ആദി പറഞ്ഞു കഴിയുമ്പോഴേക്കും രേണു ഡോർ തുറന്ന് ബാഗ് വണ്ടിയിൽവച്ചു. ഇന്ദു അവളുടെ കയ്യിൽ പിടിച്ചെങ്കിലും രേണു കൂട്ടാക്കിയില്ല.
: ഈ രാത്രി ഏറ്റവും സുരക്ഷിതമായി പോകാൻ പറ്റുന്നത് ആദിയേട്ടന്റെ കൂടെത്തന്നെയാ.. അമ്മ വെറുതേ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാൻ നിൽക്കാതെ കയറാൻ നോക്ക്..
ഗത്യന്തരമില്ലാതെ ഇന്ദു ആദിയുടെ കൂടെ യാത്ര തുടർന്നു. അസമയത്ത് ബാഗുമായി വന്ന മകളെ കണ്ടതോടെ ഇന്ദുവിന്റെ അമ്മയുടെ മുഖം വാടി. മുഖം കനപ്പിച്ച് പുറത്തേക്കിറങ്ങിവന്ന ആങ്ങളയുടെ മുഖത്തേക്ക് നോക്കാതെ ഇന്ദുവും രേണുവും വീടിനകത്തേക്ക് പ്രവേശിച്ചു. മുഖത്തെ സന്ദേഹങ്ങൾ മാറ്റിവച്ച് ആദിയോട് അയാൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കാര്യങ്ങളൊക്കെ കേട്ടറിഞ്ഞശേഷം പുച്ഛഭാവത്തോടെ ഒരു ചിരിയും ചിരിച്ചുകൊണ്ട് അയാൾ ആദിയെ യാത്രയാക്കി. വീട്ടിൽ തിരിച്ചെത്തിയ ആദി, കൃഷ്ണന്റെ വഴിവിട്ട സഞ്ചാരം നിരീക്ഷിക്കാൻതന്നെ തീരുമാനിച്ചു.
അടുത്ത ദിവസംതന്നെ നാട്ടിലാകെ വാർത്ത പരന്നു. ഇന്ദു കൃഷ്ണനുമായി പിണങ്ങി വീടുവിട്ടിറങ്ങിയെന്നേ നാട്ടുകാർക്ക് അറിയൂ. കൃഷ്ണന്റെ കൂട്ടുകെട്ടും വെള്ളമടിയുമാണ് ഇന്ദുവിനെകൊണ്ട് ഈ കടുംകൈ ചെയ്യിച്ചതെന്ന് കുടുംബശ്രീയിലടക്കം ചർച്ചയായി. ഇനിയെങ്കിലും അവൻ നന്നാകുമോ എന്ന് നോക്കട്ടെയെന്ന് ചിലർ പറയുമ്പോൾ ഇനിയങ്ങോട്ട് എല്ലാത്തിനുമുള്ള ലൈസെൻസ് ആയല്ലോ എന്ന് മറ്റുചിലർ.
ദിവസങ്ങൾ കടന്നുപോയി. ആദി തന്റെ വിശ്വസ്തനായ കൂട്ടുകാരൻ അനന്തുവിനെയും കൂട്ടി ആയിഷയുടെ ജാതകം പരതിയിറങ്ങി. കൃഷ്ണന്റെ കൂട്ടുകാർക്കൊക്കെ അയാൾ നന്നയിക്കാണണമെന്ന് ആഗ്രഹമുള്ളവരാണ്. പക്ഷെ ആരും കൃഷ്ണനോട് തുറന്നുപറയുകയുമില്ല. കൃഷ്ണന്റെ വണ്ടി സ്ഥിരമായി ഓടിക്കുന്ന ബാബുവേട്ടനാണ് കൃഷ്ണന്റെ ഒട്ടുമിക്ക ദിനചര്യകളും അറിയുന്നത്. ആദി ബാബുവിനെ സമീപിച്ചതും അയാൾക്ക് സന്തോഷമായി.
എങ്ങനെങ്കിലും തന്റെ ആത്മാർത്ഥ കൂട്ടുകാരൻ കൃഷ്ണന്റെ ജീവിതം തിരികെപിടിക്കണമെന്ന് അയാൾക്ക് അതിയായ ആഗ്രഹമുണ്ട്. ആയിഷ എന്ന സ്കൂൾ കാലം മുതലുള്ള പെണ്ണിനെക്കുറിച്ചാണ് ബാബുവിന് പറയാനുണ്ടായിരുന്നത്.സുന്ദരനും സുമുഖനുമായ കൃഷ്ണൻ തന്റെ ആദ്യ പ്രണയം തുറന്നുപറയുമ്പോൾ ധൈര്യത്തിന് ബാബുവും കൂടെയുണ്ടായിരുന്നു.
രണ്ടു മതത്തിൽ പെട്ടവർ പ്രേമിക്കുന്നതിൽ തെറ്റില്ല പക്ഷെ അതിന്റെ ഭാവി എന്താകുമെന്ന് കണ്ടുതന്നെ അറിയണമെന്ന് കൃഷ്ണന് നിശ്ചയമുണ്ടായിരുന്നു. ഈജിപ്ഷ്യൻ രാജ്ഞിമാരെ വെല്ലുന്ന സൗന്ദര്യമായിരുന്നു തട്ടത്തിൻ മറയത്തെ ചെഞ്ചോര ചുണ്ടുകളാൽ പുഞ്ചിരിതൂകുന്ന ആയിഷയുടെ മുഖത്തിന്. അറബിനാട്ടിലെ അത്തറിന്റെ മണമാണ് അവളുടെ മേനിക്ക്. ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഒരാൺകുട്ടിപോലും ആയിഷയെ നോക്കാതിരുന്നില്ല. പ്രണയാഭ്യർത്ഥനകൾ ഓരോന്നായി വന്നുകൊണ്ടിരുന്നപ്പോഴും അവളുടെ കണ്ണുകളിൽ തെളിഞ്ഞത് കള്ള കൃഷ്ണന്റെ മുഖമായിരുന്നു.
കരിമിഴി കണ്ണുകളാൽ കൃഷ്ണന്റെ ഇടംനെഞ്ച് തുളച്ചവൾ. അവരുടെ പ്രണയം കാറ്റുപോലെ പടർന്നു. എല്ലാവരും അസൂയയോടെ നോക്കിയിരുന്ന രണ്ടു ജോഡികൾ. പ്രായത്തേക്കാൾ ശരീര വളർച്ച കൈവന്നുതുടങ്ങിയ നാളിൽ ആയിഷയുടെ തുടിപ്പിന് കൃഷ്ണൻ വളമിട്ടുകൊണ്ടിരുന്നു. സ്കൂൾ സമയം കഴിഞ്ഞാൽ ക്ലാസ് മുറിയിൽ രണ്ടുപേരും കിന്നാരംപറഞ്ഞുകൊണ്ടിരുന്നു. കൈക്രിയകൾ പലതും രണ്ടുപേരും വാനോളം ആസ്വദിച്ച കാലം.
പെണ്ണിന്റെ മുഴപ്പും തിളക്കവും കൂടിവരുന്നതുകണ്ട വീട്ടുകാർക്ക് ആധിയായി. സ്കൂൾ പഠനകാലം കഴിഞ്ഞ് തുടർപഠനത്തിന് പോകാതെ കൃഷ്‌ണൻ ഓരോ ജോലികൾക്ക് പോയികൊണ്ടിരുന്നപ്പോഴും ഇരുവരും പലയിടങ്ങളിൽവച്ച് കണ്ടുമുട്ടി. പ്രായത്തിന്റെ ചോരത്തിളപ്പിൽ ആയിഷ കൃഷ്ണനെ വീട്ടിലേക്ക് ക്ഷണിച്ചു. ഇരുട്ടിന്റെ മറവിൽ പതുങ്ങിയിരുന്ന് സന്ദർഭം ഒത്തുവരുമ്പോൾ അയാൾ ആയിഷയുടെ കിളിവാതിലിൽ മുട്ടിവിളിക്കും. ഇരുവരും മനസ്സുകൊണ്ടും ശരീരംകൊണ്ടും ഒന്നായ ദിനരാത്രങ്ങൾ. അതികഠിനമായ പ്രണയത്തിൽ ലയിച്ചങ്ങനെ നിൽക്കുമ്പോഴാണ് ആയിഷയ്ക്ക് കല്യാണാലോചനയുമായി അവളുടെ വീട്ടുകാർ മുന്നോട്ട് വന്നത്.
ഈ കാര്യം കൃഷ്ണനെ അറിയിച്ച അവൾ മറുപടികേട്ട് ഞെട്ടിപ്പോയി. കൃഷ്ണൻ എല്ലാം മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചപോലെ അവളെ കൈയൊഴിഞ്ഞു. ഒരു വർഗീയ ലഹളയ്ക്ക് ഈ നാട് സാക്ഷിയാക്കരുതെന്ന് അയാൾ ആയിഷയെ പറഞ്ഞു മനസിലാക്കി. മനസില്ലാമനസോടെ ആയിഷ കൃഷ്ണനിൽനിന്നും അകന്നു. പക്ഷെ കല്യാണത്തിന് ശേഷവും ആയിഷയെ കാണാനായി പലവട്ടം കൃഷ്ണൻ അവളുടെ വീടിന്റെ പരിസരങ്ങളിൽ കറങ്ങിനടന്നു. ആയിഷയുടെ അത്തറിന്റെ മണമുള്ള മേനിയിൽ അലിഞ്ഞുചേർന്നിരുന്ന കൃഷ്ണന് അവളുടെ പൂമ്പൊടി നുകരാൻ വീണ്ടും ആശതോന്നിയിട്ടാവണം അവൻ പലതവണ അവളെ കാണാൻ ശ്രമിച്ചു.
ഒടുവിൽ തന്റെ ഭർത്താവ് ഇല്ലാത്ത സമയത്തൊക്കെ ആയിഷ കൃഷ്ണനുമുന്നിൽ വീണ്ടും ഇതൾവിടർത്തി. കല്യാണശേഷവും തന്റെ കാമുകനെ നെഞ്ചിലേറ്റി ആയിഷ ജീവിച്ചു. അങ്ങനെ രണ്ടുപേരും മതിമറന്ന് ആഘോഷിക്കുമ്പോഴാണ് ഇടിത്തീപോലെ കൃഷ്ണന് ഗൾഫിലേക്കുള്ള വിസ വരുന്നത്. പിന്നീട് ഒരിക്കലും ആയിഷയ്ക്ക് കൃഷ്ണനുമായി ബന്ധപ്പെടാൻ സാധിച്ചില്ല. ചെറിയ പ്രായത്തിൽ ഗൾഫിലേക്ക് പോയ കൃഷ്ണൻ 5 വർഷങ്ങൾ കഴിഞ്ഞുവരുമ്പോൾ ആയിഷ ആ നാടുവിട്ട് എങ്ങോട്ടോ മറഞ്ഞിരുന്നു. ചെനപൊട്ടിയ കാലം മുതൽ പെണ്ണിന്റെ മേനിയഴകിൽ വിരാജിച്ച കൃഷ്ണനെ ആയിഷയുടെ വിയോഗം വല്ലാത്ത നഷ്ടബോധത്തിലെത്തിച്ചു.
6 മാസത്തെ ലീവിന് വന്ന കൃഷ്‌ണനുവേണ്ടി വീട്ടുകാർ കൊണ്ടുപിടിച്ച പെണ്ണുകാണൽ ആരംഭിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് ആയിഷയെപ്പോലെ അതിസുന്ദരിയായ ഇന്ദുവിനെ കൃഷ്ണൻ കണ്ടുമുട്ടുന്നത്. കോളേജിൽ പോയ്കൊണ്ടിരുന്ന ഇന്ദുവിന്റെ പുറകെ ബൈക്കിൽ ചെത്തിനടന്ന സുന്ദരനെ ഇന്ദുവും ശ്രദ്ധിച്ചുതുടങ്ങി. അങ്ങനെയിരിക്കെ യാദൃച്ഛികമായി ഇന്ദുവിന്റെ വീട്ടിലേക്ക് പെണ്ണുചോദിക്കാൻ കൃഷ്ണൻ കയറിചെന്നതും ഇന്ദു തീർത്തു പറഞ്ഞു, ഈ ചെറുക്കനെ മതിയെന്ന്. ആയിടയ്ക്കാണ് ഇന്ദുവിന്റെ പുറകെനടക്കുന്ന കൃഷ്ണനെക്കുറിച്ച് ആരോ പറഞ്ഞു ഇന്ദുവിന്റെ വീട്ടുകാരറിയുന്നത്.
രണ്ടുപേരും പ്രണയത്തിലായിരുന്നെന്നും തങ്ങളെ കബളിപ്പിക്കാനാണ് കൃഷ്ണൻ ഒന്നുമറിയാത്തപോലെ പെണ്ണുചോദിക്കാൻ വന്നതെന്നും പറഞ്ഞു ഇന്ദുവിന്റെ ഏട്ടൻ കല്യാണത്തിന് എതിർത്തു. വിദ്യാസമ്പന്നയായ ഇന്ദുവിനെ ഒരു ഡ്രൈവർക്ക് കെട്ടിച്ചുകൊടുക്കാൻ കഴിയില്ലെന്ന് എല്ലാവരും പറഞ്ഞപ്പോൾ ഇന്ദു കൃഷ്ണനെ മതിയെന്ന് ഉറച്ച നിലപാടെടുത്തു. അവസാനം ഇന്ദുവിന്റെ നിർബന്ധത്തിന് വഴങ്ങി വീട്ടുകാർക്ക് കൃഷ്ണനുമായുള്ള ബന്ധത്തിന് സമ്മതിക്കേണ്ടിവന്നു. പക്ഷെ ഇന്ദുവും വീട്ടുകാരും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചു.