❤️ ❤️ വാരണം ആയിരം ❤️ ❤️ 6അടിപൊളി  

ആദ്യം ചന്തുവും അവന്‌റെ കൈപിടിച്ചു മാനസിയും വേശ്യാഗൃഹത്തിനു പുറത്തേക്കിറങ്ങി. എന്നാൽ അപ്രതീക്ഷിതമായി കുറച്ച് അതിഥികൾ അവിടെയുണ്ടായിരുന്നു.
വേശ്യാഗൃഹത്തിന്‌റെ മുറ്റത്ത് മൂന്നു ജീപ്പുകൾ അതിലൊന്നിന്‌റെ ബോണറ്റിൽ ഇരിക്കുന്നു മുനിസാഹിബ്.
‘ഞാൻ വാങ്ങിച്ച പെണ്ണിനേയും കൊണ്ട് എവിടെപ്പോകുന്നെടാ ചന്തൂ.’ ഒരു പുച്ഛച്ചിരിയോടെ മുനിസാഹിബ് അവനോടു ചോദിച്ചു.
ചന്തു ഒന്നന്ധാളിച്ചു നിന്നു. ‘മുനിസാഹിബ് ഞാൻ പണം തന്നതല്ലേ, നിങ്ങളല്ലേ പറഞ്ഞത് ഇവളെയും കൊണ്ടു പോകാൻ’ അവൻ വിളിച്ചു ചോദിച്ചു.
‘ഉവ്വ് നീ പണം തന്നു.അതിനെന്താ,പലരും എനിക്കു പണം തരാറുണ്ട്. പക്ഷേ പെണ്ണിനെ തരൂല്ല, അവളെ അവിടെ വിട്ടിട്ടു വെക്കം പോകാൻ നോക്ക്.’ മുനിസാഹിബ് പറഞ്ഞു.
‘മുനിസാഹിബ് ഇതെന്താണു നിങ്ങൾ വാക്കു പറഞ്ഞതല്ലേ.’ ചന്തു വിളിച്ചു ചോദിച്ചു. പേടിച്ചരണ്ട മാനസി അവന്‌റെ കൈത്തണ്ടയിൽ മുറുകെ പിടിച്ചിരുന്നു.മൃതിയടഞ്ഞ ഒരു ജീവിതത്തിൽ പ്രതീക്ഷകൾ വന്നു നിറഞ്ഞതാണ്.എന്നിട്ടിപ്പോ വീണ്ടും.
‘ഡാ മുനിസാഹിബ് വാക്കുതരും പക്ഷേ പാലിക്കാറില്ല.പല തന്തയ്ക്കു പിറന്നവൻ എന്നാണു പണ്ട് എന്നെ എല്ലാവരും വിളിച്ചിരുന്നത്,അതിന്‌റെ കുഴപ്പമാകും.പെട്ടെന്നു പോകാൻ നോക്കൂ, ഇല്ലെങ്കിൽ എനിക്കു നിന്നെ കൊല്ലേണ്ടി വരും.’ മുനിസാഹിബ് കൈയിലെ വടിവാൾ കുലുക്കിക്കൊണ്ടു പറഞ്ഞു.
‘ചന്തൂ എന്നെ ഇവിടെ വിട്ടിട്ടു പൊക്കോളൂ, ഇല്ലെങ്കിൽ അവർ നിന്നെ കൊല്ലും’ മാനസി അവന്‌റെ കൈ വിടുവിക്കാൻ ശ്രമിച്ചു. എന്നാൽ അവൻ കൂടുതൽ കരുത്തോടെ ആ കൈകളിൽ മുറുകെ പിടിച്ചു.
ചന്തുവിന്‌റെ നിൽപ്പും ഭാവവും കണ്ട് മുനിക്ക് അരിശം കയറി. ‘പക്കടോ ലഡ്കീ കോ, മാരോ ഉസ് സാലേ കോ.’
മുനിസാഹിബിന്‌റെ കൂടെയുള്ള ഗുണ്ടകൾ ഓടിയെത്തി. അവരിലൊരുത്തന്‌റെ ചവിട്ടേറ്റു ചന്തു ദൂരേക്കു തെറിച്ചുവീണു.അവർ മാനസിയെ ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചു.അവൾ അലമുറയിട്ടു കരഞ്ഞു.മാമിസാനും പെൺകുട്ടികളും പരിഭ്രാന്തരായി വീടിനകത്തു കയറി കതകടച്ചു.
ചന്തു വീണിടത്തു നിന്നെഴുന്നേറ്റു.’മുനീ വാക്കു പാലിക്കു, പെൺകുട്ടിയെ വിടൂ’ അവൻ പരുഷമായ സ്വരത്തിൽ മുനിസാഹിബിനോടു പറഞ്ഞു.’കഴിയുമെങ്കിൽ വന്നു രക്ഷിക്കൂ ശക്തിമാൻ..നിന്‌റെ പെണ്ണിനെ ഇന്നു ഞാനങ്ങു കൊണ്ടുപോകും.ഇനിയിവളെ സായിപ്പിനു കൊടുക്കുന്നില്ല. ഞാനും എന്‌റെ പയ്യൻമാരും ഇന്നവളെയങ്ങ് അനുഭവിക്കും.നാളെ വല്ലതും ബാക്കിയുണ്ടെങ്കിൽ നീ വന്നു കൊണ്ടുപോയ്‌ക്കോ…’ മുനിസാഹിബ് വഷളച്ചിരിയോടെ പറഞ്ഞു.

ക്ഷമയുടെ നെല്ലിപ്പലക കണ്ടിരുന്നു ചന്തു.അവന്‌റെ ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊന്തി.ഇതു മുംബൈ പട്ടണമാണെന്നും താൻ എതിരിടുന്നതു കൊടിയ ഗുണ്ടകളോടാണെന്നും അവൻ മറന്നു. മീസാൻ സേഠ് നൽകിയ റിവോൾവർ ഇപ്പോഴുമുണ്ടായിരുന്നു കൈയിൽ.അതവൻ തിരിച്ചു കൊടുത്തിരുന്നില്ല.
പോക്കറ്റിൽ നിന്ന് അവൻ തോക്കു വലിച്ചെടുത്തു.മുനിസാഹിബിനു നേർക്കു നീട്ടി.’ഹേ’ മുനിസാഹിബ് കൈയുയർത്തിയപ്പോഴേക്കും വെടിപൊട്ടി.ആ തന്തയില്ലാത്തവന്‌റെ ഹൃദയത്തിൽ തന്നെ അതു തുളതീർത്തു. ഒരാർത്തനാദത്തോടെ മുനി മറിഞ്ഞുവീണു മരിച്ചു.

മുംബൈയിലെ അധോലോകത്തിനു ഒരു പ്രശ്‌നമുണ്ട്. ഒരു തലവന്‌റെ ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളാണ് അവർ. തലവൻ നഷ്ടപ്പെട്ടാൽ എത്ര കരുത്തുറ്റ സംഘവും നിലംപൊത്തിവീഴും.അവർക്കു പിന്നെ നിലനിൽപില്ല.
മുനിസാഹിബ് വെടിയേറ്റു വീണതോടെ ഗുണ്ടകൾ നാലുപാടും ചിതറിയോടി അപ്രത്യക്ഷരായി.അവർ നന്നായി പേടിച്ചിരുന്നു.ചന്തുവിന്‌റെ കൈയിൽ തോക്കു കാണുമെന്നു സ്വപ്‌നത്തിൽ പോലും മുനിസാഹിബും വിചാരിച്ചു കാണില്ല.ഏതായാലും ആ ഗുണ്ടാത്തലവൻ മരിച്ചു വിറങ്ങലിച്ചു തെരുവിൽ കിടന്നു.

ചന്തു താഴേക്കു കുത്തിയിരുന്നു.താനൊരു കൊലപാതകിയായെന്ന സത്യം അവനെ വീർപ്പുമുട്ടിച്ചു. ഈശ്വരാ, ഇനിയെന്തെല്ലാം നേരിടേണ്ടി വരും. പൊലീസ് അറസ്റ്റുചെയ്യും, പിന്നെ ജയിൽ അല്ലെങ്കിൽ തൂക്കുകയർ.ജീവിതത്തിനു വീണ്ടും ഒന്നു നിറം പിടിച്ചുവരികയായിരുന്നു.എല്ലാം തകർന്നല്ലോ
അവൻ അവിടിരുന്നു പൊട്ടിക്കരഞ്ഞു.
തോളിൽ ഒരു കരതലം അമർന്നപ്പോളാണ് അവൻ തിരിഞ്ഞു നോ്ക്കിയത്. മാനസിയായിരുന്നു.ആശ്വസിപ്പിക്കുന്ന ഒരു മുഖഭാവം അവൻ അവളിൽ കണ്ടു.
‘നമുക്കിവിടെ നിന്നു പോകാം ചന്തൂ, വേഗം പോകാം..’ പതർച്ചയ്ക്കിടയിലും അവൾ പറഞ്ഞു.
എങ്ങോട്ടു പോകുമെന്ന ചോദ്യം ഉ്ണ്ടായിരുന്നു. ചന്തുവും മാനസിയും പോയതു തമ്പിയുടെ അടുക്കലേക്കാണ്. കാര്യങ്ങളറിഞ്ഞ തമ്പി ഞെട്ടിത്തരിച്ചു,കുറച്ചുനേരം ആലോചിച്ച ശേഷം അവൻ ചന്തുവിനോടു പറഞ്ഞു
‘നീയെന്തായാലും ഇപ്പോൾ പൊലീസിനു പിടികൊടുക്കരുത്, എവിടെയെങ്കിലും ഒളിച്ചുതാമസിക്കണം.’
‘എവിടെ’ ചന്തു ചോദിച്ചു.
‘മുംബൈ പൊലീസിന് ഏറ്റവും പേടിയുള്ളിടത്ത്, ധാരാവിയിൽ’ അവൻ പറഞ്ഞു.
തമ്പി പറഞ്ഞതു ശരിയായിരുന്നു. ധാരാവി എന്നു കേട്ടാൽ മുംബൈ പൊലീസ് കയറാൻ രണ്ടു തവണ ആലോചിക്കും.തന്നെക്കാൾ വലിയ കുറ്റകൃത്യങ്ങൾ ചെയ്തവർ അവിടെ കാലങ്ങളോളം താമസിക്കുന്നുണ്ട്.
അങ്ങനെ തമ്പിയുടെ ഉപദേശപ്രകാരം ധാരാവിയിലെ ഒരു കുടിലിൽ ചന്തുവും മാനസിയും ഒളിച്ചുതാമസിച്ചു.ഓരോ നിമിഷവും അറസ്റ്റ് പ്രതീക്ഷിച്ചാണു ച്ന്തു കഴിഞ്ഞത്. അതിനാൽ മാനസിയോട് ഒന്നു മിണ്ടാനുളള മാനസികാവസ്ഥ പോലും അവനുണ്ടായിരുന്നില്ല.ഇടയ്ക്കിടെ പൊലീസ് തന്നെ അറസ്റ്റു ചെയ്യുന്നതു സ്വപ്‌നം കണ്ട് അവൻ ഉറക്കത്തിൽ നി്ന്നു ഞെട്ടി ഉണർന്നു.അവൻ ഉറങ്ങാതായി.
എന്നാൽ സ്ഥിതി മറ്റൊന്നായിരുന്നു.
മുനിസാഹിബ് ചൗപ്പാട്ടിയിലെ ഗുണ്ടാനേതാവും പൊലീസിന്‌റെ വലംകൈയുമൊക്കെയായിരുന്നു എന്നതു ശരി തന്നെ. എന്നാൽ ഇടയ്ക്ക് അവൻ പൊലീസിനും മേലേ കയറിക്കളിക്കാൻ തുടങ്ങിയിരുന്നു. പൊലീസ് പറയുന്നത് കുറേക്കാലമായി അവൻ അനുസരിക്കാറില്ല. ബീച്ചിനടുത്ത് ഒരു പട്രോൾ സംഘത്തെ മുനിസാഹിബും കൂട്ടുകാരും ഇതിനിടയ്ക്ക് അടിച്ചു മൃതപ്രായരാക്കിയത് പൊലീസുകാർക്കിടയിൽ വലിയ ഇഷ്യു ആയിരുന്നു.ഇതിനിടെ ചൗപ്പാട്ടിയിലെ പൊലീസ് ഇൻസ്‌പെക്ടറുടെ ഭാര്യയോട് അപമര്യാദയായി പെരുമാറാനുള്ള ധൈര്യവും അവനുണ്ടായി. മുനിസാഹിബിനെ ഏതെങ്കിലും വ്യാജ എൻകൗണ്ടറിൽ തീർക്കാനായി തക്കം പാർത്തിരിക്കുകയായിരുന്നു പൊലീസ്.
അതിനിടയിലാണു ചന്തു അവനെ വെടിവച്ചുകൊന്നത്. ഇതു പൊലീസിന്‌റെ ജോലി കുറച്ചു. കൂടുതൽ അന്വേഷിക്കാൻ ഒന്നും അവർ മിനക്കെട്ടില്ല. അപകടമരണമെന്ന നിലയിൽ കേസ് ക്ലോസ് ചെയ്തു.ഗുണ്ടകൾ മരിച്ചുകഴിഞ്ഞാൽ അവർക്കു വേണ്ടി നിയമപ്പോരാട്ടം നടത്താൻ ആരുമുണ്ടാകില്ല. അങ്ങനെ മുനിസാഹിബിനെ എന്നന്നേക്കുമായി മുംബൈ പൊലീസ് എഴുതിത്തള്ളി.ചന്തുവിനെ തേടി പിന്നെയൊരു പൊലീസും എത്തിയില്ല.
എന്നാൽ മറ്റു ചിലർ അവനെ തേടിയെത്തി. മീസാൻ സേട്ടിനു ചരക്കെത്തിച്ചതും മുനിസാഹിബിനെ കൊന്നതും അധോലോകവൃത്തങ്ങൾക്കിടയിൽ അവനെ പ്രശസ്തനാക്കിയിരുന്നു.കൂടുതൽ അസൈൻമെന്‌റുകൾ അവനു ലഭിച്ചു,സ്മഗ്ലിങ്ങായിരുന്നു കൂടുതലും.
ചന്തുവിന് അതേറ്റെടുക്കാതെ നിവൃത്തിയില്ലായിരുന്നു.അധോലോകത്തിൽ ഒരിക്കൽ പെട്ടാൽ പിന്നെ അതിൽ നിന്നു രക്ഷപ്പെടുന്നത് മിനക്കേടാണ്.അധോലോക പശ്ചാത്തലമുള്ളയൊരാൾക്ക് മറ്റു ജോലികൾ ലഭിക്കാനും പ്രയാസമാണ്. തനിക്കു കിട്ടിയ അസൈൻമെന്‌റുകൾ ചന്തു ഏറ്റെടുത്തു.ഇത്തവണ തമ്പിയും അവനൊപ്പം കൂടി.കരവഴിയും കടൽവഴിയും അവൻ ചരക്കുകൾ കൃത്യസ്ഥാനത്തെത്തിച്ചു. മാനസിക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നെങ്കിലും അവൻകണക്കിലെടുത്തില്ല.അവൾക്കു ചെറിയ മോഹങ്ങളെ ഉണ്ടായിരുന്നുള്ളൂ,മുംബൈ വിട്ട് എങ്ങോട്ടെങ്കിലും പോയി ചന്തുവിനൊപ്പം ജീവിക്കണം. പട്ടിണിയാണെങ്കിലും പ്രശ്‌നമില്ല.
മാനസി ഇപ്പോഴും അവന്‌റെ ഭാര്യയായിരുന്നില്ല.അവർ തമ്മിൽ മറ്റു ബന്ധങ്ങളുമുണ്ടായിരുന്നില്ല.ഒരേ കുടിലിൽ താമസിക്കുന്ന രണ്ടു പേർ.
ഏറ്റെടുത്ത ദൗത്യങ്ങളൊക്കെ വിജയമായതോടെ ചന്തുവിനു നിൽക്കാൻ സമയമില്ലാതായി. അവന്‌റെ കൈയിൽ പണവും നിറഞ്ഞു.ലോഖണ്ട്വാലയിൽ ഒരു രണ്ട് ബെഡ്‌റൂം ഫ്‌ളാറ്റെടുത്ത് ചന്തുവും മാനസിയും അങ്ങോട്ടേക്കു മാറി.
ഇതിനിടയിൽ ഒരു ശുഭമുഹൂർത്തത്തിൽ ഒരു ക്ഷേത്രനടയിൽ വച്ച് ചന്തു മാനസിയെ മിന്നുകെട്ടി. മീസാൻ സേട്ടും തമ്പിയും മാത്രമാണു വിവാഹത്തിൽ പങ്കെടുത്തത്.അവർ തന്നെ സാക്ഷികളുമായി.മാനസി അവർക്കെല്ലാം പായസവും കാരറ്റ് ഹൽവയും നൽകി സത്കരിച്ചു. അവളുടെ ഏറ്റവും വലിയ ആഗ്രഹം.ഈ ജീവിതത്തിൽ നടപ്പാകില്ലെന്നു കരുതിയ ആഗ്രഹമാണു സാക്ഷാത്കരിച്ചത്. ഒരു പാവം പെണ്ണിന്‌റെ വിവാഹമെന്ന സ്വപ്നം.
ലോഖണ്ഡ്വാലയിലെ കിടപ്പുമുറിയിൽ നിറഞ്ഞ മനസ്സോടെ മാനസി ചന്തുവിന് ആദ്യചുംബനം നൽകി.അവളുടെ ചുണ്ടുകൾ അവന്‌റെ മുഖത്തു പരതി നടന്നു.കൈകൾ അവനെ വരിഞ്ഞുമുറുക്കി.
പിടിവിടാൻ മനസ്സില്ലായിരുന്നു മാനസിക്ക്, പിടിയിൽ നിന്നു മോചിതനാകാൻ അവനും. ഗുജറാത്തിപ്പെണ്ണിന്‌റെ അലൗകികമായ ഉടലഴക് അവന്‌റെ ശരീരത്തേക്ക് ഒരു മഴ പോലെ പെയ്തിറങ്ങി.ഒരുപാടു നേരം നീണ്ടു നിന്ന വേദനയുടെയും ചാരിതാർഥ്യത്തിന്‌റെയും പ്രണയത്തിന്‌റെയും നിമിഷങ്ങൾ.ലക്ഷങ്ങൾ പലരും വിലപറഞ്ഞ കന്യകാത്വം തന്‌റെ ജീവിതത്തിലെ ഇഷ്ടപുരുഷനു തന്നെ സമ്മാനിച്ച ചാരിതാർഥ്യത്തോടെ മാനസി കട്ടിലിൽ നിന്നെഴുന്നേറ്റു.അവരുടെ ബെഡ്ഷീറ്റിൽ ചുവന്ന ചോരത്തുള്ളികൾ അങ്ങിങ്ങു വീണു കിടപ്പുണ്ടായിരുന്നു. അതിലേക്ക് അവൾ വല്ലാത്തൊരിഷ്ടത്തോടു നോക്കി.
ആദ്യസമാഗമത്തിന്‌റെ ക്ഷീണത്തിൽ ചന്തു ഉറക്കമായിരുന്നു. അവൾ അവനരികിൽ ചെന്ന് അവന്‌റെ മുടിയിൽ തലോടി.അവനു ദൃഷ്ടിദോഷം ഉണ്ടാകാതെയിരിക്കാൻ ഇരു മുഷ്ടികളും മടക്കി അവന്‌റെ തലയ്ക്കിരുവശവും വച്ചു. എന്നിട്ടു നിലക്കണ്ണാടിയിൽ പോയി തന്‌റെ നഗ്നമേനി നോക്കി നിന്നു.ഒരു ചെപ്പിൽ നിന്ന് അൽപം സിന്തൂരമെടുത്ത് അവൾ തന്‌റെ സീമന്തരേഖയിൽ ചാർത്തി.
താനിനി കന്യകയല്ല, തനിക്കൊരു അവകാശിയുണ്ടായിരിക്കുന്നു.
വളരുകയായിരുന്നു ചന്തു. അനുദിനം. അവന്‌റെ സംഘത്തിലേക്ക് ഒട്ടേറെപ്പേർ ചേർന്നു. തമിഴ്‌നാട്ടുകാരനായ പാണ്ഡ്യൻ, ഹരിയാനക്കാരനായ ഗോവിന്ദ ഖുശ്വാഹ, മറാത്തിയായ ലാൽ ജാംലി പിന്നെ ഒട്ടേറെപ്പേർ.തമ്പിയായിരുന്നു ചന്തുവിന്‌റെ വലംകൈ അഥവാ ഛോട്ടാസാബ്. ചന്തുവിനെ അധോലോകം വേറൊരു പേരിൽ വിളിച്ചുതുടങ്ങി..ചന്തുസാഹിബ്.
ചങ്കുറപ്പുള്ളവനെ ചക്രവർത്തിയാക്കുന്ന നഗരമാണ് മുംബൈ. അവന്‌റെ വിദ്യാഭ്യാസവും കുലവും ഒന്നും ഒരു പ്ര്ശ്‌നമില്ല.എന്തു ചരക്കും മുംബൈയിൽ എ്ത്തിക്കാൻ ചന്തുസാഹിബിനെ ഏൽപിച്ചാൽ മതിയെന്ന് ഒരു മന്ത്രമായി കള്ളക്കടത്തുകാർ ഉരുവിട്ടു.
മറ്റുള്ള അധോലോക സംഘങ്ങളെപ്പോലെയല്ലായിരുന്നു ചന്തുവിന്‌റെ ഗ്രൂപ്പ്. കള്ളക്കടത്തും ഹവാലയും മാത്രമായിരുന്നു അവരുടെ പ്രവർത്തന മേഖല.പൊതുജനങ്ങളിലേക്കിറങ്ങി ഹഫ്ത പിരിക്കുന്നതിൽ നിന്നും അക്രമങ്ങൾ ഉണ്ടാക്കുന്നതിൽ നിന്നും തന്‌റെ സംഘാംഗങ്ങളെ ചന്തു കർശനമായി വിലക്കി. അതു മൂലം മറ്റുള്ള ഗ്യാങ്ങുകൾ അവനെ വലിയ സ്‌നേഹത്തോടെ കരുതി. മുംബൈയിലെ എല്ലാ അധോലോക നേതാക്കളുമായും ദൃഢസൗഹൃദത്തിലായിരുന്നു ചന്തു.
കൃത്യമായ വരിപ്പണം അവൻ പൊലീസിന്‌റെയും കസ്റ്റംസിന്‌റെയും ഉദ്യോഗസ്ഥർക്കെത്തിച്ചു കൊടുത്തതിനാൽ അവരും ചന്തുവിന് ഒരു

Leave a Reply

Your email address will not be published. Required fields are marked *