ലൂസിഫർ- 1 Like

4 കറുത്ത രൂപങ്ങൾ വണ്ടിക്കരികിലേക്കു മഞ്ഞിലൂടെ നടന്നടുത്തു.
ദുർഗന്ധം

അതി കഠിനമായപ്പോൾ കണ്ണ് തുറന്ന ഒരു പോലീസ്-കാരൻ ഞെട്ടി.
വണ്ടിയുടെ ഗ്ലാസ്സുകൾ താഴ്ത്താൻ കഴിയുന്നില്ല.
ഡോറും ഓപ്പൺ ആകുന്നില്ല പേടിച്ചു ഫോൺ എടുത്തു യാസിന്റെ നമ്പർ ഡയൽ ചെയ്തു.
മഞ്ഞിലൂടെ നടന്നടുക്കുന്ന ആ കറുത്ത രൂപങ്ങളെ
കാണാതെ..
യാസീന് കാൾ ചെയ്തിട്ടു കാൾ പോകുന്നെ ഉണ്ടായിരുന്നില്ല. ഇനീപ്പോ എന്താ ചെയ്ക. വലം 1
കൂടെ ഉണ്ടായിരുന്ന ബാക്കി നാലു പേരെ കൂടി അയാൾ വിളിച്ചുണർത്തി.
ഞെട്ടി വിറച്ചുകൊണ്ട് ഉറക്കത്തിൽ നിന്നും എഴുന്നേറ്റ അവർക്കു അതി
കഠിനമായ മഞ്ഞു കാരണം പുറത്തുള്ള യാതൊന്നും കാണാൻ സാധിച്ചില്ല.
വണ്ടിക്കകത്തുള്ള ദുർഗന്ധം കൂടി കൂടി വരുന്നതിൽ എല്ലാവർക്കും വോമിറ്റ് ചെയ്യാൻ വരുന്ന പോലെ തോന്നി.
പെട്ടന്ന് നാലു ഗ്ലാസുകളും തനിയെ താഴ്സന്നു അതിന്റെ കൂടെ തന്നെ നാലു കൈകളും വണ്ടിക്കകത്തേക്കു നീണ്ടു.
അവർ ഓരോരുത്തരുടെയും കഴുത്തിൽ ഞെരിച്ചുകൊണ്ടു ഡോറിനു അരികിലേക്കു വലിച്ചടുപ്പിച്ചു.
ഒന്ന് ശബ്ദിക്കാൻ പോലും ആകാതെ എല്ലാവരും വിറങ്ങലിച്ചു ഇരുന്നു.

കഴുത്തിൽ പല്ലുകൾ ആഴ്ന്നിറങ്ങുന്ന ശബ്ദം കേട്ടുകൊണ്ട് ഒരാൾ മാത്രം ശബ്ദമായി
പോലും പുറത്തു വരാതെ ഭയന്നു വിറച്ചുകൊണ്ട് അബോധാവസ്ഥയിലേക്കു വീണു………
ഇതേ സമയം യാസിന്റെ വണ്ടിയുടെ പുറത്തും മഞ്ഞുകൊണ്ടു നിറയാൻ തുടങ്ങി.
ഒപ്പം തന്നെ ദുർഗന്ധം അടിച്ചു കേറിയപ്പോൾ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന ഭാസ്കരൻ ചേട്ടൻ ഞെട്ടി.
ആ കുട്ടി പറഞ്ഞതുപോലെ സംഭവിക്കുന്നു.
മഞ്ഞും വണ്ടി നിറയെ സഹിക്കാൻ വയ്യാത്ത ദുർഗന്ധവും.
ഭയന്നു വിറച്ചുകൊണ്ട് അയാൾ യാസിനെ വിളിച്ചെഴുന്നേല്പിച്ചു.
ഉറക്കത്തിൽ നിന്നും എഴുന്നേറ്റ യാസിൻ പുറത്തേക്കു നോക്കി.
പുറത്തുള്ള ശക്തമായ മഞ്ഞു കാരണം മറ്റുള്ളവരുടെ വണ്ടി കാണാൻ സാധിക്കുമായിരുന്നില്ല.
ഉടനെ തന്നെ പുറത്തേക്കിറങ്ങാനായി ഡോർ തുറക്കാൻ നോക്കിയപ്പോൾ
ഡോർ തുറക്കുന്നില്ല.
ഉടനെ തന്നെ തോക്കെടുത്തു വണ്ടിയുടെ ഫണ്ട് ഗ്ലാസിൽ തുരുതുരെ
വെടിയുതിർത്തു.
ശേഷം ഗ്ലാസ്- ചവിട്ടി പൊളിച്ചു പുറത്തേക്കു ചാടി.
അപ്പുറത്തെ വണ്ടിയിലേക്ക് ഓടി.
അവിടെ കണ്ട കാഴ്ച അവരെ ഞെട്ടിക്കുന്നതായിരുന്നു.
സഹപ്രവർത്തകരുടെ കഴുത്തിൽ ആഞ്ഞു തറച്ചിരിക്കുന്ന പല്ലുകളുടെ പാടുകൾ.
കഴുത്തിലെ ഒരു ഭാഗം കടിച്ചെടുത്തിരിക്കുന്നു.
എല്ലാവരുടെയും

കണ്ണുകൾ ചൂഴ്ന്നെടുത്തിരിക്കുന്നു. കണ്ണിൽ നിന്നും കഴുത്തിൽ നിന്നും ചോര ധാരയായി ഒഴുകുന്ന കാഴ്ച ഭയാനകമാക്കി.
മരണപെട്ടു എന്ന് കരുതി നോക്കി നിൽക്കുമ്പോഴാണ് വണ്ടിയിൽ ഉണ്ടായിരുന്ന ആളുകൾ എല്ലാം ഡോർ തുറന്നു പുറത്തേക്കിറങ്ങി ക്രൂരമായി ചിരിച്ചുകൊണ്ട് അവന്റെ അടുത്തേക് നടന്നടുത്തത്.
എന്ത് ചെയ്യണം എന്നറിയാതെ ഭാസ്കരൻ ചേട്ടന്റെയും യാസിന്റെയും പാദങ്ങൾ പിന്നോട്ട് ചലിച്ചു.
മരണം മുന്നിലേക്ക് വരുന്ന നിമിഷം അവരെ നിറയൊഴിക്കാതെ വേറെ വഴിയൊന്നും യാസീന് തോന്നിയില്ല. അവർ ഓരോരുത്തരെയും മാറി മാറി വെടിവെച്ചു.
വെടി കൊണ്ട് ഒന്ന് അനങ്ങുന്നതല്ലാതെ വേറൊന്നും അവർക്കു സംഭവിക്കുന്നില്ല എന്നത് കൂടുതൽ ഭയചിതരാക്കി.
ഒപ്പം ദുർഗന്ധം വളരെ ശക്തമായി മൂക്കിലേക്ക് അടിച്ചു കയറി.
ആ ഭീകര രൂപികൾ എല്ലാം അവരിലേക്കടുത്തു.
പെട്ടന്ന് തൊട്ടു പുറകിൽ നിന്നും യാസിന്റെ കഴുത്തിൽ ആരോ കടന്നുപിടിച്ചു.
ദുർഗന്ധം സഹിക്കാൻ കഴിയുന്നില്ല
അയാളുടെ കൈകൾ തന്റെ കഴുത്തിൽ ഞെരിഞ്ഞമർന്നു.
ശ്വാസഗതി കുറഞ്ഞുവന്നു. ദുർഗന്ധം കൂടുന്നതിനനുസരിച്ചു ഒരു ഞെട്ടലോടെ യാസിൻ മനസിലാക്കി. തന്റെ കഴുത്തിലേക്ക് പല്ലുകൾ ആഴത്തിയിറക്കാനുള്ള ശ്രമം ആണെന്ന്.

മരണത്തെ മുന്നിൽ കണ്ട നിമിഷം അവസാനത്തെ മൂന്നു ഉണ്ടകളും ആ
നെഞ്ചിൽ തന്നെ യാസിൻ തറച്ചുകയറ്റി.
കൈകളുടെ ബലം കൂടുന്നതല്ലാതെ ആ രൂപത്തിന് ഒന്നും സംഭവിക്കുന്നില്ല. നിസ്സഹായതയിൽ യാസിൻ തിരിച്ചറിഞ്ഞു.
താൻ മരണത്തിലേക്ക് പോവുകയാണ് തന്റെ സ്നേഹനിധിയായ ഉമ്മാ….
മുഹ്സി ………..
രണ്ടാളുടെയും മുഖങ്ങൾ മനസ്സിൽ മാറി മറിഞ്ഞു.
ഒപ്പം ആശുപ്രതിയിൽ കിടക്കുന്ന അശ്വതി കുട്ടീടെ മുഖവും…
ഒരു വിറയലോടെ ആണെങ്കിലും യാസിൻ തിരിച്ചറിഞ്ഞു.
തന്റെ കഴുത്തിൽ ദുർഗന്ധം വമിക്കുന്ന ആ രൂപത്തിന്റെ പല്ലുകൾ
ആഴ്ന്നിറങ്ങുന്നത്.
ശരീരം തളരുന്ന പോലെ തോന്നി.
കാലിലെ വിരലുകളിൽ നിന്നും രക്തം വളരെ വേഗത്തിൽ കഴുത്തിലേക്ക് ഓടിയെത്തുന്ന പോലെ.
കണ്ണുകൾ കൂമ്പിയടഞ്ഞു. മരണത്തിലേക്ക് താൻ അടുത്തിരിക്കുന്നു ഇനി വെറും നിമിഷങ്ങൾ മാത്രം.
മരണ വേദനയിൽ പിടിച്ചുകൊണ്ടു നിലത്തേക്ക് വീഴുമ്പോൾ തനിക്കരികിൽ ഭാസ്കരൻ ചേട്ടന്റെ കഴുത്തിൽ അതെ പല്ലുകൾ ആഴ്ന്നിറങ്ങുന്നതു കണ്ടുകൊണ്ടു യാസിന്റെ രണ്ടു കണ്ണുകളും അടഞ്ഞു. ഹൃദയമിടിപ്പ് നിൽക്കുന്നതിനു മുൻപ് അവൻ ഓർത്തു ഭാസ്കരൻ ചേട്ടൻ പറഞ്ഞത് ഒന്നു കേട്ടിരുന്നെങ്കിൽ.
തന്റെ

Leave a Reply

Your email address will not be published. Required fields are marked *