പ്രിയ. എനിക്കൊരു സഹായം വേണം. ജീവന്മരണപ്രശ്നമാണ്. അവന്റെ ഷേവുചെയ്ത പാതിമൂത്ത നാരങ്ങയുടെ ഇളം പച്ചനിറം കലർന്ന കവിളിൽ ഒരു കടികൊടുക്കാൻ തോന്നി.
എന്നെ രാമുവെന്നു വിളിച്ചാൽ മതി. അവൻ പിന്നെയും ചിരിച്ചു. പിന്നെ അവളുടെ ചെവിയിലേക്ക് ചുണ്ടുകളടുപ്പിച്ചു.
ഉം? അവന്റെ ആഫ്റ്റർഷേവിന്റെ മണവുമാസ്വദിച്ച് പ്രിയ ചോദിച്ചു.
ശങ്കർ സാറിന്റെ വീട്ടിലെ അഡ്രസ് വേണം.
ഓ.. പക്ഷേ സാറിന്നവധിയാണല്ലോ. സുഖമില്ല. അത്യാവശ്യത്തിനേ ഫോൺ ചെയ്യാവൂന്ന് പറഞ്ഞിട്ടൊണ്ട്.
അതല്ലേ പ്രിയയുടെ അടുത്ത് വന്നത്. ഇത്രേം ഒരെമർജെൻസിയല്ലായിരുന്നേല്…. ഫോൺ ചെയ്യണ്ട. ഞാൻ നേരെ പോയിക്കണ്ടോളാം.
ശരി. അവളൊരു പേപ്പറിൽ എഴുതിക്കൊടുത്തു. പിന്നെയെന്റെ പേര് പറഞ്ഞേക്കല്ലേ!
ജീവൻ പോയാലുമില്ല. രാമു ചിരിച്ചുകൊണ്ട് നടന്നകന്നു. പ്രിയ ഒരു നെടുവീർപ്പിട്ടു.
എട്ടു നിലകൾ മാത്രമുള്ള ഫ്ലാറ്റുകളുടെ സമുച്ചയം. ചുറ്റിലും ധാരാളം സ്ഥലം. പഴയ കൺസ്ട്രക്ഷൻ ആയിരിക്കാം…അപ്പോ വലിയ മുറികളും പൊക്കമുള്ള സീലിങ്ങുമായിരിക്കും. സെക്യൂരിറ്റി കെളവന്റെ ചോദ്യം ചെയ്യലിൽ നിന്നും പാസ്സ്മാർക്കു വാങ്ങി പാസ്സായി, വണ്ടി അകത്തേക്ക് കയറ്റിയിട്ട് രാമു ഏ ബ്ലോക്കിലേക്ക് നടന്നു.
പെട്ടെന്ന് അവനെ തൊട്ടു തൊട്ടില്ലെന്ന മട്ടിലൊരു സൈക്കിൾ വന്ന് ബ്രേക്കിട്ടുരഞ്ഞു നിന്നു. രാമു കാഷ്വലായൊന്നു നോക്കി. ചന്തമുള്ളൊരു പെൺകുട്ടി. പോണിടെയിലും ജീൻസും ടീഷർട്ടും. അവൻ ലിഫ്റ്റിന്റെ മുന്നിലെത്തിയപ്പോൾ അവളുമുണ്ട്. ഉള്ളിൽക്കേറി എട്ടാമത്തെ നിലയിലേക്കുള്ള ബട്ടണമർത്തിയിട്ട് അവൻ കയ്യിലുള്ള ഫയൽ തുറന്ന് മാനേജരുടെ ഒപ്പിന്റെയവിടെ പെൻസിൽ വെച്ച് ഫയലടച്ചു. നേരത്തേ മൊബൈലിൽ പാതി നോക്കിയ മെസേജിലൊന്നു കണ്ണോടിച്ചപ്പോഴേക്കും ലിഫ്റ്റു നിന്നു. മൊബൈലിൽ നിന്നും കണ്ണെടുക്കാതെയവനിറങ്ങി. നേരെ നോക്കിയപ്പോൾ കണ്ടത് മാനേജരുടെ ഫ്ലാറ്റിന്റെ നമ്പർ.
ലേഡീസ് ഫസ്റ്റ് എന്നാണ്. ആ പിന്നെ മാനേർസില്ലാത്തവർക്ക് ഇതൊന്നും വല്ല്യ കാര്യമല്ലെന്നറിയാം. ഒന്നാന്തരം ഇംഗ്ലീഷിൽ ഒരു കിളിനാദം! നോക്കിയപ്പോൾ ആ പെൺകുട്ടി!
ക്ഷമിക്കണം. ഞാനോരോ ടെൻഷനിൽപ്പെട്ട് ശ്രദ്ധിച്ചില്ല.അവൻ ചിരിച്ചു. ആ പെണ്ണും മനോഹരമായ ദന്തനിരകൾ കാട്ടി. അവൻ മുന്നോട്ടു നടന്നു. ബെല്ലടിക്കുന്നതിനു മുന്നേ അവൾ ചാടി ചാവിതിരിച്ച് വാതിൽ തുറന്നു.
ശങ്കർ സർ? അവൻ ചോദിച്ചു.
വന്നാലും പ്രഭോ! അവന്റെയന്തം വിട്ട മുഖവും നോക്കി അവൾ ചിരിച്ചുകൊണ്ട് അകത്തേക്കോടി.
എന്താടീ ഇത്? ഉള്ളിൽ നിന്നുമൊരു മധുരസ്വരം.
ഡാഡിയെക്കാണാനാരോ? ആ പെണ്ണിന്റെ ശബ്ദം.
കർട്ടൻ മാറ്റി വെളിയിലേക്ക് വന്ന സ്ത്രീയെക്കണ്ട് രാമു അന്തംവിട്ടു നിന്നു!
സ്വപ്നങ്ങളിൽ വന്നിരുന്ന ദേവത. തേനിന്റെ നിറമുള്ള, വലിയ കണ്ണുകളുള്ള, സുന്ദരമായ മുഖമുള്ള, പഴയ സാരിയിലൊതുങ്ങാത്ത കൊഴുത്ത അവയവങ്ങളുള്ള ഇത്തിരി മുതിർന്ന സ്ത്രീ. ആ നീലക്കണ്ണുകളിൽ അവന്റെ ഹൃദയം ലയിച്ചുപോയി….
അവർ ചിരിച്ചപ്പോൾ രാമുവിന്റെ കാലുകൾ ബലഹീനങ്ങളായി. അവൻ അവരറിയാതെ സോഫയുടെ പിന്നിൽ പിടിച്ചു.
ആരാ?… മുല്ലമൊട്ടുകൾ പോലെയുള്ള പല്ലുകൾ…
ക്ഷമിക്കണം മാഡം. രാമുവിന്റെ കോർപ്പറേറ്റ് വ്യക്തിത്വം ഉണർന്നു. ഞാൻ രാമചന്ദ്രൻ. ലൂബ്രിക്കന്റ്സിന്റെ പുതിയ സെയിൽസ് മാനേജറാണ്. ശങ്കർ സാറിനു സുഖമില്ലെന്നറിഞ്ഞു. ഒരൊപ്പു വേണമായിരുന്നു. ബുദ്ധിമുട്ടിക്കുകയാണെന്നറിയാം.
ചാരു, കൊഴുത്ത കുണ്ടി വശത്തെ മേശമേൽ ചാരി, മുന്നിൽ നിന്ന പൗരുഷം തുളുമ്പുന്ന മുഖം നോക്കി. ഇതുവരെ കണ്ടിട്ടില്ല. ഘനമുള്ള, എന്നാൽ സൗമ്യമായ ശബ്ദം. അവളറിയാതെ മന്ദസിച്ചു.
സാരമില്ല മിസ്റ്റർ രാമചന്ദ്രൻ. നിങ്ങളിരിക്കൂ. ശങ്കർ മയക്കത്തിലായിരുന്നു. ഞാനൊന്നു നോക്കീട്ടു വരാം.
ചാരു കർട്ടന്റെ പിന്നിൽ മറഞ്ഞപ്പോൾ രാമുവിന്റെ മനസ്സാകെ ഒരു ചുഴലിക്കാറ്റിലുലഞ്ഞു… ആരാണീ അപ്സരസ്സ്? മുഴുത്ത അവയവങ്ങളുള്ള മനം കവരുന്ന പുഞ്ചിരിയുള്ളവൾ?
ആ സ്വപ്നം മറഞ്ഞപ്പോൾ അവനൊന്നു സ്വയം നോർമ്മലാവാൻ ശ്രമിച്ചു. താനൊരു ഭർത്താവും അച്ഛനുമാണ്. കണ്ടുമുട്ടുന്ന ഏതെങ്കിലുമൊരു പെണ്ണിന്റെ പിന്നാലെ പോവാനുള്ളതല്ല, ജീവിതം. നിനക്കെന്തു പറ്റി? അവൻ മനസ്സിനെ ശാസിച്ചു.
രാമചന്ദ്രൻ… ഞാൻ രാമൂന്നു വിളിച്ചോട്ടെ? ആ മയക്കുന്ന സ്വരം വീണ്ടും. അവന്റെ ഹൃദയമലിഞ്ഞു… തീർച്ചയായും… ഒരു സംശയവുമില്ലായിരുന്നു.
ശരി. അകത്തേക്ക് വരൂ.. അവനേതോ ആകർഷണമുള്ള, നനുത്ത ഗന്ധം ആ വാതിൽക്കലൂടെ കടന്നുപോയി എന്നു തോന്നി. എണീറ്റ് മുന്നിലൂടെ ഒഴുകുന്ന ആനനടയൊത്ത ചന്തിയും ചേലും കണ്ടവൻ വശത്തെ വിശാലമായ ബെഡ്റൂമിലെത്തി.
ഒരു ബനിയനും, മുണ്ടും ധരിച്ച ശങ്കർ നീണ്ടു നിവർന്നു കിടന്നിരുന്നു. കാലിലൊരു കമ്പിളിയും, തലയിൽ മങ്കിക്യാപ്പും.
ഇരിക്കൂ രാമചന്ദ്രൻ. ശങ്കർ കസേര ചൂണ്ടിക്കാട്ടി. രാമു കാര്യങ്ങൾ ചുരുങ്ങിയ വാക്കുകളിൽ വിവരിച്ചു.
വെങ്കിട്ടരാമൻ നല്ല അക്കൗണ്ടൻ്റാണ്. പക്ഷേ മോശം ബിസിനസ് മാനും. കമ്പനിയിൽ പണം വരുന്നത് കസ്റ്റമറിന്റെ കയ്യിൽ നിന്നാണെന്ന കാര്യം പല അക്കൗണ്ടന്റുകളും മറക്കുന്നു. ഐ നോ ദിസ് കസ്റ്റമർ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഒന്നോ രണ്ടോ വട്ടം മാത്രമേ പേമെന്റ് ഡിലേ ചെയ്തിട്ടുള്ളൂ… രാമുവിന്റെ പേപ്പറിൽ ഒപ്പിട്ടുകൊണ്ട് ശങ്കർ പറഞ്ഞു.
താങ്ക്സ് സർ. പിന്നെ ബുദ്ധിമുട്ടിച്ചതിൽ സോറി. രാമുവെണീറ്റു.
നോ നോ രാമൂ. നിങ്ങളാണ് ബുദ്ധിമുട്ടിയത്. ഞാനാണ് സോറി പറയണ്ടത്. ഏതായാലും വെങ്കിയെ പറഞ്ഞുമനസ്സിലാക്കാനുള്ള എനർജി ഇപ്പോഴില്ല.
ഗെറ്റ് വെൽ സൂൺ… സർ.
ചാരൂ… രാമുവിനെന്തെങ്കിലും കുടിക്കാൻ കൊടുക്കൂ… ശങ്കർ വിളിച്ചു.
ഒന്നും വേണ്ട സർ…. അവൻ സ്വീകരണമുറിയിലെത്തി. ചാരു അവിടെയുണ്ടായിരുന്നു.
രാമു ഇരിക്കൂ. ചായയോ, കാപ്പിയോ? പിന്നെയും ഭംഗിയുള്ള ചിരിയും മധുരസ്വരവും.
ഓഫീസിൽ പോവാനിത്തിരി… അവന്റെ ഒഴികഴിവൊന്നും അവൾ വകവെച്ചില്ല. ഇവിടിരിക്കൂ… രാമുവിനെ അമ്പരപ്പിച്ചുകൊണ്ട് അവളവന്റെ കൈത്തണ്ടയിൽ കയറിപ്പിടിച്ചു. അവളുടെ അടുപ്പവും, ആ കണ്ണുകളിലെ തിളക്കവും അവന്റെ മുട്ടുകൾ വിറപ്പിച്ചു…അറിയാതെ ഇരുന്നു പോയി.
പേടിക്കണ്ട. വർഷാ… അവർ വിളിച്ചു. ആ പെണ്ണു വെളിയിൽ വന്നു.
ദേ അച്ഛന്റെ ഫോണെടുത്ത് അങ്കിളിന്റെ പേപ്പറൊന്ന് സ്കാൻ ചെയ്ത് പ്രിയയ്ക്കയച്ചുകൊടുക്ക്. ചാരുവകത്തേക്കു പോയി.
സ്കാനിങ്ങും, വാട്ട്സ്ആപ്പിൽ അയയ്ക്കലും കഴിഞ്ഞ് ഇപ്പോൾ ട്രാക്സും ടീഷർട്ടും ധരിച്ച വർഷ ചിരിച്ചു. മമ്മി കസ്റ്റഡിയിലെടുത്തു അല്ലേ!
മമ്മിയെല്ലാരേയും കസ്റ്റഡിയിലാക്കാറുണ്ടോ? അവൻ ശബ്ദം താഴ്ത്തി ചോദിച്ചു.