മൃഗം – 9 1

“ബ്യൂട്ടിഫുള്‍ ആന്‍ഡ് ഡാം ഹോട്ട്” അര്‍ജ്ജുന്‍ ആ ചിത്രത്തില്‍ ചുംബിച്ചുകൊണ്ടാണ് അത് പറഞ്ഞത്.
“എന്റെ പൊന്നിക്കാ..ഇതുപോലെയുള്ള പണികളുണ്ട്‌ എങ്കില്‍ ഞങ്ങള്‍ കൊച്ചിയില്‍ നിന്നും ബിസിനസ് ഇങ്ങോട്ട് മാറ്റാം..അല്ലേടാ അളിയാ” സ്റ്റാന്‍ലി മാലിക്കിനോട് ചോദിച്ചു.

“അതെ അതെ..കടിച്ചു തിന്നാന്‍ ഇഷ്ടം പോലെ ഉള്ള തനി ഫ്രഷ്‌ ഐറ്റം..കണ്ടിട്ട് കൊതി സഹിക്കുന്നില്ല അളിയോ”

“നിങ്ങള്‍ക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്തോ..ഇവളെപ്പോലെ തന്നെ ഉരുപ്പടിയാണ് തള്ളയും..ഇവരെ തൊട്ടാല്‍ അവനു നോവും..അവനു നോവണം..പന്ന നായിന്റെ മോന്‍” മുസ്തഫ പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു.

“ഇക്ക വിഷമിക്കാതെ..ഞങ്ങള് സുഖിച്ചു കൊണ്ട് അവനെ നോവിക്കാം….ഇവളെ പൊക്കിയെടുത്തു കൊച്ചിക്ക് കൊണ്ടുപോയാലോ എന്നുവരെ എനിക്ക് ആഗ്രഹമുണ്ട്…” അര്‍ജ്ജുനാണ് അത് പറഞ്ഞത്.

“അതൊക്കെ നിങ്ങളുടെ ഇഷ്ടം പോലെ…അവളെ എന്തു വേണേലും നിങ്ങള് ചെയ്തോ…ഇനി വല്ല വിധേനയും അവര് രാത്രിയില്‍ പോലീസിനെ വിളിച്ചാലും ആരും വരില്ല..അതിനു വേണ്ട കെട്ടും ഞാന്‍ കെട്ടിക്കഴിഞ്ഞു..നിങ്ങള്‍ ഒന്നും പേടിക്കാതെ വേണ്ടതുപോലെ എല്ലാം ചെയ്തിട്ടേ പോകാവൂ…” മുസ്തഫ പറഞ്ഞു.

“എന്റെ ഇക്കാ..നിങ്ങളൊരു സംഭവമാണ്..അവന്റെ വീട്ടില്‍ കയറി പണിയണം എന്ന് പറഞ്ഞപ്പോള്‍ അത് ഇത്ര സുഖമുള്ള പണി ആയിരിക്കുമെന്ന് ഞങ്ങള്‍ സ്വപ്നത്തില്‍ കൂടി വിചാരിച്ചിരുന്നില്ല….എന്റെ അളിയാ..രാത്രി ആകാന്‍ എന്താണിത്ര താമസം..” ഒരു വളവെടുത്ത്‌ കൊണ്ട് മാലിക്ക് പറഞ്ഞു. എല്ലാവരും ചിരിച്ചു.

————–

“അമ്മെ വൈകിട്ട് നമ്മുടെ വീട്ടുവാതില്‍ക്കല്‍ ഒരു വണ്ടി വന്നു നിന്ന് അതില്‍ നിന്നും കുറേപ്പേര്‍ എന്നെ നോക്കുന്നത് കണ്ടിരുന്നു ഞാന്‍”

അത്താഴം കഴിക്കുന്ന സമയത്ത് ദിവ്യ രുക്മിണിയോട് പറഞ്ഞു. ശങ്കരന്‍ ഭക്ഷണം കഴിച്ച ശേഷം ഇരുവരും കഴിക്കാനായി ഇരുന്നതായിരുന്നു.

“ആരാ മോളെ?”

“അറിയില്ല..പരിചയമില്ലാത്ത ആളുകളാ”

“വല്ല അലവലാതി പിള്ളേരും ആകും..നിന്നെ കണ്ടു നോക്കിയതാ…”

“എന്തോ എനിക്ക് ഒരു പേടി തോന്നുന്നുണ്ട്…എന്തൊരു മഴയാ ഇത്…”

ദിവ്യ അമ്മയെ നോക്കി പറഞ്ഞു. പുറത്ത് ഇടിമിന്നലിനും കാറ്റിനുമൊപ്പം മഴ തുടങ്ങിയിട്ട് കുറെ നേരമായിരുന്നു. ഇടയ്ക്കിടെയുള്ള ശക്തമായ ഇടിയും മിന്നലും രാത്രിയുടെ ഭീകരത വര്‍ദ്ധിപ്പിച്ചിരുന്നു.
“മഴ കൂടാന്‍ സാധ്യതയുണ്ട്” രുക്മിണി ജനലിലൂടെ പുറത്തേക്ക് നോക്കി പറഞ്ഞു.

“കരണ്ട് പോകാതിരുന്നാല്‍ മതിയായിരുന്നു…”

ദിവ്യ കഴിച്ച് എഴുന്നേറ്റ് പാത്രവുമായി ഉള്ളിലേക്ക് പോയി.

അടുക്കളയിലെ ജോലികള്‍ തീര്‍ന്നപ്പോള്‍ ദിവ്യ ലൈറ്റ് ഓഫാക്കി തന്റെ മുറിയില്‍ എത്തി. രുക്മിണിയും ശങ്കരനും അവരുടെ മുറിയില്‍ കയറിക്കഴിഞ്ഞിരുന്നു. മുറിയിലെത്തി കട്ടിലിലെ ഷീറ്റ് കുടഞ്ഞു വിരിച്ച ദിവ്യ അല്‍പനേരം മൌനമായി പ്രാര്‍ത്ഥിച്ച ശേഷം ലൈറ്റ് ഓഫാക്കിയിട്ട്‌ മലര്‍ന്നു കിടന്നു.

അവളുടെ മനസിലൂടെ തന്റെ ജീവിതത്തിലെ പല സന്ദര്‍ഭങ്ങളും കടന്നുപോയി. സെക്സ് എന്ന ഏക ചിന്തയുമായി താന്‍ ജീവിച്ചിരുന്ന നാളുകളും, വാസുവിനോട് തനിക്കുണ്ടായിരുന്ന വെറുപ്പും, തുടര്‍ന്ന് തന്റെ കണ്മുന്നില്‍ വച്ച് അവന്‍ രതീഷിനെ അടിച്ചു വീഴ്ത്തിയതും, അവന്റെ വീട്ടില്‍ വച്ച് ഗുണ്ടകളെ നേരിട്ട് പരാജയപ്പെടുത്തിയതും ഒക്കെ അവള്‍ ഒരു ചലച്ചിത്രം കാണുന്നത് പോലെ മനസ്സില്‍ കാണുകയായിരുന്നു. ദൂരെ എവിടെയോ ശക്തമായി ഇടി മുഴങ്ങുന്നത് കേട്ട് അവള്‍ പുതപ്പെടുത്ത് തലവഴിമൂടി. പുറത്ത് മഴയുടെ ശക്തി മെല്ലെ മെല്ലെ കൂടുകയാണ്. ഇതു രാത്രി മൊത്തം നിന്നു പെയ്യാന്‍ സാധ്യതയുണ്ട്. ദിവ്യ മെല്ലെ ഉറക്കത്തിലേക്ക് വഴുതിവീണു.

അര്‍ദ്ധരാത്രി എന്തോ ശബ്ദം കേട്ടാണ് അവള്‍ ഉണര്‍ന്നത്. അവള്‍ കട്ടിലില്‍ കിടന്നു കാതോര്‍ത്തു. ആരോ കതകില്‍ മുട്ടുന്നു. ഒപ്പം ശങ്കരേട്ടാ എന്ന് ഒരു വിളിയും കേള്‍ക്കാം. പുറത്ത് മഴ ശക്തമായി പെയ്യുന്നതുകൊണ്ട് ശബ്ദം അത്ര വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *