രേണുകേന്ദു – 1അടിപൊളി  

: എന്താടാ ആദി, ക്യാമറയിൽ നിന്റെ മാലാഖ തെളിഞ്ഞോ, നീയിവിടൊന്നുമല്ലേ

: കളിയാക്കിക്കോ.. ഒരുനാൾ ഞാൻ അവളുടെ കൈപിടിച്ച് എന്റെ മുറിയിലേക്ക് വരും. നോക്കിക്കോ

: എനിക്കുവേണ്ടി ഇത്രയും സഹായം ചെയ്ത ആളല്ലേ, ഞാൻ പ്രാർത്ഥിക്കാം ട്ടോ നിന്റെ ആഗ്രഹം പെട്ടെന്ന് സാധിക്കാൻ

 

ഇന്ദുവിന്റെ നല്ലൊരു ബയോഡാറ്റ തയ്യാറാക്കിയശേഷം രണ്ടുപേരും താഴേക്ക് ചെന്നു. ലളിതാമ്മ അപ്പോഴേക്കും ചോറ് വിളമ്പാൻ തയ്യാറായി നിൽപ്പുണ്ട്. ആരതി അമ്മായിക്കുവേണ്ടി വാങ്ങിയ സാധനങ്ങളൊക്കെ എടുത്തുവയ്ക്കുന്ന തിരക്കിലാണ്. എല്ലാവരും ഒരുമിച്ചിരുന്ന് കഴിച്ച ശേഷം ലളിതാമ്മ നല്ലൊരു ആശയം മുന്നോട്ടുവച്ചു. വീടിന്റെ അടുത്തുതന്നെയുള്ള പട്ടണത്തിൽ ആദിയുടെ അച്ഛൻ മരിക്കുന്നതിനുമുൻപ് പണികഴിപ്പിച്ച കടമുറികളുണ്ട്. അതിൽ വലിയൊരു മുറി ഒഴിവുണ്ട്. ആ കട എന്തുകൊണ്ട് ഇന്ദുവിന്റെ സ്ഥാപനമായി മാറ്റിക്കൂടാ. ഇത് പറഞ്ഞപ്പോഴാണ് ആദിക്കും അങ്ങനെയൊരു കാര്യം ഓർമയിൽ വന്നത്.

: അതിപ്പോ അമ്മായി ഏറ്റെടുത്ത് നടത്തുമ്പോൾ ആൾക്കാർ പലതും ചോദിക്കും, ഇതിനൊക്കെ പൈസ വേണ്ടേ, ഇന്ദുവിന് എവിടുന്നാ പൈസയെന്ന്. നമ്മളാണ് ഇതിന്റെയൊക്കെ പുറകിലെന്നറിഞ്ഞാൽ മാമൻ ചിലപ്പോൾ പൊട്ടിത്തെറിക്കും. കടതന്നെ തല്ലിപൊളിച്ചെന്നും വരും

: അത് ശരിയാണ്….. പക്ഷെ ഇതൊക്കെ ചെയ്യണമെങ്കിൽ ഒരു മുറി കണ്ടെത്തിയേ തീരൂ

: അമ്മായി വിഷമിക്കണ്ട.. ചേച്ചി നേരത്തേ എന്നോട് ചോദിക്കുന്നുണ്ടായിരുന്നു അവൾക്ക് എന്താ ഇങ്ങനെ ഐഡിയ ഒന്നും പറഞ്ഞുകൊടുക്കാത്തതെന്ന്.. അവളെ മുന്നിൽ നിർത്തിയാൽ പ്രശ്നം തീർന്നില്ലേ. ആൾക്കാർ വിചാരിക്കും അളിയനാണ് പൈസ മുടക്കിയതെന്ന്.

: ഇപ്പൊഴാടാ നീയെന്റെ അനിയനായത്.. പക്ഷെ എന്റെ കയ്യിൽ പൈസയൊന്നും ഇല്ല കേട്ടോ. ഗോൾഡ് ഉണ്ട്, അത് പണയം വയ്ക്കാം

: അതൊന്നും വേണ്ട.. പൈസയൊക്കെ ഞാൻ തരാം. പക്ഷെ രണ്ടാളും എന്നെ പറ്റിച്ച് മുങ്ങിയേക്കരുത്…

എല്ലാവരും ഇരുന്നു ചിരിച്ചുകൊണ്ട് പുതിയ ഷോപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ചായി ചർച്ച. വരും ദിവസങ്ങളിൽ അതിനുള്ള പണി ആരംഭിക്കാൻ ആദി തന്നെ മുന്നിട്ടിറങ്ങാമെന്ന് ഉറപ്പുകൊടുത്തു. കടയുടെ പണി നടക്കുമ്പോഴൊക്കെ ഇന്ദുവും ആദിയും അടുത്തിടപഴകി. കുറേ കാലങ്ങളായി നീറി നീറി കഴിഞ്ഞിരുന്ന ഇന്ദുവിന് പുതുജീവൻ വച്ചതുപോലാണ് ഇപ്പോൾ. ആദിയുമായുള്ള കൂട്ടുകെട്ട് ഇന്ദുവിനെ വല്ലാതെ സന്തോഷപ്പെടുത്തി. അവന്റെ കരുതലും, സ്നേഹവും, നർമത്തിൽ ചാലിച്ച ചിലസമയത്തെ സംസാരവുമെല്ലാം ഇന്ദു നന്നായി ആസ്വദിക്കാൻ തുടങ്ങി.

ഇന്ദു ഇടയ്ക്കൊക്കെ കാണാമറയത്തിരിക്കുന്ന മാലാഖയെക്കുറിച്ച് പറഞ്ഞുകൊണ്ട് ആദിയെ കളിയാക്കും. വൈകുന്നേരംവരെ രണ്ടുപേരും ഒരുമിച്ചുണ്ടാവുമെങ്കിലും രാത്രിയായാൽ ഫോണിലൂടെയും പറയാൻ എന്തെങ്കിലും ബാക്കിയുണ്ടാവും. ക്ലാസ്സില്ലാത്ത ദിവസങ്ങളിൽ രേണുവും കൂടും അമ്മയുടെ കൂടെ ആദിയെ കളിയാക്കാൻ. ആരതി ഇടയ്ക്ക് ആദിയെ ഒളികണ്ണിട്ട് നോക്കുകയും രേണുവിനെ അവന്റെ അടുത്തേക്ക് തള്ളിവിടുകയും ചെയ്യും.

ആദിയുടെ മനസ്സിൽ രേണുവിനോടുള്ള പ്രണയത്തിന്റെ മൊട്ടുകൾ വിരിഞ്ഞുതുടങ്ങിയെന്നാണ് ആരതി കരുതിവച്ചിരിക്കുന്നത്. എന്നാൽ ഇവരാരും മനസിലാക്കാത്ത വലിയൊരു കള്ളം ആദിയുടെ മനസ്സിൽ വർഷങ്ങളായി ഉറങ്ങികിടപ്പുണ്ട്. അതിലേക്കുള്ള വഴി വൃത്തിയാക്കിയെടുക്കുകയാണ് അവൻ.

ഒരുമാസത്തെ പ്രവർത്തികൾക്ക് ശേഷം കടയുടെ ഉദ്ഘാടനം ഭംഗിയായി നടന്നു. പക്ഷെ അന്ന് വൈകുന്നേരം കൃഷ്ണന്റെവക നല്ലൊരു തെരുവുനാടകം കടയ്ക്കുമുന്നിൽ അരങ്ങേറി. ഇന്ദുവിനെ എന്തിനാ ഇതിന്റെകൂടെ കൂട്ടിയതെന്നും പറഞ്ഞു അയാൾ അവിടെകിടന്ന് ബഹളംവച്ചു. അവസാനം ലളിത കൃഷ്ണനെ കാര്യങ്ങൾപറഞ്ഞു മനസിലാക്കി വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി. വീട്ടിലെത്തിയ കൃഷ്ണൻ ആകെ വല്ലാതായതുപോലെ തോന്നി..

: എന്താടാ നിനക്ക് വയ്യേ.. എന്തോപോലെ ഉണ്ടല്ലോ കണ്ണും മുഖവുമൊക്കെ

: അവൾ എന്നെ തോൽപ്പിക്കാൻ ഇറങ്ങിയതാ… ഞാനില്ലെങ്കിലും ജീവിക്കാൻ പറ്റുമെന്ന് കാണിക്കാനുള്ള പണിയാണ് ഇതൊക്കെ. ചേച്ചിയും പോയി അവളുടെ കൂടെ കൂടിയില്ലേ

: ഡാ.. നീ എന്റെ കയ്യീന്ന് വാങ്ങിക്കും. ആരാടാ നിന്റെ ആയിഷ. നിനക്കൊരു മോളില്ലേ. അത്രയ്ക്ക് ഇഷ്ടമായിരുന്നില്ലേ രേണുവിനെ നിനക്ക്, ആ കൊച്ചും നിന്റെ ഭാര്യയും എങ്ങനാ ജീവിക്കുന്നതെന്ന് അറിയോ. അവളുടെ ചേട്ടന്റെ ആട്ടും തുപ്പും കേട്ട് കഴിയേണ്ടവളാണോ ഇന്ദു. അവളുടെ വീട്ടുകാരെ പിണക്കി നിന്റെ കൂടെ വന്നതല്ലേ. നീയെന്നിട്ട് ഏതോ ഒരുത്തി കുണ്ടികുലുക്കി വന്നപ്പോ സകലതും മറന്ന് സേവിക്കാൻ പോയിരിക്കുന്നു…

: ചേച്ചി… ഏതോ അവളല്ല ആയിഷ.. അതൊന്നും എന്നോടിപ്പോ ചോദിക്കണ്ട. ഞാൻ ഇങ്ങനൊക്കെ ആയിപ്പോയി. എന്റെ മോൾക്കുള്ളത് ഞാൻ എന്തായാലും കൊടുക്കും. അതൊന്നും ആരും കൊണ്ടുപോവില്ല.

: നീ നിന്റെ ഇഷ്ടംപോലെ ജീവിക്ക്. നിന്റെ മോളുടെ ഭാവി നീയായിട്ട് തകർക്കരുത്. അങ്ങനെയെന്തെങ്കിലും ഉണ്ടായാൽ, നിന്നെ ഞാൻ കൊല്ലും.

: ഞാനായിട്ട് ഒരു പ്രശ്നത്തിനും പോവില്ല. അവള് കട നടത്തുവോ, ജോലിക്ക് പോകുവോ എന്തുവേണേലും ആയിക്കോട്ടെ.

: എടാ കൃഷ്ണാ.. മതിയെടാ, ഞാൻ സംസാരിക്കാം ഇന്ദുവിനോട്, പക്ഷെ നീ ഇനി മറ്റവളുമായി ഒരു ബന്ധവും പാടില്ല. സമ്മതിച്ചോ

: അതൊന്നും ശരിയാവില്ല… അവളുടെ ചൊൽപ്പടിക്ക് നിൽക്കാനൊന്നും എന്നെ കിട്ടില്ല. എന്റെയുള്ളിലുള്ള വിഷമം ആരോടും പറയാൻ വയ്യാതെ നീറിയാണ് ഞാൻ ജീവിക്കുന്നത്. അതൊന്നും തല്ക്കാലം ചേച്ചിയോട് പറയാൻ നിർവാഹമില്ല.. ഇനിയൊന്നും എന്നോട് ചോദിക്കണ്ട…

: നീ നിന്റെ ഇഷ്ടംപോലെ ആക്ക്.. ആ കൊച്ചിനൊരു ജീവിതം ഉണ്ടായാൽ മതിയായിരുന്നു

 

ദിനരാത്രങ്ങൾ മറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇന്ദുവിന്റെ സംരംഭവും പച്ചപിടിച്ചു.കുമിഞ്ഞുകൂടുന്ന വരുമാനമൊന്നും ഇല്ലെങ്കിലും രണ്ടുപേർക്ക് ജീവിക്കാനുള്ളത് അവൾ ഉണ്ടാക്കിത്തുടങ്ങി. എല്ലാത്തിനും ആദി കൂടെയുള്ളത് ഇന്ദുവിന് വലിയ ആശ്വാസമാണ്. ആദിയോട് ചോദിക്കാതെ ഒരു കാര്യവും ചെയ്യില്ലെന്ന അവസ്ഥയിലാണ് ഇന്ദുവിപ്പോൾ. ഇന്ദുവിന്റെ വീട്ടിൽനിന്നും കടയിലേക്ക് പോയി വരാനുള്ള ബുദ്ദിമുട്ട് കാരണം അവർക്കായി നല്ലൊരു വാടകവീട് കടയുടെ അടുത്തുതന്നെ കണ്ടെത്തി. അടുത്തുതന്നെ ലളിതയും ആദിയും ഉണ്ടല്ലോ എന്ന സമാധാനത്തിലാണ് ഇന്ദു ഇതിന് തയ്യാറായത്. എത്ര പെട്ടെന്നാണ് ഇന്ദുവിന്റെ ജീവിതം മാറിമറിഞ്ഞത്.

 

ഇന്ദുവിലാത്ത സമയംനോക്കി കൃഷ്ണൻ ഇടയ്ക്കൊക്കെ രേണുവിനെ കാണാൻ വരും. അച്ഛന്റെയുള്ളിൽ വലിയ സങ്കടമുണ്ടെന്ന് മനസിലാക്കിയ രേണു ആദിയുമായി ഈ കാര്യം പങ്കുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *