ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ – 15 1

എന്‍റെ ഭാവം കണ്ടിട്ടാകണം ശില്‍പ പറഞ്ഞെ.

“ദേ മമ്മീ ഈ കൊരങ്ങനെ നോക്ക്. ഇരുന്നു വായ്‌ പൊളിക്കുന്നു. ഒന്നും മണ്ടയില്‍ ഇല്ലേലും വേറെ കുറെ സ്ഥലത്ത് ആവശ്യത്തില്‍ കൂടുതല്‍ ഉണ്ട്. “

അത് കേട്ട് മേഡം തിരിഞ്ഞു എന്നെ നോക്കി ചിരിച്ചു.

ഭാവിയെന്തെന്നറിയാതെ ഭൂതമെന്തെന്നറിയാതെ വര്‍ത്തമാന കാലത്തില്‍ കിളി പോയ ഞാന്‍ അങ്ങനെ തന്നെ ഇരുന്നു.

പിന്നെ മൂന്നു നാല് ദിവസങ്ങള്‍ ജോളിയായി പോയി. അമ്മയും ശില്‍പയും മേഡവും എല്ലാവരും കൂടി എന്നെ സ്നേഹിച്ചു കൊന്നു. ഇടയ്ക്ക് അവര്‍ ഹീരയെ വിളിപ്പിച്ചു. മേഡം പരിഭവം ഒക്കെ പറഞ്ഞു തീര്‍ത്തു. ഹീരയും ശില്‍പയും കമ്പനി ആയി. മേഡത്തോട് പറഞ്ഞതൊക്കെ തന്നെ അവള്‍ ഹീരയോടും പറഞ്ഞു. ഒരു ദിവസം അങ്കിതയും പ്രിയങ്കയും വന്നു. അവരെ രണ്ടിനെയും കണ്ടപ്പോള്‍ അവരെ കൂടി ശില്‍പ എന്‍റെ ഗാങ്ങില്‍ ചേര്‍ത്തിരുന്നെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചു. പക്ഷെ അവള്‍ എന്‍റെ അന്ത രംഗം മനസ്സിലാക്കി പറഞ്ഞു,

“വേണ്ട മോനെ. ആ വെള്ളം അങ്ങ് വാങ്ങി വച്ചേരെ.”

ആ ഞായറാഴ്ച പൊട്ടിപ്പോയ ഓര്‍മ്മച്ചരടിലെ മറ്റൊരു മുത്തു തേടി പോകേണ്ടി വന്ന ദിവസം ആയിരുന്നു. ഡോ. ലക്ഷ്മി തിരിച്ചെത്തി. മേഡം ആണ് പറഞ്ഞത്. അവരുടെ ഫ്ലാറ്റിലേക്ക് എന്നെ കൂട്ടി കൊണ്ട് ചെല്ലാന്‍ പറഞ്ഞിരിക്കുന്നു.

ശില്‍പ കൂടെ വരാമെന്ന് പറഞ്ഞപ്പോള്‍ ബാബ തടുത്തു. “അനിയും മേഡവും കൂടി പോയാല്‍ മതി. “

ഞാന്‍ മാത്രം കേള്‍ക്കെ ശില്‍പ മേഡത്തോട് പറഞ്ഞു. “ദേ മമ്മീ ഈ കൊരങ്ങനെ സൂക്ഷിച്ചോളണം. ആ പെണ്ണും പിള്ളയെ കാണുമ്പോള്‍ വേറെ എന്തേലും ഓര്‍മ്മ വരുന്നെന്നും പറഞ്ഞു ചെല്ലും. “

അവള്‍ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്. അറിയാതെ ഞാനും മേഡവും ചിരിച്ചു പോയി.

എന്തായാലും മേഡത്തിന്‍റെ കാറില്‍ ഞങ്ങള്‍ പുറപ്പെട്ടു. മേഡം വാങ്ങി തന്ന പുത്തന്‍ ഡ്രസ്സും ഇട്ടു കൊണ്ട്..

അവിടെക്കുള്ള യാത്രയില്‍ ഞാന്‍ ചിന്തിച്ചത് ഡോ. ലക്ഷ്മി എന്നെ ഉപദ്രവിക്കാന്‍ ഏര്‍പ്പാട് ആക്കിയതിനെ കുറിച്ചായിരുന്നില്ല മറിച്ചു അവരും ശില്പയുടെ അച്ഛനുമായും ഉള്ള ബന്ധത്തെ കുറിച്ചായിരുന്നു. അന്ന് ട്രെയിനില്‍ എന്നെ ഒഴിവാക്കിയത് എന്തിനു എന്നതിനെ കുറിച്ച് ആയിരുന്നു.

നഗര ഹൃദയത്തില്‍ നിന്നും തെല്ലു മാറി ആ ബംഗ്ലാവിന്‍റെ ഗേറ്റ് കടക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചത് ആ നമ്പരില്‍ ആയിരുന്നു. ബംഗ്ലാ നമ്പര്‍ 136. ജുഹു ഒരല്പം ജിജ്ഞാസ തോന്നാതിരുന്നില്ല. അപ്പോഴേക്കും ഞങ്ങള്‍ കാര്‍ പോര്‍ച്ചില്‍ എത്തിയിരുന്നു. അവിടെ ആഡംബര കാറുകളുടെ ഒരു നിര തന്നെയുണ്ട്‌. എല്ലാം ഒരേ നമ്പരില്‍ അവസാനിക്കുന്നു. 136

മേഡം എന്നെ പടികള്‍ കയറാന്‍ സഹായിച്ചു. അവരുടെ സെക്രട്ടറിയോ മറ്റോ ആണ്, ഒരു പെണ്‍കുട്ടി ഞങ്ങളെ സ്വീകരിച്ചു ഒരു മുറിയില്‍ ഇരുത്തി. ആ സോഫയില്‍ എസിയുടെ കുളിരില്‍ മേഡത്തെ ചേര്‍ന്നിരിക്കുംപോള്‍ എന്‍റെ മനസ്സില്‍ ഞാന്‍ കരുതിയിരുന്ന ചോദ്യങ്ങളൊക്കെ അലിഞ്ഞു പോയി. നിയന്ത്രണം വിടുകയാണോ എന്ന് തോന്നിയ നിമിഷങ്ങളില്‍ ഞാന്‍ വെറുതെ ആ മുറിയാകെ കണ്ണോടിച്ചു നോക്കി. ചുവരില്‍ ഒന്ന് രണ്ടു പെയിന്റിങ്ങുകള്‍. ആര്‍ക്കും ഒന്നും മനസ്സിലാക്കാത്ത തരത്തില്‍ ഉള്ളത്. കുറെ ചായങ്ങള്‍ കോരി ഒഴിച്ച് വച്ചിരിക്കുന്നു അത്ര തന്നെ.

ഞാന്‍ മേഡത്തോട് ചോദിച്ചു. “മേഡം ആ ചിത്രങ്ങളുടെ അര്‍ഥം എന്താ? “

മേഡം വെറുതെ ചിരിച്ചു. “അത് എനിക്കും അറിയില്ല. ലക്ഷ്മിക്കും അറിയില്ല. അവളുടെ അച്ഛന്‍റെ കളക്ഷനാ. കാശ് ചിലവാക്കാന്‍ എന്തെങ്കിലും മാര്‍ഗം വേണ്ടേ. “

മേഡം അവസാനത്തെ വാക്കുകള്‍ പതുക്കെ എന്‍റെ ചെവിയോടു ചേര്‍ന്നാണ് പറഞ്ഞത്. ആ തണുപ്പത്ത് അവരുടെ ചുടു നിശ്വാസം എന്നില്‍ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചു തുടങ്ങി.

അത് കണ്ടു കൊണ്ടാണ് ഡോ. ലക്ഷ്മി വന്നു ഞങ്ങള്‍ക്ക് എതിരെയുള്ള സോഫയില്‍ ഇരുന്നത്.

എന്റമ്മോ. എന്നാ ഫിഗര്‍. ഫോട്ടോയില്‍ കണ്ട പോലൊന്നും അല്ല. നല്ല ചുമ ചുമാ ഇരിക്കുന്നു. അവരുടെ ആ വേഷവും കൂടി ആയപ്പോള്‍ പിന്നെ എന്‍റെ നെഞ്ചില്‍ പെരുമ്പറ കൊട്ടാന്‍ തുടങ്ങി. തുടയില്‍ ഇറുകി പിടിച്ചു കിടക്കുന്ന ഒരു ചാര നിറത്തിലുള്ള ടൈറ്റ് സ്കേര്‍ട്ടും ഒരു വെളുത്ത ടീ ഷര്‍ട്ടും ആണ് വേഷം.

Leave a Reply

Your email address will not be published. Required fields are marked *