കാഞ്ഞിരക്കുറ്റി – 4 8

കാഞ്ഞിരക്കുറ്റി 4

Kanjirakkutti Part 4 | Author : Luster

[ Previous Part ] [ www.kambi.pw ]


 

(അദ്ധ്യായം 9)

 

പിറ്റേന്ന് പ്രഭാതം. മഞ്ഞിന്റെ നേർത്ത പുകപടലത്തിന്റെ സുതാര്യതയിലൂടെ സ്വർണ്ണ വർണ്ണമുള്ള പുലർ വെട്ടം ഭൂമിയിലേക്ക് മരച്ചില്ലകൾക്കിടയിലൂടെ അരിച്ചിറങ്ങുന്നുണ്ട്. പറമ്പിലെ ചെമ്പരത്തിയിലയുടെ തുമ്പിൽ ഒരു തുഷാരകണം ആ സൂര്യവെളിച്ചം തട്ടി പൊട്ടിച്ചിരിക്കുന്നു.

തൊടിയിലെ മാവിന്റെ ചില്ലയിൽ നിന്ന് ചെറിയൊരു കുരുവി ആ ചെമ്പരത്തിയുടെ കൊമ്പിലേക്ക് പറന്നിറങ്ങി അങ്ങുമിങ്ങും തെന്നി നോക്കാൻ തുടങ്ങി. കാലം പതിവുപോലെ മറ്റൊരു ദിനത്തിലൂടെ തന്റെ സഞ്ചാരം ആരഭിച്ചു തുടങ്ങിയിരിക്കുന്നു.

 

വാഹിദിനു തികച്ചും ഏകാന്തതയനുഭവപ്പെട്ടു. ആതിരയോട് സംസാരിക്കാനോ അവളെ അഭിമുഖീകരിക്കാനോ താത്പര്യമില്ലാതെ, മൗനത്തിന്റെ ഉൾവലിയലിലേക്ക് സ്വയം ഒതുങ്ങിക്കൂടാൻ അവൻ ആഗ്രഹിച്ചു.

വരാന്തയിൽ ഗ്രിൽസിനോട് ചേർന്ന് പുറത്തെ പ്രകൃതിയുടെ സമ്മോഹനമായ മനോഹാരിതയിലേക്ക് നോക്കി അവൻ നിരാശനായി നിന്നു. തന്റെ കൊച്ചു വീടും വീടിനെ ചുറ്റിയൊഴുകുന്ന പുഴയും പുഴയ്ക്കപ്പുറം മേഘങ്ങൾ നക്കിതുടയ്ക്കുന്ന മലനിരകളും അവന്റെ ഓർമ്മയിലേക്ക് ഓടിയെത്തി.

 

ഇന്നലെയുണ്ടായ സംഭവത്തിന്റെ ആത്മനിന്ദയുടെ മുൾക്കാടിനുള്ളിൽ അകപ്പെട്ടുപോയ ചേതനയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് ബോധത്തെ മോചിപ്പിക്കാൻ സാധിക്കാതെ അവൻ അപമാനം ഭാരത്തിന്റെ തീവ്രതയിൽ അസ്വസ്ഥമായി.

ആതിരയുടെ പെരുമാറ്റവും സംസാരവും താൻ അവളെ ബലാത്ക്കാരം ചെയ്തതുപോലെയായിരുന്നില്ലേ. അവൾക്ക് വെള്ളം പോകുന്നത് വരെ ഏതോ മായാലോകത്ത് എത്തിപ്പെട്ടതുപോലെ സ്വയം മറന്നിട്ട്, ഒടുക്കം താൻ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന ഉന്മാദ മുഹൂർത്തത്തിൽ ഒഴിഞ്ഞുമാറി നന്ദികേട് കാണിച്ചതിന് പുറമേ, ഇന്നോളം ആരും തൊട്ടിട്ടുപോലുമില്ലാത്ത അവളെ താൻ…ഛെ.!

 

 

അവൻ വാതിൽക്കലേക്ക് ചെന്നു നോക്കി. ഉറക്കമുണർന്നിട്ടും, തന്റെ കിടക്കയിൽ കമിഴ്ന്നു ചടഞ്ഞു കിടപ്പുതന്നെയാണ് ആതിര. എണ്ണമയമില്ലാത്ത ഇടതൂർന്ന മുടി അലങ്കോലമായി പുറത്തും മുതുകിലും കിടക്കയിലുമായി ചിതറിക്കിടക്കുന്നു.

രണ്ടു വശത്തേക്ക് മുട്ടുമടക്കി പിളർത്തി വച്ച കാലിന്റെ മുട്ടിനുമീതെ കയറി വലിഞ്ഞു നിൽക്കുന്ന ചുവന്ന നൈറ്റിയുടെ വിടവിലൂടെ തുറന്ന് വച്ച വാതിലിലൂടെ അകത്തേക്ക് കയറിയ വെളിച്ചത്തിൽ ആ കാമമോഹം ജനിപ്പിക്കുന്ന വണ്ണമുള്ള ഉരുണ്ട് വെളുത്ത തുടയുടെ ഉൾഭാഗം വരെ കാണാം.

വലതു കൈ താൻ കിടന്നിരുന്ന ഭാഗത്തേക്ക് നീട്ടിയിട്ടിട്ടുണ്ട്. വാഹിദ് നഗ്നമായ കണങ്കാലിലേക്കും തുടയിലേക്കും നോക്കി കുറച്ച് നേരം നിന്നു. അത് അവൾക്ക് മനസ്സിലായിട്ടും വസ്ത്രം നേരെയിടാനോ എഴുന്നേൽക്കാനോ ശ്രമിക്കാതെ അവൾ അതേ കിടപ്പ് തുടർന്നപ്പോൾ ഒന്നും ഉരിയാടാതെ വാഹിദ് വാതിൽ ചാരി ഗ്രിൽസ് തുറന്ന് മുറ്റത്തേക്കിറങ്ങി പുറത്തേക്ക് നടന്നു.

 

അവൻ നേരെ പോയത് ഇന്നലെ ആ യുവതി ചൂണ്ടിക്കാണിച്ച കാട്ടിലേക്ക് ആയിരുന്നു. വളവ് തിരിഞ്ഞു കാക്കേരി ടൗണിലേക്ക് പോകുന്ന വഴിക്ക് കുറച്ച് മുന്നോട്ട് നടന്നാൽ റോഡിന്റെ വലതു ഭാഗത്തായി കാഞ്ഞിരപ്പറമ്പിന്റെ അതിരിലുള്ള ഒരു വലിയ ഇടവഴിയാണ് ആ കാട്ടിടവഴി. വാഹിദ് റോഡിൽ നിന്ന് അല്പസമയം ആ കാട്ടുവഴിയിലേക്ക് നോക്കിനിന്നു. ഇടക്ക് ഒന്ന് രണ്ടു തവണ വലതുവശത്തേക്ക് മുഖം തിരിച്ചു നോക്കി, ആതിര വരുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു.

 

“ആരാ, എന്താ അവിടെ.?” പിന്നിൽ നിന്ന് ഒരു പുരുഷ ശബ്ദം കേട്ട് വാഹിദ് തിരിഞ്ഞു നോക്കി. ആ പറമ്പിൽ താമസിക്കുന്ന ആരോ ആയിരിക്കണം, വൃത്തിയായി വെള്ളമുണ്ടും ഷർട്ടും ധരിച്ച ഒരു മധ്യവയ്സ്കൻ അവനെ നോക്കി നിൽക്കുന്നു. അധികം തടിയില്ലാത്ത, ഇടത്തരം ശരീര പുഷ്ടിയുള്ള, നരബാധിച്ച താടിയും മുടിയുമുള്ള ഒരു മനുഷ്യൻ.

 

“ഇന്നലെ ഇവിടെ നിന്ന് ഒരു നിലവിളി കേട്ടു. എന്താ കാര്യമെന്ന് അറിയാൻ വേണ്ടി..” വാഹിദ് അയാളെ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു. എന്നിട്ട് വീണ്ടും ആ കാടിനുള്ളിലേക്ക് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *