പതറുന്ന പവിത്രത – 1 93അടിപൊളി 

​“അതുകൊണ്ട് ഒന്നുമില്ല… എന്നാലും നാട്ടിലൊരു സംസാരമുണ്ട്.. അതായത് അരുണിമയും ക്ഷേത്രത്തിലെ പുതിയ ശാന്തിയായി വന്ന പയ്യനും തമ്മിൽ ഒരു അടുപ്പമുണ്ടെന്നൊക്കെ..” സംസാരത്തിൽ ഒരു ദുരൂഹത വരുത്തിക്കൊണ്ട് ഭാസ്കരൻ പറഞ്ഞു നിർത്തി.

 

​“എന്റെ പൊന്നു ചേട്ടാ! നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ? വെറുതെ മാന്യമായി ജീവിക്കുന്ന ആ പെൺകുട്ടിയെ പറ്റി ഇങ്ങനെയൊക്കെ പറയാൻ..”

 

​“എടാ… സുരേഷേ.. ഞാൻ കേട്ട കാര്യം ഇവിടെ വന്നു പറഞ്ഞു എന്നേയുള്ളൂ… അതിന് നീ എന്നെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം?”

 

​“ഓഹോ അങ്ങനെയാണോ… എന്നാ പറ.. നിങ്ങളോടിത് ആരാ പറഞ്ഞത്?”

 

​സുരേഷിന്റെ ആ ചോദ്യത്തിന് ഭാസ്കരന് തിരിച്ചൊന്നും പറയാൻ ഉണ്ടായിരുന്നില്ല. “ആ.. അത്… മ്മ്..” ഭാസ്കരൻ വിക്കി.

 

​“ഭ.. ഭ.. ഭ.. അല്ല! മര്യാദക്ക് കാര്യം പറ… എവിടെ നിന്നാണ് ഇതൊക്കെ കേട്ടത്?”

സുരേഷ് ശബ്ദമുയർത്തി വീണ്ടും ചോദിച്ചപ്പോൾ ഭാസ്കരൻ കേളപ്പനെ നോക്കി. പക്ഷെ അയാൾ “എനിക്കൊന്നും അറിയില്ലേ” എന്ന രീതിയിൽ മുഖം തിരിച്ചു കളഞ്ഞു.

 

“ആ…അതൊന്നും എനിക്ക് നിന്നോട് പറയണ്ട ആവശ്യമില്ല.” ഭാസ്കരൻ അവിടെ നിന്നും എഴുനേറ്റു.

 

സുരേഷ് അതിന് മറുതൊന്നും പറയാതെ, ഭാസ്കരനെ സംസാരിച്ചു തോൽപ്പിച്ചെന്നുള്ള ഒരു സന്തോഷത്തിൽ അടുത്ത സിപ്പ് ചായ കുടിച്ചു.

 

“എന്റെ കേളപ്പെട്ട… ഭാസ്കരൻ ചേട്ടാ…” സുരേഷ് രണ്ടുപേരെയും നോക്കി. “നിങ്ങൾ ഇതൊക്കെ പറഞ്ഞു നടക്കുന്നതൊക്കെ അവളുടെ കെട്ടിയോൻ സജീവൻ അറിഞ്ഞാൽ വലിയ കുഴപ്പൊന്നും ഉണ്ടാവാൻ പോകുന്നില്ല. പക്ഷെ, ദിനേശൻ എങ്ങാനം ഇതൊക്കെ കേട്ടു കഴിഞ്ഞാൽ പിന്നെ തീർന്നു നിങ്ങളുടെ രണ്ട് പേരുടെയും കഥ! അവനെ അറിയാലോ? അച്ഛന്റെ പ്രായമുള്ളവരാണ് എന്നൊന്നും ദിനേശന് നോട്ടമില്ല. അതുകൊണ്ട് സൂക്ഷിച്ചും കണ്ടുമൊക്കെ കാര്യങ്ങൾ സംസാരിക്ക്.” സുരേഷേത് അവരോട് മാത്രമായിരുന്നില്ല, ആ കടയിൽ ഇരിക്കുന്ന എല്ലാവർക്കുമുള്ള ഒരു മുന്നറിയിപ്പ് പോലെയെന്ന രീതിയിലാണ് അത് പറഞ്ഞത്.

 

അവനത് പറഞ്ഞ് കഴിഞ്ഞതിനു ശേഷം പിന്നെ ഒരു പട്ടികുഞ്ഞിന്റെ ശബ്ദം പോലും അവിടെ മുഴങ്ങി കേട്ടില്ല. ചായ കുടിച്ചു കഴിഞ്ഞ ശേഷം സുരേഷ് പതിയെ മുണ്ടിന്റെ തുമ്പ് കൊണ്ട് ചുണ്ടോന്ന് തുടച്ച്, ഒരു സിഗരറ്റും കത്തിച്ച് അവിടെ നിന്നുമിറങ്ങി.

 

സുരേഷും ദിനേശനും പണ്ട് തൊട്ടേയുള്ള സുഹൃത്താകളാണ്. ദിനേശന്റെ കല്യാണം നടത്തികൊടുക്കാനും, വീട് പണിഞ്ഞു കൊടുക്കാനുമൊക്കെ സുരേഷേയിരുന്നു സഹായിച്ചിരുന്നത്. കല്യാണം കഴിഞ്ഞതിനു ശേഷം അവന്റെ ഭാര്യ മരിച്ചതിനു പിന്നാലെ അവനിപ്പോൾ ജംഗ്ഷനിൽ നിന്നും കുറച്ചു മാറിയുള്ള ഒരു വീട്ടിലാണ് താമസം. മാത്രമല്ല കുട്ടികളായിട്ട് ആരുമില്ല.

 

നാട്ടുകാരും, ബന്ധുക്കളും, സുഹൃത്തുകളുമൊക്കെ അവനോട് അടുത്ത കല്യാണത്തിനായി നോക്കാൻ പറഞ്ഞപ്പോൾ “ഏയ്‌.. അതിന്റെയൊന്നും ആവശ്യമില്ല” എന്നുള്ള രീതിയിലായിരുന്നു അവന്റെ മറുപടി. പക്ഷെ അവന്റെ ആ ഒറ്റപെട്ട ജീവിതം അധികനാൾ നീണ്ട് നിന്നില്ല. കാരണം ഭാര്യ പോയി നാളുകൾക്ക് ശേഷം അവനൊരു ഓണം ബമ്പർ ലോട്ടറി അടിച്ചു. രണ്ട് കോടി!

അവിടം തൊട്ടാണ് സുരേഷ് പിന്നെ രാഷ്ട്രീയത്തിലും, നാടിന്റെ നവീകരണവുമൊക്കെ നോക്കി അങ്ങനെയൊരു ജീവിതം തുടങ്ങിയത്. എന്നിരുന്നാലും 33-34 വയസ്സ് പ്രായമായിട്ടും ഒരു പെണ്ണുമില്ലാതെ ഒറ്റക്ക് കഴിയുന്ന സുരേഷിനെ നാട്ടുകാർ ഒരു ആശ്ചര്യത്തോടെയാണ് കണ്ടുകൊണ്ട് ഇരുന്നത്. കാരണം തന്റെ കോളേജ് കാലഘട്ടത്തിൽ അവൻ ദിനേശാനേക്കാൾ വലിയയൊരു പെണ്ണ് പിടിയനായിരുന്നു. എന്നാൽ അവന്റെ ഇപ്പോഴത്തെ സ്വഭാവവും, സ്ത്രീകളോടുള്ള പെരുമാറ്റവും അതിന് നേർ വിപരീതമാണ്.

 

ചായക്കടയിൽ നിന്നുമിറങ്ങിയ ശേഷം അവൻ നേരെ വിട്ടത് ദിനേശന്റെ വീട്ടിലോട്ടാണ്. പക്ഷെ അവിടെ ദിനേശൻ ഉണ്ടായിരുന്നില്ല പകരം അവന്റെ ഭാര്യ ജിൻസിയാണ് ഉണ്ടായിരുന്നത്.

1 Comment

Add a Comment
  1. Superb 👌👌👌

Leave a Reply

Your email address will not be published. Required fields are marked *