കാഞ്ഞിരക്കുറ്റി – 4 8

ഞാൻ പോയേച്ചും വരാം.” സുരേട്ടൻ എഴുന്നേറ്റു. വാഹിദ് വന്നത് അബദ്ധമായല്ലോ എന്ന് ചിന്തിച്ചു മീനാക്ഷിയുടെ മുഖത്തേക്ക് നോക്കി. ആ മുഖത്ത് കണ്ട തുടിപ്പും കണ്ണിലെ തിളക്കവും അവന്റെ ചിന്തയെ തിരുത്തി. നാഭിയിൽ കൈകൾ ചേർത്ത് പിടിച്ചു തന്നെ നോക്കി മന്ദഹസിച്ചു നിൽക്കുന്ന ആ സ്ത്രീ ഒരു ഗ്രാമ ദേവതയാണെന്ന് അവനു തോന്നിപ്പോയി.

 

(അദ്ധ്യായം 10)

 

മരപ്പടികൾ കയറി മുകളിലേക്ക് പോകുന്ന മീനാക്ഷിയുടെ ചന്തിയുടെ സൗന്ദര്യം വാഹിദ് അവഗണിക്കാൻ നന്നായി ബുദ്ധിമുട്ടി. തന്റെ മൂക്കിന്റെ കൈപ്പിടി അകലത്തിലാണ് അവരുടെ വടിവുള്ള ചന്തി തള്ളി നിൽക്കുന്നത്. അത് അറിയാവുന്നതുകൊണ്ട് അവർ കുറച്ച് കയറാൻ വേണ്ടി അവൻ കാത്തുനിന്നതായിരുന്നു,

പക്ഷേ മീനാക്ഷി ഒരു പടവിൽ കാല് കയറ്റിവച്ചു തിരിഞ്ഞു നിന്ന് പുഞ്ചിരിയോടെ നിർബന്ധിച്ചപ്പോൾ, ആ സ്ത്രീ തെറ്റിദ്ധരിക്കുമല്ലോ എന്ന് കരുതി അനുസരിച്ചതാണ്. അവരെ അനുസരിക്കാത്തിരുന്നാൽ,

അവർ ചന്തി തനിച്ചു കാണിച്ചു തരാൻ വേണ്ടി നിർബന്ധിക്കുന്നതാണെന്ന് താൻ കരുതും, അത് അവരെ നാണം കെടുത്തുന്നതിനു തുല്യമാണ്. അവൻ മീനാക്ഷിയെ പിന്തുടർന്ന് ഗോവണി കയറി തുടങ്ങി.

 

സുരേട്ടൻ മാളുവിനോട് കൂടെചെല്ലാൻ പറയാനാണ് മീനാക്ഷിയോട് ഏല്പിച്ചതെങ്കിലും അവർ തന്നെയാണ് അവനെ അകത്തേക്ക് കൂട്ടി ആദ്യം മുകൾ നിലയിലേക്ക് പോകാമെന്നു പറഞ്ഞത്. അതിനിടയിൽ ഏതോ മുറിയുടെ വാതിൽക്കൽ പോയി അടുക്കളയിലെ ഉത്തരവാദിത്തം ഏൽപ്പിക്കുന്നതും കേട്ടു. മാളു മകളോ വേലക്കാരിയോ ആയിരിക്കും.

 

“മുകളിൽ ഞങ്ങൾ വല്ലപ്പോഴും തൂത്തുവാരാൻ മാത്രേ വരാറുള്ളൂ. താമസിക്കാറില്ല.” കയറുന്നതിനിടയിൽ ഒന്ന് നിന്ന് തിരിഞ്ഞു നോക്കിക്കൊണ്ട് മീനാക്ഷി പറഞ്ഞു. പെട്ടന്നുള്ള നിൽപ്പ് ആയതിനാൽ വാഹിദിന്റെ മുഖം അവരുടെ ചന്തിയിടുക്കിൽ ചെന്നിടിച്ചു. ബാലൻസ് തെറ്റി താഴേക്ക് തെന്നാതിരിക്കാൻ അവൻ മീനാക്ഷിയുടെ തുടയിൽ ഒരു ആശ്രയം പോലെ കടന്ന് പിടിച്ചപ്പോൾ മീനാക്ഷി കുനിഞ്ഞു അവന്റെ മുതുകിൽ പിടിച്ചു സഹായിച്ചു. വസ്ത്രത്തിനുള്ളിൽ അവർ അടിവസ്ത്രം ധരിച്ചിട്ടില്ലെന്നു മനസ്സിലായപ്പോൾ വാഹിദിനു ജാള്യത തോന്നി. താൻ അരുതാത്തത് എന്തോ ചെയ്തത് പോലെ അവൻ മീനാക്ഷിയുടെ മുഖത്തേക്ക് ക്ഷമാപണം പോലെ നോക്കി. രണ്ടുപേരും ഗോവണി കയറി മുകളിലെത്തി. പഴയരീതിയിൽ പണിത നല്ല മിനുത്ത ഫ്ലോർ വൃത്തിയായി തിളങ്ങി നിൽക്കുന്നു. ഭാരിച്ച മരക്കഴുക്കോലുകൾ, മച്ചുകൾ, വാതിൽപ്പടികൾ. എല്ലാം മികച്ച തച്ചുപണികൾ.

 

“വല്ലാത്ത ഭംഗിയുള്ള വീടാണല്ലോ. ഇങ്ങനൊരെണ്ണം ഉണ്ടെന്ന് അറിഞ്ഞാൽ സിനിമക്കാർ ഷൂട്ട് ചെയ്യാൻ തുരുതുരാ വരവായിരിക്കും.”

 

വാഹിദ് തന്റെ തൊട്ടുമുന്നിൽ നടക്കുന്ന മീനാക്ഷിയെ നോക്കി വീടിനെ പുകഴ്ത്തി സംസാരിച്ചു. അത് കേട്ട് അഭിമാനത്തോടെ പെട്ടന്ന് തിരിഞ്ഞു നിന്ന മീനാക്ഷി അവന്റെ മുഖത്തേക്ക് നിർന്നിമേഷം നോക്കി നിന്നു. കൂട്ടിമുട്ടാതിരിക്കാൻ ശ്രദ്ധിച്ചു നടന്നിരുന്നതിനാൽ വാഹിദ് അവരെ ചെന്നിടിച്ചില്ല.

 

“എന്താ ഇങ്ങനെ നോക്കുന്നെ. ഞാൻ സത്യമല്ലേ പറഞ്ഞത്.” വാഹിദ് സംശയത്തോടെ അവരെ നോക്കി. മീനാക്ഷി ഇടുപ്പിൽ കൈകൾ കുത്തി അവനെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് കുറച്ച് മുന്നോട്ട് വന്ന് അവനെ തൊട്ടുതൊട്ടില്ല എന്ന പോലെ നിന്നു.

 

“ഇത്രേം സുന്ദരനായ എഴുത്തുകാരനോ.? അതും സിക്സ് പാക്ക് ഫ്രീക് ചെക്കൻ. കണ്ടാലേ അറിയാം ആള് കുരുത്തം കെട്ടവനാണെന്ന്. സത്യം പറ, എന്തിനാ നുണപറയുന്നത്.?” മീനാക്ഷിയുടെ മുഖത്ത് ചെറിയൊരു കുസൃതി ഭാവമുണ്ടെങ്കിലും ശാന്തമായൊരു ഗൗരവം നിറഞ്ഞു വന്നത് വാഹിദ് ശ്രദ്ധിച്ചു.

 

“എനിക്കെന്ത് ഗ്ലാമർ. സാദാരണ ഒരാളെ പോലല്ലാതെ എനിക്കെന്ത് വ്യത്യാസം. എഴുത്തുകാരൻ തന്നാ.” വാഹിദ് പരമാവധി പതറാതെ തന്നെ പറഞ്ഞൊപ്പിച്ചു.

 

“എടാ ചെക്കാ, അതിയാനെ പറ്റിക്കുന്ന പോലെ എന്നെ പറ്റിക്കാൻ നിക്കല്ലേ. തന്നെ കണ്ടാലേ അറിയാം, എഴുതാൻ പോയിട്ട് സ്ഥിരമായി വായിക്കുന്ന ശീലം പോലും ഇല്ലന്ന്. ഒന്നുകിൽ സിനിമാ നടനാകും, അല്ലെങ്കിൽ പോലീസോ പട്ടാളമോ. എഴുത്തുകാരൻ അല്ലെയല്ല.” മീനാക്ഷി ഒഴിഞ്ഞുമാറാൻ തയ്യാറില്ലാതെ വാശിപിടിച്ചു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *