അച്ഛന്റെ ആ വാക്കുകൾ കേട്ടപ്പോൾ സുഗുണന് വലിയൊരു ആശ്വാസമായി. രാഘവൻ പിള്ള മുറിക്ക് പുറത്തേക്ക് നടന്നു. ഉമ്മറത്ത് ഭവാനി ആകാംഷയോടെ കാത്തുനിൽപ്പുണ്ടായിരുന്നു.
”എന്തായി രാഘവേട്ടാ? അവൻ സമ്മതിച്ചോ?”
രാഘവൻ പിള്ള ചിരിയോടെ പറഞ്ഞു: “അതൊക്കെ അവൻ സമ്മതിച്ചു ഭവാനി. വെറുതെ ഓരോന്ന് ഓർത്തു പേടിക്കുന്നതാ ചെക്കൻ. നാളെ നമുക്ക് പെണ്ണുകാണാൻ പോകാം. നീ ഒരുങ്ങിക്കോ.”
ഭവാനി സന്തോഷത്തോടെ അടുക്കളയിലേക്ക് പോയി. രാഘവൻ പിള്ള പുറത്തെ പടിയിൽ ഇരുന്നു ആലോചനയിലാണ്ടു. അയാളുടെ ഉള്ളിലിരുപ്പ് മറ്റൊന്നായിരുന്നു.
”ചെറുക്കന് അങ്ങനെ ഒരു പ്രശ്നമുണ്ടെങ്കിൽ.. അത് തനിക്ക് ഒരു വലിയ അവസരം ആവും. ഭവാനി ഗോവിന്ദനുമായി കളി തുടങ്ങിയ ശേഷം എന്നെ അടുപ്പിച്ചിട്ടില്ല. ഇനി ഭവാനിയെ എനിക്ക് കിട്ടുകയുമില്ല. ഞാനും ഒരാണല്ലേ.. എനിക്കും ഇല്ലേ വികാരങ്ങൾ? സുഗുണന് ആ പെണ്ണിനെ സന്തോഷിപ്പിക്കാൻ കഴിയില്ലെങ്കിൽ, ആ മായാവതിയെ എനിക്ക് കൂട്ടുപിടിക്കാം. അവൾ വന്നാൽ പിന്നെ ഭവാനിയുടെ ഈ അഹങ്കാരം ഞാൻ തീർത്തു കൊടുക്കാം. നോക്കാം… ഈ കളി എങ്ങോട്ട് പോകുമെന്ന്!”
പിറ്റേ ദിവസം…..
“വരൂ രാഘവേട്ടാ… കൃത്യസമയത്ത് തന്നെ എത്തിയല്ലോ,” കേശവൻ നായർ അവരെ ചിരിയോടെ സ്വീകരിച്ചു. വിശേഷങ്ങളൊക്കെ പങ്കുവെച്ച് അവർ ഉമ്മറത്തിരുന്നു. ഇടയ്ക്ക് മൂന്നാൻ രാഘവൻ പിള്ളയെ നോക്കി ഒന്ന് കണ്ണിറുക്കി.
കുറച്ചു സമയം കഴിഞ്ഞപ്പോൾ രാഘവൻ പിള്ള ഒന്ന് തൊണ്ടയനക്കി. “എന്നാൽ മോളെ ഒന്ന് വിളിച്ചാലോ കേശവാ?”
കേശവൻ അകത്തേക്ക് നോക്കി വിളിച്ചു, “മായാ… ചായ എടുത്തോളൂ.”
അകത്തെ മുറിയുടെ വാതിൽക്കൽ ഒരു വളക്കിലുക്കം കേട്ടു. ചായയുടെ ട്രായുമായി മായാവതി മന്ദം മന്ദം ഉമ്മറത്തേക്ക് നടന്നു വന്നു. അവളുടെ ആ നടത്തത്തിന്റെ ഭംഗി കണ്ടതും ഉമ്മറത്തിരുന്ന മൂന്നു പേരുടെയും കണ്ണുകൾ ഉടക്കി.
ചുവന്ന പട്ടുപാവാടയും ജമ്പറുമായിരുന്നു അവളുടെ വേഷം. കറുത്തു നീണ്ട മുടി മുകൾഭാഗം മാത്രം കെട്ടി താഴേക്ക് അഴിച്ചിട്ടിരിക്കുന്നു. അതിനു മുകളിൽ ചൂടിയ മുല്ലപ്പൂവിന്റെ ഗന്ധം ഉമ്മറമാകെ പടർന്നു.
വാലിട്ടെഴുതിയ കണ്ണുകളും, മൂക്കുത്തി തിളങ്ങുന്ന ഭംഗിയുള്ള മൂക്കും, ചുവന്നു തുടുത്ത ചുണ്ടുകളും… ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴി കവിളുകൾ കൂടി ആയപ്പോൾ അവൾ ഒരു ദേവതയെപ്പോലെ തോന്നിപ്പിച്ചു. ആകാര ഭംഗിയുള്ള അവളുടെ ശരീരവും, ഓരോ ചുവടിലും താളം തുള്ളുന്ന വലിയ ചന്തികളും കണ്ടപ്പോൾ സുഗുണൻ ശരിക്കും ഒന്ന് അന്തിച്ചുപോയി.
മായാവതി സുഗുണന്റെ നേരെ കുനിഞ്ഞ് ചായ ഗ്ലാസ് നീട്ടി. “ഏട്ടാ… ചായ.”
കുനിഞ്ഞു നിന്നപ്പോൾ അവളുടെ ജമ്പറിനുള്ളിലെ ആ അർദ്ധഗോളങ്ങൾക്കിടയിലെ ചാലിലേക്കാണ് സുഗുണന്റെ കണ്ണുകൾ പാഞ്ഞത്. പെട്ടെന്ന് മായാവതി അവനെ നോക്കി, ആരും കാണാതെ ഒരു കണ്ണിറുക്കി. സുഗുണന്റെ നെഞ്ചിടിപ്പ് ഒന്ന് കൂടി!
എല്ലാവരും ചായ കുടിച്ചു കഴിഞ്ഞപ്പോൾ കേശവൻ നായർ പറഞ്ഞു, “പിള്ളേർക്ക് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ചോദിക്കട്ടെ.”
അവർ രണ്ടുപേരും പതുക്കെ പറമ്പിലെ മാവിൻ ചുവട്ടിലേക്ക് നടന്നു. കുറച്ചു നേരം അവിടെ മൗനമായിരുന്നു.
”മായയ്ക്ക്… എന്നെ ഇഷ്ടപ്പെട്ടോ?” സുഗുണൻ മെല്ലെ ചോദിച്ചു.
അവൾ ഒന്ന് നാണത്തോടെ തലയാട്ടി മൂളി. “ചേട്ടനോ?”
സുഗുണൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു, “നീ ഇത്ര സുന്ദരിയല്ലേ… നിന്നെ ആർക്കാ ഇഷ്ടപ്പെടാതിരിക്കുക?”
ആ മറുപടി കേട്ടതും മായാവതിയുടെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തു. അവൾ കൂടുതൽ ഒന്നും മിണ്ടാതെ താഴേക്ക് നോക്കി നിന്നു.
കുശലാന്വേഷണം കഴിഞ്ഞ് അവർ ഉമ്മറത്തേക്ക് തിരിച്ചെത്തി. മായാവതിയുടെ ആ നാണം കണ്ടതും രാഘവൻ പിള്ള ഒരു കൗശലച്ചിരിയോടെ അവളെ കളിയാക്കി. “കേശവാ, ഇവൾക്ക് ഇപ്പോൾ തന്നെ ഞങ്ങടെ കൂടെ പോന്നാൽ കൊള്ളാം എന്നുണ്ടെന്ന് തോന്നുന്നു!”
രാഘവൻ പിള്ള പറഞ്ഞത് കേട്ട് മായാവതി അകത്തേക്ക് ഓടി. എല്ലാവരും പൊട്ടിച്ചിരിച്ചു.
”എന്നാൽ കേശവാ… നമുക്ക് ഇത് അങ്ങ് ഉറപ്പിക്കാം. പിള്ളേർക്ക് ഇഷ്ടപ്പെട്ട സ്ഥിതിക്ക് ഇനി വൈകിക്കണ്ട, നടത്തിക്കളയാം,” രാഘവൻ പിള്ള ഉറപ്പിച്ചു പറഞ്ഞു.
