പ്രിയം പ്രിയതരം 8
Priyam Priyatharam Part 8 | Freddy Nicholas
[ Previous Part ] [ www.kambi.pw ]
പ്രഭാതത്തിന്റെ സൂര്യ കിരണങ്ങളും, കിളികളുടെ കളകളാരവാവവും കേട്ടാണ് ഞാൻ പിന്നീട് ഉണർന്നത്.
അങ്ങനെ അന്ന് കാലത്ത് നാലേമുക്കാലിന് ഉണർന്ന് എഴുന്നേറ്റ് ഏട്ടൻ സ്ഥലം വിട്ടത് നന്നായി… കാരണം അൽപ്പം വൈകിയിരുന്നെങ്കിൽ ആകെ കൊളമായി പോയേനെ…
അപ്പച്ചി മിക്ക്യ ദിവസങ്ങളിലും കാലത്ത് സെന്റർ ഹാളിൽ വന്നിരുന്ന് ഭഗവത് ഗീത വായിക്കുന്ന പതിവുണ്ട്…
കഷ്ടകാലത്തിന് എങ്ങാനും പത്ത് മിനിറ്റ് ലേറ്റ് ആയിരുന്നെങ്കിൽ എന്താവും ഗതി എന്ന് ഞാൻ ചിന്തിച്ചു പോയി.
ഞാൻ എന്റെ മുറിയിൽ തന്നെയാണെന്ന് ഉറക്കത്തിലും എന്റെ ഉബോധമനസ്സ് എന്നോട് പറഞ്ഞു.
അതുകൊണ്ടായിരിക്കും ഞാൻ അത്രയും നേരം പോയിട്ടും ഒന്നുമറിയാതെ പോത്ത് പോലെ ഉറങ്ങി പോയത്.
ഏതായാലും കൃഷ്ണാ നീ കാത്തു……….
അൽപ്പം ടെൻഷൻ എനിക്കുമുണ്ടായിരുന്നു. എന്റെ മുറിയിൽ നിന്ന് ഏട്ടൻ ഇറങ്ങി പോകുന്നത് ആരും കണ്ടില്ലെന്ന് നൂറു ശതമാനം ഉറപ്പ് വരുന്നത് വരെ.
കാലത്ത് ആറു മണിയോടെ ഞാൻ കിടക്കയിൽ നിന്നും എഴുന്നേറ്റു…
ചുമ്മാ, എന്റെ ദൃഷ്ടികൾ ആ വിരിയിലോട്ട് നോക്കി.
വലിയ വട്ടത്തിൽ ചെറു നിറവ്യത്യാസം ആ വിരിയിൽ എന്താണെന്ന് ഞാൻ തിരിച്ചറിഞ്ഞു. കൈയ്യോടെ കട്ടിലിൽ നിന്നും ആ വിരി വലിച്ചെടുത്തു ചുരുട്ടി കൂട്ടി അലക്കുന്ന ഡ്രെസ്സിന്റെ കൂട്ടത്തിലിട്ടു.
ഇറങ്ങി താഴേക്ക് വന്നു.. നേരെ അമ്മയുടെ മുറിയിലോട്ട് പോയി നോക്കി…
എന്തെങ്കിലും പ്രകടമായ ബുദ്ധിമുട്ട് ഉണ്ടോന്ന് നോക്കി… യൂറിൻ ബാഗ് കാലിയാക്കിയ ശേഷം അവരെ എഴുന്നേൽപ്പിച്ച് ഇരുത്തി.
ഒന്ന് സിംപിൾ ആയി പല്ല് തേപ്പിച്ചു. അര ഗ്ലാസ് ചായ കൊടുത്തു കഴിയുമ്പോഴേക്കും സമയം ആറേമുക്കാൽ….
ഞാൻ നേരെ അടുക്കളയിലേക്ക് പോയി. ഇളയമ്മയുടെ നോട്ടത്തിൽ ഒരു വശപിശക്.
ഞാൻ അതൊന്നും അധികം മൈൻഡ് ചെയ്യാൻ പോയില്ല… അവർക്ക് എന്നോടെന്തോ ചോദിക്കാനുണ്ട് എന്ന് ആ നോട്ടത്തിൽ കൂടി മനസ്സിലാക്കാൻ കഴിഞ്ഞു.
അന്നെത്തെ ദിവസം ഏട്ടൻ ജോലിക്ക് പോകാൻ ഇറങ്ങിയത് തന്നെ അല്പം ലേറ്റ് ആയിട്ടാണ്.
പുറത്ത്, ബുള്ളറ്റിന്റെ മുഴക്കം കേട്ടപ്പോൾ എന്റെ മനസ്സ് ഒന്ന് ചാഞ്ചാടി…
എന്തെങ്കിലും കാരണം പറഞ്ഞു ഒന്ന് വരാന്തയിൽ എത്തണം. എനിക്ക് പുള്ളിയെ ഒന്ന് കാണണം… അത്ര മാത്രം.
ഞാൻ : അയ്യോ… അപ്പച്ചി ഞാനിപ്പം വരാമേ… അമ്മയുടെ മരുന്നു വാങ്ങിക്കാൻ ഏട്ടനെ ഓർമ്മപ്പെടുത്താൻ പറഞ്ഞിരുന്നു, ഞാൻ പറഞ്ഞിട്ട് വരാം.
ഞാൻ പെട്ടെന്ന് വരാന്തയിൽ എത്തി. ഏട്ടന്റെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചു.
അത് കണ്ടപ്പോൾ ഏട്ടന്റെ മുഖത്തും ആ പുഞ്ചിരി വിടർന്നു. അപ്പോൾ മാത്രമാണ് എനിക്ക് ഉള്ളു കൊണ്ട് ഒരു സമാധാനമായത്.
ഞാൻ : ഏട്ടാ… ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞാരുന്നോ..??
ഏട്ടൻ : ഓ… കഴിഞ്ഞു…
ഞാൻ : ഞാൻ ഇന്നലെ പറഞ്ഞില്ലേ അമ്മയുടെ ആ മരുന്ന് കൊണ്ടുവരണം കേട്ടോ..
ഏട്ടൻ : ആ ആയിക്കോട്ടെ… വരാൻ ലേറ്റാവും. ഇന്നത്തേക്കുള്ള മരുന്നുണ്ടല്ലോ ല്ലേ.”
ഞാൻ : ആ.. ഉണ്ടേട്ട…!!
ബിജുവേട്ടന്റെ മുഖത്ത് സ്ഥായിയായി കാണുന്ന ആ ഗൗരവം അന്നുമുണ്ടായിരുന്നു. പക്ഷെ ഒരു ഞൊടി എന്റെ മുഖത്ത് നോക്കിയപ്പോൾ, ആ മുഖത്ത് ചെറു മന്ദഹാസം വിരിഞ്ഞു.
എന്റെ മനസ്സ് കുളിർത്തു ശരീരവും… എവിടെയൊക്കെയോ ഉള്ളിൽ തട്ടിയ സ്നേഹം പുള്ളിക്ക് മനസ്സിലുണ്ട്. അത് അധികം പുറത്ത് പ്രകടിപ്പിക്കാറില്ല എന്നതാണ് പുള്ളിയുടെ ഒരു പ്രത്യേകത.
ആരുടെയും മുന്നിൽ വച്ച് മോശമായ ചേഷ്ടകളൊ സംസാരമോ ഒന്നും പ്രകടമാക്കാത്ത വ്യക്തിയാണ് ബിജുവേട്ടൻ…
അതിന്റെ ഒരു പുതിയ വേർഷൻ ആണ് എനിക്ക് അദ്ദേഹത്തോട് ഇപ്പോൾ തോന്നുന്ന ഇഷ്ടവും ബഹുമാനവും.
അനുവാദമില്ലാതെയോ, തമാശക്ക് പോലുമോ എന്റെ ശരീരത്തിലോ എന്റെ വിരൽത്തുമ്പിൽ പോലും സ്പർശിക്കാത്ത ഒരു വ്യക്തിയാണ് ഏട്ടൻ.
സത്യം പറഞ്ഞാൽ ആ ഒരു കാര്യത്തിൽ മാത്രം ഞാൻ അങ്ങേരെ ഒരുപാട് ബഹുമാനിക്കുന്നു
