**************************
ദൂരെ മറ്റൊരിടത്ത്……
കൊടുംവനം… ആ വനത്തിനുള്ളിൽ കെട്ടിയ ഏറുമാടത്തിൽ ഒരു ചെറുപ്പക്കാരൻ ഉറങ്ങുകയായിരുന്നു…വെളുത്തു സുമുഖനായ ഒരു ചെറുപ്പകാരൻ..എന്നാൽ അവന്റെ വയസ്സിന് ഉതകുന്ന ശരീരം ആയിരുന്നില്ല അവന്.. വളരെ ഉറച്ച ശരീരം..കൈകളിലും കാലുകളിലും ഉള്ള മസിലുകൾക്കൊക്കെ ഇരുമ്പിനേക്കാൾ ഉറപ്പായിരുന്നു..
വളരെ ഉയരത്തിൽ ആയിരുന്നു ഏറുമാടം കെട്ടിയിരുന്നത്..അവൻ ചന്ദ്രനെയും നോക്കി ശാന്തമായി ഉറങ്ങുകയായിരുന്നു..നിശബ്ദത…പെട്ടെന്ന് ഒരു ഫാൽക്കൻ പക്ഷിയുടെ ചിലമ്പൽ അവിടെ കേട്ടു.. ചെറുപ്പക്കാരൻ കണ്ണുതുറന്നു അതിനെ നോക്കി…ഫാൽക്കൻ പക്ഷി അവനെയും നോക്കി… രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു…പെട്ടെന്ന് എന്തോ മനസ്സിലായത് പോലെ ഫാൽക്കൻ പക്ഷി വന്നവഴിക്ക് തിരിച്ചു പറന്നു…അവൻ തിരികെ ഉറക്കത്തിലേക്കും..
കൊട്ടാരസദൃശ്യമായ ഒരു മാളിക… വലിയമതിലുകളാൽ ചുറ്റപ്പെട്ട ഒരു വലിയ മാളിക…രണ്ടോമൂന്നോ നിലകളുള്ള ആ മാളികയുടെ ഏറ്റവും മുകളിലെ ടെറസിൽ ഒരാൾ കട്ടിലിട്ട് കിടക്കുന്നുണ്ടായിരുന്നു…അയാൾ ഉറക്കത്തിലായിരുന്നു…ചന്ദ്രന്റെ പ്രകാശം അവളുടെ രൂപം വെളിവാക്കി…ഒരു മധ്യവയസ്‌കൻ..അമ്പത്തിന് അടുത്ത് പ്രായം വരും…ഉറച്ച ശരീരം..പ്രായത്തിന്റെ തളർച്ചകൾ ഒട്ടും കാണിക്കാത്ത ശരീരം..പെട്ടെന്ന് ആ മാളികയിൽ കത്തിയിരുന്ന എല്ലാ വിളക്കുകളും കെട്ടു..ചന്ദ്രന്റെ പ്രകാശം മാത്രം അവിടെ തിളങ്ങിനിന്നു…പെട്ടെന്ന് അന്തരീക്ഷം ആകെ തണുത്തു…മരംകൊച്ചുന്ന തണുപ്പ്…പെട്ടെന്ന് ദൂരെ നിന്ന് എന്തോ ഒഴുകി വരുന്നതുപോലെ അയാൾക്ക് തോന്നി..കറുത്തരൂപം…അതെ…ആ കറുത്തരൂപം…ഷാഹിയുടെ സ്വപ്നങ്ങളിൽ കണ്ട അതേ രൂപം..അത് ഒഴുകി അയാളുടെ അടുത്തേക്ക് വന്നു…അയാൾ ഭയന്ന് വിറച്ചു…ആ രൂപം വായുവിൽ അയാളുടെ മുകളിൽ ഉയർന്നു നിന്നു… അത് അയാളെ തന്നെ നോക്കി…അയാളുടെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങി…നിശബ്ദത…ആ രൂപം ആരെയും പേടിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചു തുടങ്ങി…
“നീ പട്രു വെയ്ത്ത നെരുപ്പ് ഒൺട്ര….
പട്രി എരിയ ഉനയ് കേൾക്കും…
നീ വിതയ്ത്ത വിനയെല്ലാം……
ഉന്നൈ അറുക്ക കാത്തിരിക്കും…….”
അയാൾ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു…
**************************
ഈ സമയം ഡിജിപിയുടെ ഗസ്റ്റ് ഹൌസിൽ വിളിച്ചുചേർത്ത അടിയന്തിരമീറ്റിംഗിൽ ആയിരുന്നു സംസ്ഥാനത്തെ പ്രധാനപ്പെട്ട പോലീസ് ഓഫീസേയ്‌സ്….. അവരെല്ലാം അവിടെ ഒത്തുകൂടിയതിനുപിന്നിൽ ഒരു വലിയ ഉദ്ദേശം ഉണ്ടായിരുന്നു…എല്ലാ ഓഫിസർമാരും ഒരു നീണ്ട മേശയ്ക്കു ചുറ്റും സന്നിഹിതരായി..എല്ലാവരുടെയും മുഖം വലിഞ്ഞുമുറുകിയിരുന്നു…നടക്കാൻ പോകുന്ന ചർച്ചയുടെ പ്രാധാന്യം അവരുടെ മുഖങ്ങൾ വിളിച്ചോതി..ഡിജിപി യശ്വന്ത് സിൻഹ സംസാരിച്ചു തുടങ്ങി…
ഇവിടെ എല്ലാവരെയും വിളിച്ചുകൂട്ടിയതിന്റെ കാരണം എല്ലാവര്ക്കും അറിയാമല്ലോ…നമ്മൾ ഇത്രയുംനാൾ കാത്തിരുന്ന അവസരം വന്നുചേരാൻ പോവുകയാണ്…അത് നമുക്ക് വേണമെങ്കിൽ ഉപയോഗിക്കാതിരിക്കാം..നമ്മൾ എന്നെത്തേയും പോലെ ജീവിച്ചു പോകും…
ആ അവസരം ഫലവത്തായി നമ്മൾ ഉപയോഗിച്ചാൽ വളരെ വലിയ മാറ്റങ്ങൾ തന്നെ നമുക്ക് കൊണ്ടുവരാൻ സാധിക്കും…പക്ഷെ അവസരം നമ്മൾക്ക് മുതലാക്കാൻ സാധിച്ചില്ലെങ്കിൽ….. ഡിജിപി മുഴുവൻ പറയാതെ നിർത്തി…
ഇനി നിങ്ങളുടെ അഭിപ്രായങ്ങൾ പറയുക…അത് നമ്മുടെ ചെയ്യാൻ പോകുന്ന ചെയ്തിയെ നിർണയിക്കും… ഡിജിപി വാക്കുകൾ മുഴുവനാക്കി…
നമ്മൾ അവരെ ഭയക്കുന്നത് ആണ് അവരുടെ ധൈര്യം…നമ്മൾ എന്തിനാണ് അവരെ ഭയക്കുന്നത്…ഈ അവസരം നമ്മൾ ഉപയോഗിക്കണം…ഓരോന്നിനെയും ഇഞ്ചിഞ്ചായി….ഐജി ദാമോദർ പല്ലിറുമ്മികൊണ്ട് പറഞ്ഞു…
അതെ അത് തന്നെയാണ് ചെയ്യേണ്ടത്…യുവ എസ്‌പി കിരൺ ദാമോദറിനെ അനുകൂലിച്ചു..
എസ്പി ബാലഗോപാലിന് എന്താ പറയാനുള്ളത്…നിങ്ങൾക്കണല്ലോ ഇതിൽ കൂടുതൽ പറയാൻ സാധിക്കുക…ഡിജിപി എസ്പി ബാലഗോപാലിനോട് ചോദിച്ചു…വളരെ എക്സ്പീരിയൻസ് ഉള്ള ഓഫീസർ ആയിരുന്നു എസ്പി ബാലഗോപാൽ…
ആ അവസരം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്…ബാലഗോപാൽ പറഞ്ഞു…
എന്ത് പൊട്ടത്തരം ആണ് നിങ്ങൾ പറയുന്നത്…വെറും മനുഷ്യരായ അവരെ നിങ്ങൾ എന്തിനാ പേടിക്കുന്നത്…ദാമോദർ ബാലഗോപാലിനോട് ദേഷ്യത്തോടെ ചോദിച്ചു
വെറും മനുഷ്യർ…ചെകുത്താന്മാർ ആണ് അവർ…ബാലഗോപാൽ പറഞ്ഞു…
ചെകുത്താന്മാരോ അസുരന്മാരോ എന്തും ആയിക്കൊള്ളട്ടെ…അവരെ പരസ്പരം പോരടിപ്പിക്കാൻ വിട്ട് നമ്മൾ ഈ അവസരം മുതലെടുക്കണം…ഐജി പറഞ്ഞു…
മുട്ടനാടിന്റെ ഇടയിൽ പെട്ട കുറുക്കന്റെ സ്ഥിതി എല്ലാവര്ക്കും അറിയാം എന്ന് ഞാൻ കരുതുന്നു…ബാലഗോപാൽ പുച്ഛിച്ചുകൊണ്ട് പറഞ്ഞു
നിങ്ങൾക്ക് ഭയമാണ്…നിങ്ങൾക്കീ യൂണിഫോം ധരിക്കാൻ അർഹതയില്ല…കിരൺ ബാലഗോപാലിനോട് പറഞ്ഞു
ഭയം…വളരെ മനോഹരമായ വികാരം ആണ് അത്…ഭയം വേണം..അവരുടെ അടുത്താകുമ്പോ ഉറപ്പായും വേണം…ബാലഗോപാൽ കിരണിനോട് പറഞ്ഞു…
ഭയം…മണ്ണാങ്കട്ടയാണ്…ഈ തോക്ക് എടുത്ത് ഓരോന്നിനും ഓരോന്ന് പൊട്ടിക്കുമ്പോ ഈ നെഞ്ചിൽ ഉള്ള ഭയം അവിടെയും വരും…ഓരോന്നും ഭിത്തിയിൽ കയറുകയും ചെയ്യും…കിരൺ തൊക്കെടുത്തുകൊണ്ട് പറഞ്ഞു…
ഇതേപോലെ ഒരിക്കൽ ഒരു തോക്ക് അവരിൽ ഒരാളുടെ നേരെ ശബ്‌ദിച്ചിരുന്നു… അയാൾ പടമായി ഭിത്തിയിൽ കയറുകയും ചെയ്തു….പക്ഷെ അന്ന് ശരിക്കും ഭിത്തിയിൽ കയറിയത് ആ പൊലീസുകാരനടക്കം അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പതിനഞ്ചു പൊലീസുകാരിൽ പതിനാല് പോലീസുകാരാണ്… ബോണസായി ആ പോലീസ് സ്റ്റേഷനും നീ പറഞ്ഞ ഭിത്തിയിൽ അവർ കയറ്റി…ബാലഗോപാൽ കിരണിനോട് പറഞ്ഞു..
ഒരാൾക്ക് മാത്രം എന്തുപറ്റി എന്നാകും അല്ലെ നീ ചിന്തിക്കുന്നത്…അവന്റെ കയ്യും കാലും വെട്ടിയെടുത്തിട്ട് അവർ അവനെ വെറുതെ വിട്ടു…നടന്നത് എന്താണെന്ന് എല്ലാവരോടും പറയാൻ…ബാലഗോപാൽ തുടർന്നു… കിരൺ തൊണ്ടയിലെ വെള്ളം വറ്റി നിന്നു…
അന്നത്തെ ചീത്തപ്പേര് മാറ്റാൻ അവിടെ അങ്ങനെ ഒരു പോലീസ് സ്റ്റേഷൻ ഇല്ലാന്ന് നമുക്ക് വരുത്തിത്തീർക്കേണ്ടിവന്നു… നമ്മുടെ എല്ലാ റെക്കോർഡ്സിൽ നിന്നും ആ സ്റ്റെഷനെക്കുറിച്ചുള്ള രേഖകൾ കീറി കത്തിച്ചു കളയേണ്ടി വന്നു നമുക്ക്…നാണക്കേട്…ബാലഗോപാൽ പുച്ഛിച്ചുകൊണ്ട് പറഞ്ഞു…
സ്റ്റോപ്പ് ഇറ്റ് ബാലഗോപാൽ…ഡിജിപി ഉറക്കെ ശബ്‌ദിച്ചു…
നീ ഈ പറഞ്ഞ ചെകുത്താന്മാരെ ഇല്ലാതാക്കി നിനക്ക് കാണിച്ചു തരണോ… എന്നാ കാണിച്ചു തരാം… ഈ അവസരം നമ്മൾ ഉപയോഗിക്കാൻ പോകുന്നു…അവരെ ഓരോന്നിനേം ഇല്ലാതാക്കാൻ പോകുന്നു…ഡിജിപി ദേഷ്യത്തോടെ മേശയിൽ കയ്യടിച്ചുകൊണ്ട് പറഞ്ഞു…
അതെ…യുദ്ധം തുടങ്ങാൻ പോവുകയാണ്…ചെകുത്താന്മാരുടെ യുദ്ധം..
(തുടരും)
യുദ്ധം പടിവാതിൽക്കൽ എത്തി നിൽക്കുന്നു.. ആരുമായുള്ള യുദ്ധം…? യുദ്ധത്തിൽ ആര് ജയിക്കും…? പോലീസിന്റെ തന്ത്രങ്ങൾ ഫലവതാകുമോ..? ആരാണ് യഥാർത്ഥ വില്ലൻ…?ആരാണ് യഥാർത്ഥ ചെകുത്താൻ…? സമറാണോ വില്ലൻ…? എന്താണ് ഷാഹിയെ സമറിനോട് അടുപ്പിക്കുന്നത്..? അവർ തമ്മിൽ വല്ല ബന്ധവുമുണ്ടോ…? എപ്പോഴാണ് വില്ലന്റെ എൻട്രി…?