ചിന്തകൾക്ക് മറ്റെന്തിനെക്കാളും ആഴത്തിലുള്ള മുറിവുകൾ ഉണ്ടാക്കാൻ കഴിയും….
വൈകിയതിനും പേജ് കുറഞ്ഞ് പോയതിനും ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു. രണ്ടും തിരക്ക് മൂലമാണ്. . കഥ വിശാലമാണ് , സമയമാണ് ചുരുക്കം. ആദ്യ പാർട്ട് എഴുതിയപ്പോൾ വളരെ ഫ്രീ ആയിരുന്നു. ആർക്കും ഇഷ്ടാവുമെന്നും കരുതിയില്ല. ഇത് നന്നായാൽ അടുത്ത തവണ പേജ് കൂട്ടാൻ ശ്രമിക്കാം ……❤️
ചായ മേശപ്പുറത്ത് വച്ച് കട്ടിലിൽ ഇരുന്ന് ഞാൻ ഗോവിന്ദേട്ടനെ വിളിച്ചുണർത്തി. ദേഹത്തൽപ്പം ചൂടുണ്ട്.
പനി പിടിച്ചോ ഗോവിന്ദേട്ടാ…..?
“അറിയില്ല. വല്ലാത്ത ക്ഷീണമുണ്ട് ഇന്നെന്തായാലും ഓഫീസിലേക്കില്ല. ”
ഗോവിന്ദ് മെല്ലെ എണീറ്റ് ചാരി ഇരുന്ന് കൊണ്ട് പറഞ്ഞു.
“ഹോസ്പിറ്റലിൽ പോണോ…..? ഇപ്പഴ് ത്തെ പനി ഒന്നും ശരിയല്ല. എന്തായാലും ഈ ചൂട് വെള്ളം കുടിക്ക് കുറച്ചാശ്വാസം കിട്ടും…. ”
ഏട്ടൻ ചായകപ്പ് വായിൽ വച്ചപ്പോഴാണ് ഞാൻ പാലിന്റെ കാര്യമോർത്തത്. പനീടെ കാര്യം പറഞ്ഞപ്പൊ അതങ്ങ് വിട്ട് പോയി.
ചായ കുടിച്ച ഏട്ടന്റെ മുഖത്ത് ഒരു ഭാവ വ്യത്യാസവും വരാത്ത കണ്ടപ്പൊ എന്തോ പെട്ടെന്ന് ദേഷ്യമാണ് വന്നത്. രണ്ടിസം മുമ്പ് ആർത്തിയോടെ ചപ്പി വലിച്ചവനാണ് ഇപ്പൊ അതിൽ ചായ ഇട്ട് കൊടുത്തപ്പൊ നോക്കിയെ വിരഹ കാമുകനെ പോലെ ഇരുന്ന് ആറ്റി കുടിക്കുന്ന് . ദേഷ്യം ഏട്ടനെ അവൻ എന്ന് മനസ്സിൽ സംബോധന ചെയ്യിച്ചതിൽ അതിശയം തോന്നി.
പിന്നല്ലാതെ, ആണുങ്ങൾ അല്ലേലും ഇങ്ങനാ…..
“ചായ ഇഷ്ടപ്പെട്ടോ ….?”
എന്തെങ്കിലും അഭിപ്രായം ഗോവിന്ദേട്ടന്റെ വായിൽ നിന്ന് കേൾക്കാതെ മനസ്സ് അടങ്ങി ഇരിക്കൂല .
ചായയ്ക്ക് എന്താ ഇത്ര പ്രത്യേകത എന്ന ഭാവത്തിൽ ഗോവിന്ദ് ഉയർന്ന് നോക്കി …
“മധുരം അല്പം കൂടുതലാ കട്ടി കുറവും നീ എന്താ വെള്ളം കൂട്ടി പഞ്ചസാര കൂടുതല് ചേർത്തോ ….?”
“കോപ്പ് …. ”
സത്യം പറഞ്ഞാൽ എനിക്ക് ദേഷ്യം സഹിക്കാനായില്ല. എന്റെ മുലപ്പാല് പോലും തിരിച്ചറിയാൻ വയ്യ മണ്ടശിരോമണിയ്ക്ക് .
“അതിന് നീ ദേഷ്യപെടുന്ന എന്തിനാ.. ? പഞ്ചസാര ഒക്കെ കൂടി പോവുന്നത് സാധാരണമാണ്. അല്ലേലും എനിക്ക് ഷുഗറൊന്നുമില്ലല്ലോ… ”
പിന്നീടൊന്നും പറയാൻ നിന്നില്ല. പറഞ്ഞാലെ കൂടി പോവും. എന്തൊക്കെയോ പ്രതീക്ഷിച്ച് ചെന്നിട്ട് ഒന്നും കിട്ടാത്ത പോലെ . തുള്ളി തെറിച്ച് വന്ന് അടുക്കളയിൽ തുറന്ന് കിടന്ന ഷെൽഫ് വലിച്ചടയ്ക്കുമ്പോഴും ഉള്ളിൽ എന്തൊ ഒരു കോപം ആളിക്കത്തുന്നുണ്ടായിരുന്നു. ഒച്ച വച്ച കുക്കറിന്റെ വാ ചട്ടുകം കൊണ്ട് പൊത്തി. ശ്വാസം മുട്ടിച്ച് കൊല്ലും പോലെ .
ഇനി വരട്ടെ മുല കുടിക്കാൻ . കാണിച്ച് കൊടുക്കുന്നുണ്ട്. എന്റെ ദേഹത്തിനടുത്ത് അടുപ്പിക്കില്ല. നോക്കിക്കോ…
പോ കാക്കേ അവിടുന്ന് . നാശം പിടിച്ച കാക്ക. രാവിലെ തുടങ്ങും കരച്ചിൽ മനുഷ്യനെ ചെവി കേൾക്കാൻ സമ്മതിക്കാതെ .
“എന്തിനാടീ ഗീതൂ എന്നോടുള്ള ദേഷ്യം ആ പാവം മിണ്ടാപ്രാണി യോട് തീർക്കുന്നെ ? ”
“ഓഹ് ഇവിടുണ്ടാരുന്നോ…? മിണ്ടാപ്രാണിയോ…? അതല്ലേ അവിടുന്ന് കൂവുന്നത് , നാക്ക് പോയ പോലെ ചെവീം അടിച്ച് പോയൊ?”
വാക്കുകൾ തനിയേ പുറത്ത് വന്നു.
“നാക്ക് പോയെന്നോ ….. ?നീ എന്താ പീരീഡ് ആയോ ……?”
“ദേ മനുഷ്യാ വൃത്തികേട് പറഞ്ഞാലാണ്ടല്ലൊ. ചട്ടുകമാണ് കയ്യിലിരിക്കുന്നത് ഓർത്തോ?”
എന്തോ വല്ലാത്ത ദേഷ്യം തോന്നി. ഒരു കിന്നാരോം കൊണ്ട് വന്നിരിക്കുന്ന്.
“ഏഹ് പീരീഡായോന്ന് ചോദിക്കുന്നേൽ എന്താ വൃത്തികേട്. നിന്റെ മുൻകോപം കണ്ട് ചോദിച്ചതാ സാധാരണ ഈ ടൈമിലല്ലേ അമിതദേഷ്യം വരുന്നത് സ്ത്രീകൾക്ക് . ”
അതും പറഞ്ഞ് ഗോവിന്ദ് ഗീതുന്റെ അരികിൽ നിന്ന് ദോശ എടുക്കാനാഞ്ഞതും ഗീതു പെട്ടെന്ന് സൈഡിലേയ്ക്ക് പിൻവാങ്ങി…
“തൊട്ട് പോവരുത് ഞാൻ ചുട്ട ദോശയിൽ …..!!!”
ഗീതു ചീറി…..
“ആഹാ നിന്റെ പേരെഴുതി വച്ചിട്ടുണ്ടോ ഇതില് , എവിടേ നോക്കട്ടെ … “
ഗീതൂന്റെ കോപം കാര്യമാക്കാതെ ഗോവിന്ദ് ദോശ വച്ചിരുന്ന പാത്രത്തിലെത്തി നോക്കിയതേ ഓർമ്മയുള്ളു, ആ നിമിഷം തന്നെ വേദന കൊണ്ട് അവൻ ചാടി പോയി….
