മത്സ്യകുമാരന്‍ 36

വല്ലാത്തൊരു ആലസ്യം..

പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി കിടന്ന് എപ്പോഴോ ഉറക്കത്തിലേയ്ക്ക് വഴുതി…

 

പിന്നെ പല രാത്രികളിലും മത്സ്യകുമാരനുമായി ഇണചേരുന്ന അനുഭവം എനിക്കുണ്ടായി.. കണ്ണൊന്നു മയങ്ങുമ്പോഴേയ്ക്കും മത്സ്യകുമാരന്‍ എന്റെ അരികെയെത്തും.

പിന്നെ രാത്രി മുഴുവനും രതിക്രീഢയാണ് ! രതിസുഖത്തിന്റെ തീവ്രതയില്‍ ഞാന്‍ മോഹാലസ്യപ്പെട്ട് പോകും…

മയക്കം വിട്ടുണരുമ്പോള്‍ കണ്ണില്‍ തെളിയുന്നത് വിക്രമേട്ടന്റെ മുഖമായിരുന്നു..

ആ മദിപ്പിക്കുന്ന ദേഹഗന്ധം …വിയര്‍പ്പിന്റെ നനവ്… ചുംബനത്തിന്റെ ഇക്കിളി… വായില്‍ പകര്‍ന്നു തന്ന ഉമിനീരിന്റെ രുചി… അരക്കെട്ടിനെ കുളിര്‍പ്പിച്ച രേതസിന്റെ പശിമ….. അങ്ങനെ എല്ലാം എല്ലാം അനുഭവിച്ചറിഞ്ഞ രാത്രികള്‍..

 

രതിസുഖം ഞാന്‍ ആവോളം ആസ്വദിച്ച

ആ രാത്രികള്‍ ഒരു സ്വപ്നമായിരുന്നെന്ന് ഉള്‍ക്കൊള്ളാന്‍ എന്റെ മനസ്സിനായില്ല..!

 

കുളക്കടവവില്‍ ശിലാചിത്രം കണ്ട അന്ന് വിക്രമേട്ടനുമായി നടത്തിയ കാമകേളിയ്ക്ക് ശേഷമാണ് രതിസ്വപ്നങ്ങളും ചിന്തകളും എന്റെ മനസ്സിനെ കീഴടക്കാന്‍ തുടങ്ങിയത്..

 

ഒരുപക്ഷേ മത്സ്യകുമാരന്‍ ശരിക്കും എന്നെ കാമിക്കുന്നുണ്ടാവും !

മത്സ്യകുമാരന്‍ വിക്രമേട്ടനിലൂടെ വന്ന് എന്നെ പ്രാപിക്കുന്നതാവുമോ !

അതോ , വിക്രമേട്ടന്‍ എന്റെ ശരീരത്തിലും മനസ്സിലും വിതച്ച രതിസങ്കല്‍പ്പങ്ങള്‍ മത്സ്യകുമാരനായി മാറിയതാവുമോ ?!…

 

പെട്ടെന്ന് , തെക്കേ സഞ്ചാരപഥത്തില്‍ അലഞ്ഞുനടക്കുന്ന ആത്മാക്കളുടെ കഥ

എന്റെ മനസ്സിലേയ്ക്കോടിയെത്തി… ചിലപ്പോള്‍ ..ചിലപ്പോള്‍ !. കാമപൂര്‍ത്തിയെത്താതെ അലയുന്ന എതെങ്കിലും ആത്മാവ് എന്റെ ശരീരത്തില്‍ പ്രവേശിച്ച് സംതൃപ്തിയടയുന്നുണ്ടാവുമോ ?!

… ഓര്‍ത്തപ്പോള്‍ മനസ്സും ദേഹവും വിറച്ചുപോയി..

 

സത്യവും മിഥ്യയും തിരിച്ചറിയാന്‍ കഴിയാതെ മനസ്സില്‍ വിഹ്വല ചിന്തകള്‍ കൊടുമ്പിരികൊണ്ട രാത്രികളായിരുന്നു അത്…

ആ രാതികളില്‍ എന്റെ മനസ്സ് കടിഞ്ഞാണില്ലാതെ , ഭ്രമിപ്പിക്കുന്ന എന്തിനെയോ തേടി അജ്ഞാതയിടങ്ങളിലെവിടെയോ അലഞ്ഞു തിരിയുകയായിരുന്നു..!

 

..കഴിഞ്ഞ രാത്രി ആര്‍ത്തലച്ചു പെയ്ത ഉച്ചയാവാറായപ്പോഴാണ് തോര്‍ന്നത്..

തൊടിയാകെ മഴവെള്ളത്തീല്‍ കുതിര്‍ന്നിരിക്കയാണ്..

തെങ്ങിന്‍ തടത്തിലും കവുങ്ങിന്‍തടത്തിലുമെല്ലാം മഴവെള്ളം നിറഞ്ഞൊഴുകുകയാണ്…

മഴയത്തും കാറ്റത്തും കൊഴിഞ്ഞുവീണ മാങ്ങയും അടയ്ക്കയും ഇരുമ്പന്‍പ്പുളിയുമൊക്കെ പെറുക്കിയെടുത്ത് സഞ്ചിയിലുടുകയായിരുന്നൂ ഞാനും വിക്രമേട്ടനും..

 

പടിഞ്ഞാറേ ചെരുവിലേയ്ക്ക് ഒഴുകിയിറങ്ങുന്ന മഴവെള്ളച്ചാലിലേയ്ക്ക് നോക്കി ആസ്വദിക്കവേ എന്റെ കണ്ണ് ചെന്നുടക്കി നിന്നത് താഴെ ക്ഷേത്ര പരിസരത്തേയ്ക്കാണ്..

കണ്ണു ചിമ്മാതെ അങ്ങോട്ട് തന്നെ നോക്കികൊണ്ട് ഞാന്‍ വിക്രമേട്ടന്റെ കൈയ്യില്‍ പിടിച്ചു ,

” വിക്രമേട്ടാ.. അങ്ങ്ട് നോക്ക് !..

ദേവീക്ഷേത്രം.. മഴയില്‍ നനഞ്ഞ് കുളിച്ച്…!.

നമുക്കൊന്ന് അങ്ങ്ട് പോയാലോ !.!”

 

” ഇപ്പഴോ !.. നല്ല കാര്യായി.. ന്റെ വല്ലഭൂ..

ഇപ്പോ അവിടെയാകെ ചെളി പിളിയായിരിക്കും.. കുളത്തില്‍ കലക്കുവെള്ളം നിറഞ്ഞിട്ടുണ്ടാവും..”

 

” വിക്രമേട്ടാ.. നമുക്ക് പാലൂട്ട് നടത്തേം കുളിക്കേം ഒന്നും വേണ്ടാ.. വെറുതെയൊന്ന് കണ്ടിട്ട് വരാം.. നല്ല രസായിരിക്കും..”

 

” ഊം.. പക്ഷേ അവിടെയെത്തുമ്പോള്‍ കുളത്തില്‍ കുളിക്കാനും നിന്നെ എന്തെങ്കിലുമൊക്കെ ചെയ്യാനും എനിക്ക് തോന്നിയാലോ ?!”

 

” അയ്യടാ.. അങ്ങനീപ്പോ ഒന്നും തോന്നേണ്ടാ..

ഈ വിക്രമേട്ടന് എന്തൊരു പൂതിയാ..

വിക്രമേട്ടാ… വാ.. വേഗം വാാ ”..

 

അനുവാദത്തിന് കാത്തു നില്‍ക്കാതെ ഞാന്‍ വിക്രമേട്ടന്റെ കൈയ്യില്‍ പിടിച്ച് വലിച്ച് പടിഞ്ഞാറേ ചെരുവിലേയ്ക്ക് ഓടിയിറങ്ങി..

 

ക്ഷേത്ര മതിലോരത്തെ ഇടച്ചാലുകളിളെല്ലാം മഴവെള്ളം തളംകെട്ടികിടക്കുന്നു..

മഴയില്‍ നനഞ്ഞു കുളിച്ച ക്ഷേത്രത്തിന് അവര്‍ണ്ണനീയമായ വന്യസൗന്ദര്യം..!

Leave a Reply

Your email address will not be published. Required fields are marked *