്ന്-രണ്ട് ദിവസങ്ങൾ കൂടുമ്പോൾ ആള് വീട്ടിലേക്ക് വരും. അതുകൊണ്ട് എന്റെ പൊന്ന് ദിനേശേട്ടൻ ആവശ്യമില്ലാത്ത ചിന്തകളൊന്നും മനസ്സിൽ വെച്ചേക്കണ്ട.”

അവൾ വളരെ ശാന്തമായി, എന്നാൽ കൃത്യതയോടെ മുന്നറിയിപ്പ് നൽകി.

 

അരുണിമയുടെ ആ മറുപടി ദിനേശന്റെ പ്രതീക്ഷകളെ അല്പം തളർത്തിയെങ്കിലും അവൻ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. വണ്ടി ഇപ്പോൾ പാടവരമ്പ് കഴിഞ്ഞ് അവരുടെ വീടുകളിലേക്കുള്ള പ്രധാന ഇടവഴിയിലേക്ക് തിരിഞ്ഞു.

 

വഴിയിലെ കുഴികളിൽ വീണ് ബൊലേറോ ചെറുതായി ഉലഞ്ഞപ്പോൾ, അരുണിമയുടെ ഇടത് തുട ദിനേശന്റെ വശത്തേക്ക് ചെറുതായി തട്ടി. ആ ഒരു ചെറിയ സ്പർശനം പോലും അവന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പോലെയാണ് കടന്നുപോയത്. അവൻ വീണ്ടും തന്റെ ശരീരത്തിലേക്ക് നോക്കുന്നത് കണ്ട് അരുണിമ തന്റെ സാരി തലപ്പ് ഒന്നുക്കൂടി ശരിയാക്കി വലിച്ചിട്ടു.

1 Comment

Add a Comment
  1. Superb 👌👌👌

Leave a Reply

Your email address will not be published. Required fields are marked *