പാതയോരങ്ങൾ

പാതയോരങ്ങൾ
ഹായ്…. കുറച്ചു കാലങ്ങൾക്ക് ശേഷമാണ് വീണ്ടും എഴുതിത്തുടങ്ങിയത്. എഴുതുന്നതൊന്നും പൂർണ സംതൃപ്തി വരാത്തത് കൊണ്ട് ഒരു കുഞ്ഞു കഥയെഴുതി ട്രാക്കിൽ കയറാം എന്ന് കരുതി എഴുതിയതാണ്. പോസ്റ്റ്‌ ചെയ്യണം എന്ന് കരുതിയല്ല എഴുതിയത്. മൂന്നു പാർട്ട് മാത്രമുള്ള ഒരു കുഞ്ഞു കഥയാണിത്. നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു…

അദ്ധ്യായം 1. ഇരുൾ

സന്ധ്യാ സൂര്യന്റെ ചുവന്ന കിരണങ്ങൾ നീലഗിരി മലനിരകളെ ചുവപ്പ് പുതപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഒരാൾപൊക്കത്തിൽ ഉയർന്നു നിൽക്കുന്ന പച്ച പുൽക്കൂട്ടങ്ങളെ തഴുകിയടിച്ച കാറ്റിനു പോലും എന്നോർമകളെ തണുപ്പിക്കാനാവാത്തതിൽൽ ലജ്ജ തോന്നിയിരിക്കണം… മുന്നിലെ അഗാദമായ കൊക്കയിലേക്ക് ഒന്ന് കൂടി നോക്കി. ഇരുട്ടും തോറും നീലഗിരിയുടെ സൗന്ദര്യം മാഞ്ഞു ഭീകരത തോന്നിത്തുടങ്ങും……

“സാജീ….”

രവിയാണ്, എന്റെ കളിക്കൂട്ടുക്കാരൻ… നേരം ഇരുട്ടിതുടങ്ങിയിട്ടുണ്ട്. തിരിച്ചു മലയിറങ്ങണം. ഇരുട്ടിനു കട്ടികൂടിയാൽ പിന്നേ തിരിച്ചിറങ്ങുന്നത് ശ്രമകരമായിരിക്കും. രവി വിളിച്ചത്തിലെ ഉദ്ദേശം എനിക്ക് വെക്തമായി . കയ്യിലെ ക്യാമെറ ഒന്ന് കൂടി ഫോക്കസ് ചെയ്തു. ചുവപ്പണിഞ്ഞ ആകാശവും ഇടതൂർന്ന നീലഗിരി മലനിരകളും ചേർത്തു അവസാനമായി ഒരു ചിത്രം കൂടിയെടുത്തു കൊണ്ട് തിരിച്ചു നടന്നു…

കുണ്ടും കുഴികളും ചളിയും നിറഞ്ഞ റോഡിലൂടെ ബൈക്ക് പതിയെ ഇറങ്ങികൊണ്ടിരിക്കുകയാണ്. ഒരാഴ്‌ചെയ്യായി വീട് വീട്ടിറങ്ങിയിട്ട്. കാടും കാട്ടാറും മലയും മഞ്ഞും കടന്നുള്ള യാത്ര! എന്നിട്ടും മനസ്സ് മാത്രം തണുത്തില്ല…

ഒരു മണിക്കൂർ നേരത്തെ മലയിറക്കത്തിനോടുവിൽ കണ്ട ചെറിയ ചായപ്പീടികയിൽ രവി ബൈക്ക് നിർത്തി.

“ നാളെ ഏതേലും വർക്ക്‌ ഷോപ്പിൽ കയറ്റണം. ക്ലച് ഡിസ്ക് എല്ലാം തൂഫാനായി… “

രവി ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് അഴിഞ്ഞു വീഴാറായ ലഗേജ് ഒന്ന് കൂടി മുറുക്കി കെട്ടി.

വികസനം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു മലയടിവാരം. മുളക്കമ്പു കൊണ്ട് തീർത്ത കാലുകളിൽ പനയോലയും പുല്ലും കൊണ്ട് തീർത്ത ചെറിയൊരു പീടിക. കറ പിടിച്ചു കറുപ്പ് പാകിയ മരപ്പലക വിരിച്ച ബെഞ്ചിൽ ഞാൻ ഇരുന്നു. തോളിൽ തോർത്തുമുണ്ട് ഇട്ട് അങ്ങിങായി കീറി ഓട്ട വീണ ബനിയനും മുഷിഞ്ഞ കൈലിയും ധരിച്ച കണ്ടാൽ 60 ന് മേൽ പ്രായം തോന്നിക്കുന്ന ആ മനുഷ്യൻ രവിയോട് എന്താല്ലാമോ ചോദിച്ചറിയുന്നുണ്ട്. ഇടക്ക് ചുമലിൽ നിന്നു തോർത്തെടുത്ത് തലയിൽ ചുറ്റി. ഇടക്കെപ്പോഴോ എന്നിലേക്കൊരു നോട്ടം ഞാൻ ഒന്ന് ചിരിച്ചെന്നു വരുത്തി….

ഞാൻ ബാഗിൽ നിന്നും ക്യാമറ എടുത്തു മുൻപ് എടുത്ത ഫോട്ടോ ഒന്നുകൂടി നോക്കി. എന്തോ ഒരു കുറവ്. ഫോക്കസ് ശരിയാണ് ശരിയായ ലൈറ്റിങ് തന്നെ, എന്നിട്ടും ആ ഫോട്ടോക്ക് എന്തോ ഒരു കുറവോ??? കണ്ണുകൾ പതിയെ ഈറനണിഞ്ഞു…

“ ഡാ ഇത് പിടി… “ എനിക്ക് മുന്നിലെ കറ പിടിച്ച ചെറിയ മേശയിൽ ആവി പറക്കുന്ന കട്ടൻ എനിക്ക് നേരെ നീക്കി.

ചായപ്പീടികക്ക് അരികിലൂടെ മല ഉച്ചിയിൽ നിന്നു ഒഴുകി വരുന്ന കാട്ടാറിന്റെ മാറിൽ നിന്നു കൈകുമ്പിളിൽ വെള്ളമെടുത്തു മുഖം കഴുകി. ഇരുട്ടിലെവിടെയോ ഇരുന്നു ചിലക്കുന്ന ചീവീടുകളുടെ ശബ്ദം കാതിൽ കുത്തിത്തറക്കുന്നുണ്ട്. തണുപ്പിനെ കീറിമുറിച്ചു കൊണ്ട് കട്ടനിലെ ആവി മുകളിലേക്ക് ഉയർന്നു. പോക്കറ്റിൽ നിന്നും ഒരു സിഗിരറ്റ് എടുത്തു കത്തിച്ചു കൊണ്ട് ഞാനും രവിയും കട്ടൻ കുടിച്ചു…

“ ഡാ സാജി…. എന്താടാ ഇത്. മുന്നര വർഷം ആകുന്നു അതെല്ലാം കഴിഞ്ഞിപ്പോ… യു ഹാവ് ടു കം ഔട്ട്‌ മാൻ… “

അതേ… ഞാൻ സാജിദ് ഇഷ്ടമുള്ളവർ എന്നെ സാജി എന്നാണ് വിളിക്കുന്നത്. ഇഷ്ട്ടമുള്ളവർ എന്ന് പറയുമ്പോൾ അത് കുറച്ചു പേരെ ഒള്ളു ട്ടോ… എന്റെ ഉമ്മ ചെറിയ പെങ്ങൾ സാനിയ പിന്നെ കുറച്ചു ഫ്രെണ്ട്സും…. സത്യം പറഞ്ഞാൽ അതായിരുന്നു എന്റെ ലോകവും. കൂട്ടുകുടുംബങ്ങൾക്കൊന്നും ഞാൻ അത്ര നല്ലവൻ ആയിരുന്നില്ല… സാമ്പത്തികമായി കുറച്ചു മുന്നിലുള്ള അവർക്ക് ഞാൻ അങ്ങനെ അല്ലാതാവാൻ കുറച്ചു കാരണങ്ങളും ഉണ്ട്.

ചെറുപത്തിലെ ഉപ്പ മരിച്ച എന്റെ ഭാല്യം അവർക്കു വേണ്ടി പണിയെടുത്തു ഹോമിക്കാൻ ഞാൻ നിന്നു കൊടുക്കാതിരുന്നപ്പോൾ കിട്ടിയതാണ് ഹറാം പെറപ്പ് എന്നാ പേര്. പതിനെട്ടാം വയസ്സിൽ ഗൾഫിൽ വന്നു കൃത്യം ഏഴ് വർഷങ്ങൾക്കു ശേഷമാണ് ഞാൻ “ജാസിയെ” പരിചയപ്പെടുന്നത്.

“ജാസി, ജാസ്മിൻ… ചോര പൊടിയുന്ന തുടുത്ത കവിളുകളും പൂച്ചക്കണ്ണും ചുരുണ്ട ചെമ്പൻ മുടിയുമുള്ള എന്റെ ഹൂറി. ചുണ്ട് വിരിച്ചു അവളുടെ ചിരിയൊന്നു കാണേണ്ടത് തന്നെ ആണ്.
എന്റെ ഒരു അമ്മായിയുടെ മകളുടെ മകൾ ആണ് ജാസി. കേവലമൊരു ചാറ്റിങ്ങിലൂടെ പരിചയപ്പെട്ടു രണ്ട് വർഷത്തെ പ്രണയത്തിനോടുവിൽ എന്റെ ഇരുപതിയെഴമത്തെ വയസ്സിൽ കുടുംബത്തിലെ തലമൂത്ത സകല പുങ്കവന്മാരുടെയും എതിർപ്പും ഭീഷണിയും വകവെക്കാതെ ചങ്കൂറ്റത്തോടെ അവളെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടു വന്നു…

പാതിവഴിയിൽ പഠനം ഉപേക്ഷിച്ച ഒരുവന്റെ കൂടെ MBA ഹോൾഡർ ആയ കാണാൻ അതി സുന്ദരിയായ ജാസി ഇറങ്ങിപ്പോയപ്പോൾ കുടുംബത്തിലെ കെട്ടുപ്രായം ചെന്ന സകല ആണുങ്ങൾക്കും എന്നോട് അസൂയക്കപ്പുറം മറ്റൊരു വികാരം തോന്നിയിരിക്കണം…

പ്രാരാബ്ദങ്ങൾക്ക് നടുവിൽ നിന്നുകൊണ്ട് ഞാൻ പടുത്തുയർത്തിയ എന്റെ രണ്ട് മുറി വീട്ടിലെ ആ ചെറിയ മുറിയിൽ മുല്ലപ്പൂക്കൾ കൊണ്ട് അണിയിച്ചൊരുക്കിയ മണിയറയിൽ സാനിയക്കൊപ്പം ജാസി ഇരിക്കുമ്പോൾ പുറത്ത് അമ്മാവന്മാരുടെ ബഹളം നടക്കുകയായിരുന്നു. കൂട്ടത്തിൽ മൂത്ത മൂത്താപ്പ(ഉപ്പയുടെ ജേഷ്ഠൻ) പുറത്തു കണ്ടാൽ എന്റെ കാൽ മടവാളിന് കൊത്തിമുറിക്കും എന്ന ഭീഷണി മുഴക്കിയപ്പോൾ ഒരു തുള്ളി കണ്ണ്‌ നീരായിരുന്നു ഉമ്മയുടെ മറുപടി.

മുറിക്കകത്തിരുന്ന സാനിയ അടുക്കളയിലേക്ക് ചീറിപ്പാഞ്ഞു പോയി നാട്ടിലെ കൊല്ലൻ “നാണു” അടിച്ചു പരത്തി മൂർച്ച കൂട്ടിയ മടവാളും എടുത്തു പുറത്തേക്ക് പാഞ്ഞു. കല്യാണ പന്തലിനു വേണ്ടി വലിച്ചു കെട്ടിയ ടാർപ്പായകൾക്ക്

നടുവിലേക്കു എന്റെ വലതു കൈ പിടിച്ചിറങ്ങി ഇടതു കയ്യിലെ മടവാൾ മൂത്താപ്പാക്ക് നേരെയെറിഞ്ഞു

“എന്റെ ഇക്കാക്കന്റെ കാലു കൊത്താൻ മാത്രം കൈത്തണ്ടക്ക് ബലം ഉള്ളോർ ഈ കൂട്ടത്തിൽ ഉണ്ടെങ്കിൽ ഒന്ന് കൊത്തി അരിഞാട്ടെ…. “

18 വയസ്സ് മാത്രം പ്രായമുള്ള സാനിയയുടെ ചങ്കൂറ്റത്തിന് മുന്നിൽ ചൂളി നിൽക്കുന്ന കുടുംബത്തിലെ സകല എണ്ണത്തിനേം നോക്കി സാനി ഒന്നൂടെ പറഞ്ഞു.

“ഇനി ഇതിന്റെ പേരിൽ ഒരെണ്ണത്തിനെ ഈ പൊരേൽ കണ്ടു പോവരുത്… പിന്നേ ജാസി… ഓള് ഓളെ ഇഷ്ടത്തിന് വന്നതാണ്. ഇങ്ങള്കും ഉണ്ടല്ലോ പ്രായം ചെന്ന കെട്ടാൻ മുട്ടി ഓളെ പിന്നാലെ ഒലിപ്പിച്ചു നടന്ന കൊറേ എണ്ണം, എന്നിട്ടും ഇങ്ങള് ഒക്കെ ഹറാം പെറപ്പായി കണ്ട ഇന്റെ ഇക്കാനെ ഓൾക് ഇഷ്ടായിണ്ടെങ്കിൽ നിങ്ങളൊക്കെ കുട്ടിയോളെ ഇണ്ടാക്കിയ നേരം തെറ്റിയതാ ന്നു കരുതിയാ മതി… ആ എല്ലാതും പൊയ്ക്കോളി… “

Leave a Reply

Your email address will not be published. Required fields are marked *