ലോക്ക്‌ഡൗണിൽ മാമിയും ഞാനും
Lockdownil Maamiyum Njaanum | Author : Rishi
സാധാരണ, മസാലക്കൂട്ടും ഉപ്പും പുളിയും എരിവുമൊക്കെച്ചേർത്ത്, രുചികരമാക്കിയ വിഭവങ്ങളാണല്ലോ നമ്മുടെ ഈ സൈറ്റിൽ വിളമ്പിത്തരുന്നത്. എന്നാലിത് ഒരു നടന്ന സംഭവമാണ്. വലിയ കമ്പിയോ, നാടകീയമായ രംഗങ്ങളോ, തമാശകളോ ഒന്നുമില്ല. ഞാനിത് പൊടിപ്പും തൊങ്ങലുമൊന്നുമില്ലാതെ നേരേചൊവ്വേ അങ്ങു പറഞ്ഞേക്കാം.
ചേച്ചിയും അളിയനും ഒരു കൊച്ചും കൂടി കാനഡയിലേക്ക് ചേക്കേറിയപ്പോൾ ഗൾഫിലെ രണ്ടു കിടപ്പുമുറിയും ഹോളും കിച്ചണുമുള്ള ഫ്ലാറ്റിൽ നിന്നും ഒരൊറ്റമുറി ഹോളുള്ള സ്റ്റുഡിയോ അപ്പാർട്ട്മെന്റിലേക്ക് മാറിയത് ആറുമാസം മുമ്പായിരുന്നു. അവര് പോയതൊന്നും എന്നെ ബാധിച്ചില്ല. ഞാനൊരു…ഇംഗ്ലീഷിൽ പറഞ്ഞാൽ.. നേർഡാണ്… മലയാളത്തിൽ വിശദീകരിക്കാൻ എനിക്കറിഞ്ഞൂടാ… ഫ്രീക്കൻ, ഒറ്റതിരിഞ്ഞവൻ, അന്തർമുഖൻ, പെരുമാറാൻ അറിഞ്ഞൂടാത്തവൻ… അങ്ങനെ പലതുമാണ്. കുട്ടത്തിൽ ഒരു ഐറ്റി പ്രൊഫഷണലും കൂടിയാണ്. എന്നാൽ നിങ്ങളുടെ മനസ്സിലേക്ക് പെട്ടെന്നോടി വരുന്ന ഒരു കോഡെഴുത്തുകാരനോ, ആപ്ലിക്കേഷൻ ഡെവെലപ്പറോ അല്ല. എന്റെ ഫീൽഡ് നെറ്റ്വർക്കിംഗ് ആണ്. നെറ്റ്വർക്ക് ഡിസൈൻ, ഐറ്റി സെക്യൂരിറ്റി, സെർവേർസ്… ഇതാണെന്റെ ലോകം. നാട്ടിൽ മുറിയിലടച്ചിരുന്ന് പഴുത്തപ്പോൾ വീട്ടുകാർ പൊക്കിയെടുത്ത് ഗൾഫിലിട്ടതാണ്.
ചൈനയിൽ വുഹാനിൽ ജനം ചത്തൊടുങ്ങുന്ന വാർത്ത എന്നേയും ബാധിക്കുമെന്ന് അന്നറിഞ്ഞിരുന്നില്ല. ഒരു സുപ്രഭാതത്തിൽ ലോക്ക്ഡൗണായി. വൈകുന്നേരം രണ്ടുമണിക്കൂർ മാത്രം വെളിയിലിറങ്ങാം. വെള്ളം, ബ്രെഡ്ഡ്, മുട്ട, ഗ്യാസ് സിലിണ്ടർ ഇങ്ങനെ അത്യാവശ്യ സാധനങ്ങൾ ഉച്ചവരെ തുറക്കുന്ന, ഇവിടെ ബക്കാല എന്നു വിളിക്കുന്ന കടകളിൽ നിന്നും വിളിച്ചു പറഞ്ഞാൽ ഡെലിവറിയെത്തിക്കും. ആദ്യത്തെ ദിവസം മുഴുവനും കിടന്നുറങ്ങി. പക്ഷേ ഐറ്റീലായിപ്പോയില്ലേ! കഴിയുന്നത്ര എല്ലാവനും എല്ലാവളുമാരും റിമോട്ട് പണി… വർക്ക് ഫ്രം ഹോം ആയപ്പോൾ പാവം ഞങ്ങളൈറ്റീക്കാരാണ് ഊമ്പിയത്. രണ്ടാമത്തെ ദിവസം തന്നെ മൊബൈലിൽ ലോക്ക്ഡൗൺ കാലത്ത് ഓഫീസിൽ പോവാനുള്ള പോലീസനുമതിയുടെ പാസ്സു വന്നു.
ഭാഗ്യത്തിന് എച്ച് ആർ മാനേജർ ഒരു സായിപ്പായിരുന്നു. വല്ല മൈരൻ നാട്ടുകാരനുമായിരുന്നേല് പിഴിഞ്ഞു ചാറെടുത്തേനേ. അപ്പോ പുള്ളി പടി പടി ആയാണ് സ്റ്റാഫിന് പണിയുടെ പ്രാധാന്യം പോലെ ലാപ്പ്ടോപ്പുകൾ റഡിയാക്കി അവരവരുടെ വീടുകളിൽ എത്തിക്കാൻ ഞങ്ങളോട് പറഞ്ഞത്. മാത്രോമല്ല ഞങ്ങടെ ഓഫീസിൽ ഒരു സമയത്ത് രണ്ടുപേരേ മാത്രേ അനുവദിച്ചൊള്ളൂ. അപ്പോ എന്റെ പണി ഒന്നരാടൻ ദിവസം ജോലിക്ക് ഓഫീസിൽ പോവലായി. ബാക്കി വർക്ക് ഫ്രം ഹോം.
സാധാരണ ട്രാഫിക്ക് ബ്ലോക്കുള്ള നിരത്തുകൾ വല്ല ആംബുലൻസോ, പോലീസ് പട്രോൾ കാറുകളോ, സൂപ്പർ മാർക്കറ്റുകൾ, ബക്കാലകൾ ഇങ്ങോട്ടെല്ലാം പോണ ഡെലിവറി ട്രക്കുകളോ ചവറു നീക്കം ചെയ്യണ വണ്ടികളോ ഒക്കെ ഒഴിച്ചാൽ വിജനമായിരുന്നു. എന്നും അഞ്ചുമണിക്ക് ഞങ്ങളുടെ താമസസ്ഥലത്തെ നിരത്തുകൾ മുഴുവനും കുടുംബത്തോടെ നടക്കാനിറങ്ങുന്ന ഈജിപ്തുകാർ, പലസ്തീനികൾ, ലെബനാനികൾ, സിറിയക്കാർ, പിന്നെ ചുരുക്കം നമ്മടെ നാട്ടുകാരും… കൗതുകമുണർത്തുന്ന കാഴ്ച്ചയായി.
മൂന്നാലു ദിവസം കഴിഞ്ഞപ്പോൾ പെട്ടെന്ന് കാലത്ത് മൊബൈലിലൊരു വിളി. വീട്ടീന്നല്ല. അവടന്നാണേല് അമ്മേടെ വാട്ട്സ്ആപ്പ് മെസേജേ കാണൂ. എടുത്തില്ല. കട്ടു ചെയ്തു. വല്ല ഹാക്കേർസുമാണേലോ? പിന്നേം വിളി. പിന്നേം കട്ട്. അപ്പോളൊരു മെസേജ് പോപ്പപ്പു ചെയ്തു. വിലാസ്! മൂർത്തിയങ്കിളാണ്! ഫോണെടുക്ക് പ്ലീസ്!
അടുത്ത വിളി വന്നപ്പോൾ ഞാനറ്റന്റു ചെയ്തു. വിലാസ്! നീ വീട്ടിലാണോ? മൂർത്തിയങ്കിൾ! ടെൻഷനിലാണ്.
ആണങ്കിൾ.
ഓഹ്, താങ്ക് ഗോഡ്! അങ്കിളിന്റെ സ്വരത്തിലുള്ള ആശ്വാസം ഞാനറിഞ്ഞു. ആ ടെൻഷൻ വിട്ടു പോവുന്നതും.
എന്നാണ് നാട്ടീപ്പോയത്? കഴിഞ്ഞാഴ്ച്ച നമ്മളു കണ്ടതല്ലേ? ഞാൻ ചോദിച്ചു.
