ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ – 15 1

“മേഡം. നിങ്ങള്‍ക്ക് എന്നെ നേരത്തെ അറിയാം. അല്ലേ? “

“അതെ. “

“എങ്ങനെ? “

“എന്താ. അതൊന്നും ശില്‍പ പറഞ്ഞില്ലേ? “

“ഹം.. പറഞ്ഞു. പക്ഷെ. അത് നിങ്ങള്‍ പറയൂ. എന്‍റെ ഓര്‍മ്മകളില്‍ നിന്നും എന്തെങ്കിലും കിട്ടുമോ എന്ന് ഞാനും നോക്കട്ടെ. “

“അവര്‍ എന്നെ കുറച്ചു നേരം നോക്കിയിരുന്നു. അനീ.. നീയെന്നെ ഒരു വില്ലത്തി ആയി ആണോ കരുതുന്നതു. “

“മേഡം. അങ്ങനെ ഒന്നും ഞാന്‍ കരുതുന്നില്ല. നിങ്ങള്‍ക്കറിയാമല്ലോ എന്‍റെ ഓര്‍മ്മകള്‍ അത് തിരികെ പിടിക്കാനുള്ള ശ്രമത്തില്‍ ആണ് ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. പക്ഷെ നിങ്ങളുടെ കാര്യത്തില്‍ എനിക്ക്റ്റ്ചില സംശയങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. പ്രത്യേകിച്ചു നിങ്ങള്‍ ശില്പക്കൊപ്പം ട്രെയിനില്‍ അതും മറ്റൊരു പേരില്‍ യാത്ര ചെയ്തത്. “

“ഹോ.. അതാണോ കാര്യം. അനീ. എനിക്ക് ചിലത് നിന്നോട് പറയാന്‍ ഉണ്ട്. എന്ത് കൊണ്ടോ എനിക്ക് നിന്നെ വല്ലാതെ ഇഷ്ടമാണ്. “

“എന്നിട്ടാണോ അന്ന് എന്നെ ആളെ വിട്ടു ഇടിപ്പിച്ചത്. “

“അത് അനീ.. ഞാന്‍ പറഞ്ഞില്ലേ. അതൊരു അബദ്ധം. അത് മാത്രവും അല്ല അത് നീ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. “

എന്തോ അവരുടെ കണ്ണുകളില്‍ നോക്കിയപ്പോള്‍ അവര്‍ പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നി.

“അറിഞ്ഞിരുന്നെങ്കില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. “

“എങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. “

“ഹം. മേഡം പ്ലീസ്. എന്നോട് എല്ലാം പറയൂ. അന്ന് ട്രെയിനില്‍ എന്താ സംഭവിച്ചത്? “

“പറയാം. പക്ഷെ അതിനു മുന്‍പ് നീ വേറെ ചില കാര്യങ്ങള്‍ അറിയണം. ശില്പയുടെ അച്ഛനെ കുറിച്ച്. അദ്ദേഹം വഴി ആണല്ലോ നമ്മള്‍ കാണുന്നത്. “

“ങേ? “

“അതെ. അദ്ദേഹം ആണ് നമ്മളെ കണക്റ്റ് ചെയ്യുന്ന കണ്ണി. ശില്പയുടെ അച്ഛന്‍ എന്‍റെ ഡാഡിയുടെ മാനേജര്‍ ആയിരുന്നു. ഡാഡിയുടെ സന്തത സഹചാരി എന്ന് വേണേല്‍ പറയാം. ഞങ്ങള്‍ക്ക് ഈ കാണുന്ന സ്വത്തുക്കള്‍ ഒക്കെ ഉണ്ടാകുന്നതിനു മുന്നേ ഡാഡിക്കൊപ്പം കൂടിയ ഒരു പാവം മനുഷ്യന്‍. എനിക്ക് അദ്ദേഹം ഡാഡിയെ പോലെ തന്നെ ആയിരുന്നു. എനിക്ക് പത്തോ പന്ത്രണ്ടോ വയസ്സ് ഉണ്ടായിരുന്ന കാലം. അന്ന് ഞങ്ങള്‍ക്ക് ഒരു ചെറിയ ക്ലിനിക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആയിടെക്കാണ് ശില്പയുടെ അച്ഛന്‍, മേനോന്‍ അങ്കിള്‍ ഞങ്ങളുടെ ഇടയിലേക്ക് കടന്നു വരുന്നത്. ഒന്ന് രണ്ടു മാസം കൊണ്ട് തന്നെ അദ്ദേഹം ഞങ്ങളുടെ വിശ്വസ്തന്‍ ആയി. ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് ക്ലിനിക്കില്‍ നിന്നും ഞങ്ങള്‍ മറ്റു ബിസിനസ്സിലേക്ക്‌ മാറി. വളരെ പെട്ടെന്ന് തന്നെ ഡാഡിയുടെ സാമ്രാജ്യം വളര്‍ന്നു എല്ലാറ്റിനും ചുക്കാന്‍ പിടിച്ചത് മേനോന്‍ അങ്കിള്‍ ആയിരുന്നു. മേനോന്‍ അങ്കിളിന്റെ കല്യാണം ഒക്കെ കഴിപ്പിച്ചത് ഡാഡി ആയിരുന്നു. ബിസിനസ് വളര്‍ന്നെങ്കിലും ഡാഡി ഞങ്ങളുടെ ആ പഴയ ക്ലിനിക്ക് ഉപേക്ഷിച്ചിരുന്നില്ല. ഡാഡി അങ്ങനെയാ. ഡാഡിയുടെ എല്ലാ പഴയ സാധനങ്ങളും ആ ക്ലിനിക്കിലും ഞങ്ങളുടെ പഴയ വീട്ടിലുമായി സ്വരൂപിച്ചു വച്ചിട്ടുണ്ട്.

വര്‍ഷങ്ങള്‍ കടന്നു പോയി. ഇതിനിടയില്‍ ഞാന്‍ മെഡിസിന്‍ പഠനത്തിനും മറ്റുമായി വിദേശത്ത് പോയി. ഇടയ്ക്ക് ഡാഡിയുടെ ആകസ്മികമായ മരണം. എന്‍റെ തിരിച്ചു വരവ്. പക്ഷെ ആ സമയത്ത് എന്നേക്കാള്‍ തളര്‍ന്നത് മേനോന്‍ അങ്കിള്‍ ആയിരുന്നു. ഞാന്‍ തിരികെ എത്തിയപ്പോള്‍ എല്ലാം എന്നെ ഏല്‍പ്പിച്ചു അദ്ദേഹം നാട്ടിലേക്ക് പോയി. എങ്ങനെയൊക്കെയോ ഞാന്‍ അച്ഛന്‍റെ ബിസിനസ് മുന്നോട്ടു കൊണ്ട് പോയി. മേനോന്‍ അങ്കിള്‍ ഫോണ്‍ വഴി പലപ്പോഴും എന്നെ ബിസിനസ്സില്‍ സഹായിച്ചു പോന്നു. പിന്നെടെപ്പോഴോ അദ്ദേഹം തിരികെ വന്നു, എന്‍റെ നിര്‍ബന്ധ പ്രകാരം. പക്ഷെ എത്ര നിര്‍ബന്ധിച്ചിട്ടും മേനോന്‍ അങ്കിള്‍ പഴയ മാനേജര്‍ സ്ഥാനം ഏറ്റെടുത്തില്ല. മാത്രവും അല്ല നമ്മള്‍ തമ്മിലുള്ള അടുപ്പം ഇനി പുറം ലോകം അറിയരുത് എന്ന് അദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *