: മാമന്റെയൊരു യോഗം നോക്കണേ… തൊട്ടാൽ ചോര തെറിക്കും, അതുപോലെ മുറ്റിയ സാധനം
: എന്തായാലും നമ്പർ കിട്ടുമല്ലോ.. ബാക്കിയൊക്കെ സെറ്റാക്കാം…
: ഇത് അങ്ങനൊന്നും സെറ്റാവില്ല മോനേ… നല്ല മണിച്ചിത്രത്താഴിട്ട് പൂട്ടണം. എന്നാലേ മെരുങ്ങൂ..
: അതിനെന്താ വഴി…
: നോക്കാം..
ആയിഷയെ കണ്ട അതിശയം മാറുംമുൻപ് ആദി ഇന്ദുവിന്റെ വീട്ടിലേക്ക് പോയി. രേണുവിന് ആദിയെകണ്ടപ്പോൾ ഭയങ്കര സന്തോഷമായി. ആദി വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ ഇന്ദുവിന്റെ ആങ്ങളയും കുടുംബവും പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങുകയാണ്. ഇഷ്ടത്തോടെയല്ലെങ്കിലും ആഥിത്യ മര്യാദ പാലിക്കാനായി അവർ ആദിയോട് എന്തോ സംസാരിച്ചശേഷം ഇറങ്ങിപ്പോയി. രേണു പെട്ടെന്നുതന്നെ ഇന്ദുവിനെ ഉമ്മറത്തേക്ക് വിളിച്ചു.
: ആദിയോ…എന്താ വിശേഷിച്ച്. സുഖാണോ എല്ലാവർക്കും
: ആ.. ഇങ്ങനെ പോകുന്നു. ഞാൻ വന്നത് ഒരു കാര്യം പറയാനാണ്
: ഉം.. എന്തേ,…. പറയെടാ
: നിങ്ങൾക്ക് രണ്ടാൾക്കും തിരിച്ചുവന്നൂടെ…
: വേറെ എന്തെങ്കിലും പറയാനുണ്ടോ നിനക്ക്
: അതല്ല അമ്മായീ… ഇങ്ങനെപോയാൽ നിങ്ങൾ രണ്ടും രണ്ടുവഴിക്കാകും. ഇഷ്ടമില്ലെങ്കിലും നിങ്ങൾ അവിടെ വന്നു നിൽക്കണം അല്ലെങ്കിൽ ചിലപ്പോ ആ വീടും പറമ്പും കൂടി നഷ്ടമാവും. ഇവൾ അനുഭവിക്കേണ്ട സ്വത്താണത്.. അത് കണ്ടവളുമാർ കൊണ്ടുപോകാൻ സമ്മതിക്കരുത്.
: നിനക്ക് വട്ടായോ… കൊണ്ടുപോട്ടെടാ. എന്തായാലും ഞാനും മോളും അയാളുടെ വിഴുപ്പലക്കാൻ വരില്ല ഇനി.
: ഏട്ടന്റെ ചിലവിൽ എത്രകാലം കഴിയും ഇവിടെ. അമ്മായിയുടെ അമ്മയുള്ളകാലംവരെ നോക്കുമായിരിക്കും. അതുകഴിഞ്ഞാൽ നിങ്ങളൊരു ഭാരമാവും പുള്ളിക്ക്. എന്തിനാ സ്വന്തം ഏട്ടനെക്കൊണ്ട് പെങ്ങൾ ബാധ്യതയാണെന്ന് പറയിപ്പിക്കുന്നേ…
: പിന്നെ ഞാൻ എന്ത് ചെയ്യണമെന്ന നീയീ പറയുന്നേ..
: എന്തെങ്കിലുമൊരു ജോലി നോക്കിക്കൂടെ.. നല്ല വിദ്യാഭ്യാസം ഉണ്ടല്ലോ അമ്മായിക്ക്.
: ഉം.. നോക്കണം. പക്ഷെ ആര് ജോലിതരും. പിന്നെ വല്ല കടയിലും സെയിൽസ് ഗേളായി പോവണം
: ഹേ അതൊന്നും വേണ്ട. ഞാനൊന്ന് ശ്രമിക്കട്ടെ. അമ്മായി നല്ലൊരു ബയോഡാറ്റ ഉണ്ടാക്കി താ..
: എന്റെകയ്യിൽ അതൊന്നുമില്ല… ആരെങ്കിലും വിചാരിച്ചോ ഇങ്ങനൊക്കെ സംഭവിക്കുമെന്ന്
: അതൊക്കെ നമുക്ക് ഉണ്ടാക്കാം, അമ്മായി രണ്ടുദിവസം കഴിഞ്ഞു വീട്ടിലേക്ക് വാ. എനിക്ക് വേറെയും കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.
: ഞാനെങ്ങനാ അവിടെ വരുന്നത്.. ലളിയേച്ചിയൊക്കെ എന്തുവിചാരിക്കും
: അമ്മയ്ക്ക് സന്തോഷമാവത്തെ ഉള്ളു.. അമ്മായി വരുമ്പോ വിളിക്ക്. ഞാൻ വണ്ടിയുമായി വരാം…
തിരിച്ചു വീട്ടിലെത്തിയ ആദി കമ്പ്യൂട്ടറിന്റെ മുന്നിൽ നിന്നും എഴുന്നേറ്റതേയില്ല. ആകെ തിരക്കുപിടിച്ച രണ്ടുദിവസങ്ങൾ. ഉണ്ണാനും ഉറങ്ങാനും നേരമില്ലാതെ ആദി പണിഞ്ഞുകൊണ്ടിരുന്നു. അവന്റെ മനസിലുണ്ടായ ആശയം അമ്മയോടും ചേച്ചിയോടും പറഞ്ഞപ്പോൾ അവരുടെ പരിപൂർണ പിന്തുണയും.
: അമ്മേ…. ഇത്രയും കാര്യം ഇവൻ എനിക്കുവേണ്ടി ചെയ്തിരുന്നേൽ ഞാൻ എന്നേ കാശുണ്ടാക്കിയേനെ
: അതിന് നിന്റെ ഭർത്താവ് മാമനെപ്പോലെ ആയില്ലല്ലോ.. ആവട്ടെ അപ്പൊ നോക്കാം
: പോടാ അവിടുന്ന്… ഇത് അമ്മായിയോടുള്ള സ്‌നേഹംകൊണ്ടൊന്നുമല്ല, ഞങ്ങൾക്ക് ഒന്നും മനസിലാവുന്നില്ലെന്ന് വിചാരിക്കണ്ട, രണ്ടിന്റെയും ചുറ്റിക്കളി…
: മനസിലായെങ്കിൽ നന്നായിപ്പോയി… അവളേ എന്റെ മുറപ്പെണ്ണാ… വേണ്ടിവന്നാൽ ഞാൻതന്നെ അവളെ കെട്ടുകയും ചെയ്യും
: വേഗം പെണ്ണുചോദിച്ച് ചെല്ല്… ഇപ്പൊ കെട്ടിച്ചുതരും
………………………
കാലത്ത് ആദി ഉറക്കമുണർന്നത് ഇന്ദുവിന്റെ ഫോൺ വന്നതോടെയാണ്. ഉടനെ കുളിച്ചു റെഡിയായി അവൻ കാറുമായി ഇന്ദുവിന്റെ വീട്ടിലേക്ക് തിരിച്ചു. ആദി അവിടെയെത്തുമ്പോഴേക്കും രേണു കോളേജിലേക്ക് പോയിട്ടുണ്ട്. ഇന്ദുവിനെ കാറിലിരുത്തി ആദി പോയത് ടൗണിലേക്കാണ്.
: നമ്മളെങ്ങോട്ടാ ആദി…
: നമുക്ക് ഒന്ന് ടൌൺ വരെ പോകണം.. കുറച്ചു സാധനം വാങ്ങിക്കാനുണ്ട്. അമ്മായി ഉള്ളതുകൊണ്ട് സെലക്ഷന് വേറെ ആളെ നോക്കണ്ടല്ലോ
