കാഞ്ഞിരക്കുറ്റി – 4 8

 

“എന്റെ കെട്ട്യോളാ. മീനാക്ഷി.” അവരെ അയാൾ വാഹിദിനു പരിചയപ്പെടുത്തി.

 

സുന്ദരിയായ ഒരു സ്ത്രീ. ഒത്ത ഉയരവും വടിവുമുള്ള ശരീര പ്രകൃതം. ശാലീനത നിഴലിച്ച ശാന്തമായ മുഖത്ത് നിഷ്കളങ്കമായ പുഞ്ചിരി. വിടർന്നു ചിരിക്കുമ്പോൾ കുട്ടിത്തം തുളുമ്പുന്ന നുണക്കുഴികൾ. മൂക്കിന് താഴെ വലതു ഭാഗത്തു ആരെയും ആകർഷിക്കുന്ന ഒരു കുഞ്ഞു മറുക്. വെളുപ്പ് കലർന്ന ഗോതമ്പു നിറമുള്ള ചർമ്മം. അധികം തടിയില്ലാത്ത, അല്പം പോലും പ്രായത്തിന്റെ മുദ്രകൾ പതിഞ്ഞിട്ടില്ലാത്ത,

ചെറുപ്പമുള്ള ശരീരം. മുഖത്ത് പോലും ചുളിവുകളോ വരകളോ കാണാനില്ല. വലിയ മുലകളും ഒതുങ്ങിയ തുടയും, അധികം ചാടിയിട്ടില്ലാത്ത വലിയ ഇടുപ്പും ചന്തിയും. തുടകൾക്കിടയിൽ നിന്ന് ഇത്തിരി മുന്നോട്ട് തള്ളിയ നാഭിച്ചരിവിൽ നിന്ന് തള്ളിനിൽക്കുന്ന മുലയിലേക്ക് ഉയർന്നു പോകുന്ന ഒതുങ്ങിയ വയർ.

നെറ്റിയുടെ ഹാഫ് സ്ലീവ്നു താഴെക്ക് നീണ്ട് കിടക്കുന്ന തുടുത്ത കൈകൾ. വാഹിദ് മീനാക്ഷിയെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. അവന്റെ കവിളിലും മിന്നിമറഞ്ഞ നേർത്ത നുണക്കുഴി കണ്ട് അവരുടെ കണ്ണിൽ ഒരു തിളക്കം പൊലിഞ്ഞു മാഞ്ഞത് വാഹിദ് കണ്ടു. വാഹിദിനെ കണ്ടപ്പോൾ ആ സ്ത്രീ ഒന്ന് കുഴങ്ങിയത് പോലെ എന്ത് പറയണമെന്ന് അറിയാതെ മുഗ്ദയായി നിന്നു.

 

“ഇത് നമ്മുടെ നാടിന്റെ കഥകളൊക്കെ സിനിമായ്ക്ക് വേണ്ടി എഴുതാൻ വന്ന കക്ഷിയാ. പേരെന്തുവാ ന്നാ പറഞ്ഞെ..?” സുരേട്ടൻ വാഹിദിനെ മീനാക്ഷിക്ക് പരിചയപ്പെടുത്തിയിട്ട് എന്തോ ഓർമ്മ വന്നതുപോലെ തിരിഞ്ഞു വാഹിദിനോട് ചോദിച്ചു. വാഹിദ് പേര് പറഞ്ഞു കൊടുക്കുകയും ചെയ്തു. എഴുത്തുകാരൻ ആണെന്ന് കേട്ടതിന്റെ ഒരു ആശ്ചര്യവും കൗതുകവും അവരുടെ മുഖത്തെ ആഹ്ലാദഭാവത്തിൽ നിന്ന് വാഹിദ് വായിച്ചെടുത്തു.

 

“എങ്കിൽ സിനിമയിൽ നമ്മളൊക്കെ ണ്ടാവൂല്ലോ.” മീനാക്ഷി മനസ്സ് തുറന്ന് വിടർന്നു ചിരിച്ചു കൊണ്ട് പറഞ്ഞു. അപരിചിതനായ ഒരു യുവാവിനോട് അടുപ്പം കാണിക്കുന്നതിന്റെ ആധിക്യത്തിൽ വല്ലാതെ തുടുത്തു ചുവന്ന കവിളിൽ ആ ലക്ഷണമൊത്ത നുണക്കുഴികൾ വസന്തം തീർക്കുന്നു.

“ഇതൊരു പഴയ തറവാട്ടുപുരയാണല്ലോ. ഇതുപോലുള്ള വീടുകളൊന്നും ഇപ്പൊ കാണാൻ തന്നെയില്ലാതായി ല്ലേ.” വാഹിദ് ചുവരിലും മേൽക്കൂരയിലെ മരപ്പണികളും മറ്റും നോക്കിക്കൊണ്ട് പറഞ്ഞു. സുരേട്ടന്റെയും മീനാക്ഷിയുടെയും മുഖത്ത് അഭിമാനം സ്ഫുലിച്ചു.

 

“അത്കൊണ്ട് തന്നെയാ പൊളിച്ചു പണിയാൻ നിക്കാഞ്ഞത്. ഈ പഴമ ഇതേപോലെ നിന്നോട്ടെ എന്ന് കരുതി.” സുരേട്ടൻ ആഹ്ലാദത്തോടെ പറഞ്ഞു.

 

“കൊള്ളാം, കാണാനൊരു പ്രൗഡിയുണ്ട്. നല്ല തണലും ശാന്തതയും. ഇതൊരിക്കലും നിങ്ങൾ പൊളിച്ചു പണിയരുത്.” വാഹിദ് ആത്മാർത്ഥതയോടെ പറഞ്ഞു. അത് സുരേട്ടനും മീനാക്ഷിക്കും വളരെ ഇഷ്ടപ്പെടുകയും ചെയ്തു. അവൻ എഴുന്നേറ്റ് പോകാൻ തുനിഞ്ഞപ്പോൾ സുരേട്ടൻ അവനെ തടഞ്ഞു.

 

“ഹേയ് എന്തായിത്. ആദ്യമായിട്ട് വീട്ടിൽ വന്നിട്ട് ഒന്നും കുടിക്കാതെ ഇറങ്ങുവാണോ. അത് പറ്റില്ല. പ്രഭാത ഭക്ഷണം ഇവിടുന്നാവാം. കഴിച്ചു കാണില്ല ന്ന് അറിയാം.” അയാൾ അവനെ വിലക്കിക്കൊണ്ട് പറഞ്ഞു. വാഹിദ് എന്തുപറയണമെന്ന് അറിയാതെ ഒരുനിമിഷം കുഴങ്ങി. തിരികെ ഇരിക്കാൻ അവന് തോന്നിയില്ല, കള്ളം പറഞ്ഞു ഇറങ്ങിപ്പോകാൻ തോന്നിയതുമില്ല.

 

“ഇല്ല, കഴിച്ചില്ല. പക്ഷേ ഞാനിപ്പോ കുറച്ച് കാര്യങ്ങൾ അന്വേഷിച് ഇറങ്ങിയതായിരുന്നു. ആ കാടും പറമ്പും പരിസരവും ഒക്കെ ഒന്ന് മനസ്സിലാക്കാതെ എങ്ങിനെ കഥയ്ക്ക് പശ്ചാത്തലം ഒരുക്കും? അതുകൊണ്ട് അവിടെയൊക്കെ ഒന്ന് ചുറ്റിക്കാണണം. ഇന്ന് തന്നെ കുറച്ചെങ്കിലും എഴുതി അയക്കണം.” വാഹിദ് സത്യത്തിനു മുകളിൽ തന്റെ കള്ള വ്യക്തിത്വം പുരട്ടി അവരെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു.

 

“അതിനെന്താ. അത് ഇനിയും ആവാല്ലോ. ഈ വീടൊക്കെ ചുറ്റിക്കണ്ടു സാവകാശം പോകാമല്ലോ. എന്നാൽ ഒരു കാര്യം ചെയ്യ്, ആദ്യം വീടൊക്കെ ഒന്ന് കണ്ടിട്ട് ഭക്ഷണം കഴിച്ചു പൊയ്ക്കോളൂ. ഞാനൊരു വഴിക്ക് പോകാൻ ഇറങ്ങിയതാ. വന്നിട്ട് വിശദമായി കാണാം. മീനൂ, നീ മാളുവിനോട് സാറിനു വീടൊക്കെ ഒന്ന് കാണിച്ചു കൊടുക്കാൻ പറഞ്ഞേ.

Leave a Reply

Your email address will not be published. Required fields are marked *