സുഹറത്ത ചോദിച്ചു
” ഇനി ഇപ്പൊ കൂട്ടുകാരൻ വന്ന സ്ഥിതിക്ക്, ആൾടെ കൂടെ കറങ്ങി അടിച്ചു നടക്കാൻ ആയിരിക്കും ല്ലെ.”
“ആ, നാട്ടിൽ ഒരു കൂട്ട് ഇല്ലാതെ ഇരിക്കുകയായിരുന്നു, ഇപ്പൊ അവൻ വന്നല്ലോ.”
സലീംക്ക പറഞ്ഞു.
സുഹറത്ത :-“എന്ന,എന്നെ എന്റെ വീട്ടിൽ കൊണ്ട് ചെന്നു ആകികോ, എനിക്ക് ഒന്നും വയ ഇവിടെ ഒറ്റയ്ക് ഇരിക്കാൻ.”
സലീംക്ക :-നീ എന്താ ഈ പറയുന്നത്. എന്ന നീ യും വയോ ഞങ്ങളുടെ കൂടെ, നമ്മുക്ക് ഒരുമിച്ചു പോവാം.
സുഹറത്ത :-അയ്യടാ ഇങ്ങള്ടെ കൂട്ടുകാരന്റെ വിരുത് ആയിരിക്കും. എന്നെ കൂടി നിങ്ങൾടെ കൂടെ കൂട്ടാം എന്നത്. എന്നിട്ടു എന്തിനാ, എന്നെ നിങ്ങൾക് രണ്ടാൾക്കും പങ്കിട്ടു എടുക്കാനോ?.
സലീംക്ക :- എന്റെ പൊന്നു സുഹറ നീ എന്തൊക്കയാ പറയുന്നത്. ഞാൻ നിന്നോട് വെറുതെ കളി ആയിട്ടു പറഞ്ഞത് അല്ലെ.
സുഹറത്ത :- കളി ആയിട്ടായാലും കാര്യായിട്ടായാലും, നിങ്ങള് എങ്ങാനും അയാളെ ഈ വീട്ടിൽ കയറ്റി പോയാൽ പടച്ചോൻ ആണേ, ഇന്റെ മയത്തെ, പിന്നെ നിങ്ങൾ ഈ വീട്ടിൽ കാണു.ഇങ്ങളെ ചെങ്ങായ് കൊണ്ട് ഒരുപ്പാട് ഞാൻ പണ്ട് അനുഭവിച്ചിട്ടുണ്ട്.
വിളിച്ചു പറഞ്ഞു വരാൻ പോലും .എന്ന ഇവിടെ കേറ്റി താമസിപ്പിക്, അയാളുടെ കൂടെ ആ പത്രാസ് കാരിയും ഉണ്ടല്ലോ അപ്പൊ ഇങ്ങൾക്ക് സന്ദോഷക്കും.
“എന്റെ പൊന്നു സുഹറ. നിന്റെ തുരു വായ ഒന്നു അടക്കാൻ എന്താ ഞാൻ ചെയേണ്ടത്. ഞാൻ അവനെ കണ്ടിട്ടും ഇല്ല, അവന്റെ വണ്ടയിൽ കയറിയിട്ടും ഇല്ല, അവന്റെ വീട്ടിൽ പോയിട്ടും ഇല്ല, ആ പത്രസ്സ് കാരിയെ എനിക്ക് അറിയത് പോലും ഇല്ല. ”
എന്താ പേരെ.
അത് പറഞ്ഞു സലീംക്ക അകത്തു പോയി.
“നിങ്ങൾക് കഴിക്കാൻ ഒന്നും വേണ്ടേ.”
സുഹറത്ത ചോദിച്ചു.
“വേണ്ട ”
സലീംക്ക പറഞ്ഞു.
“ഓ,,.ഓള് ഇങ്ങളെ സൽകരിച്ചു ആണല്ലോ വിട്ടത്, ഇനി ഞാൻ ഉണ്ടാക്കിയ പുട്ടും കടലക്കും ഒന്നും ഒരു രുചി ഉണ്ടാവുല്ലാ.”
സുഹറത്ത പിന്നെയും വായിതാരി തുടങ്ങി.
സലീം ഇക്കാ വീട്ടിൽ നിന്നും ഇറങ്ങി പോയി.
രാത്രി സുഹറത്ത ഭക്ഷണം ഉണ്ടാക്കി കാത്ത് ഇരുന്നു. ഏറെ വൈകിയാണ്, സലീം ഇക്കാ വീട്ടിൽ തിരിച്ചു എത്തിയത്.
“നിങ്ങൾ ഇത് എവിടെ ആയിരുന്നു.”
സുഹറത്ത ചോദിച്ചു.
സലീംക്ക :- ഞാൻ ആ കവലയിൽ ഉണ്ടായിരുന്നു.
സുഹറത്ത :-എന്താ ഇപ്പൊ പതിവ് ഇല്ലാതെ കവലയിൽ ഒക്കെ പോയി ഇരിക്കുന്നത്.
സലീംക്ക :- ഞാൻ ഒരു ആണ് ഒരുത്തൻ അല്ലെ, വീട്ടിൽ തന്നെ ചടഞ്ഞു കൂടി ഇരിക്കാൻ പെറ്റില്ലല്ലോ.
സുഹറത്ത :- നിങ്ങള് ഭക്ഷണം കഴിക്കുന്നിലെ?.
സലീംക്ക :- എനിക്ക് വേണ്ട, നല്ല ക്ഷീണം, ഒന്നു കിടക്കണം,
“നല്ല ഉഷ്ണം ഉണ്ട്, ഞാൻ ഈ വരാന്തയിൽ കിടന്നു കൊണ്ട് ആ പായയും തലയണയും ഇങ്ങു എടുത്തോ.”
സലീംക്ക അതു പറഞ്ഞു ഒരു തോർത്തു എടുത്തു പുറത്ത് പോയി, കുളി മുറിയിൽ പോയി കുളിച്ചു വൃത്തി ആയി വന്നു. സുഹറത്ത സലീം ഇക്കാനെയും കാത്ത് വരാന്തയിൽ നിൽക്കുന്നുണ്ടായിരുന്നു. സലീംക്ക കണ്ട ഭാവം നടിക്കാതെ അകത്തു പോയി. തന്റെ ഉടു തുണി എടുത്ത് ഉടുത്തു.
“എവിടെ പായയും തലയണയും “.അയാൾ വിളിച്ചു ചോദിച്ചു.
“നിങ്ങൾക് എന്തിന്റെ കേടാ, പുറത്ത് നല്ല മഞ്ഞു ഉണ്ടാവും, വല്ല അസുഖവും വരുത്തി വെക്കാന.”. സുഹറത്ത ചോദിച്ചു.
അയാൾ സുഹറാത്താനെ രൂക്ഷമായി നോക്കി, പിന്നെ അകത്തു പോയി പായയും,, തലയിണയും പുറത്ത് കൊണ്ട് വന്നു ഇട്ടു.
അയാൾ പുറത്തെ ലേറ്റ് കെടുത്തി.
“നീ വാതിൽ അടച്ചു, അകത്തു പോയി കിടന്നോ. എനിക്ക് ഒന്നു ഉറങ്ങണം.”
അയാൾ പായയിൽ നടു നിവർത്തി നെറ്റിയിൽ കൈ വെച്ചു കിടന്നു.
ആ വീട് സ്മശാനമൂഗമായി.
കുറേ നേരത്തിനു ശേഷം സുഹറത്ത വാതിൽ തുറന്നു പുറത്തു വന്നു.
സലീംക്ക ഉറങ്ങിയിട്ട് ഉണ്ടായിരുന്നില്ല. സുഹറനെ കണ്ടതും അയാൾ കണ്ണ് അടച്ചു കിടന്നു.
“ഞാൻ വീട്ടിൽ പോവാണ് ”
അവൾ പറഞ്ഞു.
“മ്മ് ”
അയാൾ ഒന്നു മൂളി.
കുറച്ചു നേരത്തെക് സുഹറത്ത ഒന്നും മിണ്ടിയില്ല പിന്നെ.
“നിങ്ങൾക് എന്താണ് ”
അവൾ ചോദിച്ചു.
“എനിക്ക് എന്ത്, എനിക്ക് ഒന്നും ഇല്ല.നിനക്ക് തോന്നുമ്പോൾ നീ പോയിക്കോ, തോന്നുമ്പോൾ വന്നോ ഇവിടെ നിന്റെ ഭരണം ആണല്ലോ.”
