കുഞ്ഞമ്മേ അറിയാമോ അപ്പു പാമ്പിനെ കൈയ്യിൽ പിടിച്ചു പത്മം പറഞ്ഞു. സരസ്വതി ഒന്നുചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല . എല്ല്ലാവരും വിചാരിച്ചതു അവൾ അതറിയുമ്പോൾ അപ്പുവിന് പൊടി പൂരം ആയിരിക്കും എന്നാണ് .
രാജേന്ദ്രൻ അവളെ നോക്കി അങ്ങനെ ചരിഞ്ഞു നിന്ന് .
അപ്പോൾ പാർവതി ‘അമ്മ ദീപം ഭസ്മത്തട്ടിൽ എത്തിയിരുന്നു .
കുമാരി….. ദളപതി …. അപ്പു….. അമ്മു…..
ഇവിടെ ചേർന്ന് നിൽക്കുക .. നിങ്ങള്ക്ക് ദീപം ഉഴിയണം….. .
കൃഷ്ണൻ ദീപം വലത്തോട്ടു ഉഴിഞ്ഞു അതിനുസേഹം എടത്തോട്ടു അത് കഴിഞ്ഞു മുകളിലോട്ടും താഴോട്ടും .
ഇനി പരീക്ഷണങ്ങളില്ല പക്ഷെ ഗുളികൻ തറയിലും പരദേവത കോവിലും പോയി തൊഴുതു വരണം……
ദളപതിയും കുമാരിയും പോകണം…… ലക്ഷ്മി കൂടെ പോയ്കൊള്ളു…… പിന്നെ കൃഷ്ണൻ കൂടെ വരും……… ഒന്നും ഭയപ്പെടാനില്ല എന്ന് പാർവ്വതി ‘അമ്മ പറഞ്ഞു .
അതിന് പ്രകാരം അവർ നാലും ഗുളികൻ തറയിലേക്കും പരദേവത ക്ഷേത്രത്തിലേക്കും പോയി. ഗുളികൻ തറയും പരദേവത ക്ഷേത്രവും കിഴക്കആണ് . ആദ്യം ഗുളികൻ അതിനുശേഷം പരദേവത കോവിൽ .
*******************************************************************************************ചന്ദ്രോത് -നാഥാൻറെ മന
ഉത്ദേശം രണ്ടര നാഴികക്ക് മുൻപു……
ഒരു നയാ യുടെ ശബ്ദം കേട്ട് നാഥൻ വെളിയിലേക്കെ നോക്കി , അതാ തറവാട്ടിലെ വളർത്തുനായ പാഞ്ഞു വരുന്നു അത് കതകിൽ മാന്തുന്നു . എന്തോ പൊരുത്തക്കേട് തോന്നിയ നാഥാൻ , തന്റെ ഭാര്യയെ വിളിച്ചേ വേഗം വീട്ടിൽ പോകാൻ തയ്യാറാകൂ എന്ന് പറഞ്ഞു.
ടിപ്പുവിന്റെ അടുത്തെത്തി, ടിപ്പു സാദാരണ കാണിക്കുന്ന സ്നേഹപ്രകടങ്ങൾ കാണിക്കാത്തതിനാലും,അസാധരദാനമായ വെപ്രാളം കാണിക്കുന്നത് കണ്ടപ്പോൾ എന്തോ പാതികേട് അവനു മനസിലായി.
ഉടനെ തന്നെ തന്റെ പുരിയിടത്തിലെ ഗോപാലനെ വിളിച്ചു കാളവണ്ടി ഇറക്കാൻ പറഞ്ഞു . ഒരുവലിയ പെട്ടി വലിച്ചു കൊണ്ട് വന്നു വീടിന്റെ മുന്നില്വെച്ചു അപ്പോഴേക്കും നാഥന്റെ ഭാര്യ വട്ടമുഘമുള്ള ഐശ്വര്യം ഉള്ള നീലിമ ഇറങ്ങി വന്നു .
അവൾക്കും എന്തോ വേവലാതി തോന്നിയിരുന്നു . ഒന്നുപറയാതെ തന്നെ അവർ തറവാട്ടിലേക്ക് അപ്പോൾ തന്നെ യാത്രയായി .
തറവാട്ടിൽ നിന്നും ഉദേശം രണ്ടര നാഴിക(ഉദ്ദേശം 1മണിക്കൂർ ) നേരം ദൂരമുണ്ട് നാഥന്റെ മനയിലേക്കു. നാഥാൻ രാജേന്ദ്രന്റെ മൂത്ത ജേഷ്ഠൻ വ്യാപാരിയാണ് . കൂടുതൽ സമയവു യാത്രയിൽ ആയിരിക്കും . കാഴ്ച്ചക്കു രാജേന്ദ്രനെ പോലെ ആണെങ്കിലും കുറച്ചു വയർ ചാടിയിട്ടുണ്ട് .
എന്തുകൊണ്ടാണ് നാഥാൻ വീട്ടിൽ നിന്നും ദൂരെ താമസിക്കുന്നു എന്ന് ആർക്കും അറിയില്ല .
പാർവ്വതി അമ്മക്ക് ഏറ്റവും കാര്യം നീലിമയോട് ആണ് എന്തെന്നാൽ അവൾക്കും മക്കൾ ഇല്ല എന്നത് തന്നെയാണ് കാരണം.കാളവണ്ടി അതിവേഗം പോയതിനാൽ അവർ രണ്ട് നാഴിക കൊണ്ട് തറവാട്ടുമനയിൽ എത്തിച്ചേർന്നു.
ആ സമയം തന്നെ വടവാൾ പൂജിച്ചു ദേവിയെപ്പോലെ സരസ്വതിയും കൂടെ ലക്ഷ്മിയും എത്തി .നാഥനും നീലിമക്കും അതിയായ സന്തോഷമായി എന്തെന്നാൽ അങ്ങനെ
വര്ഷങ്ങൾക്ക് ഒടുവിൽ പരദേവദാ പ്രസാദിച്ചിരിക്കുന്നു.
എല്ലാവരും പൂജ മുറിയിൽ വരിക….
പാർവ്വതി ‘അമ്മ ആജ്ഞാപിച്ചു .
അവിടെ എത്തിയപ്പോൾ ദേവിയെ തൊഴുതതിന് ശേഷം ‘അമ്മ ഇങ്ങനെ പറഞ്ഞു .
ഇന്നുമുതൽ നിങ്ങൾ എല്ലാവരും കുമാരിയെ അനുസരിക്കുക. …
അവളാണ് ഇനി തറവാട്ടിലെ അവസാനവാക്ക് . …..
അവൾ റാണി തുല്യ യാണ് ……
അവളുടെ തീരുമാനം എന്നും ഈ കുടുംബത്തെയും ദേശത്തെയും രാജ്യത്തെയും കാക്കും .
ഇന്ന് ഞാൻ അവൾക്കു “കോകില നാട്ടുരാജ്യത്തിന്റെ അടയാളമായ ത്രിശൂലം കൈമാറുന്നു “.
പാർവ്വതി ‘അമ്മ അവരുടെ മടിയിൽ നിന്നും വെട്ടി തിളങ്ങുന്ന വെള്ളിയാൽ പണിത ചെറിയ ത്രിശൂലം പുറത്തെടുത്തു,.അതിൽ കുറച്ചു താക്കോലുകൾ കെട്ടിയിരുന്നു ..
അത് സരസ്വതിയെ അരികിൽ വിളിച്ചു വാളുടെ ഇടുപ്പിൽ സാരിയുടെ അടിയിൽ തറ് കെട്ടിയതിന്റെ മുകളിൽ തിരുകി വെച്ച്
“ഭദ്രം”
എന്നുപറഞ്ഞു.
ഇത് കോകില രാജ്യത്തിന്റെ പുതിയ റാണി
