പൊട്ടി ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.
അവളുടെ പേഴ്സിൽ പാഡോ വല്ലതും ഉണ്ടോ എന്ന് നോക്കണം എന്നുണ്ടായിരുന്നു.
പക്ഷേ ധൈര്യം വന്നില്ല.
അപ്പോഴാണ് ഞാൻ ഓർത്തത് ഛെ ഞാനെന്തൊരു മണ്ടനാണ്, ഡേറ്റാണെങ്കിൽ അവൾ വരില്ലല്ലോ? ഏതായാലും കളിക്കാതെ ഇന്നേതായലും അവൾ പോകില്ല. ആ ചിന്ത വന്നതോടെ എനിക്ക് മനസ് തണുത്തു.
ഇവൾ എന്നെ ആസാക്കാനുള്ള പണിയാണെന്ന് തോന്നി. എങ്കിൽ ഞാനും അതേ നാണയത്തിൽ പെരുമാറാൻ തീരുമാനിച്ചു.
ആ ദിവസം അവളാദ്യമായി എന്നെ “ഏട്ടാ” എന്നു വിളിച്ചു.
ആ വിളി എവിടുന്നു വന്നു എന്ന് അപ്പോൾ എനിക്ക് മനസിലായിരുന്നില്ല. എങ്കിലും ഏട്ടയോ, കൂരിയോ എന്തായാലും കുഴപ്പമില്ല എന്നതായിരുന്നു എന്റെ അവസ്ഥ.
ഞാൻ : “അപ്പോൾ നമ്മളെന്താണ് ഭവതീ ഭുജിക്കുക?”
ജ്വാല: “ഉം?” കത്രിച്ചൊരു നോട്ടം
ജ്വാല: “എന്തൊക്കെ ഉണ്ടാക്കാനറിയാം?”
ഞാൻ : “അത്യാവശ്യം ചോറും കറിയും, പിന്നെ ഇറച്ചി, മീൻ, മുട്ട ഒക്കെ..”
ജ്വാല: “പോരട്ടെ”
ഞാൻ : “കപ്പ, ന്യൂഡിൽസ്, പുട്ട്”
ജ്വാല: “പിന്നെ പുട്ട്, മനുഷ്യന് ഇഷ്ടമുള്ളത് വല്ലതും പറ”
ഞാൻ : “എടാ കുട്ടൂ, നിനക്കെന്താ വേണ്ടത് എന്ന് പറ നമ്മുക്ക് മേടിക്കാം”
ജ്വാല: “അതൊന്നും വേണ്ട”
ഞാൻ : “ഉം? അതെന്താ”
ജ്വാല: “നമ്മുക്ക് തന്നെ ഉണ്ടാക്കാം”
നമ്മൾ എന്ത് അഭിപ്രായം പറയുന്നോ, അത് ശരിയാണെങ്കിലും തെറ്റാണെങ്കിലും അവൾ അതിന് നേരേ വിപരീതം പറഞ്ഞ് നമ്മളെ കൊണ്ട് സമ്മതിപ്പിക്കും. അവൾക്ക് നമ്മൾ അവളെ അനുസരിക്കുന്നത് കാണുന്നത് ഭയങ്കര സംതൃപ്തിയാണെന്ന് തോന്നിയിട്ടുണ്ട്. വളരെ സില്ലിയായ കാര്യങ്ങളിലെല്ലാം അവൾ ഇതു തന്നെ ചെയ്യുമായിരുന്നു.
ഒരു ഡോമിനേറ്റിങ്ങ് ക്യാരക്റ്റർ. അത് ഭീഷണിയുടെ രൂപമൊന്നുമല്ല, മറിച്ച് അവളുടെ സൗന്ദര്യമാകുന്ന മധുവിൽ വീണുഴലുന്ന ഭൃഗത്തെ പോലെ നമ്മെ പീഡിപ്പിക്കുക, തേനിലാൽ ശ്വാസംമുട്ടി നാം മരിക്കുക!!! അതിൽ സന്തോഷിക്കുന്ന സാഡിസം.
ആ വാക്കൊന്നും യഥാർത്ഥത്തിൽ ചേരില്ല.
എന്നാൽ അവളുടെ ഭാവങ്ങളുടെ രൂപം നമ്മുടെ ഉള്ളിൽ നിന്നും നമ്മുടെ എല്ലാ അഹങ്കാരങ്ങളും, എല്ലാ ആൺമേൽക്കൊയ്മയും ഞരമ്പിൽ പിടിച്ച് വലിച്ചൂരി വെറും തെർമ്മോക്കോൾ പോലെ നമ്മെ നിർഗ്ഗുണപരബ്രഹ്മം ആക്കിക്കളയും.
ചിലപ്പോൾ തോന്നും ഒരു കൊച്ചുകുട്ടിയുടെ പിടിവാശിയാണ് അവൾ കാണിക്കുന്നത് എന്ന്.
മറ്റു ചിലപ്പോൾ തോന്നും ഒരു കാര്യസ്ഥയുടെ സ്വഭാവമാണവൾക്ക് എന്ന്.
എന്തായാലും അവളുടെ ‘പാചകം സ്വയം ചെയ്യാം’ എന്ന അഭിപ്രായത്തിന് ഞാൻ തയ്യാറായിരുന്നു.
ഞാൻ : “എന്തുണ്ടാക്കണം?”
ജ്വാല: “ഇവിടെ പന്നി കിട്ടുമോ?”
ഞാൻ : “കിട്ടും പക്ഷേ അതൊക്കെ അങ്ങ് ദൂരെയാണ്, പിന്നെ നാട്ടിലെ പോലെ നല്ലതൊന്നുമല്ല”
ജ്വാല: “ഡ്രോപ്പ്ഡ്, അടുത്തത്?”
ഞാൻ : “നീ പറയ്”
ജ്വാല: “എന്നാൽ പിന്നെ ചിക്കൻ തന്നെ മതി”
ഞാൻ : “കൂടെ?”
ജ്വാല: “അത് ചോറോ, ചപ്പാത്തിയോ ആയാലും കുഴപ്പമില്ല”
ഞാൻ : “ചോറ് ആയാലോ?”
ജ്വാല: “ചപ്പാത്തി കിട്ടില്ലേ വാങ്ങാൻ?”
ഞാൻ : “കിട്ടും”
ജ്വാല: “എന്നാ അത് മതി”
എല്ലാം പറഞ്ഞുറപ്പിച്ച് പോകാൻ ഇറങ്ങിയപ്പോൾ കൂളായി പറയുന്നു…
ജ്വാല: “ചില്ലി ചിക്കൻ കെട്ടോ?”
ഞാൻ : “ങേ ചില്ലി ചിക്കൻ ഉണ്ടാക്കാനോ?”
ജ്വാല: “ആം”
ഞാൻ : “നിനക്കറിയാമോ ഉണ്ടാക്കാൻ”
ജ്വാല: “മ്ച്ച്” ഇല്ല എന്നർത്ഥം.
ഞാൻ : “പിന്നെ”
ജ്വാല: “നീ ഉണ്ടാക്കണം”
എന്റെ കഷ്ടകാലത്തിന് പണ്ടൊരിക്കൽ ഞാൻ ചില്ലിചിക്കനും മറ്റും നാട്ടിൽ വച്ച് വീട്ടിൽ ഉണ്ടാക്കിയത് പറഞ്ഞിട്ടുണ്ടായിരുന്നു.
‘നീ പ്രതികാരം ചെയ്യുകയാണല്ലേ’ എന്ന് എൻ.എഫ് വർഗ്ഗീസ് പറഞ്ഞതു പോലെ പറയാൻ എനിക്ക് തോന്നി. പറഞ്ഞില്ല.
മുമ്പ് പറഞ്ഞതു പോലെ തന്നെ നമ്മൾ പറഞ്ഞതെല്ലാം സത്യമാണോ എന്ന് അറിയാനും, നമ്മളെ ബുദ്ധിമുട്ടിക്കാനും വേണ്ടിതന്നെ.. നമ്മൾ അവൾക്കായി ബുദ്ധിമുട്ടുന്നത് കാണുമ്പോൾ അവൾക്കൊരു ഒരു ത്രില്ല്.
പക്ഷേ ആ സൗന്ദര്യത്തിനുമുമ്പിൽ എനിക്കെപ്പോഴും തോൽക്കാനിഷ്ടമായിരുന്നു.
“ഒടയതമ്പുരാനേ, കൈയ്യിൽ നിന്നും ഇട്ടുള്ള കളിയാണ്, ചില്ലി ചിക്കൻ ശരിയായില്ലെങ്കിൽ ഇന്ന് കളിക്കാൻ പോലും കിട്ടില്ല.” മനസിൽ പറഞ്ഞുകൊണ്ട് ഞാൻ ലിഫ്റ്റിൽ കയറി.
