ഞാൻ വന്നിട്ട് ആദ്യമായി പ്രസംഗികന്റെ മുഖത്തേക്ക് നോക്കി. ആ വാക്കുകൾ എനിക്ക് കേൾക്കണം. എത്രയും പെട്ടെന്ന്…. എന്റെ മനസ്സ് കാത്തിരുന്നവൾ ഇതാ എത്തിക്കഴിഞ്ഞു എന്ന വാക്കിനായി ഞാൻ ചെവിയോർത്തു.
അനുപമ സുരേഷ്….ആരും മറന്നിട്ടില്ല എന്നെനിക്ക് അറിയാം. ഞാൻ കണ്ടിട്ടില്ല എങ്കിലും പറയട്ടെ…അകാലത്തിൽ വിട പറഞ്ഞ ആ സുഹൃത്തിന്റെ ഓർമ്മക്കായി നമുക്കൊരു നിമിഷം കണ്ണടച്ചു പ്രാർത്ഥിക്കാം…… ആ വാക്കുകൾ തറച്ചത് എന്റെ നെഞ്ചിലായിരുന്നോ അല്ല. അതിന്റെയും അപ്പുറത്തായിരുന്നു.
എന്റെ പെണ്ണ്…ഞാൻ കാണാൻ കൊതിച്ചവൾ…. എനിക്കായി മാത്രം വേലിപ്പടർപ്പിനരുകിൽ കാത്തു നിന്നവൾ…എന്നോട് മാത്രം ഇണങ്ങിയവൾ…. പിണങ്ങിയവൾ…..
അവളിന്നില്ലന്ന്…..കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ ഒരു നിമിഷം ആ പ്രസംഗികന്റെ മുഖത്തേക്ക് നോക്കി. ആ മുഖഭാവം ആ പറഞ്ഞതിലെ സത്യം ഉറപ്പിച്ചതും പതറുന്ന കാലുകളോടെ ഞാൻ പുറത്തേക്കിറങ്ങി. ചുറ്റുമുള്ളത് ഒന്നും കാണാനാവുന്നില്ല. കണ്ണുകളിൽ ഇരുട്ടാണോ അതോ തുളുമ്പുന്ന അശ്രുക്കൾ കാഴ്ചയെ മറച്ചതോ????
ജോ….പിന്നിൽ നിന്നൊരു വിളി.
തിരിഞ്ഞുനോക്കി…. ആരന്നറിയില്ല… നടന്നുവരുന്ന ഒരാൾ…
കാഴ്ചയെ മറച്ച കണ്ണീർത്തുള്ളികളെ പുറം കയ്യാൽ തുടച്ചപ്പോഴെക്കും ആയാളും അടുത്തെത്തിയിരുന്നു.
ജോയല്ലേ????
മ്മ്….അറിയാതെ മൂളി.
എനിക്ക് തോന്നി. എന്നെ അറിയില്ല അല്ലെ….താൻ കാത്തിരുന്ന ആളിന്റെ ജീവിതം തകർത്തവനാ….
ഞാനയാളെ അമ്പരപ്പോടെ നോക്കി.
നോക്കിയിരുന്നത് അനുവിനെയല്ലേ….എനിക്കറിയാം….കെട്ടിയ എന്നെക്കാളും അവൾക്ക് തന്നെ അറിയാമായിരുന്നു…..തന്റെ ചിന്തകളും ഹൃദയത്തിന്റെ മിടിപ്പ് പോലും….അന്നാ കല്യാണ പന്തലിലേക്ക് തന്നെ വിളിച്ചത് അവളെയും കൂടെ കൂട്ടാമോ എന്നറിയാനായിരുന്നു. അവൾക്കുറപ്പായൊരുന്നു താൻ വരുമെന്ന്…. അവളെ വിളിക്കുമെന്ന്…. പക്ഷേ…. താൻ….താൻ ചെന്നില്ല…..
അയാൾ ഒന്ന് നിർത്തി….
ആദ്യരാത്രിയിൽ പറയാതെ പോയ പ്രണയത്തെക്കുറിച്ചു പറഞ്ഞു പൊട്ടിക്കരഞ്ഞ ഒരു പെണ്ണിനെ താൻ കണ്ടിട്ടുണ്ടോ???? എന്നാൽ ഞാൻ കണ്ടു. എന്റെ ഭാര്യയെ….. എന്റെ അനുവിനെ….അല്ല തന്റെ അനുവിനെ….. നഷ്ടപ്പെട്ടവളുടെയല്ല അത് മനപ്പൂർവ്വം നഷ്ടപ്പെടുത്തിയവളുടെ ദുഃഖം….അത് ഞാൻ കണ്ടറിഞ്ഞു…കണ്ണീർ വീണു നനഞ്ഞ ആ ബെഡ്ഷീറ്റിനെ സാക്ഷിയാക്കി…
അവൾക്ക് പറയാൻ കഴിഞ്ഞില്ല….തനിക്കും….പക്ഷേ അവൾ അറിഞ്ഞിരുന്നു ഈ മനസ്…. തന്നെ മറക്കാൻ മാത്രം പറയരുത് എന്നായിരുന്നു അവൾ എന്നോട് ആകെ പറഞ്ഞ അപേക്ഷ…അത് ദൈവത്തിന് പോലും തോന്നിയിരിക്കാം….
അതുകൊണ്ടാവാം മറ്റൊരു പുരുഷൻ തൊടും മുന്നേ അവളൊരു വിഷാദ രോഗിയായത്. പിറ്റേന്ന് മുതൽ മറ്റൊരാളോടും അവൾ മിണ്ടിയിട്ടില്ല….ചലിച്ചിട്ടില്ല…. അവളെയും കൊണ്ടു തന്റെ അടുത്തെത്താൻ പലവട്ടം ഞാനൊരുങ്ങി. കഴിഞ്ഞില്ല…. മനസ്സ് വിലക്കി….ഇത്രയും സ്നേഹമുള്ള ഒരു പെണ്ണിനെ നഷ്ടപ്പെടും എന്ന ചിന്ത….വ്യാമോഹം ആയിരുന്നു…. കുറേക്കാലം കഴിയുമ്പോൾ അവളുടെ രോഗം മാറുമെന്നുള്ള എന്റെ ചിന്ത….നടന്നില്ല….നീണ്ട മൂന്ന് വർഷം….ആ കിടപ്പിൽ തന്നെയവൾ പോയി….യാത്ര പോലും ചോദിക്കാതെ…. താനിന്നു വരുമെന്നെനിക്ക് ഉറപ്പായിരുന്നു… അതാ വന്നത്. ഇത് താൻ അറിയണമെന്ന് എനിക്ക് തോന്നി. കൂട്ടുകാരുമായി ബന്ധവുമില്ലാത്ത താൻ അറിഞ്ഞിരിക്കില്ലന്ന് എനിക്ക് ഉറപ്പായിരുന്നു. താൻ പെണ്ണ് കെട്ടിയെന്നെനിക്കറിയാം….പക്ഷേ ഞാൻ പിന്നൊരാളെ നോക്കിയില്ല….കാരണം എന്റെ പെണ്ണ് …..അവളൊരു പെണ്ണായിരുന്നു……
ഞാനൊന്നും പറഞ്ഞില്ല….ഒഴുകിയിറങ്ങിയ കണ്ണീർ പോലും തുടക്കാൻ മനസ്സില്ലാതെ തിരിഞ്ഞു നടക്കുമ്പോൾ പിന്നിൽ അയാളുടെ സ്വരം വീണ്ടുമുയർന്നു…
ഒന്ന് ചോദിക്കാമായിരുന്നില്ലേ അവളോട്???? അല്ലെങ്കിൽ വിളിക്കമായിരുന്നില്ലേ അവളെ???? എന്തിന് വേണ്ടെന്നു വെച്ചു????
മറുപടി പറഞ്ഞില്ല….ചോദിച്ചത് മനസ്സാണെന്നു തോന്നി….കാഴ്ചയെ മറച്ചുകൊണ്ടു കണ്ണുകൾ നിറഞ്ഞു തുളുമ്പി. കണ്ണീർ ഒലിച്ചിറങ്ങി. പൊട്ടിക്കരയാതിരിക്കാൻ ഞാൻ ചുണ്ടുകൾ കടിച്ചു പിടിച്ചു. എന്നിട്ടും വിങ്ങിപ്പൊയി…. മുറ്റത്തേക്കിറങ്ങിയപ്പോഴേക്കും മനസ്സിലെ ദുഃഖം കടംകൊണ്ടപോലെ കാർമേഘം ആർത്തലച്ചു. അതിലൊരു മഴത്തുള്ളി എന്റെ കണ്ണിൽ വന്നു പതിച്ചു എന്റെ കണ്ണീർ അതിലേക്ക് അലിയിച്ചു…. എനിക്ക് തോന്നി അത് അവളാണെന്നു….
ആ മഴത്തുള്ളിക്കിലുക്കം അവളുടെ ചിരിയാണെന്ന്…. ആ മഴ അവളെന്റെ കണ്ണുകൾ ഒപ്പിയെടുക്കാനായി പെയ്തതാണെന്നു……!!!!
(The end)
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ടും പറയാതെ പോയതുകൊണ്ടുംമാത്രം സഭലമാകാതെ പോയ ഒരായിരം പ്രണയങ്ങൾക്ക് മുന്നിൽ ഈ എളിയ പരീക്ഷണം സമർപ്പിച്ചുകൊണ്ടും ഹൃദയപൂർവ്വം നിങ്ങളുടെ ജോ…..