“എന്നിട്ട്?”
“ഇടക്കു വെച്ച് അവൾക്കെന്തോ ഒരു അകൽച്ച പോലെ എനിക്ക് തോന്നാൻ തുടങ്ങി. ചെറിയ ചെറിയ കള്ളത്തരങ്ങളൊക്കെ പറയുകേം, ഫോൺ വിളിച്ചാൽ ബിസി ആയിരിക്കുകേം, പിന്നെ തിരിച്ചു വിളിക്കാതിരിക്കുകേം അങ്ങനെയൊക്കെ.”
“ങും.”
“അതിൻ്റെ പേരിൽ ഞങ്ങൾ തമ്മിൽ ചെറിയ ഉടക്കൊക്കെ ഉണ്ടായി, പിന്നെ പാച്ച്-അപ് ആയി, അങ്ങനെയിരിക്കുകാണേ. ഒരു ദിവസമുണ്ട്, ഇതേ പോലെ ഉച്ചക്ക് ഞങ്ങടെ ക്ലാസ് വിട്ടു. ഞാൻ വീട്ടിൽ വന്നിട്ട്, എൻ്റെയൊരു ലൈബ്രറി ബുക്ക് ഒന്നൊന്നര മാസമായിട്ട് ഡ്യൂ ആയി കിടക്കുകാരുന്നു, അത് റിട്ടേൺ ചെയ്യാൻ വേണ്ടീട്ട് പിന്നേം കോളജിലോട്ട് പോയി.”
“ഉം.”
“അങ്ങനെ ബുക്കൊക്കെ കൊടുത്തിട്ട് വരുന്ന വഴി, എൻ്റൊരു ഫ്രണ്ടുണ്ട്, ജോയ്സ് — അവനെന്നെ കണ്ടതും, അളിയാ വാ, നമുക്കൊരു സ്ഥലം വരെ പോകാം, അത്യാവശ്യമാണെന്നു പറഞ്ഞ് എന്നെ അവൻ്റെ ബൈക്കേൽ കേറ്റിക്കോണ്ട് പോയി.”
“ഉം.”
“അവിടുന്ന് ഞങ്ങൾ, അവൻ്റെ വിവേക് എന്നു പറഞ്ഞൊരു ഫ്രണ്ടും, അവൻ്റൊരു കസിനും അവിടെ അടുത്ത് ഒരു വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നുണ്ടാരുന്നേ, അങ്ങോട്ടാ ഈ പോകുന്നത്.”
“ങും. പോയിട്ട്.”
“ബൈക്ക് കുറച്ചപ്പുറത്തു വെച്ചിട്ട് നടന്നാ ഞങ്ങളവിടെ ചെല്ലുന്നത്. എനിക്കപ്പഴും കാര്യമെന്താണെന്ന് പിടി കിട്ടിയിട്ടില്ല. ജോയ്സ് എന്നോട് ശബ്ദമുണ്ടാക്കാതെ പോയി ജനലുങ്കൽക്കൂടെ അകത്തോട്ടു നോക്കാൻ പറഞ്ഞു.”
“ഉം?” എന്നിൽ ആകാംക്ഷ വളർന്നു.
“ഞാൻ നോക്കിയപ്പോഴുണ്ട്, അവിടെ മെഹ്റിനും, പിന്നെ ഈ വിവേകെന്നു പറഞ്ഞവൻ്റെ കസിൻ അഭിഷേകും കൂടെ ബെഡ്റൂമിനകത്ത്!”
“ങേ!” ഞാൻ ശരിക്കും ഞെട്ടി.
“അതേന്നേ! അകത്തെ പരിപാടി എന്താരുന്നെന്ന് … അതിപ്പോ — എങ്ങനെയാ തന്നോടു ഞാൻ പറയുക … .”
“മറ്റേ പരിപാടിയായിരുന്നോ?” ഞാൻ അടക്കിയ ശബ്ദത്തിൽ ചോദിച്ചു.
“ആയിരുന്നോന്നു ചോദിച്ചാൽ അതെ, പക്ഷേ കളിയല്ല … .”
“പിന്നെ … ?”
“അതിപ്പോ … (ശബ്ദം താഴ്ത്തി) ‘ബ്ലോജോബ്’ എന്നു വെച്ചാൽ എന്താണെന്ന് അറിയുമോ?”
“വായിൽ വെച്ചോണ്ട് … ?”
“ഉം … അതായിരുന്നു രണ്ടും കൂടെ.”
“എൻ്റമ്മേ … ! എന്നിട്ട്?”
(ഒരു കുമ്പസാരം: ഇത്രയും കേട്ടപ്പോഴേക്കും എൻ്റെ യോനി നനയാൻ തുടങ്ങിയിരുന്നു എന്നതാണ് സത്യം. ആ സാഹചര്യത്തിൽ അത് അനുചിതമായിരിക്കാം. പക്ഷേ എൻ്റെ ജീവിതത്തിൽ ആദ്യമായാണ് ഒരു സുന്ദരൻ ചെറുക്കനുമായി കണ്ണുകളിൽ നോക്കിക്കൊണ്ട് സെക്സ് സംസാരിക്കുന്നത്. ഒരു കൗമാരക്കാരിയിൽ അത് വികാരമുണർത്തിയെങ്കിൽ അത് മനസ്സിലാക്കാവുന്നതല്ലേ? സ്വാഭാവികമല്ലേ? അഥവാ അല്ലെങ്കിൽ എൻ്റെ മനസ്സിൻ്റെ അതിരു കവിഞ്ഞ രതിതാത്പര്യത്തിന് എൻ്റെ ശരീരത്തിൻ്റെ ആ അനൈച്ഛികപ്രതികരണം ഒരു സാക്ഷ്യപത്രമായിരിക്കട്ടെ!)
“ഞാൻ തകർന്നെടോ, അവിടുന്ന് എങ്ങനെയാ വീട്ടിലെത്തിയതെന്ന് എനിക്കറിയില്ല. ജോയ്സ് എന്നെ പിടിച്ചു വലിച്ചോണ്ട് പോയി വണ്ടിയേൽ കേറ്റുന്നതും വീട്ടിൽ ചെന്ന് ബെഡിലോട്ടു കമിഴ്ന്നു വീണ് കിടന്നു കരയുന്നതുമേ ഓർമ്മയുള്ളൂ.”
“ശ്ശോ!” ആത്മാർഥമായി എനിക്ക് അവനോടു സഹതാപം തോന്നി.
“അന്നു വൈകിട്ട് അവളെ വിളിച്ച് ഞാൻ കണ്ടത് പറഞ്ഞു.”
“എന്നിട്ട്?”
“അവളുണ്ട് ഒടുക്കത്തെ ഡ്രാമ. അവളെ അവൻ ബ്ലാക്മെയിൽ ചെയ്ത് ചെയ്യിച്ചതാണെന്ന് ന്യായീകരണം!”
“എന്തു പറഞ്ഞ് ബ്ലാക്മെയിൽ ചെയ്തെന്ന്?”
“അതു ചോദിച്ചപ്പോൾ, ഫോണിൽക്കൂടെ പറയാൻ പറ്റില്ല, നേരിട്ടു പറയാം എന്ന്. ബാക്കിയുള്ളവരൊക്കെ പൊട്ടന്മാരല്ലേ!”
“ശ്ശോ, എന്തൊരു സാധനമാണ്!”
“എന്നിട്ട് ഡിപ്രഷനടിച്ച് ഒരാഴ്ച ഞാൻ കോളജിൽ പോകാതിരുന്നു.”
“അയ്യോ അതെയോ … എന്നാലും കഷ്ടമുണ്ട്, ഇങ്ങനൊക്കെ ചെയ്യാൻ എങ്ങനെ പറ്റുന്നു അല്ലേ?”
“ഉം.”
“ഇഷ്ടമില്ലെങ്കിൽ അതങ്ങ് തുറന്നു പറഞ്ഞ് ബ്രേക്അപ് ചെയ്യുവല്ലേ വേണ്ടത്?”
“അങ്ങനെയൊക്കെ മനുഷ്യരല്ലേ ചെയ്യുന്നെ, ഇതു പിശാച്! യക്ഷി!”
“അതു ശരിയാ!”
“ഉം … ഞാൻ അങ്ങനെ തലയ്ക്ക് ചൂടു പിടിച്ച് നടക്കുന്ന സമയത്തായിരുന്നു ഈ … വഴിയിലത്തെ ആ സംഭവം.”
