ശോ… പിള്ളേരെങ്ങാനം കണ്ടാൽ പിന്നെ തീർന്നു. മേശയിലെ ചായഗ്ലാസ്സെടുത്തു അവൾ വേഗം പുറത്തിറങ്ങി വാതിൽ ചാരി. പുറത്ത് നല്ല വെളിച്ചം വന്നു തുടങ്ങിയിരുന്നു. ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ പഴയത് പോലെയാവാൻ പണിപ്പെട്ടു കൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു.
“എന്തെ ചായ വാങ്ങിയില്ലേ??”
പോയപോലെ തിരിച്ചു വന്ന അമ്മയോട് നീതു ചോദിച്ചു.
“അ.. അവൻ എണീച്ചില്ല..”
ശ്യാമള പറഞ്ഞൊപ്പിച്ചു. നീതുവിനെ ശ്രദ്ധിക്കാതെ അവൾ പണി തുടർന്നു. ഒരു വേള ഇവളാണ് പോയേതെങ്കിൽ എന്നോർത്ത് അവൾക്ക് പരവശം വന്നു. നിഷ്കളങ്ക മുഖത്തോടെ ഇരുന്ന് എണ്ണ തേക്കുന്ന തന്റെ ഇളയ മകൾ നീതുവിനെ നോക്കി അവളൊന്നു ആശ്വസിച്ചു.
‘ഉറപ്പായും ബോധം കേട്ട് വീണേനെ.’
“എന്താ??” നീതുവിന്റെ ചോദ്യം
എന്ത് എന്നുള്ള അർത്ഥത്തിൽ ശ്യാമള നീതുവിനെ നോക്കി.
“അമ്മയെന്താ ഇപ്പോൾ പറഞ്ഞേ??”
“ഒന്നുല്ല..”
പിറുപിറുക്കലിന്റെ ശബ്ദം കൂടി പോയി.
ഷൈമ കുളിച്ചിറങ്ങുമ്പോഴേക്കും വരുമ്പോളേക്കും ഡ്രസ്സ് എടുത്തിട്ട് വരാം എന്ന് കരുതി എണ്ണക്കുപ്പി മൂടിയിട്ട് വച്ച് അവൾ താഴെ ഇറങ്ങി. അഴിച്ചിട്ട മുടികളുമായി റൂമിലേക്ക് നടന്നു. ഹരിയുടെ റൂമിന്റെ അടഞ്ഞ വാതിലിലേക്ക് ഒന്ന് നോട്ടം പതിപ്പിച്ച് റൂമിലേക്ക് കയറി. സമയം ഏഴര കഴിഞ്ഞിരുന്നു.
അത്യാവശ്യം ടൈറ്റ് ഉള്ള ഒരു പിങ്ക് കളർ ടോപ് ഉം കറുപ്പ് പാട്യാല പാന്റും എടുത്തു. വെള്ള കളർ ബ്രായും പച്ച പാന്റിയും എടുത്ത് മടക്കി പിടിച്ച് റൂമിനു പുറത്തിറങ്ങിയപ്പോൾ ഹരിയേട്ടൻ മുന്നിൽ. ആരുടെ മുന്നിൽ പെടരുതെന്ന് വിചാരിച്ചോ അയാൾ തന്നെ മുന്നിൽ. നിന്നു പേരെങ്ങുന്ന നീതുവിനെ കണ്ട് ഹരിക്ക് ചിരി വന്നു. ഇനി രക്ഷയില്ലെന്ന് കരുതി ചമ്മലോടെ അവൾ ചിരിച്ചു കാണിച്ചു.
“എന്താടി കാലിൽ മുള്ളു തറച്ചോ??”
“ഇല്ല..”
പറഞ്ഞു തീർന്നപ്പോൾ ഹരിയേട്ടന്റെ നോട്ടം കയ്യിലേക്കായിരുന്നു. മടക്കി പിടിച്ച ഡ്രെസ്സിന്റെ ഇടയിൽ പുറത്തേക്ക് വന്ന ബ്രാ വള്ളികൾ..! അവൾ വേഗം അത് മടക്കി.
“ഇന്നലെ പറഞ്ഞത് ഓർമ ഉണ്ടല്ലോ. മരുന്ന്..!”
മുഖം ഇളിഭ്യതയിൽ മുങ്ങി താഴുമ്പോൾ അവിടേക്ക് ഷൈമ വന്നു. കയ്യിൽ ചായയുണ്ട്.
“ഇവളെ ഇത്ര നേരത്തെ കണ്ട് ഹരിയേട്ടൻ ഞെട്ടിയിട്ടുണ്ടാവും??” ചിരിയോടെ പറഞ്ഞുകൊണ്ട് അവൾ ഹരിയുടെ അടുത്തെത്തി. ഷൈമയുടെ വരവിൽ നീതുവിന്റെ മുഖത്തു അലയടിച്ച ടെൻഷൻ ഹരിക്ക് വേഗം മനസിലായി.
“ഇവളെ പല നേരത്താണ് കാണുന്നത്..”
അത് കേട്ടപ്പോൾ നീതുവിന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി. കണ്ണുകൾ മാത്രം ഉയർത്തി ഹരിയെ ഒന്ന് നോക്കി അവൾ വേഗം പിൻവലിഞ്ഞു. ആ നോട്ടത്തിൽ ഉണ്ടായിരുന്നു എല്ലാം. ഷൈമക്ക് ഒന്നും പിടി കിട്ടാഞ്ഞത് കൊണ്ട് ഹരിക്ക് ചായ കൊടുത്ത് മടങ്ങി. ഹരിയുടെ മനസ്സിലും എന്തൊക്കെയോ ചിന്തകൾ വലിഞ്ഞു മുറുകുന്നുണ്ട്. അവൻ ചായയുമായി പുറത്തിറങ്ങി കോലായിൽ ഇരുന്നപ്പോൾ രേഷ്മയുടെ വീടിന്റെ പുറകിൽ നിന്നു അലക്കുന്ന ശബ്ദം.
എന്തെങ്കിലും ഒരു സീനിനു ഭാഗ്യമുണ്ടാവുമോ എന്ന് കരുതി ഉള്ളിലേക്ക് ഒന്നു പാളി നോക്കിയ ശേഷം അവൻ അറ്റത്തുള്ള തൂണിനടുത്തേക്ക് നീങ്ങി. രേഷ്മയുടെ വീടിന്റെ പിന്നാമ്പുറം കാണുന്നുണ്ടെങ്കിലും ഉയരമുള്ള മതിലുള്ളത് കൊണ്ട് അലക്കു കല്ലോ ഒന്നും കാണുന്നില്ല. കണ്ണുകൾ ഇമ വെട്ടാതെ ശബ്ദം വന്ന ഭാഗത്തേക്ക് നോക്കികൊണ്ടിരുന്നപ്പോൾ മണങ്ങി നിവർന്ന രേഷ്മയുടെ മുഖം. മുടി പുറകിലേക്ക് കെട്ടിവച്ചിട്ടുണ്ടെങ്കിലും അനുസരണയില്ലാത്ത മുടിയിഴകൾ മുഖത്തേക്ക് ഇളകി വീണിട്ടുണ്ട്. കൈത്തണ്ട കൊണ്ട് നെറ്റിയിലെ വിയർപ്പ് തുടച് തുണി കല്ലിൽ കറക്കിയടിക്കാൻ പോകുമ്പോൾ ഹരിയെ കണ്ടു. അവൾ ചിരിച്ചു കൊണ്ട് കൈ വീശി.
മുല്ലമോട്ട് വിടരുന്ന പോലെയുള്ള ചിരി തന്നെയാണ് അവളുടെ ഭംഗി. ഞാനും ചിരിച്ചു കൊണ്ട് കൈവീശി. എന്താ എന്നുള്ള മട്ടിൽ ആംഗ്യം കാണിച്ചപ്പോൾ ഞാൻ ചിരിച്ചു കൊണ്ട് ചുമലനക്കി നിന്നു. അപ്പോൾ അവളിൽ നിന്നൊരു വശ്യമായ ഒരു ആംഗ്യ ചിരിയാണുണ്ടായത്. ഒരാൾ കാരണമില്ലാതെ വെറുതെ നോക്കുന്നുവെന്നറിഞ്ഞാൽ ഉണ്ടാവുന്ന സന്തോഷ വികാരം. അതും നമ്മളോട് ഒരു ചാഞ്ചട്ടം ഉള്ള ആളാകുമ്പോൾ ഉള്ള രസം. അവൾ തുണി കല്ലിൽ തല്ലാൻ തുടങ്ങി. അവളുടെ ചിരി വല്ലാതെ ഇഷ്ടപ്പെട്ടത് കൊണ്ട് ഹരി നിന്നു വളക്കാൻ തീരുമാനിച്ചു.
രേഷ്മയുടെ കണ്ണുകൾ ഇടക്ക് തന്നിലേക്ക് പാളുന്നുണ്ട് എന്ന് കണ്ടപ്പോൾ അവനു ആവേശം കൂടി. അവൾ വീണ്ടും കുനിഞ്ഞു. കുനിയുമ്പോൾ ഉള്ള സീനുകളൊക്കെ മിസ്സാണ്. നാശം..! പെട്ടെന്നാണ് ഷൈമയുടെ വിളി കാതില്ലെത്തിയത്. ബാക്കിയുള്ള തണിഞ്ഞ ചായ ഒറ്റവലിക്കിറക്കി അവൻ ഉള്ളിലേക്ക് ഊളിയിട്ടു. തുണിയെടുത്ത് നിവർന്ന രേഷ്മക്ക് ഹരിയെ അവിടെ കാണാനായില്ല. അവളുടെ കണ്ണുകൾ ആ വീടിന്റെ പല ഭാഗങ്ങളിലേക്ക് പരതി.
മേശയിലേക്ക് കൊണ്ടു വച്ച പുട്ട് കഷ്ണങ്ങളിൽ നിന്നും ചൂട് ആവി പറക്കുന്നു.
“ഫോൺ എത്ര നേരമായി കിടന്നു ബെല്ലടിക്കുന്നു.. നിങ്ങളിതെവിടെ പോയി??”
അതിനുത്തരം നൽകാതെ ഷൈമ കൊണ്ടുതന്ന ഫോൺ വാങ്ങി നോക്കിയപ്പോൾ ഏറ്റവും പുതിയ വർക്ക് ഏല്പിച്ച സ്ഥലത്ത് നിന്ന് പയ്യനാണ്. അങ്ങോട്ടേക്ക് പോകേണ്ടി വരും.അവൻ വേഗം കുളിച് ഭക്ഷണവും കഴിഞ്ഞ് അമ്മയോടും ഷൈമയോടും പറഞ്ഞിറങ്ങി. ശ്യാമളക്ക് ഒരു ചളിപ്പുണ്ടായെങ്കിലും പുറത്ത് വരാതെ നോക്കി. നീതു വരുമ്പോഴേക്കും ഹരി പോയിരുന്നു. ചായകുടിക്കാൻ ഇരുന്നപ്പോൾ നീതുവിന്റെ കണ്ണുകൾ ചുറ്റിലും പരന്നു.
“ഹരിയേട്ടൻ എവിടെ അമ്മേ??”
ബൗളിൽ കറി കൊണ്ടുവരുന്ന ശ്യാമളക്ക് പെട്ടെന്ന് ഹരിയെന്നു കേൾക്കുമ്പോൾ ഒരു അന്താളിപ്പ്. കണ്ട കാഴ്ച മനസ്സിൽ നിന്നു ഇറങ്ങാത്തത് തന്നെ കാരണം.
“പുറത്തേക്ക് പോയി.”
“എവിടെ??”
“അറിയില്ല.. നി ഷൈമയോട് ചോദിക്ക്..”
മ്മ് കണക്കായി പോയി. അവൾ മനസ്സിൽ പറഞ് കഴിക്കാൻ തുടങ്ങി. തിരക്ക് കാരണം ഉച്ചക്കു വരാൻ കഴിയില്ലെന്ന് ഹരി ഷൈമയെ വിളിച്ചറിയിച്ചു. ഹരിയെ കാണാഞ്ഞപ്പോൾ നീതുവിന് എവിടെയോ എന്തോ ഒരു വല്ലായ്മ. ഇതുവരെ ഇല്ലാത്ത,തോന്നാത്ത എന്തോ ഒരു കാര്യം തന്നെ ഹരിയേട്ടനിലേക്ക് വലിക്കുന്ന പോലെ തോന്നി. ചിലപ്പോൾ ഇന്നലെ നടന്ന ആകസ്മിക സാഹചര്യമായിരിക്കാം. ചിന്തകൾ മനസ്സിന്റെ പല കോണിലും തട്ടി ചിതറിയപ്പോൾ ഫോൺ താനേ കൈകളിലേക്ക് വന്നു. ഒരു ഹായ് അയച്ചു.
ഡെലിവെർഡ് പോലും ആയിട്ടില്ല. കുറച്ച് നേരം കാത്തെങ്കിലും ഫലമുണ്ടായില്ല. ശേഷം ആദിയേട്ടനെ നോക്കിയപ്പോൾ പുള്ളിയും ഇല്ല. രാവിലെ അയച്ച ഗുഡ് മോർണിങ് ഇനിയും സീൻ ആവാതെ ഇരിപ്പുണ്ട്. ചുണ്ട് മലത്തി കൊണ്ട് അല്പം മയങ്ങാം എന്ന് കരുതി. ട്യൂഷൻ ന്റെ സമയമാകുമ്പോൾ എഴുന്നേൽക്കാം എന്ന് വിചാരിച് കിടന്നു.