സൂര്യനെ പ്രണയിച്ചവൾ- 17 2

“ക്യാമ്പസ് അല്ലെ പെണ്ണേ!”

ചിരിച്ചു കഴിഞ്ഞ് തന്‍റെ വിരലുകളുടെ മൃദുലതയില്‍ വസന്തത്തിന്‍റെ ഉഷ്ണം
നല്‍കാന്‍ വേണ്ടി പതിയെ തലോടിക്കൊണ്ട് അവന്‍ പറഞ്ഞു.

“ഒരു ഗുണവുമില്ലെങ്കില്‍ കൂടി പലരും പലരേം പ്രൊപ്പോസ് ചെയ്യാറുണ്ട്…അതിനെ നീ അങ്ങനെ കണ്ടാല്‍ മതി. അല്ലാതെ എനിക്ക് എന്തേലും ഗ്ലാമര്‍ ഉണ്ട് എന്നൊന്നും കരുതണ്ട!”

“കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി എന്‍റെ ഒരേയൊരു ജോലി എന്താണ് എന്ന് ജോയ്ക്കറിയാമൊ?”

ചുറ്റും നോക്കി ആരും കാണുന്നില്ല എന്ന് ഉറപ്പു വരുത്തി അവന്‍റെ കൈത്തലത്തില്‍ ചുംബിച്ചുകൊണ്ട് താന്‍ ചോദിച്ചു.

“എന്താ?”

“ജോയെ പ്രൊപ്പോസ് ചെയ്ത പെണ്ണുങ്ങളുടെ ലിസ്റ്റുണ്ടാക്കുക! അറിയാമോ? ഏതേലും പെണ്ണ് ചെയ്യുന്ന പണിയാണോ ഇത്? എല്ലാ പെണ്ണുങ്ങടേം ഹാര്‍ട്ട് ത്രോബല്ലേ? ഓരോ പെണ്ണും ജോയെ അപ്പ്രോച്ച് ചെയ്യുമ്പഴും എന്‍റെ ഇവിടം പടപടാന്ന് ഇടിക്കുമായിരുന്നു….”

അത് പറഞ്ഞ് താന്‍ നെഞ്ചില്‍ തൊട്ടു.

ജോ അപ്പോള്‍ അങ്ങോട്ട്‌ നോക്കി.

“ശ്യെ! നോട്ടം മാറ്റ് ജോ!”

നിയന്ത്രിക്കാനാവാത്ത ലജ്ജയോടെ, വിവശതയോടെ താന്‍ അപ്പോള്‍ പറഞ്ഞു.

“ആരേലും കാണും ജോ എന്‍റെ അവിടെയൊക്കെ നോക്കിയാല്‍!”

“ഐം സോറി…”

അവന്‍ പെട്ടെന്ന് പറഞ്ഞ് കണ്ണുകള്‍ പിന്‍വലിച്ചു.

“അടിമേടിക്കും, സോറി പറഞ്ഞാല്‍!!!”

അവന്‍റെ അരക്കെട്ടില്‍ അപ്പോള്‍ കൈച്ചുറ്റിപ്പിടിച്ച്, ആര് കണ്ടാലും കുഴപ്പമില്ല എന്ന മട്ടില്‍ താന്‍ അവന്‍റെ കണ്ണുകളിലേക്ക് നോക്കി.

“എന്‍റെ എല്ലാം ജോടെ അല്ലെ?”

ചൂടുള്ള സ്വരത്തില്‍ താന്‍ മന്ത്രിച്ചു.

“എന്‍റെ മനസ്സും ആത്മാവും എന്‍റെ ശരീരത്തിലെ ഓരോ ഭാഗവും എല്ലാം ഞാന്‍ ജോയ്ക്ക് എന്നേ സമര്‍പ്പിച്ച് കഴിഞ്ഞതാണ്….എന്‍റെ ജോ … ദ മോസ്റ്റ് ഗ്ലാമറസ്….മൈ ഹാര്‍ട്ട് ത്രോബ്….”

“ആയിരിക്കാം,”

ഓര്‍മ്മകളില്‍ നിന്നും തിരികെ വന്ന് അവള്‍ രാകെഷിനോട് പറഞ്ഞു.

ഗായത്രിയുടെ നോട്ടം വീണ്ടും മലനിരകളില്‍ തറഞ്ഞു.

“പക്ഷെ ഞാന്‍ ഒരു പൊളിറ്റിക്കല്‍ സെലിബ്രിറ്റിയുടെ മകളായിരുന്നു. സെന്ട്ര ല്‍ മിനിസ്റ്റര്‍ പോലെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പൊസിഷനില്‍ ഉള്ളയാളുടെ മകള്‍… “

അത് പറയുമ്പോള്‍ ഗായത്രി രാകേഷിനെ നോക്കുകയുണ്ടായില്ല.
“….അച്ഛന്റെ സല്‍പ്പേരും ഇമേജും എന്‍റെ ക്യാമ്പസ് ലൈഫിലേ പ്രവര്‍ത്തികള്‍ കാരണം എംബറാസ്സ്ഡ് ആകരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു…ഐ ന്യൂ ഐ വാസ് ഇന്‍ മീഡിയാ ഗ്ലെയര്‍…”

അവളുടെ കാതുകള്‍ വീണ്ടും മലകളുടെ വന്യഗഹനതയില്‍ നിന്നും ഒരു പുല്ലാങ്കുഴല്‍ സംഗീതത്തിന് കാത്തിരുന്നു.

“…..സോ ഐ വാസ് നോട്ട് ഇന്‍റ്റു ക്യാമ്പസ് റൊമാന്‍സ് …”

രാകേഷ് അവളെ സൂക്ഷിച്ചു നോക്കി.

“അപ്പോള്‍ ഞാന്‍ അറിഞ്ഞതും അന്വേഷിച്ച് കണ്ടെത്തിയതുമൊക്കെ റിയല്‍ അല്ല,”

“കണ്ടെത്തിയയത് ജോയല്‍ എന്ന ടെററിസ്റ്റുമായി എനിക്ക് ഫ്രണ്ട്ഷിപ്പോ മറ്റെന്തെങ്കിലും കണക്ഷനോ എന്നാണെങ്കില്‍ റിയല്‍ അല്ല,”

അവളുടെ സ്വരത്തിലെ ദൃഡത രാകേഷിനെ സ്പര്‍ശിച്ചു.
എങ്കിലും വാക്കുകള്‍ക്ക് പൂര്‍ണ്ണമായും ഹൃദയയതിന്റെ പിന്തുണ ഇല്ല എന്ന് ഒരു ധ്വനിയില്ലേ?
ഉണ്ട്!
ഇവള്‍ സംസാരിക്കുന്നത് തലച്ചോറ് കൊണ്ടാണ്.
ചിന്തിച്ച്.
വാക്കുകള്‍ അളന്നെടുത്ത്.
കൃത്യതയോടെ.
എ പ്രിസൈസ് ക്ലോക്ക് വര്‍ക്ക് പെര്‍ഫെക്ഷന്‍ തനിക്കതില്‍ കാണുവാന്‍ കഴിയുന്നുണ്ട്.
എന്തിന്?
അവന്‍ സ്വയം ചോദിച്ചു.

“ഗായത്രി…”

അവന്‍ സാവധാനം വിളിച്ചു.

“ഇനി ഒരു അണ്‍ ഒഫീഷ്യല്‍ ക്വസ്റ്റ്യന്‍…”

അവള്‍ അവനെ ഉറ്റുനോക്കി.
ആകാംക്ഷയോടെ.

“ഗായത്രിയ്ക്ക് എന്നെ ഇഷ്ടമാണോ?”

അവന്‍ ചോദിച്ചു.
അപ്രതീക്ഷിതമായ ആ ചോദ്യത്തിന് മുമ്പില്‍ അവളൊന്ന് സംഭ്രമിച്ചു.
അതവളുടെ കണ്ണുകളില്‍ നിന്നും അവന്‍ വ്യക്തമായി വായിച്ചെടുത്തു.

“ഡൂ യൂ റിയലി ലൈക് മീ?”

അവന്‍ വീണ്ടും ചോദിച്ചു.

“രാകേഷ് ഞാന്‍….”

അവളുടെ കണ്ണുകള്‍ സ്വയമറിയാതെ നിറഞ്ഞു.
പക്ഷെ പെട്ടെന്ന് മനോനില വീണ്ടെടുത്ത് അവളവനെ അഭിമുഖീകരിച്ചു.
“ഞാന്‍ അച്ഛനെയും അമ്മയേയും ഇതുവരെയും അനുസരിക്കാതിരുന്നിട്ടില്ല…”

Leave a Reply

Your email address will not be published. Required fields are marked *