എല്ലാവരും ബ്രെഹ്മദത്തൻ നമ്പൂതിരിയുടെ വാക്കുകൾക്കായിട്ട് കാതോർത്തു…
ബ്രെഹ്മദത്തൻ നമ്പൂതിരി ഉച്ചഭാഷിണിയിലൂടെ :
കഴിഞ്ഞ കുറച്ചു നാളായി ഈ നാടിനെ അടക്കം ബാധിച്ച പ്രേശ്നങ്ങൾക്കും അതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളും ഏവരും അറിഞ്ഞു കാണുമല്ലോ…
ഞാൻ അതിലേക്കൊന്നും അതികം കടക്കുന്നില്ല … ഇവിടെ കുടിരിക്കുന്ന എല്ലാവരിലും അത് പ്രേകടമാണ്…
തിങ്ങി നിറഞ്ഞ ജനക്കൂട്ടം വളരെ ശ്രേധയോടെ നമ്പൂതിരി പറയുന്നത് ശ്രേധിച്ചു കേൾക്കുകയാണ്…
കഴിഞ്ഞ കുറച്ച ദിവസമായി ആ പ്രേശ്ന പരിഹാരത്തിനായി ഞാൻ ശ്രേമിക്കുകയാണ്.. പല പല തടസ്സങ്ങളും നേരിട്ടങ്കിലും ഇന്നതിന് ഒരു സമാപ്തി കൈവരികയാണ്….
നമ്മളും നമ്മളുടെ അപ്പനപ്പൂപ്പന്മാരും ചെയ്തു വെച്ച ദുഷ്കർമങ്ങളുടെ ഫലമാണ് നമ്മൾ അനുഭവിക്കുന്നത്… അതിൽ നിന്നാർക്കും ഒഴിഞ്ഞു മാറാൻ ആവില്ല….
ഈശ്വരകോപമാണ്…
ഈശ്വരൻ നേരിട്ട് ഒന്നും ചെയ്യില്ല,, അദ്ദേഹം അതിനു വേണ്ടി ആളുകളെ നിയോഗിക്കുകയാണ് ചെയുന്നത്… ഇവിടെ ഈശ്വരൻ ഈ പയ്യനെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്… ഇവനിലുടെ മാത്രമേ നിങ്ങളുടെ പ്രേശ്നത്തിന് ഒരു പരിഹാരം ഉള്ളു….
ജനക്കൂട്ടത്തിൽ നിന്നൊരാൾ ഇത് ഞങ്ങൾ എങ്ങനെ വിശ്വസിക്കും… അതും ഈ പയ്യൻ കൊല്ലക്കുടിയിൽ ജനിച്ചവനാണ്…
അത്രേം പറഞ്ഞതേയുള്ളു അയാൾ അവിടെ കുഴഞ്ഞു വീണു… ആർക്കും ഒന്നും മനസ്സിലായില്ല … അയാളുടെ കണ്ണുകൾ എല്ലാം തുറിച്ചു വെളിയിലേക്ക് വന്നു…
അവിടെയുണ്ടായിരുന്ന വൈദ്യർ ഓടി വന്നയാളെ നോക്കി…. കുറച്ചു നേരത്തെ ശുശ്രുഷക്കെ ശേഷം അയാൾ കുഴപ്പമില്ലാതെ എഴുനേറ്റു….
എല്ലാവരിലും ഒരു ഭയം ഉടലെടുത്തു…. ബ്രെഹ്മദത്തൻ നമ്പൂതിരി ഉൾപ്പെട ഭയന്ന് നിലത്തിരുന്നു…
ഞാൻ ഒന്നും മിണ്ടാതെ അവിടുന്നെഴുനേറ്റു…. എന്ത് ചെയ്യണം എന്നറിയില്ല.. അവിടിരുന്നിട്ട് എനിക്കും ഒരു വിമ്മിഷ്ടം …. എല്ലാവരും എന്നെ തന്നെ നോക്കുകയാണ്…. ഞാൻ വീട്ടിലേക്ക് നടന്നു…
എല്ലാവരും എനിക്ക് വഴി മാറിതന്നു…
ഏതോ ബാധ കണ്ടത് പോലെയാണ് എല്ലാവരും എന്നോട് പെരുമാറുന്നത്….ഞാൻ ഒന്നും ശ്രെദ്ധിക്കാതെ വീട്ടിലേക്ക് നടന്നു… കുറച്ചു ദുരം ചെന്നപ്പോഴത്തേക്കും വാനര പട എവിടുന്നോ എന്റെ കൂടെ ഓടിയെത്തി…
അവരെന്തൊക്കയോ ചോദിക്കുന്നുണ്ടെലും എന്റെ മനസ്സ് വേറെ എവിടെയോ ആണ് ഞാൻ മൂളുകയല്ലാതെ മറുപടിയൊന്നും പറയാതെ വീട്ടിലേക്ക് വന്നു…
അകത്തേക്ക് കയറാതെ ഞാൻ വരാന്തയിൽ തന്നെ ഇരുന്നു…
അവളുമാരെല്ലാം എന്റെ ചുറ്റും വന്നിരുന്നു… ധന്യയും രേണുകയും മുറി വൃത്തിയാക്കാൻ കയറി…അച്ഛൻ പോയെ പിന്നെ വൃത്തിയാക്കിട്ടില്ല…
കുറച്ചു സമയത്തിന് ശേഷം ബ്രെഹ്മദത്തൻ നമ്പൂതിരിയും പരിവാരങ്ങളും എന്നെ കാണാൻ വന്നു… ലക്ഷ്മി അദ്ദേഹത്തിന് ഇരിക്കാൻ ഒരു കസേര ഇട്ടു കൊടുത്തു…
അദ്ദേഹം : അച്ചു… സംഭവിക്കാൻ ഉള്ളതെല്ലാം സംഭവിച്ചു… പോകാൻ ഉള്ളവർ എല്ലാം പോയി… ഞങ്ങൾ ഒരു തീരുമാനം എടുത്തിട്ടുണ്ട്…
ഞാൻ തലുയർത്തി നോക്കിട്ട്…അദ്ദേഹത്തോട്…
എന്റെ അച്ഛൻ വിട്ടു പോയതെനിക്കിതുവരെ ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല… ഇന്നയാൾ തല കറങ്ങി വീണപ്പോൾ എനിക്കെന്റെ അച്ഛനെയാണ് ഓർമ്മ വന്നത്… അതാണ് ഞാൻ പെട്ടെന്നിങ്ങ പോന്നത്…
അദ്ദേഹം : അതാണ് ഞാൻ പറഞ്ഞത്… ഈശ്വരൻ പറഞ്ഞത് പോലെ ഈ ഗ്രാമം അതിന്റെ ചെയ്തികളിൽ മാറ്റം വരുത്തണം… നമ്മുക്ക് പുതിയൊരു ഭാവി ഉണ്ടാകണം… അത് നിന്നിലൂടെ സാധ്യമാകു… അതെങ്ങനെയാണ് എന്ന എനിക്കിനാണ് മനസ്സിലായത്…
അതിൻ പ്രകാരം ഞാൻ എല്ലാവരോടും സംസാരിച്ചു… ഉപ്പു തിന്നവൻ വെള്ളം കുടിച്ചേ മതിയാകു….
ഞാൻ : അങ്ങ് എന്താണ് പറഞ്ഞു വരുന്നത്… ഞാൻ എന്താണ് ചെയ്യണ്ടത്…
അദ്ദേഹം : നീ ഞങ്ങളുടെ തെറ്റിനുള്ള പ്രായശ്ചിത്തം സ്വീകരിക്കണം….
ഞാൻ : എങ്ങനെ…
അദ്ദേഹം : ഞങ്ങൾ നിനക്കും നിന്റെ പെണ്പടക്കുമായിട്ട് ഈ കുന്നും അതിന്റെ താഴ്വാരത്തുള്ള 100 ഏക്കർ സ്ഥലവും നിന്റെ പേർക്ക് പതിപ്പിച്ചു തരും… അതിൽ ഒരു മനയും ….
ഞാൻ അന്ധം വിട്ടു പോയി.. ഇത്രയും സ്ഥലവും മനയും… എനിക്ക് സ്വപനം കാണാൻ പറ്റില്ല…
