മൃഗം – 13

അടുത്ത നിമിഷം മേശപ്പുറത്ത് വലതുകൈ കുത്തി ചാടി ഉയര്‍ന്ന പൌലോസ് അവന്റെ നെഞ്ചില്‍ ആഞ്ഞു ചവിട്ടി. മാലിക്ക് മലര്‍ന്നടിച്ചു നിലത്ത് വീണു. പക്ഷെ ഒറ്റ സെക്കന്റ് കൊണ്ട് അവന്‍ എഴുന്നേറ്റ് കഴിഞ്ഞിരുന്നു. അവന്റെ ഷര്‍ട്ടില്‍ പൌലോസിന്റെ ഷൂസിന്റെ പാട് അതേപോലെ പതിഞ്ഞു കിടപ്പുണ്ടായിരുന്നു.

“നീ എന്റെ മോളിലുള്ള ഏമ്മാന്മാരെ വെലയ്ക്ക് മേടിക്കാന്‍ പോന്നവന്‍ ആണെന്ന് എനിക്കറിയാം..പക്ഷെ ഇത് പൌലോസ് ആണ്..മനസിലായോടാ” പറഞ്ഞതും അയാളുടെ ഇടതു കൈ അവന്റെ കരണം ലാക്കാക്കി പാഞ്ഞതും ഒരുമിച്ചായിരുന്നു. പക്ഷെ മിന്നല്‍ പോലെ മാലിക്ക് ആ അടിയില്‍ നിന്നും ഒഴിഞ്ഞുമാറി. അവന്റെ ചുണ്ടുകളില്‍ വികൃതമായ ഒരു ചിരി വിരിഞ്ഞു.

“നിന്റെ അടവെനിക്ക് പടിച്ചു. പക്ഷെ നടക്കില്ലടാ……നിന്നെ ഞാന്‍ ഇവിടെ വച്ചൊന്നും ചെയ്യില്ല. നിന്നെ സ്റ്റേഷനില്‍ കയറി ആക്രമിച്ചു എന്ന പേര് പറഞ്ഞു നിനക്ക് കേസ് ചാര്‍ജ്ജ് ചെയ്യാനല്ലേ..നീ ഇപ്പോള്‍ ചെയ്തതിന്റെ മറുപടി പുറത്തുള്ള എന്റെ പിള്ളേര്‍ തരും..കാരണം എന്റെ കൈയ്ക്ക് നീ ഒരു ഇരയല്ല….” മാലിക്ക് ഉടുപ്പില്‍ തട്ടിയ പൊടിതട്ടിയിട്ട് പറഞ്ഞു.

“നായിന്റെ മോനെ..ചെറിയ വായില്‍ വലിയ വര്‍ത്തമാനം പറയുന്നോടാ?” പൌലോസ് അവന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചു ചോദിച്ചു.

“സര്‍..ഇയാളെ വിട്ടേക്കാനോ?”

മുസ്തഫയെ ലോക്കപ്പില്‍ നിന്നും ഇറക്കി കൊണ്ടുവന്ന് ഒരു പോലീസുകാരന്‍ പൌലോസിനോട്‌ ചോദിച്ചു. പൌലോസ് മാലിക്കിന്റെ കഴുത്തില്‍ നിന്നും കൈയെടുത്ത് അവനെ നോക്കി. മുസ്തഫയുടെ കണ്ണുകളില്‍ ഒരു വിജയിയുടെ ഭാവം ഉണ്ടായിരുന്നു. അവന്‍ പുച്ഛത്തോടെ പൌലൊസിനെയും പിന്നെ മാലിക്കിനെയും നോക്കി.

“എനിക്ക് പോകാമോ സാറേ…അതോ സാറെന്നെ തൂക്കിക്കൊല്ലുമോ?” പൌലോസിനെ പരിഹസിച്ച് മുസ്തഫ ചോദിച്ചു. അവന്റെ സ്വരത്തിലെ വിജയലഹരി പൌലോസ് തിരിച്ചറിഞ്ഞു.

“നീ ഒലത്തും എന്ന് പറഞ്ഞു പിടിച്ചുകൊണ്ടു വന്ന ഇക്കയെ, നിനക്ക് കഷ്ടിച്ച് ഒരു മണിക്കൂര്‍ ഇവിടെ വയ്ക്കാന്‍ കഴിഞ്ഞോടാ? ഹും..നീ ഒരു പുല്ലുമല്ല എന്ന് ഇവിടെ നിന്നും പോകുന്നതിനു മുന്‍പ് തന്നെ നിന്നെ ഞാന്‍ അറിയിക്കും.. പിന്നെ നീ വരുന്നത് ഞങ്ങളുടെ തട്ടകത്തിലേക്ക് ആണ്..അവിടെ നിനക്ക് ഞാനൊരു ഗംഭീര സ്വീകരണം തരും..കേട്ടോടാ നായിന്റെ മോനെ….ങാ പിന്നെ നിന്റെ ട്രാന്‍സ്ഫര്‍ അങ്ങോട്ടേക്ക് ആക്കിയത് ഞാന്‍ തന്നെയാണ്..നിന്നെ ഞാന്‍ ആണെടാ കൊച്ചിക്ക് വരുത്തുന്നത്..” മാലിക്ക് പല്ലുകള്‍ ഞെരിച്ച് പൌലോസിനെ നോക്കി മുരണ്ടിട്ട് മുസ്തഫയെ നോക്കി:

“വാ ഇക്കാ..നമുക്ക് പോകാം” അവന്‍ നിലം ചവിട്ടി മെതിച്ച് പോകാനായി തിരിഞ്ഞപ്പോള്‍ പൌലോസ് അവന്റെ ഷര്‍ട്ടിനു പിടിച്ചു നിര്‍ത്തി.

“പോലീസ് സ്റ്റേഷന്‍ എന്താടാ നിന്റെ വാപ്പയ്ക്ക് സ്ത്രീധനം കിട്ടിയതാണോ തോന്നുമ്പോള്‍ കേറി വരാനും തോന്നുമ്പോള്‍ ഇറങ്ങിപ്പോകാനും..എന്തായാലും നീ എന്നെ കൊച്ചിക്ക് വരുത്തി ഒണ്ടാക്കാന്‍ പോവല്ലേ…അതിന്റെ ഒരു ഊര്‍ജ്ജത്തിന് ഇതുകൂടി ഇരിക്കട്ടെ..”
പൌലോസിന്റെ കൈ അവന്റെ വലതു കരണത്ത് ശക്തമായി പതിഞ്ഞു. ഇത്തവണ അവനൊഴിഞ്ഞു മാറാന്‍ പറ്റിയില്ല. മാലിക്കിന്റെ കണ്ണില്‍ നിന്നും പൊന്നീച്ച പറന്നു.

“ഇത് നിന്റെ ഈ പരനാറി ഇക്കയ്ക്ക് നല്‍കാന്‍ വച്ചതായിരുന്നു..നീ എടുത്തോ” പൌലോസ് പറഞ്ഞു.

“സാറേ….”

മാലിക്കിനെ അടിക്കുന്നത് കണ്ട മുസ്തഫ അലറി. പക്ഷെ വേഗം തന്നെ സ്വയം നിയന്ത്രിച്ച് അവന്‍ അടങ്ങി. മാലിക്ക് പൌലോസിന്റെ കണ്ണിലേക്ക് രൂക്ഷമായി നോക്കി. പിന്നെ ഇങ്ങനെ മുരണ്ടു.

“എടാ പീറ സബ് ഇന്‍സ്പെക്ടറെ..എന്നെ അറസ്റ്റ് ചെയ്യാന്‍ നീ കൊച്ചി കമ്മീഷണര്‍ക്ക് അയച്ച വാറോലയ്ക്ക് വേസ്റ്റ് പേപ്പറിന്റെ വില പോലുമില്ല എന്ന് നിനക്ക് മനസിലായില്ലേ..നീ എന്തിന്റെ പേരിലാണോ എനിക്കും ഇക്കയ്ക്കും എതിരെ കേസെടുത്തത്..അത് നീ ഇവിടെ ഉള്ളപ്പോള്‍ത്തന്നെ ഞാന്‍ ചെയ്യും..വല്ല പുല്ലും നിന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുമെങ്കില്‍ നീ ചെയ്ത് അപ്പോള്‍ കാണിക്കണം…പിന്നെ ഇപ്പോള്‍ നീ കാണിച്ച അഭ്യാസത്തിനുള്ള മറുപടി നീ വീട്ടിലേക്ക് പോകുന്ന വഴിക്ക് വാങ്ങിക്കോണം..അതിന്റെ ശേഷം നിന്റെ വല്ലതും ബാക്കിയുണ്ട് എങ്കില്‍, അത് കൊച്ചിയില്‍ വച്ചു ഞാന്‍ എടുത്തോളാം….”

മാലിക്ക് മുസ്തഫയെയും കൂട്ടി പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ പൌലോസ് അവനെ വീണ്ടും തിരിച്ചു നിര്‍ത്തി അവന്റെ കണ്ണിലേക്ക് നോക്കി.

“ഞാനിവിടെ ഉള്ളപ്പോള്‍ നിനക്കോ നിന്റെ കൂട്ടുകാര്‍ക്കോ അന്ന് ചെയ്ത ചെറ്റത്തരം ഒന്നുകൂടി ആവര്‍ത്തിക്കാനുള്ള ഉറപ്പുണ്ട് എങ്കില്‍..എനിക്കതൊന്നു കാണണം..പിന്നെ കൊച്ചിയില്‍ വച്ചുള്ള നിന്റെ ഷോ ഞാന്‍ അവിടെ വരുമ്പോള്‍ കണ്ടോളാം…അത് പോരെ? പക്ഷെ ഞാന്‍ വീട്ടിലേക്ക് പോകുന്ന വഴിക്ക് നീ ഏര്‍പ്പാടാക്കിയ പരിപാടിക്ക് അത്രവരെ നീ കാക്കണ്ട..നാളത്തെ പണി ഇന്ന്..ഇന്നത്തെ പണി ഇപ്പോള്‍..അതാണെന്റെ തത്വം..”
മാലിക്കിനെയും മുസ്തഫയെയും നോക്കി അങ്ങനെ പറഞ്ഞിട്ട് പൌലോസ് തൊപ്പിയൂരിയ ശേഷം ഷര്‍ട്ട് അഴിച്ച് മാറ്റി.

“ഇപ്പോള്‍ ഞാന്‍ വെറും പൌലോസ് ആണ്..നിനക്ക് വേണ്ടി എന്റെ എസ് ഐ സ്ഥാനം തല്‍ക്കാലത്തേക്ക് മാറ്റി വയ്ക്കുന്നു….മക്കള് വാ..”

പൌലോസ് പുറത്തേക്ക് ഇറങ്ങി. ജിപ്സികളില്‍ ഉണ്ടായിരുന്ന ഗുണ്ടകള്‍ വണ്ടിക്ക് പുറത്തിറങ്ങി അയാളെ നോക്കി.

“മാലിക്കെ..വേണ്ട..നീ ആ പിള്ളേരോട് പോകാന്‍ പറ..” മുസ്തഫ മാലിക്കിന്റെ കാതില്‍ മന്ത്രിച്ചു.

“ഇക്ക മിണ്ടാതിരിക്ക്‌..ഇവന്റെ കഴപ്പ് ഇവിടെ വച്ച് തന്നെ തീര്‍ത്തേക്കാം..”

“വേണ്ട…ഇപ്പോള്‍ വേണ്ട..ഞാന്‍ പറയുന്നത് കേള്‍ക്ക്..നീ പിന്നെ സൗകര്യം പോലെ ഇവനെ കണ്ടാല്‍ മതി..ഇവന്മാരെക്കൊണ്ട് നീ ഉദ്ദേശിക്കുന്നത് പറ്റില്ല…”

മുസ്തഫ ശക്തമായി അവനെ വിലക്കി. മാലിക്ക് മനസില്ലാമനസോടെ മൂളിയിട്ട് പൌലോസ് കാണാതെ അവന്മാരെ കണ്ണ് കാണിച്ചു. വേഗം തന്നെ അവര്‍ വണ്ടിയില്‍ കയറി പുറത്തേക്ക് പാഞ്ഞു. പൌലോസ് തിരിഞ്ഞുനോക്കി.

“എന്താടാ വേണ്ടേ? എന്നാപ്പിന്നെ നീ ഒന്ന് ട്രൈ ചെയ്യുന്നോ? ഏതായാലും ഞാന്‍ ഉടുപ്പൂരി..” അവന്റെ മുന്‍പിലെത്തി പൌലോസ് ചോദിച്ചു.

“നിനക്കുള്ളത് ഞാന്‍ തരും..മുതലും പലിശയും എല്ലാം ചേര്‍ത്ത്…അതിനധികം സമയം വേണ്ടി വരില്ല..”

മാലിക്ക് അങ്ങനെ പറഞ്ഞ ശേഷം മുസ്തഫയെയും കൂട്ടി പുറത്തിറങ്ങി വണ്ടിയില്‍ കയറി പുറത്തേക്ക് ഓടിച്ചിറക്കി. പൌലോസ് അവനെ നോക്കി പുച്ഛത്തോടെ മുഖം കോട്ടിയ ശേഷം ഉള്ളിലേക്ക് തിരിഞ്ഞു.
“ദാ ആ കാണുന്ന വീടാണ്…”

ഡോണ അല്പം അകലെക്കണ്ട പച്ച പെയിന്റ് അടിച്ച വീട് കാണിച്ചു പറഞ്ഞു. വാസു ബുള്ളറ്റ് അങ്ങോട്ട്‌ തിരിച്ചു. പലരും അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു; പ്രത്യേകിച്ചും ഡോണയെ.

Leave a Reply

Your email address will not be published. Required fields are marked *