വിക്രമസൂര്യനും ശീതവല്ലിയും 2

കർമ്മപഥത്തിലെ ആദ്യത്തെ ചുവടുവെപ്പാണ്. നിങ്ങളുടെ പ്രോത്സാഹനത്തി ലൂടെ വേണം മുന്നോട്ടുള്ള വഴികൾ താണ്ടാൻ
കുന്തളദേശത്തെ രാജാവാണ് ശേഷൻ. അന്യദേശങ്ങളിൽ പോലും നീതിമാനെന്നു പുകഴ്പ്പെറ്റവൻ. പ്രജാക്ഷേമതത്പരൻ. സർവ്വകാര്യങ്ങളിലും പരിജ്ഞാനി. ശാസ്ത്രം, കല, സംഗീതം, ഭരണമികവ്, ധീരത, നീതിബോധം തുടങ്ങിയവയുടെയെല്ലാം ഒറ്റ ഉത്തരമായി ജ്ഞാനികളും കവികളും വാഴ്ത്തിപ്പാടുന്ന ശ്രേഷ്ഠൻ. ശേഷരാജാവിന്റെ പേരും പെരുമയും നാൾക്കുനാൾ വർദ്ധിച്ചുവന്നു. അത്രയും പ്രശസ്തനും സർവ്വകാര്യയോഗ്യനുമായിരുന്നെങ്കിലും അഹങ്കാരത്തിന്റെ ഒരംശം പോലും അദ്ദേഹത്തെ തൊട്ടു തീണ്ടിയിട്ടില്ലായിരുന്നു.
സുഖസമ്പൽസമൃദ്ധിയിൽ കുന്തളദേശവും ജനങ്ങളും കഴിഞ്ഞു വരികവെയാണ് പെട്ടെന്നൊരുനാൾ രാജ്യത്ത് ക്ഷാമം പൊട്ടിപ്പുറപ്പെട്ടത്. അന്നന്നത്തെ കൂലിവേല കൊണ്ട് സന്തുഷ്‌ടിയിൽ കഴിഞ്ഞിരുന്ന സാധാരണക്കാരായ ജനങ്ങളെ ക്ഷാമം നന്നായി ബാധിക്കുന്ന സ്ഥിതി വന്നു. കടുത്ത വേനലിൽ കൃഷിയിടങ്ങളെല്ലാം വരണ്ടുണങ്ങി. പ്രജകളുടെ ക്ഷേമകാര്യങ്ങളിൽ ശ്രദ്ധാലുവായിരുന്ന ശേഷരാജൻ അവരെ സ്വവിധിക്ക് വിട്ടുകൊടുക്കാൻ ഒരുക്കമല്ലായിരുന്നു. അദ്ദേഹം കൊട്ടാരത്തിൽ സൂക്ഷിച്ചു വച്ചിരുന്ന ധാന്യങ്ങളും പലവ്യഞ്ജനങ്ങളും എല്ലാം ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യാൻ തുടങ്ങി. ക്ഷാമത്തെ അങ്ങനെ ഒരു പരിധി വരെ തടഞ്ഞെങ്കിലും ഭാവിയിൽ എന്ത് കരുതും എന്ന ചിന്ത അദ്ദേഹത്തെ വല്ലാതെ വലച്ചു.
ഒരു രാത്രി തന്റെ പത്നി ഹിമവാണിയുമായി പള്ളിയറയിലായിരുന്നു രാജൻ. ചെമ്പകമണമുള്ള സുഗന്ധലേപനം പൂശി അന്ന് പതിവിലധികം സുന്ദരിയായിരുന്നു രാജ്ഞി. ഭൂപാലരാജന്റെ മകളായ ഹിമവാണി ഒരു സൗന്ദര്യധാമം തന്നെയാണ്. മാൻപേടയെ ഓർമ്മിപ്പിക്കുന്ന അഞ്ജനമെഴുതിയ മിഴികളും ആപ്പിൾ പഴം പോലെ ചുവന്നുതുടുത്ത ചാമ്പയ്ക്ക ചുണ്ടുകളും ആരെയും മോഹിപ്പിക്കും. പൃഷ്ഠത്തോളം നീണ്ടു നിൽക്കുന്ന അഴിഞ്ഞുലഞ്ഞ കേശഭാരം ഏതൊരു അപ്സരസ്സിനെയും അസൂയാലുവാക്കും. മാതളം പോലെ തുടുത്തുരുണ്ട ഹിമവാണിയുടെ സ്തനങ്ങൾ ആകൃതി ഒത്തവയാണ്. നടുവിലെ മുന്തിരിഞെട്ടുകൾ രാജ്ഞി ധരിച്ചിരുന്ന നീലനിറത്തിലുള്ള നേർത്ത മുലക്കച്ചയിലൂടെ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു.
‘എന്തു പറ്റി രാജന്? തിരക്കുപിടിച്ച രാജ്യകാര്യങ്ങൾക്കിടയിൽ ഒരു വേള തന്റെ സാമീപ്യം ലഭിക്കുമ്പോൾ കാമാർത്തനാകുന്ന തന്റെ പ്രിയതമന് ഇന്നെന്താണ് പറ്റിയത് ?’ നിസ്സംഗഭാവത്തോടെ ചിന്താമഗ്നനായി ഇരിക്കുന്ന ശേഷരാജനെ കണ്ട് ഹിമവാണി അത്ഭുതം കൂറി.”എന്തുപറ്റി മഹാരാജൻ? എന്താണ് അങ്ങയെ വലട്ടുന്നത്? രഹസ്യമേതുമല്ലെങ്കിൽ ഈയുള്ളവളോട് മൊഴിഞ്ഞാലും..”

“രാജ്യത്ത് ക്ഷാമം പടർന്നു പിടിച്ചിരിക്കയാണല്ലോ രാജ്ഞീ.. സൂക്ഷിച്ചു വച്ചിരിക്കുന്ന വിഭവങ്ങൾ തീരാറായിരിക്കുന്നു. ഭാവിയിലേക്ക് കരുതി വെക്കാൻ എത്രയും പെട്ടെന്ന് കൃഷി പുനരാരംഭിക്കേണ്ടതുണ്ട്. എന്നാൽ ജലദൗർഭ്യത തടസ്സം നിൽക്കുന്നു. എന്താണൊരു മാർഗ്ഗം എന്നറിയാതെ വിഷമത്തിലാണ് ഞാൻ.”

“രാജൻ, എന്റെ മനസ്സിൽ ഒരു വഴി തെളിയുന്നുണ്ട്. പണ്ട് കൊട്ടാരത്തിൽ വച്ച് മുത്തശ്ശി എനിക്ക് കഥകൾ പറഞ്ഞു തരുമായിരുന്നു. ആ കഥകളിൽ മുത്തശ്ശി പണ്ടെന്നോ താളിയോലകളിൽ വായിച്ചറിഞ്ഞ ഒരു കൃഷിയിടത്തെ പറ്റി പറയാറുണ്ട്. നമ്മുടെ രാജ്യാതിർത്തിക്ക് സമീപമുള്ള വനത്തിനുള്ളിലെവിടെയോ ആണ് ആ സ്ഥലം. വളരെ ഫലഭൂയിഷ്ഠമായ മണ്ണാണത്രേ അത്. ഒരിക്കലും അതിലൂടെ ഒഴുകുന്ന തെളിനീരുറവ വറ്റാറില്ലത്രേ. ആ സ്ഥലം കണ്ടെത്താനായാൽ നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായേക്കും രാജൻ.”

“കഥകളും പുരാണങ്ങളും എന്നും സത്യമാവണമെന്നില്ലല്ലോ രാജ്ഞീ..” ശേഷരാജാവ് സംശയം പ്രകടിപ്പിച്ചു.

“ചിലപ്പോൾ അവ സത്യമാണെങ്കിലോ രാജൻ.. പാശ്ചാത്യ ദേശങ്ങളും പൗരസ്ത്യ ദേശങ്ങളും കണ്ടറിഞ്ഞ എത്രയോ സഞ്ചാരികൾ നമ്മുടെ സഭയിലില്ലേ.. ഹിമവൽസാനുക്കളിലടക്കം തീർത്ഥയാത്ര നടത്തിയ താപസവര്യരില്ലേ.. അങ്ങയുടെ ഖ്യാതി ദേശദേശാന്തരം ചെന്ന് പാടിപ്പുകഴ്ത്തുന്ന കവിശ്രേഷ്ഠരില്ലേ.. ഭൂതവും ഭാവിയും തെളിനീര് പോലെ ഗണിച്ചു മനസ്സിലാക്കുന്ന ജ്യോതിഷപ്രമാണികളില്ലേ.. അവരിലാർക്കെങ്കിലും അറിയാതിരിക്കുമോ ആ സ്ഥലത്തെ കുറിച്ചുള്ള ഐതിഹ്യം.. അത് സത്യമാണോ മിഥ്യയാണോ എന്ന് അവരിലാർക്കെങ്കിലും അറിയാതിരിക്കുമോ..?”

Leave a Reply

Your email address will not be published. Required fields are marked *