സാമ്രാട്ട് – 5

ആ യുവാവ് പതിയെ തിരിഞ്ഞു ശബ്ദം ഉണ്ടാക്കാതെ കുതിരയുടെ നേരേ നടന്നു.അവൻ എന്തൊക്കയോ മനസ്സിൽ കണക്കുകൂട്ടി.തന്റെ മുളം പാത്തിയിൽ ഉണ്ടായിരുന്നവെള്ളം താഴെയൊഴിച്ചു കുതിരച്ചാണകം വാരി കുഴച്ചു അതിനുശേഷം അത് തന്റെ ശരീരം ആസകലം പുരട്ടി.

തന്റെ കൈയിലെ വാളുകൊണ്ട് ഒരു കമ്പ് മുറിച്ചെടുത്ത് ഒരു വില്ലുണ്ടാക്കി.അതിന് ശേഷം നല്ല കൂർത്ത വണ്ണം കൂടിയ അമ്പും ഉണ്ടാക്കി.അതിന്റ പിറകിൽ കറുത്തമുണ്ടു കീറി പന്തം പോലെ കെട്ടി. തന്റെ തുണി സഞ്ചിയിൽ നിന്ന് നല്ല നീള മുള്ള കയർ എടുത്ത് ചുറ്റി അരയിൽ ബന്ധിച്ചു.

അമ്പിൽ തുണി കെട്ടിയടുത്തു മൂത്രം വിസർജിച്ചു അതിനുശേഷം അത് കുതിരച്ചാണകം തേച്ച തുണി കൊണ്ട് ചുറ്റി. അതിന് ശേഷം ആ യുവാവ് തിരിഞ്ഞു യുവതിയെ കെട്ടിയിട്ടിരിക്കുന്ന കൽ തറയിലേക്ക് നടന്നു.

ഉറച്ച കാൽ വെയ്‌പോടെ ഒരു യോദ്ധാവിനെ പ്പോലെ………

****************************************

അതേ സമയം.
കുറേ ദൂരെ തെക്ക് ഭാഗത്തയുള്ള കാട്ടിലെ പർണശാല.

പർണശാലയിൽ നിന്നും കറുത്തു തടിച്ചു കുടവയറുള്ള കണ്ണിനു ചുറ്റും കറുപ്പുള്ള ആൾ വികൃതമായ ചിരിയോടെ പുറത്ത് വരുന്നു.
അയാളുടെ ദേഹത്തു രക്തം പുരണ്ടിട്ടുണ്ട്.ശബ്ദം പുറത്തു വരാതെ അയാൾ ചിരിക്കുന്നു.

അങ്ങനെ എല്ലാം താൻ നിനച്ചപോലെ നടന്നിരിക്കുന്നു.ഇനി ഒന്ന് രണ്ട് ചടങ്ങുകൾ മാത്രം അതിനുശേഷം തന്റെ അരോഹണം………

വീണ്ടും ശബ്ദം ഇല്ലാത്ത ചിരി. …..

ബ്രാഹ്മമുഹൂർത്തത്തിൽ കുളിച്ചു അശുദ്ധി കഴുകി കളയണം………

പിന്നെ വന കന്യകാ പൂജ……………..

പിന്നെ കന്യാമദനം………….. പിന്നെ……. പിന്നെ ആരോഹണം……..

അയാൾ ഒരു ഭ്രാന്തനെ പോലെ ചിരിച്ചു…..ഒരു ശബ്ദവും ഇല്ലാത്ത കൊലച്ചിരി……

അതിനുശേഷം അയാൾ വടക്കോട്ട് തിരിഞ്ഞു സാവധാനം പുഴയെ ലക്ഷ്യമാക്കി നടന്നു ഒരു തിരക്കും ഇല്ലാതെ. …..

കിരാതൻമാർ കാവലിരിക്കുമ്പോൾ എന്തിനു തിടുക്കം.

കിരാതൻ മാർ? അതേ കിരാതൻ മാർ, അവർ കൊടും ഭീകരരായ സത്ത്വങ്ങൾ ആണ്‌ അവർ മന്ത്രങ്ങളാൽ സൃഷ്ടിക്ക പെട്ടവരാണ്‌ എന്ന് പറഞ്ഞാൽ അത് പൂർണ്ണമായും സത്യം അല്ല.

വര്ഷങ്ങളോളമുള്ള മന്ത്രികവിദ്യക്കും, ക്രൂരകർമ്മങ്ങൾക്കുശേഷമാണ് ഒരുകിരാതനെ ഉരുവാക്കാൻ സാധിക്കുക.ഒരു കിരാതനെ ഉരുക്കഴിക്കാൻ തീരുമാനിച്ചാൽ ആദ്യം ആരോഗ്യവും കഴിവുമുള്ള അടിമകളെ അല്ലെങ്കിൽ ബന്ദികളായ യോദ്ധാക്കളെ തിരഞ്ഞു എടുക്കുന്നു.

അതിനുശേഷം അവരെ അതി ക്രൂരമായി മർദിക്കുകയും വേദനിപ്പിക്കുകയും ചെയ്തു അവരെ അതി കോപാകുലരും ഭ്രാന്തൻ മാരുമക്കുന്നു.അതിന് ശേഷം അവരുടെ ശരീരം കമ്പികൾ പഴുപ്പിച്ചു കുത്തി നോവിക്കും. വർഷങ്ങളോളമുള്ള പീഡനം അവരിൽ കൊടിപ്പകയും ദേഷ്യവും നിറക്കുമ്പോൾ അവരെ. ഇരുമ്പ് കൊണ്ടുള്ള കുഴലിൽ അടച്ചു കുഴലിനേ ചുടക്കുന്നു. ഈ സമയത്തു അവർക്ക് വെള്ളമില്ലാതെ മറ്റൊന്നും കൊടുക്കാറില്ല.അതിയായ വിശപ്പും ചൂടും കാരണം അവരുടെ ശരീരത്തിന്റ തടി കുറയുകയും ശരീരം കരി പോലെ കറുക്കുകയും, ചുടിൽനിന്നു രക്ഷപെടാൻ പൊക്കം കൂടുകയും ചെയ്യും ഇങ്ങനെ യുള്ളവർക്ക് പാതി മരണം സംഭവിക്കുമ്പോൾ അവരെ അതി ഘോരമായ മാത്രികവിധിക്കു പത്രമാക്കുന്നു.

അവരെ മന്ത്രത്തട്ടിൽ കൊണ്ടുവന്നു കഴുത്തിൽ കണ്ടബന്ധ(യോഗയിൽ കണ്ഠ ബന്ധം ചെയുന്ന ഭാഗത്ത്‌ ) നാടിയിൽ തുളയുണ്ടാക്കി മാന്ത്രിക വിദ്യയിലൂടെ വന്യ മൃഗങ്ങളെക്കൊന്നു അവയുടെ പ്രാണനെ ഈ ശരീരത്തിൽ പ്രവേശിപ്പിക്കും.

അതിനുശേഷം അവർക്ക് ജീവികളുടെ ശവശരീരം ഭക്ഷിക്കാൻ കൊടുക്കുന്നു. ശരീരത്തിൽ വീണ്ടും പൂർണജീവൻ വെക്കുമ്പോൾ വന്യ മൃഗത്തിന്റെ കരുത്തും മനസ്സും കോടിപകയും ദേഷ്യവും ഉള്ള പിശാശ്ക്കളെകക്കാൾ ഭീകരൻ മാരായ കിരാതൻ മാർ പിറക്കുന്നു.

മാന്ത്രികതയാൽ പിറന്നതിനാൽ അവരെ പ്രത്യേക മന്ത്രങ്ങൾ കൊണ്ട് യജമാനന് നിയന്ത്രിക്കാനും കഴിയും.

*******************************************

അതേ സമയം……..
അഞ്ചു നാഴിക വടക്കു (ഉദ്ദേശം രണ്ടുമണിക്കൂർ )ദൂരെ യുവാവ് വളരെ വ്യക്തമായ തയ്യറെടുപ്പിലൂടെ കൽത്തറയിലേക്ക് നടക്കുന്നു. ഭികരർക്ക് തന്നെ കാണാൻ കഴിയില്ലെന്നും അവർക്ക് അതിശക്തമായ ശ്രവണശക്തിയും,ഗന്ധം തിരിച്ചറിയാനുള്ള കഴിവും ഉണ്ടെന്ന് അവന് നേരത്തെ മനസ്സിലായിരുന്നു.

ഒരു പക്ഷെ അവർ തന്നെ കാണാത്തിന് കാരണം തന്റെ കയ്യിലെ എല്സയിരിക്കാം എന്നവൻ ഊഹിച്ചു. ഇത്തവണ അവൻ നീങ്ങിയത് ഭീകരരുടെ പിറകിലേക്കാണ്.

ഭീകരർ അല്ല…..

കിരാതന്മാർ…..

ആർത്തിയോടെ മൃഗത്തെ തിന്നുന്നതിനാൽ അവന് വളരെ ബുദ്ധിമുട്ട് ഇല്ലാതെ അവർക്ക് പുന്നിലെത്താനായി .അത് മാത്രമല്ല അവന്റെ ശരീരത്തിൽ കുതിരച്ചാണകം തേച്ചതിനാൽ കിരാതന്മാർ ആ മണം ശ്രദ്ധിച്ചില്ല എന്ന് വേണം കരുതാൻ.

ഞൊടിയിടയിൽ കുതിരചാണകം പുരട്ടിയ തുണി അഴിച്ചു മൂത്രത്തിൽ കുതിർന്ന അമ്പ്, തീറ്റ തിന്നുന്ന വലിയ ഒരു പന്നിക്കു ഉന്നം വചെയ്തു തൊടുത്തു. അസ്ത്രം പതിച്ച പന്നി കരഞ്ഞുകൊണ്ട് ചീറി പാഞ്ഞു.

മനുഷ്യഗന്ധം അതിവേഗത്തിൽ പാഞ്ഞുപോയതിനാൽ അത് ഒരു മനുഷ്യൻ ആയിരിക്കും എന്ന് കരുതി കിരാതൻമാർ എഴുനേറ്റു അതിവേഗം പന്നിയുടെ പിന്നാലെ കുതിച്ചു.

നേതാവായ കിരാതൻ പെട്ടന്ന് നിന്ന് രണ്ടാമത്തെ കിരാതനോടെന്തോ അലറിയ ശേഷം പന്നിയുടെ പിന്നാലെ ഓടി. രണ്ടാമത്തെ കിരാതൻ തിരിഞ്ഞു യുവതിയുടെ അടുത്തേക്ക് വന്ന് നാക്കു നീട്ടി അവളെ നക്കി.

അവൾ വേദനയിൽ കരഞ്ഞു പുളഞ്ഞു.

പെട്ടെന്ന് ഒരു വാൾ മൂളുന്ന ശബ്ദം പിന്നെ അത് ആ കിരാതന്റെ നെഞ്ചിൻ കൂട്ടിലേക്ക് കുത്തിയിറങ്ങി. തീരെ പ്രതീക്ഷിക്കാത്ത ആക്രമണത്തിൽ ആ കൂറ്റൻ തെറിച്ചു കൽത്തറയിൽ വീണു…..

വാളിൽ രക്തത്തിനു പകരം കറുത്ത കറ മാത്രം.

യുവാവ് പാമ്പിനെ തോണ്ടുന്ന പൂച്ചയെപ്പോലെ അനങ്ങാതെ നിന്നു……

താഴെ വീണ കിരാതൻ പാമ്പിനെ പോലെ ചിറ്റികൊണ്ടു അഭ്യാസിയെപോലെ ചാടിഉയർന്നു നിന്നു. ഒരു നിമിഷം കിരാതന് എന്താണ് സംഭവിച്ചത് എന്ന് മനസിലായില്ല.

അവൻ യുവതി കൽത്തൂണിൽ തന്നെ ഉണ്ടോ എന്ന് ഉറപ്പ് വരുത്തി.തിരിഞ്ഞപ്പോൾ യുവാവ് ചാടി ഉയർന്നു കിരാതന്റെ കഴുത്തിനുനേരേ അഞ്ഞു വീശി,വാളിന്റെ മൂളൽ അത് മതിയായിരുന്നു കിരാതന്.തന്റെ നീണ്ടു മെലിഞ്ഞു വികൃതമായ ഇടതു കൈകൊണ്ട് വാൾ തടുത്തു.

വാൾ ഒരു പാറയിൽ തട്ടിയത് പോലെ വാൾ കയ്യിൽ തട്ടി തെറിച്ചു.പക്ഷെ ഇതു പ്രതീക്ഷിച്ചപോലെ യുവാവ് മലക്കം മറിഞ്ഞു മാർജാര പദത്തോടെ നിലത്തു നിന്നു.

പിന്നീട് അവിടെ നടന്നത് കിരാതന്റെ അഭ്യാസപ്രകടനം ആയിരുന്നു.മലക്കം മറിഞ്ഞു അതിവേഗം ഇടത്തേക്കും വലത്തേക്കും വാൾ വീശി ചാടി എഴുനേറ്റു ഉയർന്നു പൊങ്ങി ഒരു കല്ലിനു മുകളിൽ നിന്നു,യുവാന്റെ മണം പിടിച്ചു.
കുതിര ചാണകത്തിന്റെ മണം തന്റെ എതിരാളിയുടേതെന്ന് കിരാതന് മനസിലായിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *