ടോണി കറിയാച്ചനോട് പറഞ്ഞു.
“” അതൊക്കെ ഞാൻ ചെയ്തോളാം ടോണിച്ചാ.. നീയീ ചായ കുടിക്ക്… “
കറിയാച്ചൻ ചായഗ്ലാസ് ടോണിക്ക് നേരെ നീട്ടി.
അപ്പോഴാണ് ഷംസുവിന്റെ വരവ്..
അവനെ കണ്ടപ്പഴേ മാത്തുക്കുട്ടി അവന് നേരെ ചാടി..
“” നീ എവിടെപ്പോയി കിടക്കുകയായിരുന്നെടാ മൈരേ… ഇപ്പ വരാം എന്ന് പറഞ്ഞ് പോയവനാ.. എല്ലാം തീർന്നപ്പഴാ അവന്റെ വരവ്…”
“” അതെടാ മാത്തൂ… ഇക്കാന്റെ വീട് പണി നടക്കുകയല്ലേ… അവിടെ പോകേണ്ട ഒരാവശ്യമുണ്ടായിരുന്നു. അതാ വൈകിയത്…”
മുന്നിൽ നിൽക്കുന്ന ടോണിയെ ഉഴിഞ്ഞ് നോക്കിക്കൊണ്ടാണ് ഷംസുവത് പറഞ്ഞത്.
ഇപ്പോൾ ടോണിക്ക് ഉറപ്പായി..
ഷംസുവിനെന്തോ പ്രശ്നമുണ്ട്.
ഒരാണ്, മറ്റൊരാണിനെ നോക്കുന്നത് പോലെയല്ല അവൻ തന്നെ നോക്കുന്നത്.. തന്നോട് സംസാരിക്കുമ്പോഴും അവനൊരു പരിഭ്രമമുണ്ട്.
ഇനിയവൻ… ?
ഹേയ്.. അതൊന്നുമാവില്ല.. ഇന്ന് കണ്ടതല്ലേയുള്ളൂ.. അതിന്റെ പ്രശ്നമാവാം..
എന്നാലും അവന്റെ നോട്ടം ശരിയല്ലെന്ന് ടോണിക്ക് തോന്നി.ഇന്ന് ടൗണിൽ പോയപ്പോൾ പലവട്ടം താനറിയാതെ തന്റെ ഫോട്ടോയെടുക്കാൻ അവൻശ്രമിച്ചിട്ടുണ്ട്.. ഒന്ന് രണ്ടെണ്ണം അവൻ എടുത്തിട്ടുമുണ്ട്.. അതെന്തിനാ ണെന്നറിയണം..വരട്ടെ.. എന്താണ് അവന്റെ മനസിലെന്നറിയണം..
ടോണി എല്ലാവർക്കും ചായ എടുത്ത് കൊടുത്തു. ഷംസുവിനും കൊടുത്തു. അപ്പഴും അവൻ അതേ നോട്ടം.
ടോണി കണ്ണുകൾ കൊണ്ട് എന്തേ എന്ന് ആംഗ്യം കാണിച്ചു. പെട്ടെന്നവൻ തല ചെരിച്ച് പുറത്തേക്ക് നോക്കി.
ഒരു ബൈക്ക് വരുന്ന ശബ്ദം കേട്ട് കറിയാച്ചൻ തല പുറത്തേക്കിട്ട് നോക്കി.
വാർഡ്മെമ്പർ ബിനോയി വണ്ടി നിർത്തിയിറങ്ങി.
“” എന്താടാ മാത്തുക്കുട്ടീ.. നിന്റെ കച്ചോടം പൂട്ടിയോ… ?
വിവരങ്ങളൊക്കെ ഞാനറിഞ്ഞു..
എന്നിട്ടെവിടെ കട മുതലാളി.. ഒന്ന് പരിചയപ്പെട്ടില്ലല്ലോ.. ‘“
കടയിലേക്ക് കയറിക്കൊണ്ട് ബിനോയി
പറഞ്ഞു.
ആളിവിടെത്തന്നെയുണ്ടെന്ന് മാത്തുക്കുട്ടി കണ്ണുകൾ കൊണ്ട് താളം കാട്ടി.
അപ്പോഴാണ് ബെഞ്ചിലിരുന്ന് ചായ ഊതിക്കുടിക്കുന്ന ടോണിയെ ബിനോയി കണ്ടത്.
ഉടനെ ഒരു രാഷ്ട്രീയക്കാരന്റെ കൗശലത്തോടെ നന്നായൊന്ന് ചിരിച്ച് ടോണിയുടെ നേരെകൈ നീട്ടി.
“ഹലോ… ഞാൻ ബിനോയി.. ഇവിടുത്തെ വാർഡ് മെമ്പറാണ്.. ടോണിയെന്നാണല്ലേ പേര്… ?”
ബിനോയിയുടെകൈ പിടിച്ച് കൊണ്ട് പുഞ്ചിരിയോടെ ടോണി തലയാട്ടി.
അവിടെയും അവന്റെ പ്രതിക്ഷ പാടേ തെറ്റി..
വെള്ളയും, വെളളയും ഇട്ട് ഘനഗാംഭീര്യമുള്ള ഒരു ആജാനുബാഹുവിനെപ്രതീക്ഷിച്ച ടോണി കണ്ടത്, മാത്തുക്കുട്ടിയുടെ അതേ പ്രായമുള്ള, നല്ല കളർഫുൾ ഷർട്ടും, ജീൻസുമിട്ട നല്ല സുമുഖനായ ഒരു ചെറുപ്പക്കാരനെയാണ്..
“” അപ്പോ ടോണിച്ചാ.. വളരെ നല്ല കാര്യമാണ് ടോണിച്ചൻ ചെയ്യുന്നത്.. ഇവിടെ ഒരുപാട് ഫ്രീക്കൻമാരോട് ഞാൻ പറഞ്ഞതാണ് ഇവിടെയൊരു കട തുടങ്ങാൻ..അപ്പോ ഒരുത്തനും കച്ചവടത്തിന് താൽപര്യമില്ല..
പിന്നെ എന്റെ സഹായം എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോട് പറയണം കേട്ടോ…”
ഒരു മെമ്പറുടെ സ്വതസിദ്ധമായ ശൈലിയോടെ ബിനോയി പറഞ്ഞു.
“” ബിനോയിയുടെ ഒരു സഹായം എനിക്ക് വേണം.. കടയിലേക്ക് കരന്റ് എടുക്കുന്നതിന് ബിനോയി എന്നെയെന്ന് സഹായിക്കണം.. “”
“ അതിനെന്താടോണിച്ചാ… എക്സിക്യൂട്ടീവ് എഞ്ചിനിയർ എന്റെ സ്വന്തം ആളാ.. മത്തായിച്ചനോട് പറഞ്ഞ് വേണ്ട രേഖകകൾ ടോണിച്ചൻ വാങ്ങി വെച്ചാൽ മതി. ബാക്കിയൊക്കെ ഞാനേറ്റു…”
കറിയാച്ചൻ കൊടുത്ത ചായ കുടിച്ച് പോകാനിറങ്ങിയ ബിനോയി എല്ലാവരും കേൾക്കെ ഉച്ചത്തിൽ പറഞ്ഞു.
“ഇനി ബിനോയി മെമ്പറായിട്ട് മണിമലയിൽ ഒന്നും ചെയ്തില്ലെന്ന് ആരും പറയരുത്… ഇത്രനാളും ഇല്ലാതിരുന്ന ഒരു കട ഇവിടെ വരാൻ പോകുകയാണ്… ഇത് പോലെ ഒരു പാട് വികസനം ഇനിയും ബിനോയി ഇവിടെ കൊണ്ട് വരും… “
അത് പറഞ്ഞ് അവൻബൈക്കിൽ കയറി ഓടിച്ചു പോയി.
ഇവൻവൈകാതെ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് ടോണിക്ക് തോന്നി. താൻ കാശ് മുടക്കി ഉണ്ടാക്കുന്ന കട എത്ര പെട്ടെന്നാണ് അവൻ അവന്റെ നേട്ടമാക്കിയത്. ഇവൻ യഥാർത്ത രാഷ്ട്രീയക്കാരൻ തന്നെ.
