പതറുന്ന പവിത്രത – 1 93അടിപൊളി 

 

ദിനേശന് നന്നായി അറിയാം, താൻ അരുണിമയെ മറന്ന് എത്രയൊക്കെ നന്നാവാൻ നോക്കിയാലും, സ്വന്തം ജൈവികമായ പ്രേരണകളും ശാരീരിക ആവശ്യങ്ങളും അവന്റെ ബോധമനസ്സിനെ വീണ്ടും ചൂഷണം ചെയ്തുകൊണ്ടേയിരിക്കുമെന്ന്. അതിന്റെ തെളിവെന്നോണമാണ് താളാത്മകമായി ആടിയുലയുന്ന അരുണിമയുടെ കൊഴുത്ത പിൻഭാഗത്തെ കുലുക്കവും നോക്കി അവൾ വീട്ടിലേക്ക് നടന്നു പോകുന്നത് വരെ വണ്ടിയിലിരുന്ന്‌ മിഴിച്ചു നോക്കിയ ആ നിമിഷം, താഴെ മുണ്ടിന്റെ ഉള്ളിൽ കിടക്കുന്ന ദിനേശന്റെ വജ്രായുധം വന്യമായ ആവേശത്തോടെ തരിച്ചു പൊങ്ങാൻ തുടങ്ങിയത്.

 

അരുണിമയുടെ മാനസികാവസ്ഥ മനസ്സിലാക്കി ഇന്ന് മുതൽ അവളോട് നന്നായി പെരുമാറണം എന്ന് ദിനേശന്റെ മനസ്സ് ആഗ്രഹിച്ചുവെങ്കിലും, അവന്റെ ശരീരം ആവശ്യപ്പെടുന്നത് മറ്റൊന്നായിരുന്നു. അല്ലെങ്കിലും, നമ്മൾ നമ്മുടെ ശാരീരികമായ ആവശ്യങ്ങളെ മനസ്സ് കൊണ്ട് പ്രതിരോധിക്കുക എന്ന് പറയുന്നത് ഒരല്പം കടുപ്പം പിടിച്ച പണി തന്നെയാണ്. ഇനിയിപ്പോൾ ദിനേശൻ ആ പരിശ്രമത്തിൽ തത്കാലം വിജയിച്ചാൽ തന്നെ, എന്നെങ്കിലും ഒരു നാൾ അവൻ തന്റെ ഉള്ളിൽ പൂട്ടിയിട്ടിരിക്കുന്ന ആ കാമമൃഗത്തെ സ്വതന്ത്രനായി അഴിച്ചുവിടേണ്ടി വരും. ആ ആത്മനിയന്ത്രണം ഇനി എത്ര നാൾ നീണ്ടുനിൽക്കും എന്നുള്ളത് മാത്രമാണ് ഇപ്പോൾ ദിനേശന്റെ മുന്നിലുള്ള ഏക ചോദ്യം!

********

കച്ചേരിപ്പാടം ജംഗ്ഷനിലെ ബസ് സ്റ്റോപ്പിന് സമീപമുള്ള ചായക്കടയാണ് ആ നാട്ടിലെ മെയിൻ പരദൂഷണ കൗണ്ടർ.

 

​ഹൈസ്കൂളിൽ പഠിക്കുന്ന പിള്ളേർ മുതൽ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന കിളവന്മാർ വരെയുണ്ട് അവിടെ കുശലം പറയാൻ എത്തുന്നവരായിട്ട്. വഴിയിലൂടെ പോകുന്ന സ്ത്രീകളെ പറ്റി മോശമായ കാര്യങ്ങൾ പറയുകയോ, അല്ലെങ്കിൽ നാട്ടിൽ മാന്യമായി ജീവിക്കുന്ന വിവാഹിതരായ സ്ത്രീകളെ പറ്റി ഇല്ലാത്ത അവിഹിത കഥകൾ ചമച്ചുണ്ടാക്കുകയോ ഒക്കെയാണ് അവിടുത്തെ പ്രധാന ചർച്ചാവിഷയം.

 

​അങ്ങനെ ഒരു അഞ്ചാറു പേർ അവിടെ ചായക്കടയിലിരുന്ന് കുശലം പറയുന്ന നേരത്താണ്, വൈകിട്ട് 4:15-ന്റെ ബസ്സിന് നാട്ടിലെ മെയിൻ രാഷ്ട്രീയപ്രവർത്തകനായ സുരേഷ് അലക്കിത്തേച്ച വെള്ള മുണ്ടും ഷർട്ടുമിട്ട് ബസ്സിറങ്ങി ചായക്കടയുടെ ഉള്ളിലേക്ക് കയറിയത്.

 

​“സുധാകരൻ ചേട്ടാ! ഒരു ചായ… പഞ്ചാരവേണ്ട!” ചായ അടിച്ചുകൊണ്ടിരിക്കുന്ന സുധാകരൻ ചേട്ടനോട് സുരേഷ് പറഞ്ഞു.

 

​“അഹ് സുരേശോ… എവിടെ പോയിട്ട് വരുവാ?” കടയിലിരുന്ന് ചായ കുടിച്ചുകൊണ്ടിരിക്കുന്ന കേളപ്പൻ ചോദിച്ചു.

 

​“ഏയ്…. നാട്ടിലെ കുറച്ചു ആവശ്യങ്ങൾക്കായിട്ട് ഇങ്ങനെ പോയതാ…”

 

​“ഇതിപ്പോ നീ കുറേ നാളായല്ലോ ഇങ്ങനെ പോകുന്നു…. എന്നിട്ട് നമ്മുടെ നാട്ടിൽ നിന്റെ വക ഒരു വികസനവും ഇല്ലല്ലോടാ സുരേഷേ… ഹഹ…” കേളപ്പൻ പറഞ്ഞ പഴഞ്ചൻ തമാശ കേട്ട് അവിടെയുള്ളവരെല്ലാം ചിരിച്ചു.

 

​“ഒന്നുമില്ലെങ്കിലും ഞാനതിനു വേണ്ടി ശ്രമിക്കുകയെങ്കിലും ചെയ്യുന്നുണ്ട്.. അല്ലാതെ നിങ്ങളെ പോലെ ഒരു പണിയും ഇല്ലാതെ ഇവിടെ കിടന്ന് അവരാതം പറഞ്ഞുണ്ടാക്കുകയല്ല!” സുരേഷിന്റെ ആ കടുത്ത മറുപടിയിൽ അവിടെയുണ്ടായിരുന്നവരെല്ലാം പെട്ടെന്ന് നിശബ്ദരായി.

 

​“ഹാ, ഞാനൊരു തമാശ പറഞ്ഞതല്ലേ.. നീ ഇങ്ങനെ ചൂടാവല്ലേ..”

 

​സുരേഷ് അതിന് മറുപടിയൊന്നും കൊടുക്കാതെ സുധാകരൻ ചേട്ടൻ മേശപ്പുറത്ത് വെച്ച നല്ല ചൂടൻ ചായയെടുത്ത് ഊതിക്കുടിച്ചു.

 

​“അതൊക്കെ അവിടെ നിൽക്കട്ടെ… ഇന്നെന്താ ഇവിടെ പുതിയ വിശേഷം? ഞാൻ വരും മുൻപ് ഉള്ളിൽ നല്ല ചർച്ചയായിരുന്നല്ലോ.” ചായ ഒരു സിപ്പ് കുടിച്ച ശേഷം സുരേഷ് ചോദിച്ചു.

 

​“ഓഹ് അതോ…” കേളപ്പന്റെ തൊട്ടപ്പുറത്തിരിക്കുന്ന ഭാസ്കരൻ പറഞ്ഞു. “അതൊന്നും ഇല്ലെടാ… ഞാൻ ഇന്ന് രാവിലെ അമ്പലത്തിൽ പോയപ്പോൾ നമ്മുടെ ഉണ്ണിത്താൻ ചേട്ടന്റെ മകളെ കണ്ടു. അരുണിമയെ.”

 

​“ഓ..ആണോ? അതുകൊണ്ട്?” കാര്യം മനസ്സിലാകാതെ സുരേഷ് ചോദിച്ചു.

 

1 Comment

Add a Comment
  1. Superb 👌👌👌

Leave a Reply

Your email address will not be published. Required fields are marked *