സണ്ണിയുടെ അമ്മായിയമ്മഅടിപൊളി  

സണ്ണിയുടെ അമ്മായിയമ്മ

Suuniyude Ammayiamma | Author : Smitha


 

എസ് പി ബോയിയുടെ കഥയാണ്‌ പ്രേരണ. പ്രേരണ എന്ന് പറഞ്ഞാല്‍ കുറച്ച് ഭാഗം. വായിക്കുന്നതിന്റെ സുഖം എത്ര മാത്രം ഉണ്ടാകും എന്ന് അറിയില്ല.

പഴയത് പോലെ ഒന്നും എഴുത്ത് സാധിക്കുന്നില്ല. കാരണം അനവധി. പഴയ കൂട്ടുകാരില്ല. അവരൊക്കെ ഉള്ളപ്പോള്‍ ഉത്സവമായിരുന്നു. അവരെയൊക്കെ ഇങ്ങോട്ട് അടുപ്പിക്കാത്ത രീതിയിലുള്ള ആക്രമണമായിരുന്നല്ലോ. വെറുതെ ഇല്ലാത്ത സമയമുണ്ടാക്കി കഥയെഴുതി തെറിവിളി കേള്‍ക്കുന്നത് എന്തിന് എന്ന് വിചാരിച്ച് അവര്‍ മടങ്ങി. ഇനി ഒരിക്കലും വരില്ലെന്ന പ്രതിജ്ഞയോടെ. അവരുടെ ഇല്ലായ്മ ഒരു കാരണമാണ് ആവേശം കുറയാന്‍.

രണ്ടാമത്തെ കാരണം:

കഥ വന്നു കഴിഞ്ഞ് ആവേശത്തോടെ കമന്‍റില്‍ നോക്കാനോ വായിക്കാനോ ഇഷ്ട്ടത്തോടെ മറുപടി നല്‍കാനോ കഴിയുന്നില്ല. ഇവിടെ കഥ എഴുതുന്ന, എഴുതിയിരുന്ന ഒരാളുടെ ആക്രമണം അത്ര മേല്‍ അസഹ്യമായതിനാല്‍, അയാള്‍ക്ക് മുമ്പില്‍ തോറ്റ്, തുന്നംപാടി, പരാജയം സമ്മതിച്ച്, എതിരിടാന്‍ കെല്‍പ്പില്ലാതെ ഞാന്‍ കമന്റ് ബോക്സ് സ്ഥിരമായി അടപ്പിച്ചു. പല സുന്ദരമായ പേരുകളില്‍ വന്ന് മെനക്കെട്ട് പറയുന്ന തെറി കേള്‍ക്കുന്നത് അത്ര സുഖമുള്ള കാര്യമല്ലല്ലോ.

കമന്റ് ബോക്സ് ഇല്ലന്ന് കരുതി വായിക്കാതിരിക്കരുത്. വായിക്കണം. ഇഷ്ട്ടപ്പട്ടു എങ്കില്‍ ലൈക് ചെയ്യണം.

ഒരുപാട് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം, സ്മിത.

അഡ്മിന്‍, എപ്പോഴത്തേയും പോലെ കമന്റ് ബോക്സ് ഡിസ്ഏബിള്‍ ചെയ്യുമല്ലോ.

*******************************************************************************

“സണ്ണിച്ചാ, ഒന്ന് കാര്യം പറ! ചുമ്മ ടെന്‍ഷന്‍ അടിപ്പിക്കാതെ!”

ടിവിയുടെ വോള്യം കുറച്ച് എലിസബത്ത് എന്നോട് ആകാംക്ഷയോടെ തിരക്കി.

“ഒന്നും പറയാറായിട്ടില്ല എന്‍റെ ലിസീ…”

ടൈ അഴിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു. പിന്നെ ഒന്ന് ദീര്‍ഘമായി നിശ്വസിച്ചു. എലിസബത്തിന്‍റെ മുഖത്തേക്ക് പരമാവധി നോക്കാതിരികാന്‍ ഞാന്‍ ശ്രമിച്ചു. ഒരാഴ്ച്ചയായി ശരിക്കൊന്ന് ഉറങ്ങിയിട്ട്. രുചിയറിഞ്ഞ്‌ ഭക്ഷണം കഴിച്ചിട്ട്. അത്രവലിയ ഒരു പ്രശ്നത്തിന്‍റെ മധ്യത്തിലാണ്‌ ഞാനിപ്പോള്‍. തന്‍റെ കൂടി അധ്വാനത്തിന്‍റെയും വിയര്‍പ്പിന്‍റെയും ഫലമായി പ്രശസ്തമായിത്തീര്‍ന്ന കമ്പനിയുടെ മുമ്പില്‍ ഒരു കള്ളനെപ്പോലെയാണ് ഞാനിപ്പോള്‍. അതും ഒരു ലോകഫ്രോഡ് കാരണം. വിനായകന്‍ നമ്പ്യാര്‍! ചെറ്റ, പട്ടി, നാറി!! സണ്ണി പല്ലിറുമ്മി. കമ്പനിയുടെ വൈസ്പ്രസിഡണ്ട്‌ ആണ് വിനായകന്‍ നമ്പ്യാര്‍. മഹാരാഷ്ട്രയില്‍, രത്നഗിരി ജില്ലയില്‍, അശ്വിനി നദിക്ക് കുറുകെ നിര്‍മ്മിക്കാന്‍ പോകുന്ന വന്‍ഡാമിന്‍റെ നിര്‍മ്മാണചുമതല കിട്ടിയത് എന്‍റെ കമ്പനിക്കാണ്. കണ്‍സ്ട്രക്ഷന്‍ മറ്റീരിയല്‍സ് മുഴുവന്‍ സൌത്ത് കൊറിയയില്‍ നിന്നും ഇറക്ക് മതി ചെയ്യുന്നതിന്‍റെ ചുമതല നമ്പ്യാര്‍ക്കായിരുന്നു. അയാള്‍ ഇറക്കുമതി ചെയ്ത മെറ്റീരിയല്‍ മുഴുവന്‍ അണ്ടര്‍സ്റ്റാന്‍ഡേഡ് ആണ് എന്ന് കണ്ടെത്തി സൂപ്പര്‍വൈസിംഗ് വിഭാഗം. കൊറിയന്‍ കമ്പനിയുമായുള്ള സകല ചര്‍ച്ചകളും നടത്തിയത് അയാളാണ്. നിലവാരം കുറഞ്ഞ മെറ്റീരിയല്‍ വാങ്ങുവാന്‍ കൊറിയന്‍ കമ്പനി നമ്പ്യാര്‍ക്ക് വന്‍തുക കൈക്കൂലി നല്‍കിയെന്ന് സകലരും അടക്കം പറഞ്ഞു.

പക്ഷെ പ്രോജക്റ്റിന്‍റെ സീനിയര്‍ എന്‍ജിനീയര്‍ എന്ന നിലയില്‍ ഓര്‍ഡറുകളുടെ മുഴുവന്‍ ഓഥറൈസേഷനും സണ്ണി ജോസഫ് എന്ന എന്‍റെ പേരിലായിരുന്നു. അതുകൊണ്ട് സാങ്കേതികമായും നിയമപരമായും മുഴുവന്‍ കുറ്റവും തന്‍റെ തലയിലേക്ക് വരും. തെളിഞ്ഞു കഴിഞ്ഞാല്‍ തന്‍റെ വീടും കാറും സകല സമ്പാദ്യവും നഷ്ട്ടപ്പെടുമെന്നു മാത്രമല്ല ജയില്‍ ശിക്ഷപോലും അനുഭവിക്കേണ്ടിവരുന്ന സാഹചര്യവുമുണ്ടാകും.

എല്ലാവര്‍ക്കും എന്നെ വിശ്വാസമുണ്ട്. കുറ്റക്കാരന്‍ യഥാര്‍ത്ഥത്തില്‍ വിനായകന്‍ ആണ് എന്നും അറിയാം. പക്ഷെ പ്രസിഡണ്ട്‌ ഇട്ടിത്തരകന്‍ എന്ന ഗ്ലോബ് ട്രോട്ടിംഗ് ടൈക്കൂണിനോട്‌ അത് തുറന്ന് പറയാനുള്ള ധൈര്യം ആര്‍ക്കുമില്ല. കാരണം വിനായകനും തരകന്റെ മകള്‍ സോഫിയയും പ്രണയത്തിലാണ്, ഉടനെ വിവാഹിതരാകാന്‍ പോകുന്നവരും. രാവിലെ ഉത്തരാര്‍ദ്ധ ഗോളത്തിലും വൈകുന്നേരം ദക്ഷിണാര്‍ധ ഗോളത്തിലും പറന്നു നടക്കുന്ന തരകന് കണ്‍സ്ട്രക്ഷന്‍ കമ്പനി അത്ര പ്രാധാന്യമുള്ളതൊന്നുമല്ല. കമ്പനി ഉടമ തരകന്റെ മകളുടെ ഭാവി മരുമകനെതിരെ ആരും പരസ്യമായി ഒന്നും പറയില്ല.

കമ്പനിയുടെ ഡയറക്ടര്‍മാരില്‍ രണ്ടുമൂന്ന്‍ പേര്‍ക്ക് എന്നോട് വലിയ കാര്യമാണ്. അതിലൊരാള്‍ പ്രമോദ് നായര്‍ ഇന്നലെയാണ് പറഞ്ഞത്:

“സണ്ണി, കാര്യം താമസിച്ചാ ചക്ക കൊഴയുന്ന പോലെ കൊഴയും. എത്രേം പെട്ടെന്ന് ആ മൈരന്‍ കൈക്കൂലി വാങ്ങീന്ന് തെളിയിക്ക്. അല്ലേല്‍ നിന്‍റെ ചീട്ട് കീറും കേട്ടോ! ഞങ്ങള് ഡയറക്ടര്‍മാര്‍ വിചാരിച്ചാലൊന്നും നിന്നെ രക്ഷിക്കാന്‍ ഒക്കുകേല കേട്ടോ…”

“നിങ്ങള് ഏത് മറ്റേടത്തെ എന്‍ജിനീയറാ?”

എലിസബത്ത് ദേഷ്യം കൊണ്ട് ചീറി.

“ആ വിനായകന്‍ നാറി എന്നതാ ആരോടാ വാങ്ങിയേന്നു ഒന്ന് തെരക്കുക പോലും ചെയ്യാതെ കാണുന്ന പേപ്പറിലൊക്കെ ഒപ്പിടാന്‍…! ഇതുപോലെയൊരു പൊട്ടന്‍ കുണാപ്പന്‍!”

“എന്‍റെ ലിസീ…ഒന്നടങ്ങ്‌! ഞാന്‍ അതൊക്കെ നേരെയാക്കാം! പ്രോമിസ്!”

ശബ്ദം താഴ്ത്തി, പരീക്ഷീണമായ സ്വരത്തില്‍ ഞാന്‍ പറഞ്ഞു.

“എങ്ങനെ നേരെയാക്കാന്ന്‍? എങ്ങനെ നേരെയാക്കാന്നാ നിങ്ങള് പറയുന്നേ? കമ്പനീലെ സകലരും ആ വിനായകന്‍റെ കുണ്ടി കഴുകികൊടുത്ത് ആണേലും നിക്കാന്‍ അറിയാം! നിങ്ങളോ? നോക്കിക്കോ അന്വേഷണം വരും. നിങ്ങള് ഒപ്പിട്ട സകല പേപ്പറും പൊക്കിപ്പിടിച്ചോണ്ട് വിനായകന്‍ നിങ്ങളാ കള്ളന്‍ എന്ന് തെളിയിക്കും. ഒരു ചില്ലിക്കാശ് അവശേഷിക്കാതെ സകല സമ്പാദ്യോം പോകും…”

എലിസബത്തിന്‍റെ ശബ്ദം ക്രമാതീതമായി ഉയര്‍ന്നു.

“ഞാന്‍ വല്ല ഇന്റെര്‍വ്യൂം അറ്റന്‍ഡ് ചെയ്യാന്‍ തൊടങ്ങാം നാളെ മൊതല്‍! അല്ലാതെ എങ്ങനെ ജീവിക്കും?”

അവള്‍ ദേഷ്യം കത്തുന്ന സ്വരത്തില്‍ പറഞ്ഞു.

എലിസബത്ത്‌ പറയുന്നത് മുഴുവന്‍ വാസ്തവമാണ് എന്ന് എനിക്കറിയാമായിരുന്നു. അവള്‍ പറയുന്നതില്‍ കാര്യമുണ്ട്. ഇവിടെ എനിക്ക് തല്‍ക്കാലം വോയ്സില്ല.

വീട്ടമ്മയാണ് എലിസബത്ത്‌. അവള്‍ മറ്റ് ജോലികള്‍ ഒന്നും ചെയ്യുന്നില്ല. അതിന്‍റെ ആവശ്യവുമില്ല. എങ്കിലും ഇ കമേഴ്സും ചെറുകിട ഇന്റര്‍നെറ്റ് ഹോം ബിസിനെസ്സുമൊക്കെയായി ചെറുതെങ്കിലും ഒരു തുക അവളും സമ്പാദിക്കുന്നുണ്ട്. പക്ഷെ അതൊക്കെ ഒരു ജോലിയെന്നതിലുപരി ഒരു ഹോബിയായാണ്‌ അവള്‍ കണ്ടിരുന്നത്. എന്‍റെ ശമ്പളം കൊണ്ട് ആയുഷ്ക്കാലം മുഴുവന്‍ ആഡംബരമായി ജീവിക്കാമായിരുന്നു. പക്ഷെ ഇപ്പോള്‍ …..

Leave a Reply

Your email address will not be published. Required fields are marked *