” നീ ടൊവിനൊ തോമസ്സല്ലെടാാ”
“പിന്നെ”.. ആക്കല്ലെ”??
” ഹെയ് ആക്കിയതല്ലടാ .. കാര്യായിട്ടാ..
നിന്റെ പ്രായത്ത് ഞാനും ഇതു പോലെ തന്നെയായിരുന്നു.. മസ്സിലും പെരുപ്പിച്ച് മീശയും പിരിച്ച് .. ഹഹഹ..”
“ഇന്നും മോശമൊന്നുമില്ല.. ആ മസ്സിലൊക്കെ ഒന്നയഞ്ഞെന്ന് മാത്രം പിന്നെ കുറച്ച് ചുളിവുകളും വന്നു.. ”
“ഉം.. ”’..
“എന്നാ വിടാം”
“ഓകെ.. ഇത് ചോദിക്കാനാണൊ ഇവിടെ വരെ വന്നത്.. ”
“നിന്റെയൊപ്പം കറങ്ങീട്ട് കുറച്ചായില്ലെ അതും കൂടിയുണ്ട്…”
ഞങൾ വണ്ടിയെടുത്ത് തിരിച്ച് പോന്നു.. പോരുന്ന വഴി ഒന്ന് രണ്ട് സ്ഥലത്തൊക്കെ കേറി .. തിന്നും കുടിച്ചുമൊക്കെ കുറെ കഴിഞ്ഞിട്ടാണു ഞങ്ങൾ വീട്ടിലെത്തിയത്.
ഉച്ചകഴിഞ്ഞ് ഞാൻ സാജിതയെ കാണാൻ പുറപെട്ടു.. അവളുടെ ക്ലാസ് കഴിയുന്ന സമയത്ത് ഞാൻ സ്കൂളിലേക്ക് ചെന്നു.. അവിടെ സ്റ്റാഫ് റൂമിൽ കുറച്ച് ടീചേർസും എച്ച് എം ഉം ഒക്കെയുണ്ടായിരുന്നു..
“ആ.. അൻവർ… എന്താണു ഒരു മുന്നറിയിപ്പില്ലാതെ”? എച്ച് എം ചോദിച്ചു..
” ഇല്ലാ കുഴപ്പല്ല്യാ ഞാൻ.. ഞാനൊരാളെ കാണാൻ.. വേണ്ടി..”..
“ആരാ.. ആരെയാ കാണേണ്ടത്”?
” സാജിത..”??
“സാജിത ടീചർ ഇവിടെയുണ്ടായല്ലൊ.. അപ്പുറത്ത് ഒന്നു നോക്കൂ..”
“ആ.. ഞാൻ നോക്കാം..” ഞാൻ പറഞ്ഞ് തിരിഞ്ഞ്പ്പോൾ..
“ആ …. അൻവർ, നാളെ കഴിഞ്ഞ് സ്കൂളിലൊരു പരിപാടീണ്ട് താൻ പങ്കെടുക്കണം..”. എച്ച് എം പറഞ്ഞു..
” ഒഹ്.. ആയിക്കോട്ടെ ഞാൻ എത്താം” അതും പറഞ്ഞ് പുറത്തിറങ്ങി
ഞാൻ ആ വരാന്തയിലൂടെ നടന്നു.. എതിർ വശത്തു നിന്നും സാജിത വരുന്നു..
അവൾ എന്നെ കണ്ട് ഒരു പ്രത്യേക അവസ്ഥയിലേക്ക് മാറുന്നത് ഞാനറിഞ്ഞു.. അവൾ ഒന്ന് ചിരിച്ചു.. ഞാനും.
“എന്തെ കാണണമെന്ന് പറഞ്ഞിരുന്നത്”?
ഞാൻ ചോദിച്ചു..
” ഞാൻ …”
“നമുക്ക് ഒന്ന് നടക്കാം..” അവൾ പറഞ്ഞു..
“ഓഹ്.. ആയിക്കോട്ടെ”… ഞാൻ പറഞ്ഞു..
” ഞാനന്ന് തന്ന ലെറ്റെർ വായിച്ചില്ലാലെ..”
“അതിനു പറ്റിയില്ല.. ആ സമയത്തായിരുന്നു വല്ലിപ്പാക്ക് വയ്യാതായതും ഒക്കെ.. ”
“സാരല്ല്യാ.. വല്ലിപ്പാക്ക് ഇപ്പൊ എങ്ങെനിണ്ട്..”?
” ആൾക്ക് ഉഷാറായി..”!!
“ഉം..” അവളൊന്ന് മൂളി..
“അന്ന് വീട്ടിൽ വന്നിട്ട് എന്തൊക്കെ തെറിയായിരുന്നു വിളിച്ചത്..”?
” അത് .. അന്ന് സ്വൽപ്പം മദ്യം..”!!
“ഉം”..
” പണ്ടൊന്നും മദ്യപാനം ഇല്ലായിരുന്നല്ലൊ”!?
“ഇല്ലായിരുന്നു.. പിന്നീട് തുടങ്ങേണ്ടി വന്നു..”
“ഉം.”
“ഇപ്പോഴും കവിതകളെഴുതാറുണ്ടൊ” അവൾ എന്നോട്..
“നല്ലതെവിടെയൊക്കെയൊ നഷ്ട്ടപെട്ടു എന്നിൽ നിന്ന്..”
അവളെന്റെമുഖത്തേക്കൊന്ന് നോക്കി.. ആ സമയം എന്റെ കണ്ണ് നിറഞ്ഞിരുന്നത് അവൾ ശ്രദ്ധിച്ചു..
“ഞാൻ….. ഞാനൊരു സാധനം തന്നാ വാങ്ങൊ!??”
“എന്താണു..”?
അവളെനിക്ക് നേരെ ഒരു ചെറിയ പെട്ടി നീട്ടികൊണ്ട്..
” അത് ഇതിനകത്തുണ്ട്..”!!
വീട്ടിൽ ചെന്ന് സമാധാനമായി.. ആരും ശല്ല്യത്തിനില്ലാത്ത ശാന്തമായ നേരത്ത് ഇത് തുറന്ന് നോക്കണം”!
“ഹൊ.. അത്രക്ക് വിലയുള്ളതാണൊ”..
ചങ്കിൽ വീർപ്പുമുട്ടി നിന്ന വേദന , എന്റെ ചോദ്യത്തിന്റെ ഉത്തരത്തെ തടഞ്ഞു.. അവളുടെ നാവിൽ ആ ഉത്തരം കിടന്ന് വിങ്ങി.. ഒന്നും പറയാതെ അവൾ തിരിഞ്ഞ് നടന്നു..
ഞാനും മടങ്ങി വീട്ടിലേക്ക്.. ഇതിലെന്താണെന്നറിയാനുള്ള ആകാംഷ എന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു.
പെട്ടന്ന് എന്റെ ഫോൺ ശബ്ദിച്ചു.. ഞാൻ വണ്ടി നിർത്തി ഫോണെടുത്തു..
അത് സ്ഥലം സിഐ ദിനേഷ് സർ ആയിരുന്നു.
” ഹാാ.. സർ നമസ്ക്കാരം.. “. ഞാൻ പറഞ്ഞു..
” നമസ്ക്കാരം , അൻവർ ഇപ്പൊ എവിടാ?”
“ഞാൻ ദേ.. വീടെത്തുന്നു.. എന്തെ”?
” ഒന്നു കാണണം.. ഇപ്പൊ തന്നെ”!!
“എന്താ സർ അത്യാവശ്യം.?”
“താൻ വാ പറയാം.. ”
“ഓകെ.. സർ ദേ എത്തി..”
ഞാൻ സ്റ്റേഷനിലേക്ക്…
സ്റ്റേഷനിലെത്തി ഞാൻ കേറി ചെന്നു.. സിഐ ദിനേഷ സർ ന്റെ റൂമിലേക്ക്..
“ആ അൻവറെ.. വാ ഇരിക്ക്..”
“എന്താ സർ … എന്തെങ്കിലും പ്രശ്നമുണ്ടൊ..”
“ഉണ്ട്.. പറയാം”
ഒരു ലെറ്റെർ അദ്ധേഹം എന്റെ നേരെ നീട്ടി..
“താനിതൊന്ന് വായിച്ച് നോക്ക്”
ഞാനത് തുറന്ന് വായിച്ചു..
