ആൻ മുതൽ അഞ്ജലി വരെ
[ മനോഹരൻ മംഗളോദയം ]
2007.
തിരുവനന്തപുരം മാറിക്കൊണ്ടിരുന്ന കാലം.
ടെക്നോപാർക്ക് വളരുകയായിരുന്നു. പുതിയ കമ്പനികൾ വരികയായിരുന്നു. IT മേഖലയിലെ വിജയകഥകൾ പത്രങ്ങളിൽ നിറയുന്ന കാലം.
ആ സമയത്താണ് രാജേഷും അഞ്ജലിയും വിവാഹിതരായത്.
വിവാഹം നഗരത്തിലെ ഒരു വലിയ ഹാളിലല്ല നടന്നത്.
കഴക്കൂട്ടത്തിനടുത്തുള്ള അഞ്ജലിയുടെ പഴയ തറവാട് വീട്ടിലായിരുന്നു.
അതിന് കാരണം ഒരു വികാരമായിരുന്നു.
അഞ്ജലിയുടെ അച്ഛന്റെ അവസാന ആഗ്രഹം.
അദ്ദേഹം മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നത് ഒറ്റ കാര്യം മാത്രമാണ്.
“എന്റെ മകളുടെ കല്യാണം നമ്മുടെ വീട്ടിൽ തന്നെ നടക്കണം.”
അത് കുടുംബം പാലിച്ചു.
പഴയ തറവാട് വീട്.
നിറയെ ബന്ധുക്കൾ.
മുറ്റത്ത് പന്തൽ.
നാടൻ സദ്യ.
ആളുകൾ ഇന്നും ഓർക്കുന്ന ഒരു വിവാഹം.
അഞ്ജലി അന്ന് ഇരുപത്താറ് വയസ്സായിരുന്നു.
MPhil കഴിഞ്ഞ് കുടുംബത്തിന്റെ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു.
അടക്കവും ഒതുക്കവുമുള്ള സ്വഭാവം.
അവളുടെ സൗന്ദര്യത്തെ പറ്റി പറയുകയാണെങ്കിൽ അത്യാവശ്യം പൊക്കമുള്ള അതിനൊത്ത അധികം മെലിയാത്ത അല്പം തടിച്ച ഒരു സുന്ദരിയായ ശരീര അളവുകൾ എല്ലാം കൃത്യമായുള്ള, ആര് കണ്ടാലും ഒന്നു കൊതിച്ചു പോകുന്ന ദേവത… പക്ഷേ ഒരിക്കലും അവൾ അതീവ സുന്ദരി ആയിരുന്നില്ല…
അധികം സംസാരിക്കില്ല.
പക്ഷേ സംസാരിച്ചാൽ കേൾക്കുന്നവർക്ക് ഇഷ്ടപ്പെടുന്ന ഒരു ശാന്തത അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു. അവളുടെ മുഖത്തിനും അത് ശാന്തത ഉണ്ടായിരുന്നു….
രാജേഷിന് ആദ്യം ഇഷ്ടപ്പെട്ടതും അതായിരുന്നു.
രാജേഷ് മുപ്പത് വയസ്സ്.
ഇരു നിറം.. കാണാൻ സുന്ദരൻ.. അത്യാവശ്യം അത്‌ലറ്റിക് ബോഡി…
ചെറിയ കുറ്റി താടി ചെറിയ ചുരുണ്ട് മുടി… അഞ്ജലിക്ക് ഒത്ത പയ്യൻ
ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ഒരു ചെറിയ സോഫ്റ്റ്‌വെയർ കമ്പനിയുടെ സ്ഥാപകൻ.
കമ്പനി വലിയതൊന്നുമല്ല.
പതിനഞ്ചോളം ജീവനക്കാർ.
ചില വിദേശ ക്ലയന്റുകൾ.
വലിയ സ്വപ്നങ്ങൾ.
വിവാഹത്തിന്റെ ആദ്യ മാസങ്ങൾ മനോഹരമായിരുന്നു.
അഞ്ജലിയുടെ തറവാട് വീട്ടിൽ തന്നെയായിരുന്നു അവരുടെ താമസം.
അഞ്ജലിയുടെ അമ്മ ഒറ്റയ്ക്കായിരുന്നു.
അതേസമയം ടെക്നോപാർക്കിലേക്ക് പോകാനും സൗകര്യമായിരുന്നു.
വൈകുന്നേരങ്ങളിൽ രാജേഷ് നേരത്തെ വീട്ടിലെത്തും.
അത്താഴം കഴിഞ്ഞാൽ മണിക്കൂറുകളോളം സംസാരിക്കും.
ചിലപ്പോൾ വരാന്തയിൽ.
ചിലപ്പോൾ മുറ്റത്ത്.
ചിലപ്പോൾ വെറുതെ മുറിയിൽ കിടന്ന്.
ഭാവിയെക്കുറിച്ച്.
മക്കളെക്കുറിച്ച്.
വീടിനെക്കുറിച്ച്.
യാത്രകളെക്കുറിച്ച്.
അങ്ങനെ ചെറിയ ചെറിയ കാര്യങ്ങളെക്കുറിച്ച്.
സമയം പോകുന്നത് അറിയില്ലായിരുന്നു.
അവരുടെ വിവാഹജീവിതത്തിന്റെ ആദ്യ വർഷം സന്തോഷത്തോടെ കടന്നുപോയി.
അടുത്ത വർഷം മകൻ ജനിച്ചു.
അവരുടെ ലോകം മാറി.
ആ മാറ്റം മനോഹരമായിരുന്നു.
പക്ഷേ ക്ഷീണിപ്പിക്കുന്നതുമായിരുന്നു.
ഉറക്കമില്ലാത്ത രാത്രികൾ.
കരയുന്ന കുഞ്ഞ്.
സ്കൂളിലെ ജോലി.
ഓഫീസിലെ ജോലി.
അതിനിടയിലും അവർ മുന്നോട്ട് പോയി.
അപ്പോൾ ആയിരുന്നു മറ്റൊരു പ്രശ്നം വന്നത്.
2008 അവസാനത്തോടെ ലോകസാമ്പത്തിക പ്രതിസന്ധി.
പത്രങ്ങളിൽ ആദ്യം വാർത്തകൾ വന്നു.
പിന്നീട് ടെക്നോപാർക്കിലെ ഇടനാഴികളിൽ.
അതിന് ശേഷം രാജേഷിന്റെ ഓഫീസിൽ.
അവസാനം രാജേഷിന്റെ ജീവിതത്തിൽ.
ഒരു അമേരിക്കൻ ക്ലയന്റ് project freeze ചെയ്തു.
മറ്റൊരാൾ budget കുറച്ചു.
ചെറിയ കമ്പനിയായതുകൊണ്ട് ഓരോ തീരുമാനവും വലിയ ആഘാതം ഉണ്ടാക്കും.
ആദ്യമായി രാജേഷ് പേടിച്ചു.
സ്വന്തം ജീവിതത്തെക്കുറിച്ചല്ല.
തന്റെ ജീവനക്കാരെക്കുറിച്ച്.
അവരുടെ കുടുംബങ്ങളെക്കുറിച്ച്.
ഓരോ മാസവും salary day അടുത്തുവരുമ്പോൾ അവന്റെ ടെൻഷൻ കൂടും.
രാത്രി വൈകിയും
ഓഫീസിൽ.
വീട്ടിലെത്തിയാലും ലാപ്ടോപ്പ് തുറന്ന് ജോലി.
അമേരിക്കയിൽ രാവിലെ ആകുമ്പോൾ ഇവിടെ രാത്രി.
Client online വരുമ്പോൾ discussion തുടങ്ങും.
പല രാത്രികളിലും അഞ്ജലി ഉറങ്ങുമ്പോൾ രാജേഷ് ഇപ്പോഴും കമ്പ്യൂട്ടറിന് മുന്നിലായിരിക്കും.
