രണ്ടാം ജീവിതം – 2 7

അത് കേട്ടപ്പോൾ സ്മിതയ്ക്ക് വീണ്ടും രാവിലത്തെ കാഴ്ച മനസിൽ വന്നു. ഒരു ചെറിയ പുഞ്ചിരിയും ജാള്യതയും എല്ലാം മുഖത്ത് വന്നു. സ്മിത ചായ നാല് ഗ്ലാസിലാക്കി ഒഴിച്ചു.

“നീ ഇരിക്ക്. ഞാനിത് ചേട്ടന് കൊടുത്തിട്ട് വരാം. രാവിലെ എവിടെയോ മരംമുറി ഉണ്ടെന്ന് പറഞ്ഞിരുന്നു.”

സ്മിത പിൻവശത്തെ മേശയിൽ ഇരുന്നു. രമേശനെ ഫെയ്സ് ചെയ്യാൻ ചമ്മൽ ഉള്ളതുകൊണ്ട് മുൻവശത്തേക്ക് പോയില്ല. ചിന്തുവും എഴുന്നേറ്റ് മുഖം കഴുകി അങ്ങോട്ടേക്ക് വന്നു.

“അമ്മ എന്താ വിളിക്കാതെ വന്നേ?”

“അവധി അല്ലെ, നീ ഉറങ്ങട്ടെ എന്ന് കരുതിയെടാ. അടുക്കളയിൽ ചായ ഒഴിച്ച് വെച്ചിട്ടുണ്ട്. എടുത്തിട്ട് വാ”

ചിന്തു അകത്ത് കയറി ഗ്ലാസുമായി വന്ന് മേശയുടെ ഒരു വശത്ത് ഇരുന്നു.

“ഞാൻ സർവീസ് സെൻ്ററിലേക്ക് പോകുവാ. ഇവിടെ വെറുതെ ഇരുന്നാ ഉറങ്ങിപ്പോവും. അവിടെയാകുമ്പോ 500 രൂപ കിട്ടുമല്ലോ. പിന്നെ വേറെയും കിട്ടുമായിരിക്കും.”

“അജി ചേട്ടൻ ചോദിച്ചു, നീ ഇനി ജോലിക്ക് വരുമോ എന്ന്. 10 കിലോമീറ്റർ പിന്നെയും ദൂരമില്ലേ അവിടേക്ക്.”

“അത് സാരമില്ലെന്നെ. വലിയ ചെലവില്ലല്ലോ. അമ്മാ, കഴിക്കാൻ എന്താ?”

“ഡാ നീ ഇന്ന് പുറത്ത് നിന്ന് കഴിക്കുമോ? സാധനം ഒക്കെ വാങ്ങണ്ടെ ഇനി. അമ്മയുടെ ബാഗിൽ നിന്ന് ഒരു ഇരുനൂറ് എടുത്തോ.”

 

“ശരി അമ്മാ, ഞാൻ പോയി റെഡി ആവട്ടെ.”

 

അവൻ ചായ ഗ്ലാസ് മേശപ്പുറത്ത് വെച്ച് വീട്ടിലേക്ക് പോയി.

 

“അവൻ പോയോ?”

 

“ആഹ് ചേച്ചി, ജോലിക്ക് പോകണമെന്ന്.”

 

“നല്ലതാ. ഈ പ്രായത്തിലെ ഉത്തരവാദിത്വബോധമുണ്ടല്ലോ. ഇവിടെ ഏരിയയിൽ ഉള്ളതൊക്കെ വെള്ളമടിയും അടിപിടിയും കേസും വക്കാണവുമായി നടക്കുകയാ. അയ്യോ, അവന് കഴിക്കാൻ ഉണ്ടാക്കണ്ടേ?”

 

“ഇന്നൊരു ദിവസം പുറത്ത് നിന്ന് കഴിക്കാൻ പറഞ്ഞു. ഇന്ന് പോയി സാധനം എല്ലാം വാങ്ങണം. ലിസ്റ്റ് തയാറാക്കി വെച്ചിട്ടുണ്ട്.”

 

“വൈകിട്ട് ഇറങ്ങാം എന്നാ. ഉച്ചയ്ക്കുള്ള ചോറ് ഇവിടെന്നാവാം, ഒരാളല്ലേ ഉള്ളൂ. അടുത്തൊരു മേത്തൻ്റെ കടയുണ്ട്. ഞങ്ങൾ അവിടെന്നാ എടുക്കാറ്. മാസാമാസം കാശ് കൊടുക്കും. നമുക്ക് പോയി സംസാരിക്കാം.”

 

“ശരി ചേച്ചി.”

 

ബ്രേക്ക് ഫാസ്റ്റിന് ശേഷം സ്മിത വീട്ടിലേക്ക് പോയി. അവധിയാണെങ്കിലും സംശയം തീർക്കാൻ വേണ്ടി കുട്ടികൾ ആരെങ്കിലും വിളിക്കുകയോ മെസേജ് ചെയ്യുകയോ പതിവാണ്. അങ്ങനെ എന്തെങ്കിലും വന്നാലോ എന്ന് കരുതി ലാപ്ടോപ് എടുത്ത് ബെഡ്റൂമിലെ തന്നെ ടേബിളിൽ വന്നിരുന്നു. ആലിസ് രണ്ട് ദിവസമായി അയച്ച ലിങ്കുകൾ ഒന്നും തുറന്ന് നോക്കിയിട്ടില്ല. അത് നോക്കി ഇരുന്നാൽ മൂഡ് വേറെ ആയിപ്പോകും. ഭർത്താവ് മരിച്ചതിൻ്റെ ഡിപ്രഷനിലേക്ക് പോകാതെ സഹായിച്ചത് ആലിസാണ്. നല്ലൊരു കൂട്ടാണ് ആശാത്തി. ഭർത്താവ് ഒരു യൂസ്ഡ് കാർ ബിസിനസ് നടത്തുകയാണ്. ആലിസ് സ്മിതയ്ക്ക് എന്നുമൊരു അത്ഭുതമാണ്. ഉത്തമ കുടുംബിനി ആയും കണിശക്കാരിയായ ടീച്ചറായും മാത്രം ആൾക്കാർ കണ്ടിട്ടുള്ള ആലിസിൻ്റെ യഥാർത്ഥ മുഖം സ്മിതയ്ക്ക് അറിയാം. വേറെ ആർക്കൊക്കെ അറിയാമെന്ന് അറിയില്ല. ട്വിറ്ററിൽ ആളൊരു പുലിയാണ്. ഒത്തിരി കൂട്ടുകാരും പരിചയക്കാരും ചാറ്റും. ഇടക്കൊക്കെ ആൾ ഇച്ചിരി ഡബിൾ മീനിങ്ങും മറുപടിയിൽ ചേർക്കും. സ്മിതയ്ക്ക് അതൊരു പുതുമയായിരുന്നു. എത്ര ഓപ്പണായിട്ടാണ് സംസാരിക്കുന്നത്. ആരും തിരിച്ചറിയില്ല എന്ന ധൈര്യമാണെന്ന്. ഓരോന്ന് ചിന്തിച്ച് വെബ്സൈറ്റുകൾ സ്ക്രോൾ ചെയ്യവേ ഒരു പരസ്യത്തിൽ കണ്ണുടക്കി. ലീസ മംഗൾദാസിൻ്റെ love bug. ഒരു ഇയർപോഡ് പോലെ തോന്നിക്കുമെങ്കിലും ഒരു വൈബ്രേറ്റർ ആണ്. ഒരിക്കൽ ആലിസിന് ട്വിറ്ററിൽ ആരോ സജസ്റ്റ് ചെയ്തതാണ്. പിറ്റെ ആഴ്ച തന്നെ ആലീസിൻ്റെ കയ്യിൽ അതെത്തി. ആലിസ് അതിൻ്റെ ഗുണങ്ങൾ വർണ്ണിച്ചപ്പോൾ തനിക്കും ഒരെണ്ണം വേണമെന്ന് തോന്നിയതാണ്. പക്ഷേ ശമ്പളത്തിൻ്റെ നാലിലൊന്ന് വിലയെന്ന് കണ്ടപ്പോൾ ആ മോഹം ഉപേക്ഷിച്ചു. ഇപ്പോ ഇതാ വീണ്ടും പ്രലോഭിപ്പിക്കാൻ. പെട്ടന്ന് ലാപ്ടോപ്പിൽ നോട്ടിഫിക്കേഷൻ.

Leave a Reply

Your email address will not be published. Required fields are marked *