‘“ അതാ ഞാനും പറഞ്ഞെ ഒന്നു പുറത്തേക്ക് വാ… എനിക്ക് ഒന്നു സംസാരിക്കണം പ്ലീസ്” ഞാൻ നിന്ന് കെഞ്ചി.
‘“ പുറത്തേക്കോ!….. നടക്കില്ല, നീ പോകാൻ നോക്ക് അമലെ…” ഇതും പറഞ്ഞ് മായ തുറന്നു വച്ച ജനാല പാളിയിൽ പിടിച്ചു കൊണ്ട്,ജനാല അടയ്ക്കുവാൻ മുതിർന്നു. ഞാൻ വേഗം അവളുടെ കൈയ്യിൽ പിടുത്തമിട്ടുകൊണ്ട് അവളുടെ കണ്ണുകളിലേക്ക് ദയനീയമായ് നോക്കി.
‘“ നീ എന്താ ഈ കാണിക്കുന്നെ, ശ്ശെ.. നീ ഒന്നു പിടിവിട്ടെ.”
“ എനിക്കൊന്ന് സാമാധാനമായ്ട്ട് സംസാരിച്ചാൽ മാത്രം മതി, ഒന്ന് പുറത്തേക്ക് വാ മോളെ” ദയനീയമായ് ഞാൻ പറഞ്ഞു.
‘“ നിനക്കെന്താ എൻ്റെ അവസ്ഥ പറഞ്ഞാൽ മനസ്സിലാകാത്തെ, എൻ്റെ ഏട്ടൻ മരിച്ചിട്ട് ഒരാഴ്ച തികഞ്ഞതേ ഉള്ളൂ, അതിനിടയിലാ നീ കൂടി ഇപ്പൊ എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നെ. പിന്നെ ഇപ്പോൾ നമ്മളെ ആരേലും കണ്ടാൽ പിന്നെ പറയണോ എൻ്റെ കാര്യം”’മായ കരച്ചിലിൻ്റെ വക്കോളം എത്തിയിരുന്നു.
‘“ നിൻ്റെ കാര്യം,നിൻ്റെ അവസ്ഥ,നിൻ്റെ വിഷമം എല്ലാം നിൻ്റെ…നിൻ്റെ… നിൻ്റെ.നീ എന്താ എൻ്റെ ഭാഗം മനസ്സിലാക്കാത്തെ? ഈ പറഞ്ഞതൊക്കെ എനിക്കും ഉണ്ട് വിഷമവും ഒക്കെ. എല്ലാം നീ കാരണമാ ഞാൻ ഒന്ന് ഉറങ്ങിയിട്ട് എത്ര നാളായെന്ന് നിനക്കറിയാമോ?”
പെട്ടെന്ന് മായയുടെ മകൾ കിടക്കയിൽ തിരിഞ്ഞു കിടന്നു. അവളുടെ അനക്കം ശ്രദ്ധയിൽപ്പെട്ട ഞാൻ സംസാരം നിർത്തി. മായയും ഒരു നിമിഷം കിടുങ്ങി. ഒന്നുനെടുവീർപ്പെട്ട് കൊണ്ട് മായ പറഞ്ഞു “കണ്ടില്ലെ,നമുക്ക് പിന്നെ സംസാരിക്കാം നീ ഇപ്പൊ ദയവ് ചെയ്ത് പോ…”
“ഈ ലോകം ഇന്ന് അവസാനിച്ചാൽ പോലും നിന്നോട് ഇന്ന് സംസാരിക്കാതെ ഞാൻ ഇവിടുന്ന് പോകില്ല. ഞാൻ പുറക് വശത്തുണ്ടാകും” എന്നും പറഞ്ഞ് ഞാൻ ആ ജനൽ പാളി അടച്ചു.
പതിയെ ഞാൻ പുറക് വശത്തെ ഡോറിന് മുന്നിൽ സ്ഥാനം പിടിച്ചു. ‘പണി പാളിയോ അനക്കം ഒന്നുമില്ലല്ലോ, വന്നില്ലെങ്കിൽ മൂഞ്ചി. എന്തായാലും പറഞ്ഞു പോയ് നേരം വെളുക്കുന്നവരെയെങ്കിലും നിൽക്കാം’ ഇങ്ങനെ ആലോചിച്ച് ഞാനവിടെ നിന്നു, അവളെയും പ്രതീക്ഷിച്ച്. 5 മിനിട്ടിനു ശേഷം വാതിൽ തുറക്കുന്ന ഒച്ച കേട്ടു. അപ്പോഴാണ് ആശ്വാസം തോന്നിയത്.
അവർ പതിയെ വാതിൽ തുറന്ന് പുറത്തിറങ്ങി,ശബ്ദമുണ്ടാക്കാതെ സൂക്ഷ്മതയോടെ വാതിൽ ചാരി. ഒരു നീല കളർ നൈറ്റി ആയിരുന്നു അവളുടെ വേഷം. ചന്തിയോളം വരുന്ന അവളുടെ മുടി ഒക്കെ അഴിഞ്ഞ് പറന്നു കിടക്കുന്നു.ഒരു യക്ഷിയെ പോലെ
‘“ എന്താ? എന്താ നിനക്ക് പറയാനുള്ളത് വേഗം പറഞ്ഞിട്ട് പോകാൻ നോക്ക്” മായ ദൃതി കൂട്ടി കൊണ്ട് ചോദിച്ചു. ആ കണ്ണുകൾ ചുവന്നിട്ടുണ്ട്.
‘“ പറയാം വാ” എന്ന് പറഞ്ഞ് കൊണ്ട് അവളുടെ കൈയ്യിൽ പിടിച്ചു കൊണ്ട് ഞാൻ നടന്നു.
‘“ എങ്ങോട്ട്, നീ കൈവിട്, ആരേലും എഴുന്നേൽക്കും മുന്നെ എനിക്ക് തിരികെ എത്തണം” ഞാൻ ബലം പിടിച്ച് നടക്കുന്നതിനൊപ്പം എന്നോടൊത്ത് കൂടെ വരുന്നതിനിടയിൽ അവൾ പറഞ്ഞു.
‘“ എനിക്ക് സമാധനമായിട്ട് സംസാരിക്കണം. ഇവിടെ അതിന് പറ്റില്ല, നമുക്ക് അങ്ങോട്ട് മാറി നിൽക്കാം” ഞാൻ ബാലമായ് അവളെ നടത്തിച്ചു. അവൾ കുറെ പറഞ്ഞെങ്കിലും ഞാൻ ഒന്നും ചെവി കൊണ്ടില്ല.
വീടിൻ്റെ മുൻ വശത്തെത്തിയപ്പോൾ ഞാൻ കാണുന്നത് ഒരു വെള്ള മുണ്ടും മൂടിപ്പുതച്ച് കസേരയിൽ ഇരുന്ന് ഉറങ്ങുന്ന ലല്ലുവിനെയാണ്. എൻ്റെ ശ്രദ്ധ അവനിലേക്ക് പോയപ്പോൾ മായയും അവനെ നോക്കി. പെട്ടെന്ന് അമ്പരപ്പോടെ അവൾ ചോദിച്ചു “ഇവനെന്താ ഇവിടെ? നീ എന്നെ കൊലക്ക് കൊടുക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുവാണല്ലെ,ഇവനോട് നീ എല്ലാം പറഞ്ഞോ?”
‘“ എല്ലാം പറയാം നീ വന്നെ” അങ്ങനെ അവളെയും കൊണ്ട് ഞാൻ,അവളുടെ പണിനടക്കുന്ന സ്വന്തം വീട്ടിലെത്തി. അവിടെ വിശ്വനാഥൻ്റെ അസ്ഥിത്തറയുടെ മുന്നിൽ അവളെ കൊണ്ട് എനിക്ക് അഭിമുഖമായ് നിർത്തി. അസ്ഥിതറയിൽ കൊളുത്തിവച്ച തീ നാളത്തിൻ്റെ മുന്നിൽ ഞങ്ങൾ നിന്നു.
