രേണുകേന്ദു 1
Renukenthu Part 1 | Author : Wanderlust
പ്രിയ വായനക്കാർക്ക് ഒരിക്കൽക്കൂടി നമസ്കാരം,
പുതിയ കഥയുമായി നിങ്ങൾക്ക് മുന്നിലേക്ക് വരാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. Wanderlust എന്ന തൂലികാനാമത്തോട് നിങ്ങൾ കാണിച്ച അകമഴിഞ്ഞ സ്നേഹത്തിനും സഹകരണത്തിനും നന്ദി. അധികം നീട്ടികൊണ്ടുപോകാതെ നാലോ അഞ്ചോ ഭാഗങ്ങൾകൊണ്ട് തീർക്കാൻ ഉദ്ദേശിക്കുന്ന ഒരു കഥയുമായാണ് നിങ്ങൾക്കുമുന്നിലേക്ക് വരുന്നത്. നിഷിദ്ധ സംഗമത്തിൽ ചാലിച്ച പ്രണയവും, കാമലഹരിയും ഉൾക്കൊള്ളുന്ന നല്ലൊരു വിരുന്ന് നിങ്ങൾക്ക് സമ്മാനിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയോടെ ഈ കഥ തുടങ്ങുന്നു
പാതിരായ്ക്ക് ലൈറ്റും ഇട്ടുവച്ച് ഈ ചെറുക്കൻ ഇതെന്തെടുക്കുവാ എന്ന് പിറുപിറുത്തുകൊണ്ട് ലളിതാമ്മ കോണിപ്പടികയറി മുകളിലേക്ക് ചെന്നു. വാതിൽ തുറന്ന് മുറിയിലേക്ക് നോക്കുമ്പോൾ ആദി നല്ല ഉറക്കമാണ്.
കമ്പ്യൂട്ടറിൽ എന്തോ ഒളിഞ്ഞുംതെളിഞ്ഞുമൊക്കെ മിന്നുന്നത് കണ്ടപ്പോൾ ലളിതാമ്മയ്ക്ക് എന്തോ പന്തികേട് തോന്നി..
ഇനി ഇതെങ്ങാനും പൊട്ടിത്തെറിച്ച് ചെറുക്കന് എന്തെങ്കിലും പറ്റിയാലോ എന്നുകരുതി ലളിത നേരെ ചെന്ന് സ്വിച്ച് ഓഫാക്കി. ശബ്ദമുണ്ടാക്കാതെ ആദിയുടെ അടുത്ത് പോയി അവനെ തലവരെ പുതപ്പണിയിച്ചുകൊണ്ട് വെട്ടവുമണച്ച് ലളിത താഴേക്ക് പോയി സുഖമായി കിടന്നുറങ്ങി.
രാവിലെ അടുക്കളയിൽ പിടിപ്പത് പണിയുണ്ട് ലളിതയ്ക്ക്. മോളൊരുത്തി ഉണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം. മൂട്ടിൽ വെയിലടിച്ചാലേ അവളുടെ കണ്ണ് തുറക്കൂ. കെട്ടിയോൻ പട്ടാളത്തിലായതുകൊണ്ട് പെണ്ണ് എപ്പോഴും ലളിതയുടെ കൂടെത്തന്നെ കാണും. മരുമകൻ ലീവിന് വരുമ്പോഴാണ് അവൾ ഭർത്താവിന്റെ വീട് കാണുന്നതുതന്നെ. അവളെ പറഞ്ഞിട്ടും കാര്യമില്ല.
അവിടെ ഒറ്റയ്ക്ക് നിൽക്കണ്ട, അമ്മയുടെ കൂടെ പോയി നിന്നാമതിയെന്ന് പറഞ്ഞത് അവളുടെ കെട്ടിയോൻ തന്നെയാണ്. പണികളൊക്കെ ഒരുക്കുന്നതിനിടയിൽ ലളിത നീട്ടിയൊന്ന് വിളിച്ചു… എടി ആരതീ… എഴുന്നേറ്റ് വന്നേ…
നീട്ടിവിളിച്ചത് ആരതിയെ ആണെങ്കിലും ഇറങ്ങിവന്നത് ആദിയാണ്. ചെറുക്കന്റെ മുഖം നല്ല കടന്നൽ കുത്തിയതുപോലുണ്ട്. സാധാരണ പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞാണ് ആദി താഴേക്ക് വരുന്നത്. പതിവിന് വിപരീതമായി ഉറക്കമെഴുന്നേറ്റ ഉടനെയാണല്ലോ ആദി വരുന്നത് എന്ന് ആലോചിക്കുകയായിരുന്നു ലളിത..
: അമ്മ ഇന്നലെ രാത്രി എന്റെ മുറിയിൽ വന്നോ…
: ആ വന്നു… എന്താടാ, എനിക്കവിടെ വന്നൂടെ
: വന്നിട്ട് എന്താ ചെയ്തത്… ഒന്ന് വിശദമായി പറഞ്ഞേ
: ഞാൻ എന്തുചെയ്യാൻ… ലൈറ്റ് ഓഫാക്കി നിന്നെ പുതപ്പിച്ചു, തിരിച്ചു വന്നു… ആഹ് പിന്നെ കമ്പ്യൂട്ടർ ഓഫാക്കിയിരുന്നു..
: എങ്ങനാണോവോ ഭവതി അത് ഓഫാക്കിയത്…
: നീ നിന്ന് നാടകം കളിക്കാതെ കാര്യം പറയെടാ ചെറുക്കാ… എനിക്ക് വേറെ പണിയുണ്ട്
: അമ്മയായിപ്പോയി… ചേച്ചിയെങ്ങാൻ ആയിരുന്നേൽ അടിച്ച് കരണം പുകച്ചേനെ ഞാൻ…
: എന്താടാ, അത് കേടായോ….
: ഒലക്ക… അമ്മയിനി മേലാൽ എന്റെ റൂമിൽ കയറിപ്പോകരുത്. കഷ്ടപ്പെട്ട് കുത്തിയിരുന്ന് ഉണ്ടാക്കിയ പ്രോഗ്രാം ആണ്. നിങ്ങളെയൊക്കെ ധാരണ എന്താ… പാതിരാത്രി കമ്പ്യൂട്ടറിൽ മറ്റേത് കാണാൻ മാത്രമേ പിള്ളേര് ഇരിക്കൂ എന്നാണോ… എന്റെ ഒരാഴ്ചത്തെ പണിയാ നശിപ്പിച്ചത്..
: അയ്യോ… ഞാൻ കരുതി അതെന്തോ പൊട്ടിത്തെറിക്കാൻ പോകുവാണെന്ന്.. നീ ചൂടാവല്ലേ കുട്ടാ..
അടുക്കളയിലെ ബഹളം കേട്ട് തലമുടി ഒതുക്കി കെട്ടിക്കൊണ്ട് ആരതി എഴുന്നേറ്റ് വന്നു. അമ്മയോടുള്ള ദേഷ്യത്തിന് അവളെ നാല് തെറിപറഞ്ഞശേഷം ആദി മുകളിലേക്ക് കയറിപ്പോയി. ഉറക്കച്ചടവിൽ ഒന്നും മനസിലാവാതെ അമ്മയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു അവൾ.
……………………….
ഇതാണ് ആദിയെന്ന ആദിത്യന്റെ കുടുംബം. കൊറോണ സമയത്ത് ന്യൂസിലാൻഡിൽനിന്നും, കിട്ടിയ അവസരം പാഴാക്കേണ്ടല്ലോ എന്നുകരുതി കേരളം പിടിച്ചതാണ് ആദി. അറിയപ്പെടുന്ന കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ തസ്തികയിൽ ജോലിചെയ്യുന്ന ആദി പിന്നീട് ഒരു തിരിച്ചുപോക്കിന് മുതിർന്നില്ല. കമ്പനിയുടെ നിർദേശപ്രകാരം വീട്ടിലിരുന്ന് ജോലിചെയ്യുകയാണ്. എപ്പോ വേണമെങ്കിലും തിരിച്ചുപോകാനുള്ള അവസരമുണ്ടെങ്കിലും നാട്ടിൽ തന്നെ നിന്നുകൊണ്ട് പണം സമ്പാദിക്കാനാണ് ആദിക്ക് താല്പര്യം.
കുളിച്ചൊരുങ്ങി പ്രഭാത ഭക്ഷണം കഴിച്ചശേഷം തന്റെ വണ്ടി തുടച്ചു വൃത്തിയാക്കുകയാണ് ആദി. പുറംതിരിഞ്ഞുനിന്ന് ഗ്ലാസ് വൃത്തിയാക്കുന്ന അവന്റെ ദേഹത്തേക്ക് ചാറ്റൽമഴപോലെ വെള്ളം തെറിച്ചതും അവൻ തലവെട്ടിച്ചു നോക്കി. കിഴക്കുനിന്ന് പൊൻപ്രഭചൊരിയുന്ന സൂര്യരശ്മികൾക്കിടയിൽ തിളങ്ങിനിൽക്കുന്ന ആ മാലാഖയുടെ മുഖത്തുനോക്കി വഴക്കുപറയാൻ അവനായില്ല. വൃശ്ചികമാസ പുലരിയിലെ കുളിർ കാറ്റിൽ അവളുടെ ഗന്ധം ആദിയുടെ നാസികകളെ ഉണർത്തി. അത്തറിന്റെ മണമുള്ള മണവാട്ടിമൊഞ്ചുള്ള അവളുടെ മുഖം അവന്റെയുള്ളിൽ കുളിർമഴ പെയ്യിച്ചു.
: ഹലോ… ഈ ലോകത്തൊന്നും അല്ലെ.
: ആഹ് നീയോ…. എന്താ രാവിലെതന്നെ..
: ആഹ് ഞാൻ തന്നെ.. പിന്നെ ആരാണെന്ന വിചാരിച്ചത്…
: കാര്യം പറയെടി പോത്തേ.. നിനക്ക് ക്ലാസ്സില്ലേ
: ജാഡയാണോ മോനൂസേ..
: ഉം.. പറ പറ
: എന്നെയൊന്ന് കോളേജ് വരെ ആക്കിയേ.. ഏതോ ബസ്സിലെ ഡ്രൈവറെ ആരോ പിടിച്ച് അടിച്ചു പോലും. അതുകൊണ്ട് ഈ റൂട്ടിൽ ഇന്ന് ബസ് ഓടില്ലെന്ന കേട്ടത്.
: ആഹാ…. എന്ന നീയിന്ന് പോകണ്ട.
: ഒന്ന് വാടോ ആദിയേട്ട..
: മാമൻ ഇല്ലേ വീട്ടിൽ.. പുള്ളിയോട് പറ
: നല്ല ആളോടാ പറയണ്ടേ.. ഇന്നലെ അടിച്ചു പൂക്കുറ്റിയായിട്ടാ വന്നത്. ആൾ ഇതുവരെ എഴുന്നേറ്റില്ല. ഒന്ന് വാ ആദിയേട്ട.. ഇപ്പൊത്തന്നെ വൈകി..
പെണ്ണിനെ നിർത്തി സമയം കളയാതെ കൊണ്ടുവിട്ടിട്ടു വാടാ… അകത്തുനിന്നും ആരതിയുടെ ശുപാർശ. ഉടനെ അമ്മയുടെ വക ഒരു ലിസ്റ്റും. പോയിവരുമ്പോ കടയിൽനിന്നും സാധനങ്ങളും വാങ്ങണം. ഇതിലുംനല്ലത് കിവികളുടെ നാട് തന്നെയാണേ എന്നും പറഞ്ഞുകൊണ്ട് ആദി പോയി ഡ്രസ്സ് മാറിവന്നു. ലളിതാമ്മയുടെ കുഞ്ഞാങ്ങള കൃഷ്ണന്റെ ഒരേയൊരു മകൾ രേണുകയെയും കൂട്ടി ആദി കോളേജിലേക്ക് പുറപ്പെട്ടു. വഴിനീളെ രേണുവിന് പറയാനുണ്ടായത് അവളുടെ അച്ഛനെക്കുറിച്ചാണ്. ഇങ്ങനെ പോയാൽ അടുത്തുതന്നെ അമ്മയും അച്ഛനും രണ്ടുവഴിക്കാകുമെന്ന് അവൾ പറയാതെ പറഞ്ഞുവെച്ചു.
നാട്ടുകാർ അസൂയയോടെ നോക്കികണ്ടിരുന്ന ദമ്പതിമാരാണ് കൃഷ്ണനും ഇന്ദുവും, അതിസുന്ദരിയായ ഇന്ദുവിനെ കണ്ണുവയ്ക്കാത്തവരായി ആരുമുണ്ടാവില്ല ആ നാട്ടിൽ. ഇന്ദുവിന്റെ സൗന്ദര്യത്തിന് ചേർന്ന വരനെത്തന്നെ അവൾക്ക് കിട്ടിയെന്ന് അടക്കംപറയുന്ന പെണ്ണുങ്ങളും കുറവല്ല. ഒത്ത ശരീരത്തിൽ പൗരുഷം തുളുമ്പുന്ന മുഖവും പണവും പ്രതാപവുമുള്ള സുന്ദര പുരുഷൻ, അതാണ് കൃഷ്ണൻ. ചെറിയ പ്രായത്തിൽ ഗൾഫിൽ പോയി അധ്വാനിച്ച് കൃഷ്ണൻ നല്ലപോലെ സമ്പാദിച്ചിട്ടുണ്ട്. കൊറോണയേക്കാൾ രണ്ടുമാസം മുൻപ് നാട്ടിലെത്തിയ കൃഷ്ണന് പിന്നീട് തിരിച്ചുപോകുവാൻ സാധിച്ചില്ല. ശ്രമിച്ചാൽ പോകാമായിരുന്നെങ്കിലും അയാൾ അതിന് മുതിർന്നില്ല.