സാമ്രാട്ട് – 5

വളരെ ലളിതമായി സംസാരിക്കുന്ന അവളെ അദ്ദേഹം ഒന്ന് പരീക്ഷിക്കാനായി തീരുമാനിച്ചു (തന്റെ ആഗമന ഉദ്ദേശം വേറേ ആയിരുന്നെങ്കിലും അറിവിനെ ആരാധിച്ചിരുന്ന അപ്പൻ പണിക്കർക്ക്. അവളുടെ അറിവിനെ പരീക്ഷിക്കാതിരിക്കാനായില്ല ).

അവരുടെ സംഭാഷണത്തിനിടയിൽ അപ്പൻ പണിക്കർ തനിക്ക് ജാതി(വേദം ) മാറിയ വെള്ളം വേണമെന്ന് അവളോട്‌ പറഞ്ഞു. ഒരുനിമിഷം ആലോചിച്ചു,ഇപ്പോൾ കൊണ്ടുവരാം എന്ന് പറഞ്ഞു അടുക്കളയിലേക്ക്ക് പോകാനായി എഴുന്നേറ്റു.

അപ്പോൾ തനിക്കു ഊണിനു നുറു കറി വേണമെന്നും. ചവക്കാൻ നുറു കൂട്ടം വേണമെന്നും വിളിച്ചു പറഞ്ഞു. അവൾ ഒരു മന്ത സ്മിതത്തോടെ അവിടെ നിന്നും പോയി.

വിഷ്ണുവർധനും അവളുടെ അമ്മ ഭഗീരഥിയും,അപ്പൻ തമ്പുരാന്റ ആവശ്യം കേട്ടു കുഴങ്ങി. ഇത് കണ്ട് അവൾ വീട്ടു വേലക്കാരിയെ വിളിച്ചു കുറച്ചു കാര്യങ്ങൾ പറഞ്ഞു. അച്ചനോടും അമ്മയോടും വേവലാതി പെടേണ്ട എന്നറിയിച്ചു. അവൾ അടുക്കളയിൽ നിന്നു ഇറങ്ങുമ്പോൾ.തുണി കൈൽ പൊതിഞ്ഞു ഒരുമോന്തയിൽ എന്തോ കൊണ്ട് പണിക്കരുടെ അടുത്ത് വെച്ചു അവൾ മൊഴിഞ്ഞു.
“വേദം അല്പം കൂടുതൽ മാറിയിരിക്കുന്നു.. അതിനാൽ മരരുത്തു കഴിച്ചതിനു ശേഷം സേവിക്കാം” എന്ന് പറഞ്ഞു.

അപ്പൻ പണിക്കർ ഉറക്കെ ചിരിച്ചു…. കൂടെ അവളും. (ജാതി അഥവാ വേദം മാറുക എന്നാൽ സ്വഭാവം മാറുക എന്നാണ് അർത്ഥം. അതിനാൽ അവൾ കൊണ്ട് വന്നത് തിളച്ച വെള്ളം ആയിരുന്നു, ചൂടുവെള്ളം കൊണ്ടുവരാഞ്ഞത് അവൾക്ക് അയാളെ പരീക്ഷിക്കാൻ ആയിരുന്നു, മരുത്തെ ന്നാൽ വായു. വായു ഭക്ഷിച്ചാൽ എന്നാൽ, കുറച്ചുനേരം കാറ്റടിച്ചു തണുത്താൽ കുടിക്കാം എന്നായിരുന്നു ).

കുറേനേരത്തെ രസകരമായ സംഭാഷണത്തിനുശേഷം അവൾ അദ്ദേഹത്തെ ഉണിനായി ക്ഷണിച്ചു. ഊണിനായിരുന്ന അദ്ദേഹത്തിന് ആദ്യം ഇഞ്ചി കറി വിളമ്പിയശേഷം,അതിഥികൾ ക്ക് ഞങ്ങൾ 111 കാറികളാണ് വി ളമ്പാറുള്ളത്,അതുകൊണ്ട് ഞങ്ങളെ അതിന് അനുവദിച്ചാലും എന്നുപറഞ്ഞു ഹിമ 11കറികൾ കൂടെ വിളമ്പി.ഇഞ്ചി കറിയെ,കറികളുടെ രാജാവ് അല്ലെങ്കിൽ നുറ് കറി എന്നാണ് പറയാറ്‌.

അപ്പൻ പണിക്കർ പുഞ്ചിരിയോടെ ഭക്ഷണം കഴിച്ചു.ഉമ്മറത്തു വിഷ്ണുവര്ധന്റെ കൂടെ ഇരിക്കുമ്പോൾ അവിടെ വന്ന് വെറ്റിലയെടുത്തു,വെറ്റില യുടെ ഞരമ്പ് കീറി ചുണ്ണാമ്പു (നൂറു)തടകി അടക്കയും പുകലയും മുറിച് ഒരു ചുരുളായി അപ്പൻ പണിക്കർക്ക് കൊടുത്തു.

നുറു കുട്ടമുള്ളതിനാൽ നിറം മാറുമെന്നും അതിനാൽ അല്പം നിര് ഇരിക്കട്ടെ എന്നുപറഞ്ഞു മോന്തയിൽ വെള്ളവും,കോളാമ്പിയും വച്ചു വീട്ടിനുള്ളിലേക്ക് തിരിച്ചു.

തന്റെ മകന്റെ ദുർ നടപ്പ്‌ അറിയുന്നതിനാൽ,പെണ്ണ് ചോദിക്കാൻ പണിക്കർ വൈക്ലഭ്യപെട്ടു. ഒടുവിൽ മകളോട് ഒരുകാര്യം ചോദിക്കണം എന്ന് വിഷ്ണു വർദ്ധനോട് പറഞ്ഞു.ഹിമയോട് വിവാഹത്തെ പറ്റി അഭിപ്രായം ചോദിച്ചപ്പോൾ,ഞാൻ സ്വയംവരത്തിൽ വിശ്വസിക്കുന്നു എന്നവൾ പറഞ്ഞപ്പോൾ.മറ്റൊന്നും പറയാതെ അപ്പൻ പണിക്കർ അവിടെനിന്നും യാത്രയായി.

അടുത്ത ശിവ രാത്രിക്ക് ഹിമസുന്ദരിയുടെ,നിർത്തം ക്ഷേത്രത്തിൽ അപ്പൻ പണിക്കർ സംഘടിപ്പിച്ചു. അദ്ദേഹം കുടുംബം ഒന്നിച്ചു മണ്ഡപത്തിന്റെ മുന്നിൽ തന്നെ ഇരുപ്പുറപ്പിച്ചു.മുൻപേ തിരുമാനിച്ചപോലെ,ഉദയനെ മണ്ഡപത്തിന് നേർ മുന്നിൽ ഇരുത്തി.അപ്പൻ പണിക്കർക്ക് തന്റെ മകന്റെ സൗന്ദര്യത്തിൽ അത്രക്കും വിശ്വാസം ഉണ്ടായിരുന്നു എന്നുവേണം കരുതാൻ.

മുൻപ് സ്ത്രീ തല്പരൻ ആയിരുന്നെങ്കിലും ഉദയൻ ഒരു നൃത്ത ആരാധകനും സ്ത്രീകളെ ആത്മാർത്ഥമായി അംഗീകരിക്കുന്ന ആളുമായിരുന്നു. അവന് വേദാന്തത്തിൽ അസാമാന്യപാടവം ഉണ്ടായിരുന്നു.
തിരശീല മാറിയപ്പോൾ ഹിമസുന്ദരി കാണുന്നത് യുവ കോമളനായ ഉദയനെ ആണ്.ആനിമിഷം തന്നെ അവൾ അവനെ മനസിൽ വരിച്ചു. പക്ഷെ അദ്ദേഹത്തിന് തന്നെ ഇഷ്ടം ആകുമോ എന്ന് അവൾക്ക് മനസ്സിൽ ഒരു ആവലാതി ഉണ്ടായിരുന്നു.
നൃത്ത പ്രിയനായ,ഉദയൻ അവളെ ഉറ്റുനോക്കിയിരുന്നു ഇത് കണ്ട് അവൾ മതി മറന്നു നൃത്തം ആടി.രാധ കൃഷ്ണന് മുന്നിൽ എന്നപോലെ അവൾ അവനുമുന്നിൽ ഉരുകി.

ഉജ്വലമായ നൃത്തം കണ്ട് എല്ലാവരും ഹിമയെ വാഴ്‌ത്തി. ഒടുവിൽ ഉദയനും അവളെ അളവഴിഞ്ഞു പ്രകിതിർത്തിച്ചശേഷം.ഞാൻ ഭവതിയുടെ ഒരാരാധകനാണെന്നു പറഞ്ഞു.ഇത് അവളെ തരളിതയാക്കി, അവൾ ഇത്‌ തന്റെ മേലുള്ള ഇഷ്ടമായി കണ്ടതിൽ തെറ്റുപറയാൻ പറ്റില്ല.

ഹിമസുന്ദരി അപ്പൻ പണിക്കരുടെ കാൽ തൊട്ട് തൊഴുതു, എനിക്കിപ്പോൾ കല്യ ണത്തിനു താല്പര്യം ഉണ്ടെന്ന് അപ്പൻ പണിക്കരോട് പറഞ്ഞു. ഇത്രയും നല്ല കുട്ടിയോട് ഒന്നുമറക്കാൻനിൽക്കാതെ തന്റെ മകന് മറ്റൊരു സ്ത്രീയോടുള്ള ബന്ധം അപ്പൻ പണിക്കർ അവളെ അവിടെ വച്ചേ അറിയിച്ചു.

ഒരു നല്ല ഭാര്യയാൽ യമധർമ്മനെ പ്പോലും തിരുത്തനുകും എന്നതിനാൽ ഞാൻ ഉദയനെ വേളി കഴിച്ചുകൊള്ളാം എന്ന് വിഷ്ണുവര്ധനോടും അപ്പൻ പണിക്കാരോടും ഹിമസുന്തരി പറഞ്ഞു.

അപ്പൻ പണിക്കർ, മകളേ…….. നീ ഇന്നുമുതൽ എന്റെ മകളാണ് മരുമകൾ അല്ല എന്ന് പറഞ്ഞു തന്റെ ഭാര്യയുടെ കയ്യിലെ തങ്കവള ഊരി അവളെ അണിയിച്ചു……..

ഹിമസുന്ദരി ഉദയനെ കണ്ട്,തന്റെ ഇങ്കിതം അപ്പോൾ തന്നെ അറിയിച്ചു.
എനിക്ക് നിന്നെയും,നിന്റെ നിർത്തവും ഇഷ്ടമാണ്.പക്ഷെ എനിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ട്. അതുകൊണ്ട് എനിക്കുനിന്നെ ഭാര്യ ആയി കാണാൻ ബുദ്ധിമുട്ട് ആയിരിക്കും എന്ന് ഉദയൻ പറഞ്ഞു.

അങ്ങേക്ക് എൻറെ നൃത്തവും എന്നെയും ഇഷ്ടമാണെങ്കിൽ എന്നെ വേൾക്കുക.ഞാൻ അങ്ങയുടെ ഇങ്കിതത്തിനെതിരായി ഒന്നും ചെയ്യില്ല എന്നു മാത്രമല്ല അങ്ങേക്ക് ഇഷ്ടമുള്ളകാലത്തോളം ആ സ്ത്രീയെ കണ്ടുകൊള്ളുക എന്നും തീർത്തു പറഞ്ഞു.

അവരുടെ കൂടെ ഉണ്ടായിരുന്ന ഉദയന്റെ ഇളയ സഹോദരി,ഉദയനോട് വാക്കുകൊടുക്കാൻ നിർബന്ധിച്ചു,ഉദയന്റെ അമ്മകൂടി നിർബന്ധിച്ചപ്പോൾ മറ്റുഗത്യന്തരം ഇല്ലാതെ ഉദയൻ വിവാഹത്തിന് സമ്മതിച്ചു.

ഇതിനുള്ളിൽ കൊച്ചു നാഗ സുന്ദരി കോട്ടുവായിട്ടു,പാമ്പിൻ വാലുപോലുള്ള കയ്യും കാലും വിടർത്തി നീട്ടിയപ്പോൾ അവൾക്ക് ഉറക്കം വരാൻ തുടങ്ങി എന്ന്‌ മനസിലാക്കി നാഗമ്മ അവൾക്കു താരാട്ടു പാടാൻ തുടങ്ങി.

അന്ന് ചിരിച്ച മുഖത്തോടെ നാഗമ്മ കുഞ്ഞിനെ കിടത്തിയശേഷം തന്റെ അറയിലേക്കു ഉറങ്ങാൻ പോയി.

കുഞ്ഞു നാഗ സുന്ദരി ഉണരുമ്പോൾ നമുക്ക് നാഗകുലത്തെ കുറിച്ച് വീണ്ടും കേൾക്കാം നാഗമ്മയിൽ നിന്ന്.

*******************************************

ചന്ത്രോത്‌ മന – സർപ്പക്കാവ്

സരസ്വതിയുടെ ഉറഞ്ഞു തുള്ളൽ അല്പം ഒന്ന് കുറഞെക്കിലും. അവൾ ഉറഞ്ഞു തുള്ളുക തന്നെയാണ്. പാര്വ്വതി അമ്മക്കോ, താന്ത്രികജ്ഞാനം ഉള്ള കൃഷ്ണനോ എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങി.

അപ്പോൾ അമ്മു സരസ്വതി യുടെ കാലിലെ ചിലമ്പ് ശക്തയി വലിച്ചഅഴിച്ചു…

Leave a Reply

Your email address will not be published. Required fields are marked *